Connect with us

india

സിഎഎയിലൂടെ ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുകയാണ് മോദിയും അമിത് ഷായും: ഷാഫി പറമ്പില്‍

തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി വീണ്ടും ഇന്ത്യാ രാജ്യത്തെ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെന്നും ഷാഫി പറഞ്ഞു

Published

on

വടകര: വർഗീയ വിജ്ഞാപനങ്ങൾ അല്ലാതെ മറ്റൊന്നും ഈ രാജ്യത്തെ ജനങ്ങൾക്ക് കൊടുക്കാൻ കഴിയാത്തവരാണ് ബിജെപിയെന്ന് വടകര യുഡിഎഫ് സ്ഥാനാർത്ഥിയും പാലക്കാട് എംഎൽഎയുമായ ഷാഫി പറമ്പില്‍. തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി വീണ്ടും ഇന്ത്യാ രാജ്യത്തെ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെന്നും ഷാഫി പറഞ്ഞു.

രാജ്യത്തിൻറെ ആത്മാവിനെ മോദിയും അമിത് ഷായും കൂടി തകർക്കുകയാണ്. ഈ ഭരണകൂടത്തെ തകർത്താൽ മാത്രമേ രാജ്യത്ത് മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കഴിയുകയുള്ളൂ. കോൺഗ്രസിന്റെ തിരിച്ചുവരവ് അനിവാര്യതയാണെന്ന് ജനാധിപത്യം മതേതരത്വബോധമുള്ള മുഴുവൻ ആളുകൾക്കും അനുഭവപ്പെടുന്നുണ്ടെന്നും ഷാഫി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ വനസംരക്ഷണ ഫണ്ട് തിരിമറി; ഐഫോണുകളും ലാപ്‌ടോപ്പുകളും വാങ്ങിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്

നിയമങ്ങള്‍ ലംഘിച്ച്  ആരോഗ്യവകുപ്പും തൊഴിലാളി ക്ഷേമബോര്‍ഡും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുമതിയില്ലാതെ പൊതു ഫണ്ട് ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. 

Published

on

ഉത്തരാഖണ്ഡില്‍ വനസംരക്ഷണത്തിനായുള്ള ഫണ്ട് ഐഫോണുകളും ഓഫീസ് അലങ്കാര വസ്തുക്കളും വാങ്ങുന്നതിനായി വിനിയോഗിച്ചുവെന്ന് സി.എ.ജി റിപ്പോര്‍ട്ട്. നിയമങ്ങള്‍ ലംഘിച്ച്  ആരോഗ്യവകുപ്പും തൊഴിലാളി ക്ഷേമബോര്‍ഡും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുമതിയില്ലാതെ പൊതു ഫണ്ട് ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

പണം ഉപയോഗിച്ച് കെട്ടിട നവീകരണം, കോടതി കേസുകള്‍ക്ക് പണം നല്‍കല്‍, ലാപ്‌ടോപ്പ്, ഫ്രിഡ്ജ്, കൂളറുകള്‍ എന്നിവ വാങ്ങുന്നതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

2017 നും 2021 നും ഇടയില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ തൊഴിലാളി ക്ഷേമ ബോര്‍ഡ് 607 കോടി രൂപ ചെലവഴിച്ചതായും വനഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള നിയമങ്ങളും ലംഘിക്കപ്പെട്ടുവെന്നും ഉത്തരാഖണ്ഡ് നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കോമ്പന്‍സേറ്ററി അഫോറസ്‌റ്റേഷന്‍ ഫണ്ട് മാനേജ്‌മെന്റ് ആന്റ് പ്ലാനിങ് അതോറിറ്റിയില്‍ നിന്ന് ഏകദേശം 14 കോടി രൂപയുടെ ഫണ്ട് മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വനഭൂമി സംരക്ഷണത്തിനായി സമാഹരിച്ച ഫണ്ട് ഇതര ആവശ്യങ്ങള്‍ക്കാണുപയോഗിച്ചതെന്നും ഫണ്ട് ലഭിച്ച് ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ 37ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വനഭൂമി കൈമാറ്റ നിയമങ്ങളും അവഗണിക്കപ്പെട്ടുവെന്നും റോഡ്, വൈദ്യുതി ലൈനുകള്‍, ജലവിതരണ ലൈനുകള്‍, റെയില്‍വേ, ഓഫ്-റോഡ് ലൈനുകള്‍ തുടങ്ങിയ വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ അനുമതിയില്ലാതെ കാര്യങ്ങള്‍ ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നട്ടുപിടിപ്പിച്ച മരങ്ങളുടെ അതിജീവന നിരക്ക് കുറവാണെന്നും സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. 2017-22 കാലയളവില്‍ ഇത് 33% മാത്രമായിരുന്നു, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദ്ദേശിച്ച 60-65% നേക്കാള്‍ കുറവാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Continue Reading

crime

ജാര്‍ഖണ്ഡില്‍ രണ്ട് യുവാക്കളെ ആള്‍ക്കൂട്ടം അടിച്ച് കൊന്നു; ആടിനെ മോഷ്ടിച്ചെന്ന് ആരോപണം

ജംഷഡ്‌പൂരിലെ ചകുലിയ പോലീസ് സ്റ്റേഷൻ പരിധിയിൽ സോനഹതു പഞ്ചായത്തിന്റെ കീഴിലുള്ള ജോടിഷ ഗ്രാമത്തിലാണ് ശനിയാഴ്ച പുലർച്ചെ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

Published

on

ആടിനെ മോഷ്ട്ടിച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ കിഴക്കൻ സിംഗ്ഭും ജില്ലയിലായിരുന്നു ഈ ക്രൂരത. ജംഷഡ്‌പൂരിലെ ചകുലിയ പോലീസ് സ്റ്റേഷൻ പരിധിയിൽ സോനഹതു പഞ്ചായത്തിന്റെ കീഴിലുള്ള ജോടിഷ ഗ്രാമത്തിലാണ് ശനിയാഴ്ച പുലർച്ചെ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട കിൻശുക് ബെഹ്‌റ (35), ബോലാനാഥ് മഹതോ (26) എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കിൻശുക് ബെഹ്‌റ സംഭവസ്ഥലത്ത് നിന്നും മരണപ്പെട്ടതായും, ബോലാനാഥ് മഹതോ ജംഷഡ്‌പൂരിലെ മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജിൽ നിന്നും ചികിത്സക്കിടെയാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.

മോഷണത്തിനെ തുടർന്ന് ആടിന്റെ കഴുത്തിൽ കെട്ടിയ മണിയുടെ ശബ്ദം കേട്ട് ഉടമസ്ഥൻ ഹർഗോവിന്ദ് നായിക്, എണീറ്റയപ്പോൾ രണ്ടുപേർ ബൈക്കിലായി മൂന്ന് ആടുകളെ മോഷ്ടിച്ച പോകുന്നത് കണ്ടെന്നും അവരെ പിന്തുടർന്ന ഉടമസ്ഥൻ ശബ്ദം ഉണ്ടാക്കി നാട്ടുകാരെ ഉണർത്തിയാണ് ഇവരെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.

തുടർന്ന് പ്രതികളെന്ന് സംശയിക്കുന്നവരെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ബെഹ്‌റയ്ക്ക് ബോധം നഷ്ടപ്പെട്ട സമയത്ത് ഗ്രാമവാസികൾ അവനെ അടിക്കുന്നത് നിർത്തി, പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഗ്രാമീണൻ പറഞ്ഞു.

lynching | Two youths lynched over 'goat theft' in Jharkhand's East Singhbhum district - Telegraph India

ആടുകളെ മോഷ്ടിക്കാൻ രണ്ട് വ്യക്തികൾ ഗ്രാമത്തിൽ പ്രവേശിച്ചു, എന്നാൽ ഉടമ പിടികൂടി, തുടർന്ന് ഗ്രാമവാസികൾ മർദിച്ചു. അവരിൽ ഒരാൾ സംഭവസ്ഥലത്ത് വച്ചും, മറ്റൊരാൾ ചികിത്സയ്ക്കിടയിലും മരിച്ചെന്ന് സ്ഥിരീകരിച്ച് എസ്.പി ഋഷഭ് ഗാർഗ് മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ അഞ്ച് പേർ കാസ്റ്റഡിയിൽ ഉണ്ടെന്നും ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രേമം നടത്തുന്നുണ്ടെന്നും തിരിച്ചറിഞ്ഞവരെ കൂടുതൽ ചോദ്യം ചെയ്യുമെന്നും എസ്.പി അറിയിച്ചു. പക്ഷെ ഇതുവരെയും ആരും ഒരു പരാതിയും രജിസ്റ്റർ ചെയ്തില്ലെന്നും അക്രമികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും എസ്.പി കൂട്ടിച്ചേർത്തു.

Continue Reading

india

തെലങ്കാനയിലെ തുരങ്കം തകര്‍ന്ന് ജാര്‍ഖണ്ഡ് തൊഴിലാളികള്‍ കുടുങ്ങിയ സംഭവം; രക്ഷാദൗത്യം തുടരും

ശ്രീശൈലം ഇടത് കര കനാലിന്റെ (എസ്എല്‍ബിസി) തുരങ്കത്തിന്റെ മേല്‍ക്കൂര തകര്‍ന്നതിനെത്തുടര്‍ന്ന് എട്ട് തൊഴിലാളികള്‍ കുടുങ്ങിയിരുന്നു.

Published

on

കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീശൈലം ഇടത് കര കനാലിന്റെ (എസ്എല്‍ബിസി) തുരങ്കത്തിന്റെ മേല്‍ക്കൂര തകര്‍ന്നതിനെത്തുടര്‍ന്ന് എട്ട് തൊഴിലാളികള്‍ കുടുങ്ങിയിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയോടും (എന്‍ഡിആര്‍എഫ്) ഇന്ത്യന്‍ സൈന്യത്തോടും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ജലസേചന മന്ത്രി എന്‍ ഉത്തം കുമാര്‍ റെഡ്ഡി പറഞ്ഞു.

96 അംഗ എന്‍ഡിആര്‍എഫ് സംഘവും ഇന്ത്യന്‍ ആര്‍മിയുടെ എന്‍ജിനീയര്‍ ടാസ്‌ക് ഫോഴ്സിലെ (ഇടിഎഫ്) ഉദ്യോഗസ്ഥരും രാത്രിയോടെ ദോമലപെന്റയിലെത്തി.

തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവര്‍ ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന്, ‘ഇതുവരെ ഇതേക്കുറിച്ച് ഒരു വിവരവുമില്ല, പക്ഷേ അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷയോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്, തുരങ്കത്തിനുള്ളില്‍ വായുസഞ്ചാരത്തിന് പ്രശ്നമില്ല’ എന്ന് മന്ത്രി പറഞ്ഞു.

അതേസമയം, തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയോട് അഭ്യര്‍ത്ഥിച്ചു.

ജാര്‍ഖണ്ഡില്‍ നിന്നുള്ള നാല് തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിയത്.

പ്രാഥമിക വിവരം അനുസരിച്ച്, തുരങ്കത്തില്‍ കുടുങ്ങിയ ജാര്‍ഖണ്ഡില്‍ നിന്നുള്ള നാല് തൊഴിലാളികള്‍ ഗുംല ജില്ലയില്‍ നിന്നുള്ളവരാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെ 8 മണിയോടെ 60 ഓളം തൊഴിലാളികള്‍ നല്ലമല വനത്തിലൂടെയുള്ള ടണലിലേക്ക് ശ്രീശൈലം കായലിനടുത്തുള്ള ദോമലപെന്റയില്‍ നിന്ന് നക്കലഗണ്ടി റിസര്‍വോയറിലേക്ക് പ്രവേശിച്ചു. തുരങ്കത്തിനുള്ളില്‍ 14 കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് പെട്ടെന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കില്‍ മേല്‍ക്കൂര തകര്‍ന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

തൊഴിലാളികള്‍ അവരുടെ ദിനചര്യയുടെ ഭാഗമായി ടണല്‍ ബോറിംഗ് മെഷീന്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് വൈകുന്നേരം ദോമലപെന്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഉത്തം പറഞ്ഞു. ”അവര്‍ തുടങ്ങിയപ്പോള്‍ വലിയ ശല്യം ഉണ്ടായില്ല. കുറച്ച് സമയത്തിന് ശേഷം, ഭൂമിശാസ്ത്രപരമായ തകരാറുകള്‍ കാരണം ജലപ്രവാഹം ഉണ്ടായി.

ജയപ്രകാശ് അസോസിയേറ്റ്സ് കമ്പനിയിലെ ഒരു പ്രോജക്ട് എഞ്ചിനീയര്‍, ഫീല്‍ഡ് എഞ്ചിനീയര്‍, നാല് തൊഴിലാളികള്‍, ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന റോബിന്‍സ് ഇന്ത്യയില്‍ നിന്നുള്ള രണ്ട് പ്രവര്‍ത്തകര്‍ എന്നിവരാണ് കുടുങ്ങിയത്. ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.

തുടക്കത്തില്‍, തുരങ്കം തകരുന്നത് മൂന്ന് മീറ്റര്‍ വരെ നീളത്തിലായിരുന്നു. തകര്‍ച്ചയുടെ വ്യാപ്തി വര്‍ധിച്ചേക്കാമെന്ന് അധികൃതര്‍ പിന്നീട് പറഞ്ഞു.

ഭൂഗര്‍ഭ തകരാര്‍ സ്ഥിരപ്പെട്ടതിന് ശേഷം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഉത്തം പറഞ്ഞു. ”തുരങ്കത്തിനുള്ളില്‍ 14 കിലോമീറ്റര്‍ ഉള്ളില്‍ ഈ സംഭവം നടന്നതിനാല്‍ ചില വെല്ലുവിളികള്‍ ഉണ്ടാകും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ രാജ്യത്തെ ഏറ്റവും മികച്ച ടണല്‍ വിദഗ്ധരെ ഞങ്ങള്‍ ലഭ്യമാക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023ല്‍ ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ച വിദഗ്ധരുമായും സര്‍ക്കാര്‍ സംസാരിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം, തുരങ്കത്തിന്റെ മേല്‍ക്കൂര തകര്‍ന്ന വിവരം ലഭിച്ചയുടന്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഞെട്ടി. ജില്ലാ കളക്ടര്‍, എസ്പി, ഫയര്‍ സര്‍വീസ് വിഭാഗം, ഹൈദ്രാ, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

രക്ഷാപ്രവര്‍ത്തനത്തിനായി സിംഗാരേണി കോളിയേഴ്സിന്റെ ഒരു സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.

ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Continue Reading

Trending