Connect with us

kerala

പ്രാഥമിക സംഘങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ ഗോള്‍ഡ് ലോണിനുള്ള പലിശ നിരക്ക് നൂറുശതമാനം വര്‍ധിപ്പിച്ച് മലപ്പുറം കേരളബാങ്ക്

മലപ്പുറത്തെ പ്രാഥമിക സഹകരണസംഘങ്ങളെയും തീവെട്ടിക്കൊള്ള നടത്താന്‍ കേരളബാങ്ക് ഭരണസമിതി.

Published

on

അനീഷ് ചാലിയാര്‍

മലപ്പുറത്തെ പ്രാഥമിക സഹകരണസംഘങ്ങളെയും തീവെട്ടിക്കൊള്ള നടത്താന്‍ കേരളബാങ്ക് ഭരണസമിതി. പ്രാഥമിക സംഘങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ ഗോള്‍ഡ് ലോണിനുള്ള പലിശ നിരക്ക് നൂറുശതമാനം വര്‍ധിപ്പിച്ചു. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ക്യാഷ് ക്രിഡിറ്റ് ഷെയര്‍ ലിങ്ക്ട് സ്‌പെഷ്യല്‍ ഗോള്‍ഡ് വായ്പാ പദ്ധതി പ്രകാരം 4.5 ശതമാനം പലിശക്ക് അനുവദിച്ച വായ്പകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഒമ്പത് ശതമാനം നിരക്കിലായിരിക്കുമെന്ന് കാണിച്ച് എല്ലാ പ്രാഥമികസംഘം സെക്രട്ടറിമാര്‍ക്കും കേരള ബാങ്ക് സ്‌പെഷ്യല്‍ ഓഫീസര്‍ കത്തയച്ചു.
ജില്ലാ ബാങ്ക് നിക്ഷേപകര്‍ക്കും അംഗസംഘങ്ങള്‍ക്കും നല്‍കിയിരുന്ന സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കുകയും വായ്പകള്‍ക്കുള്ള പലിശ നിരക്കുകള്‍ നിര്‍ബന്ധിത ലയനത്തിന് ശേഷം കേരള ബാങ്ക് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം.ഡി.സി ബാങ്കിന്റെ അംഗ സംഘങ്ങളായ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുള്ള സ്വര്‍ണപ്പണയ വായ്പാ പലിശ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചത്.
എം.ഡി.സി ബാങ്കായിരുന്നകാലത്ത് നിക്ഷേപകര്‍ക്ക് 7.25 ശതമാനമായിരുന്നു വായ്പകളുടെ പലിശ നിരക്ക് കേരള ബാങ്ക് 9.75 ആക്കി വര്‍ധിപ്പിച്ചിരുന്നു. സ്വര്‍ണപ്പണയ വായ്പയും ഇതേ നിരക്കില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാബാങ്ക് കുറഞ്ഞ പലിശ നിരക്കില്‍ നടപ്പാക്കിയിരുന്ന സ്വപ്‌നക്കൂട് ഭവന വായ്പാപദ്ധതിയും നിര്‍ത്തലാക്കി. സ്റ്റേറ്റ്‌മെന്റ്, പണം എണ്ണിതിട്ടപ്പെടുത്തല്‍, ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി തുടങ്ങിയവക്ക് എം.ഡി. സി ബാങ്ക് സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നില്ല.
എന്നാല്‍ ഈ സേവനങ്ങള്‍ക്കെല്ലാം ഇപ്പോള്‍ കേരള ബാങ്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്.
മലപ്പുറം ജില്ലയിലുള്ള അംഗ സംഘങ്ങള്‍ക്കും നിക്ഷേപകര്‍ക്കും കേരള ബാങ്ക് ഒരു നഷ്ടക്കച്ചവടമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 12നാണ് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ എം.ഡി.സി ബാങ്കിനെ കേരള ബാങ്കില്‍ നിര്‍ബന്ധിതമായി ലയിപ്പിച്ചിരിക്കുന്നത്. ഇതിന് ശേഷം എം.ഡി.സി ബാങ്ക് 12 കോടി രൂപ നഷ്ടത്തിലാവുകയും ചെയ്തു. അതേ സമയം നിര്‍ബന്ധിത ലയനം എതിര്‍ത്തുള്ള എം.ഡി. സി ബാങ്ക് പ്രസിഡന്റ് അഡ്വ.യു.എ ലത്തീഫിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിര്‍ബന്ധിത ലയനം കേന്ദ്രനിയമങ്ങള്‍ക്ക് എതിരാണെന്നും അസാധുവാക്കണമെന്നും ആര്‍.ബി.ഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതിനിടയിലാണ് കേരളബാങ്ക് എം.ഡി.സി ബാങ്കിന്റെ അംഗ സംഘങ്ങളില്‍ നിന്ന് പലിശക്കൊള്ള നടത്തുന്നത്.

kerala

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതി; സന്തോഷ് വർക്കി അറസ്റ്റിൽ

Published

on

കൊച്ചി: സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.

Continue Reading

kerala

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

Published

on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

Continue Reading

crime

സ്വത്തിന് വേണ്ടി 52 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിനതടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വത്തു തട്ടിയെടുക്കുന്നതിനായി ഭാര്യ ശാഖാകുമാരിയെ ഭര്‍ത്താവ് അരുണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

2020 ഡിസംബര്‍ 26 ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. വമ്പിച്ച സ്വത്തിന് ഉടമയായ 52 കാരിയായ ശാഖാകുമാരിയെ 28 കാരനായ അരുണ്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം വേണ്ടെന്ന് വിചാരിച്ചിരുന്ന ശാഖാകുമാരിയെ, സ്വത്ത് മോഹിച്ച പ്രതി പ്രണയത്തില്‍ കുരുക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ വിവാഹിതരായി. 50 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണവുമാണ് വിവാഹ പാരിതോഷികമായി അരുണിന് ശാഖാകുമാരി അന്ന് നല്‍കിയിരുന്നത്. എന്നാല്‍ ഒരു കുട്ടി വേണമെന്നുള്ള ശാഖാകുമാരിയുടെ ആഗ്രഹത്തിന് അരുണ്‍ സമ്മതിച്ചില്ല. ശാഖാകുമാരിയെ വിവാഹം കഴിച്ച അരുണ്‍ ആഡംബര ജീവിതമാണ് നയിച്ചത്.

ഇതിനിടെ, സ്വാഭാവിക മരണമെന്ന പ്രതീതി ജനിപ്പിച്ച് ശാഖാകുമാരിയെ വകവരുത്താനാണ് ഇലക്ട്രീഷ്യനായ അരുണ്‍ ശ്രമിച്ചത്. ആദ്യവട്ട ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 2020 ഡിസംബര്‍ 26 ന് ശാഖാകുമാരിയെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഹാളിലെത്തിച്ച് പ്ലഗില്‍ നിന്നും വയര്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

Trending