Connect with us

india

എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി അറസ്റ്റില്‍; അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രിക്കെതിരെ ട്വീറ്റിട്ടതിന്

ഗുജറാത്തിലെ വാദഗം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ജിഗ്‌നേഷ് മേവാനി.

Published

on

എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ അസം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം (ബുധന്‍) രാത്രി പതിനൊന്നര മണിയോടെയാണ് ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്നാണ് അറസ്റ്റ് ഉണ്ടായത്.ഗുജറാത്തിലെ വാദഗം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ജിഗ്‌നേഷ് മേവാനി.

അതേസമയം ഇദ്ദേഹത്തിനെതിരെ എന്ത് കുറ്റമാണ് ചുമത്തിയത് എന്ന് വ്യക്തമാക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. എഫ്‌ഐആര്‍ ലെ വിവരങ്ങള്‍ പുറത്തുവിടാനും പോലീസ് തയ്യാറായില്ല എന്നാണ് പ്രാഥമികവിവരങ്ങള്‍.

എന്നാല്‍ പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ഇട്ടതിന്റെ പേരിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്ന ആക്ഷേപം പുറത്തുവരുന്നുണ്ട്. ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹൃദത്തിനും അഭ്യര്‍ത്ഥിക്കണം എന്ന ട്വിറ്റന്റെ പേരിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ട്രയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി; യുപി സ്വദേശി പിടിയില്‍

ന്യൂഡല്‍ഹി-ബംഗളൂരു പാതയില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക എക്‌സ്പ്രസ് ട്രയിനിലാണ് സംഭവം

Published

on

കര്‍ണാടക എക്‌സ്പ്രസ് ട്രയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി മുഴക്കിയ യാത്രക്കാരനായ യുപി സ്വദേശി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ദീപ് സിംഗ് റാത്തോഡാണ് (33) അറസ്റ്റിലായത്. ന്യൂഡല്‍ഹി-ബംഗളൂരു പാതയില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക എക്‌സ്പ്രസ് ട്രയിനിലാണ് സംഭവം.

ഇന്ന് രാവിലെയാണ് റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നാല് മണിക്കൂറോളം വാഡി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഡി റെയില്‍വേ പൊലീസ് ഇയാളെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും. ചോദ്യം ചെയ്യലില്‍ വ്യാജ സന്ദേശം അയച്ചത് സമ്മതിക്കുകയായിരുന്നു.

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുകളുമടങ്ങുന്ന വലിയ സംഘമാണ് ട്രെയിനിന്റെ 22 കോച്ചുകളും പരിശോധിച്ചത്. എന്നാല്‍ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും ഭീഷണി വ്യാജ മുന്നറിയിപ്പാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.

Continue Reading

india

രാജ്യാതിര്‍ത്തിയില്‍ സ്ഥിതി ശാന്തം; വീടുകളിലേക്ക് മടങ്ങാന്‍ ഭയന്ന് പ്രദേശവാസികള്‍

വെടിനിര്‍ത്താന്‍ പ്രഖ്യാപനത്തിന് ശേഷവും പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രകോപനമാണ് ആശങ്കയാവുന്നത്

Published

on

രാജ്യാതിര്‍ത്തിയില്‍ സ്ഥിതി ശാന്തമായെങ്കിലും വീടുകളിലേക്ക് മടങ്ങാന്‍ ഭയന്ന് ജമ്മു കാശ്മീരിലെ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങള്‍. വെടിനിര്‍ത്താന്‍ പ്രഖ്യാപനത്തിന് ശേഷവും പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രകോപനമാണ് ആശങ്കയാവുന്നത്. അതേസമയം, ഒളിവില്‍ കഴിയുന്ന ഭീകരവാദികളെ പിടികൂടാന്‍ വ്യാപക റെയ്ഡ് നടക്കുകയാണ്

ജമ്മുവിലെ സായി ബന്ധക്കി ആശ്രമത്തിലെ ക്യാമ്പില്‍ നൂറിലേറെ പേര്‍ കഴിയുന്നുണ്ട്. അതിര്‍ത്തി അശാന്തമായതോടെ വീടു വിട്ടു പോരേണ്ടി വന്നവരാണ്. മടക്കവും സാധാരണ ജീവിതവും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ശാശ്വതമായ സമാധാനം എന്നൊന്ന് എത്ര അകലെയാണെന്ന് അറിയില്ല. അതിര്‍ത്തി പ്രദേസത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റി താമസിപ്പിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ് ചിലര്‍.

പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ ഭീകരരെ ഇതുവരെ പിടികൂടാന്‍ ആയിട്ടില്ല. സംഘര്‍ഷ സമയത്ത് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമവും വര്‍ധിച്ചതാണ്. സംസ്ഥാനത്തിനുള്ളില്‍ ഭീകര വിരുദ്ധ നടപടി ശക്തമാക്കുകയാണ് ജമ്മുകശ്മര്‍ പൊലീസ്. കുല്‍ഗാം അടക്കം പല ജില്ലകളിലും പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടക്കുന്നുണ്ട്.

Continue Reading

india

ഇന്ത്യ-പാക് വെടിനിര്‍ത്തലിലെ യുഎസ് മധ്യസ്ഥത; ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ്

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചര്‍ച്ച നടത്തണമെന്നും ചോദ്യങ്ങള്‍ക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നല്‍കണമെന്നും ജയറാം രമേശ് പറഞ്ഞു.

Published

on

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിലെ യുഎസ് മധ്യസ്ഥതക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ്. മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കുള്ള വാതിലുകള്‍ തുറന്നിട്ടുണ്ടോ? മൂന്നാം സ്ഥലത്ത് ചര്‍ച്ച നടത്താമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പരാമര്‍ശം എന്താണ് ഉദ്ദേശിക്കുന്നത്? പ്രശ്‌നപരിഹാരത്തിന് നയതന്ത്ര മാര്‍ഗങ്ങള്‍ തേടുന്നുണ്ടോ? ഷിംല കരാര്‍ ഉപേക്ഷിച്ചോ? തുടങ്ങിയ ചോദ്യങ്ങളാണ് എക്സിലൂടെ ജയറാം രമേശ് ചോദിച്ചത്.

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചര്‍ച്ച നടത്തണമെന്നും ചോദ്യങ്ങള്‍ക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നല്‍കണമെന്നും ജയറാം രമേശ് പറഞ്ഞു. 1971-ല്‍ ഇന്ദിരാഗാന്ധി കാണിച്ച അസാധാരണ ധീരതയും ദൃഢനിശ്ചയവും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു.

അതേസമയം, ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ അതിര്‍ത്തികള്‍ ശാന്തമാകുന്നു. ഇന്നലെ രാത്രിയോടെ അതിര്‍ത്തികളില്‍ വെടിവെപ്പോ ഡ്രോണ്‍ ആക്രമണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഞ്ചാബിലെ അമൃത്സറില്‍ നല്‍കിയിരുന്ന നിയന്ത്രണങ്ങളും റെഡ് അലര്‍ട്ടും പിന്‍വലിച്ചു.

Continue Reading

Trending