kerala
പൊലീസിന് അമിതാധികാരം നല്‍കുന്നതിലൂടെ ഒരു ഡീപ് പൊലീസ് സ്റ്റേറ്റിനെയാണ് പിണറായി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്; എം കെ മുനീര്‍
ആവിഷ്കാര സ്വതന്ത്ര്യത്തിന് നേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ സമീപനമാണ് പിണറായി ഗവണ്മെന്റും പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കോഴിക്കോട്: പൊലീസിന് അമിതാധികാരം നല്‍കുന്നതിലൂടെ ഒരു ഡീപ് പൊലീസ് സ്റ്റേറ്റിനെയാണ് പിണറായി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് എംകെ മുനീര്‍ എംഎല്‍എ പറഞ്ഞു. ആവിഷ്കാര സ്വതന്ത്ര്യത്തിന് നേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ സമീപനമാണ് പിണറായി ഗവണ്മെന്റും പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് എംകെ മുനീര്‍ എംഎല്‍എ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ്
പോലിസിന് പൗരാവകാശങ്ങള്‍ക്ക് മീതെ അമിതാധികാരം നല്‍കുന്നതാണ് ഹൈക്കോടതി ഇടപെടലിന്റെ മറവില്‍ കേരള പോലിസ് ആക്റ്റിലെ 118 (എ) വകുപ്പ് ഭേദഗതി ചെയ്യാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം.
ഇത് ഒട്ടും നിസ്സാരമല്ല, അങ്ങേയറ്റം ഗൗരവമുള്ളതാണ്;
ആവിഷ്കാര സ്വതന്ത്ര്യത്തിന് നേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ സമീപനമാണ് പിണറായി ഗവണ്മെന്റും പിന്തുടരുന്നത്.
പോലിസ് ഭരണകൂടത്തിന്റെ മര്‍ദനോപാധിയാണെന്ന് നിരന്തരം നിലവിളിച്ചവരാണ് സൈബര്‍ കുറ്റകൃത്യം തടയാനെന്ന വ്യാജേന വാറണ്ടില്ലാതെ അറസ്റ്റിന് അധികാരം നല്‍കുന്നതിനായി പോലിസ് നിയമം പൊളിച്ചെഴുതുന്നത്.
ജനങ്ങള്‍ക്കു മീതെ കൃത്യമായ ആധിപത്യം പുലര്‍ത്താന്‍ കഴിയുന്ന ഒരു ‘ഡീപ് പോലിസ് സ്റ്റേറ്റി’നെയാണ് ഭരിക്കുന്നവര്‍ വിഭാവനം ചെയ്യുന്നതെന്ന് ചുരുക്കം. അതും പോലീസിന്റെ അമിതാധികാര പ്രമത്തത നിലനില്‍ക്കുന്നുവെന്ന് സുപ്രീം കോടതിക്ക് പോലും പറയേണ്ടി വരുന്ന കാലത്ത്;
സ്വാതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തെയും സാധാരണ പൗരന്റെ അഭിപ്രായപ്രകടനങ്ങളേയും ഒരു പോലെ ബാധിക്കുന്നതാണിത്.
അപമാനിക്കലും അപകീര്‍ത്തിപ്പെടുത്തലും എന്തെന്ന് നിര്‍ണയിക്കുന്നത് ഒരു പോലിസ് ഉദ്യോഗസ്ഥനത്രെ.ഇത് നിശ്ചയമായും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുള്ള അനാവശ്യ സ്വാതന്ത്ര്യമായി തീരും.
സര്‍ക്കാര്‍ കാര്യങ്ങള്‍ മാധ്യമങ്ങളെ ഇന്‍ഫോം ചെയ്താല്‍ ക്രിമിനല്‍ കേസ്സെടുക്കുമെന്ന ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ ഇതോടൊപ്പം കൂട്ടി വായിക്കുക.പിആര്‍ഡി ഫാക്ട് ചെക്ക് എന്ന പേരില്‍ മീഡിയകള്‍ വസ്തുതകള്‍ പറയുന്നതിനെ ശരിയല്ലെന്ന് പ്രചരിപ്പിക്കുന്ന രീതിയായിരുന്നു ഇത്.
ജനാധിപത്യ വിരുദ്ധവും ഭരണഘടനാ സ്ഥാപനങ്ങളോടുള്ള വെല്ലുവിളിയും നിറഞ്ഞ ഈ ഏകാധിപത്യഅജണ്ടയെ കേരളത്തിലെങ്കിലും അനുവദിക്കില്ലെന്ന് പൗര സ്വതന്ത്ര്യത്തിനായി നില കൊള്ളുന്ന ജനാധിപത്യ സമൂഹം നിലപാട് എടുക്കേണ്ടതുണ്ട്.
അല്ലാത്ത പക്ഷം സര്‍വ്വധിപതികളാല്‍ അഭിപ്രായ സ്വാതന്ത്ര്യം പോലും നിശ്ചയിക്കപ്പെടുന്ന നിശബ്ദ മനുഷ്യരായി നമ്മളൊക്കെയും മാറും!!
kerala
മികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
അവാര്‍ഡ് നേടിയ മുസ്ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്. അവാര്‍ഡ് നേടിയ മുസ്ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്.
”ബിസ്മയം… ബിസ്മയം…മികച്ച നടി ഷംല ഹംസ…മികച്ച നടന് മമ്മൂട്ടി… പ്രത്യേക ജൂറി പരാമര്‍ശം ആസിഫ് അലി. മികച്ച സ്വഭാവ നടന് സൗബിന് ഷാഹിര്‍… മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകന് ഫാസില്‍ മുഹമ്മദ്…ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ” ഇതാണ് ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.
തീവ്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥും വിദ്വേഷ ആരോപണം ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചത്.
kerala
ശബരിമല സ്വര്‍ണക്കൊള്ള; സ്വമേധയാ പുതിയ ഹരജി രജിസ്റ്റര്‍ ചെയ്ത് ഹൈക്കോടതി
നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവത്തിലോടെ ഹരജി ഹൈക്കോടതി ദേവസ്വം ബെഞ്ച് നാളെ പരിഗണിക്കും. നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവത്തിലായിരിക്കും.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍.വാസുവിനെതിരെ അറസ്റ്റിലായ സുധീഷ് കുമാറിന്റെ മൊഴി. പോറ്റിയും വാസുവും തമ്മില്‍ അടുത്ത ബന്ധമെന്ന് എസ്ഐടിക്ക് സംശയം. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ പുതിയ ഹരജി രജിസ്റ്റര്‍ ചെയ്ത് ഹൈക്കോടതി. നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവത്തിലോടെ ഹരജി ഹൈക്കോടതി ദേവസ്വം ബെഞ്ച് നാളെ പരിഗണിക്കും. നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവത്തിലായിരിക്കും.
പുതിയ കേസിലെ കണ്ടെത്തലുകളും ഉദ്യോഗസ്ഥരുടെ നിഗമനങ്ങളും വളരെ രഹസ്യസ്വഭാവത്തില്‍ നിലനിര്‍ത്തുന്നതിനായാണ് പുതിയ ഹരജി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.നേരത്തെ, രജിസ്റ്റര്‍ ചെയ്തിരുന്ന ഹരജിയില്‍ സ്വര്‍ണക്കൊള്ളയിലെ മുഖ്യസൂത്രധാരനായ ഉണ്ണികൃഷ്ണന് പോറ്റിയും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്ഥാപനവും കക്ഷികളായിരുന്നു. ഇരു സ്ഥാപനങ്ങളെയും കോടതി അധികമായി കക്ഷിചേര്‍ക്കുകയായിരുന്നു.
കേസില്‍ അറസ്റ്റിലായ ദേവസ്വം മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതോടെ ബോര്‍ഡിലെ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
kerala
ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ഭീഷണി; ഫേസ്ബുക്ക് പോസ്റ്റിട്ട 57കാരന് അറസ്റ്റില്‍
ഭാരതീയ ന്യായ സുരക്ഷാ സംഹിത 170 പ്രകാരം, കുറ്റകൃത്യം നടക്കുന്നത് തടയുന്നതിനായാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കില്‍ ഭീഷണി മുഴക്കിയ 57കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഇ.പി. ജയപ്രകാശ് ആണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഭാരതീയ ന്യായ സുരക്ഷാ സംഹിത 170 പ്രകാരം, കുറ്റകൃത്യം നടക്കുന്നത് തടയുന്നതിനായാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചുകൊണ്ടാണ് ജയപ്രകാശ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണം ആരംഭിച്ച പോലീസ്, ഇയാളെ ഹൈക്കോടതി പരിസരത്ത് പരുങ്ങുന്ന നിലയില്‍ കണ്ടു ചോദ്യം ചെയ്തപ്പോള്‍, ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട വ്യക്തി തന്നെയാണെന്ന് വ്യക്തമാക്കി.
ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
-
More3 days agoസുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല: 460 മരണം, ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി
-
india2 days ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
-
More3 days agoവെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ കൂട്ടക്കുരുതി; ഫലസ്തീനികള്‍ക്ക് നേരെ വ്യാപക അതിക്രമം
-
kerala3 days agoകണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
-
kerala2 days agoമുസ്ലിംലീഗിന്റെ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളത്, വിളിപ്പാടകലെ ഞങ്ങളുണ്ടാകും; പി.കെ ബഷീര്‍ എം.എല്‍.എ
-
News3 days agoസുഡാനില്‍ അതിഭീകര സാഹചര്യം: അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജര്‍മനി, ജോര്‍ദാന്‍, ബ്രിട്ടന്
-
News3 days agoടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കെയ്ന്‍ വില്യംസണ്
-
kerala2 days agoഅഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ അന്തരിച്ചു

