Connect with us

kerala

ജലീലിനെ സിപിഎം മൊഴി ചൊല്ലുമോ എന്ന് കേരളം കാത്തിരിക്കുന്നു; എംകെ മുനീര്‍

‘മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും അദ്ദേഹം സത്യം പറഞ്ഞില്ല. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് EDയുടെ മുമ്പില്‍ മൊഴി കൊടുക്കാന്‍ പോയ എ.കെ.ജി സെന്ററില്‍ നിന്ന് നേരിട്ട് നിയമിച്ച മന്ത്രിയെ സി.പി.എം മൊഴി ചൊല്ലുമോ എന്ന് കേരളം കാത്തിരിക്കുന്നു’

Published

on

കോഴിക്കോട്: കെടി ജലീലിന്റെ സത്യം പറയലിനെ പരിഹസിച്ച് എംകെ മുനീര്‍. മന്ത്രി കെടി ജലീല്‍ മാധ്യമങ്ങളോട് അടക്കം സത്യം പറയില്ലെന്ന് പറഞ്ഞാണ് മുനീറിന്റെ പരിഹാസം. സത്യം ജയിക്കും എന്ന് മന്ത്രി പറഞ്ഞ വാക്കിനെ അടിവരയിട്ടാണ് മുനീറിന്റെ പരിഹാസം. കേരളത്തെ ചോരക്കളമാക്കാതെ ജലീലിനെ സി.പി.എം മൊഴി ചൊല്ലണമെന്നും മുനീര്‍ പറഞ്ഞു.

ധാര്‍മികത, സീസറിന്റെ ഭാര്യയുടെ സംശയം, മടിയിലെ കനം, ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, പായസം കഴിച്ചവര്‍ക്ക് നാരങ്ങാ നല്‍കും, എന്നിങ്ങനെയുള്ള പദ സമ്പുഷ്ടിയില്‍ നമ്മുടെ നാട് വിറങ്ങലിച്ചുനില്‍ക്കുകയാണ്. അദ്ദേഹത്തിന് നേര്‍ ബുദ്ധി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു എന്നും മുനീര്‍ എഫ്ബിയില്‍ കുറിച്ചു. എ.കെ.ജി സെന്ററില്‍ നിന്ന് നേരിട്ട് നിയമിച്ച മന്ത്രിയെ സി.പി.എം മൊഴി ചൊല്ലുമോ എന്ന് കേരളം കാത്തിരിക്കുന്നു എന്നും മുനീര്‍ പറയുന്നു.

മുനീറിന്റെ കുറിപ്പ്:

സത്യമേവ ജയതേ

സത്യമേ ജയിക്കൂ എന്ന് അടിവരയിട്ട് പറയട്ടെ.

മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും അദ്ദേഹം സത്യം പറഞ്ഞില്ല. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് EDയുടെ മുമ്പില്‍ മൊഴി കൊടുക്കാന്‍ പോയ എ.കെ.ജി സെന്ററില്‍ നിന്ന് നേരിട്ട് നിയമിച്ച മന്ത്രിയെ സി.പി.എം മൊഴി ചൊല്ലുമോ എന്ന് കേരളം കാത്തിരിക്കുന്നു.

ധാര്‍മികത, സീസറിന്റെ ഭാര്യയുടെ സംശയം, മടിയിലെ കനം, ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, പായസം കഴിച്ചവര്‍ക്ക് നാരങ്ങാ നല്‍കും, എന്നിങ്ങനെയുള്ള പദ സമ്പുഷ്ടിയില്‍ നമ്മുടെ നാട് വിറങ്ങലിച്ചുനില്‍ക്കുകയാണ്.

അദ്ദേഹത്തിന് നേര്‍ ബുദ്ധി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

കേരളത്തിലെ തെരുവുകള്‍ ചോരക്കളം ആക്കരുത്.

https://www.facebook.com/mkmuneeronline/posts/3232141716900907

kerala

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു

കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

Published

on

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവ് അടക്കാകുഴിയില്‍ എത്തി. കടുവയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

കടുവയെ പിടികൂടുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുങ്കി ആനകളെയാണ് ഉപയിഗിക്കുക. കുഞ്ചു എന്ന ആനയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു. പ്രമുഖ എന്ന മറ്റൊരു ആനയെ നാളെ എത്തിക്കും. പ്രദേശത്ത് കടുവയെ കണ്ടെത്താനായി 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അങ്ക പ്രത്യേക സംഘവും ഇതിനുപുറമേ അമ്പതോളം വരുന്ന ആര്‍ ആര്‍ ടി സംഘങ്ങളും ഇന്ന് രാത്രിയില്‍ തന്നെ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം നടത്താനാണ് തീരുമാനം .നാളെ രാവിലെ ഡ്രോണ്‍ സംഘം എത്തും. വിശദമായ പരിശോധനയാകും നടക്കുക. അതേസമയം കടുവയുടെ ആക്രമണത്തില്‍ മരിച്ച ഗഫൂര്‍ അലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധങ്ങള്‍ക്ക് വിട്ടു നല്‍കി. ഇന്ന് രാത്രി കല്ലമ്പലം ജുമാ മസ്ജിദില്‍ ഖബറടക്കും.

Continue Reading

kerala

ജയന്തി രാജനും, ഫാത്തിമ മുസഫറും തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുന്ന തീരുമാനം; പികെ കുഞ്ഞാലിക്കുട്ടി

സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Published

on

ജയന്തി രാജനും, ഫാത്തിമ മുസഫറും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തീരുമാനമെന്ന് മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സ്ത്രീ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഉറപ്പ് വരുത്തി സംഘടനരംഗത്ത് നേതൃ പരമായ പങ്ക് വഹിക്കാന്‍ അവസരമൊരുക്കുക എന്നത് പാര്‍ട്ടിയുടെ അജണ്ടയില്‍പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി അതിന്റെ ആശയ ആദര്‍ശങ്ങളല്‍ വെള്ളം ചേര്‍ക്കാതെ തന്നെ കാലാനുസൃതമായ അജണ്ടകള്‍ രൂപപ്പെടുത്തിയും പ്രയോഗവല്‍കരിച്ചും തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അതിന്റെ ഭാഗം തന്നെയാണ് സ്ത്രീ പങ്കാളിത്തം സംബന്ധിച്ച പുതിയ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയുള്ള രണ്ട് പ്രഗല്‍ഭരെ തന്നെയാണ് കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തിരിക്കുന്നത്. ജയന്തി രാജന്‍ ദളിത് വിഭാഗത്തില്‍ നിന്നും കര്‍മ്മ ശേഷി കൊണ്ടും, ആത്മ സമര്‍പ്പണം കൊണ്ടും പൊതുരംഗത്തേക്ക് ഉയര്‍ന്നു വന്ന വനിത നേതാവാണ്. ജയന്തി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരുമ്പോള്‍ സ്ത്രീ സമൂഹത്തോടൊപ്പം ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് കുടിയുള്ള അംഗീകാരമായി മാറുകയാണത്. ഫാത്തിമ മുസഫറും പ്രാഗല്ഭ്യവും നേതൃശേഷിയും, കര്‍മ്മ പാരമ്പര്യവുമുള്ള വ്യക്തിത്വമാണ്. രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ ശ്രദ്ധേയമായ വനിത മുഖമാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു

തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു

Published

on

യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു.

മലബാര്‍ എക്‌സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16629, 16630) മാവേലി എക്‌സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16604, 16603) അമൃത എക്‌സ്പ്രസ്: തിരുവനന്തപുരംമധുര, മധുരതിരുവനന്തപുരം (16343, 16344) കാരക്കല്‍ എക്‌സ്പ്രസ്: കാരക്കല്‍ എറണാകുളം, എറണാകുളംകാരക്കല്‍ (16187, 16188), സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്: ചെന്നൈതിരുവനന്തപുരം, തിരുവനന്തപുരംചെന്നൈ (12695, 12696) ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.

Continue Reading

Trending