Culture
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ വന്‍കുറവ് വരുത്തി കേന്ദ്രം

ന്യൂഡല്‍ഹി:മുസ്‌ലിംകള്‍ ഒരു കയ്യില്‍ ഖുര്‍ആനും മറുകയ്യില്‍ കമ്പ്യൂട്ടറുമേന്തണമെന്നാണ് തങ്ങളുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ നടന്ന ഇസ്‌ലാമിക് ഹെറിറ്റേജ്, പ്രമോട്ടിങ് അണ്ടര്‍സ്റ്റാന്റിങ് ആന്റ് മോഡറേഷന്‍ എന്ന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്. എന്നാല്‍ ശാക്തീകരണമെന്നത് വെറും വാക്ക് മാത്രമാണെന്ന് ന്യൂനപക്ഷ വകുപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനമെന്നത് വാക് ചാതുര്യം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ന്യൂനപക്ഷ വികസന മന്ത്രാലയത്തില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുളള നാലു വര്‍ഷം വിതരണം ചെയ്ത ന്യനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് അവസാനിപ്പിക്കാനും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്, പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് എന്നീ മൂന്ന് സ്‌കോളര്‍ഷിപ്പ് പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിട്ടും അനുവദിച്ചത് വളരെ കുറച്ച് സ്‌കോളര്‍ഷിപ്പുകളാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. പ്രിമെട്രിക് വിഭാഗത്തില്‍ 2013-14 വര്‍ഷത്തില്‍ 77 ലക്ഷം സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്ത സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത് 44 ലക്ഷം സ്‌കോളര്‍ഷിപ്പുകളാണെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 96,50,248 കുട്ടികള്‍ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിച്ചെങ്കിലും 44,74,452 പേ ര്‍ക്ക് മാത്രമാണ് ലഭിച്ചത്.
പ്രിമെട്രിക് വിഭാഗത്തില്‍ സ്‌കോളര്‍ഷിപ്പിനായി കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചത് 17 ലക്ഷം വിദ്യാര്‍ത്ഥികളാണ്, ലഭിച്ചതാകട്ടെ 6,06,282 വിദ്യാര്‍ത്ഥികള്‍ക്കും. മോദി അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പുളള വര്‍ഷത്തില്‍ (2013-14) 13 ലക്ഷം കുട്ടികളാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചത്. ഇതില്‍ 8,90,467 കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള ധനസഹായത്തില്‍ വലിയ വത്യാസം വന്നിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വിഭാഗത്തില്‍ അപേക്ഷകരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 2013-14 ല്‍ 3,26,723 അപേക്ഷകര്‍ ഉണ്ടായിടത്ത് 2,49,229 പേരാണ് കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചത്. ഇതില്‍ 1,09,632 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍ നേരിട്ടെത്തിക്കുന്നതിനാലാണ് എണ്ണത്തില്‍ കുറവ് വന്നതെന്നാണ് ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ വിശദീകരണം.
എന്നാല്‍ അപേക്ഷകരുടെ എണ്ണത്തിലുണ്ടായ ഭീമമായ വര്‍ധന മന്ത്രിയുടെ വാദത്തെ ഖണ്ഡിക്കുന്നതാണ്. 2014-15 വര്‍ഷത്തില്‍ പ്രീമെട്രിക് വിഭാഗത്തിലെ സ്‌കോളര്‍ഷിപ്പിനായി 1100 കോടി രൂപയാണ് മോദി വകയിരുത്തിയത്. മുന്‍വര്‍ഷത്തെ 950 കോടിയില്‍ നിന്നായിരുന്നു ഈ വര്‍ധന.
മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന് മുന്‍ വര്‍ഷത്തെ 270 കോടിയില്‍ നിന്നും 335 കോടിയായും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുക 548 കോടിയില്‍ നിന്നും 598 കോടിയായും ഉയര്‍ത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ഇത് കുറച്ചു.
നിലവില്‍ യുപിഎ സര്‍ക്കാര്‍ അവസാന വര്‍ഷം അനുവദിച്ച അതേ തുകയാണ് മോദിയും നല്‍കുന്നത്. മറ്റു സ്‌കോളര്‍ഷിപ്പുകള്‍ക്കും ഇതേ ഗതിയാണ്. എന്നാല്‍ ഇത് 2015-16ല്‍ യഥാക്രമം 1040, 335, 550 കോടി എന്നിങ്ങനെയായി കുറഞ്ഞു. 2016-17ലാവട്ടെ 931, 335, 550കോടിയായും 2017-18ല്‍ 950, 393.54, 550 കോടി എന്നിങ്ങനെയാണ് അനുവദിച്ചതെന്നും വിവരാവകാശം വഴി ലഭിച്ച മറുപടിയില്‍ പറയുന്നു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala2 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും