Connect with us

Culture

ഖത്തറില്‍ വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത; നീക്കം ചെയ്തത് മില്യന്‍ ഗാലനിലധികം വെള്ളം

Published

on

ദോഹ: ഖത്തറില്‍ കഴിഞ്ഞദിവസമുണ്ടായ മഴയെത്തുടര്‍ന്ന് റോഡുകളിലും മറ്റും കെട്ടിക്കിടന്ന വെള്ളം മുനിസിപ്പാലിറ്റി അധികൃതര്‍ നീക്കം ചെയ്തു.കുറഞ്ഞസമയത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തു മില്യണിലധികം ഗാലന്‍ മഴവെള്ളമാണ് നീക്കം ചെയ്തത്. വിവിധ മുനിസിപ്പാലിറ്റികളില്‍ മഴയെ തുടര്‍ന്നുണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രൂപീകരിച്ച സംയുക്ത സമിതിയുടെ നേതൃത്വത്തിലായിരുന്നു വെള്ളം നീക്കം ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം ആറുവരെയാണ് 10,183,710,ഗാലന്‍ മഴ വെള്ളം റോഡുകളില്‍നിന്നും താഴ്ന്നപ്രദേശങ്ങളില്‍നിന്നുമായി നീക്കംചെയ്തതെന്ന് പൊതുശുചിത്വ വിഭാഗം ഡയറക്ടറും സംയുക്ത കമ്മിറ്റിയുടെ തലവനുമായ സഫര്‍ മുബാറക് അല്‍ ശാഫി പറഞ്ഞു.കഴിഞ്ഞ ദിവസം ഏറ്റവുമധികം ലഭിച്ചത് റാസ് ഫാനില്‍. 15.9 മില്ലി മീറ്റര്‍. ഗുവൈരിയ (13.7 , റുവൈസ് (11. 6), ഉം ബാബ് (10.9) എന്നിവിടങ്ങളിലും സാമാന്യം നന്നായി മഴ പെയ്തു. ദോഹയില്‍ 9.8, ഷഹാനിയ 9.3, ദുഖാന്‍ 8.8, ഹമദ് വിമാനത്താവളം 8.1 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ ലഭിച്ച മഴയുടെ തോത്. വരുംദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.
ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ താപനില 16 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ മെറ്റീരിയോളജി വകുപ്പ് തലവന്‍ അബ്ദുല്ല അല്‍മന്നായി പറഞ്ഞു. തീരപ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്. രാജ്യത്തുടനീളം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
കാഴ്ചാ പരിധി 4 കിലോമീറ്ററിനും 8 കിലോമീറ്ററിനും ഇടയിലുമായിരിക്കും. മഴവെളളം നീക്കം ചെയ്യുന്നതിനായി 424 ടാങ്കര്‍ ലോറികള്‍ 2,325 ട്രിപ്പ് സര്‍വീസ് നടത്തി. 522 തൊഴിലാളികളാണ് ദൗത്യനിര്‍വഹണത്തില്‍ പങ്കാളികളായത്. വെള്ളക്കെട്ടുകളെ കുറിച്ച 58 പരാതികളും ലഭിച്ചു. ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയും സഹകരിച്ചു. ഹൈവേ, റോഡുകള്‍, സബ്‌വേകള്‍, സ്‌കൂളുകള്‍,സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ കെട്ടിക്കിടന്ന വെള്ളം നീക്കം ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കിയത്. വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി വളരെ നേരത്തെതന്നെ തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ജോയിന്റ് കമ്മിറ്റി ഓഫ് കോംബാറ്റിങ് റെയിന്‍വാട്ടര്‍ എമര്‍ജന്‍സീസ് ആന്റ് റിസ്‌ക്‌സിന്റെ യോഗം മഴക്കാല സീസണിനു വളരെ മുമ്പുതന്നെ ചേര്‍ന്നിരുന്നു. വെള്ളക്കെട്ടുകള്‍ രൂപപ്പെടാനിടയുള്ള സ്ഥലങ്ങള്‍ തിരിച്ചറിയല്‍, ഉചിതമായ പരിഹാരമാര്‍ഗങ്ങള്‍ വികസിപ്പിക്കല്‍, എല്ലാ മുനിസിപ്പാലിറ്റികളിലെയും ബന്ധപ്പെട്ട ജീവനക്കാര്‍, മെഷീനറികള്‍, ഉപകരണങ്ങള്‍, വെള്ളം നീക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി വര്‍ക്ക് ടീമുകളെ സജ്ജമാക്കല്‍ എന്നിവയ്ക്കായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാലുമായും മറ്റു ബന്ധപ്പെട്ട അതോറിറ്റികളുമായും യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനായി ഒരു പ്രത്യേക വര്‍ക്ക്ടീമിനെയും നിയോഗിച്ചിട്ടുണ്ട്. പൊതുശുചിത്വവിഭാഗം ഡയറക്ടറും മെക്കാനിക്കല്‍ ഹാര്‍ഡ്വെയര്‍ വിഭാഗം മാനേജറുമായ സഫര്‍ മുബാറക്ക് അല്‍ഷാഫിയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. മുനിസിപ്പല്‍ സര്‍വീസ് വകുപ്പ് , പബ്ലിക് റിലേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ വകുപ്പ് എന്നിവയുടെ ഡയറക്ടര്‍മാര്‍, മെക്കാനിക്കല്‍ ഹാര്‍ഡ്വെയര്‍ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍, അശ്ഗാലിലെ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ഓഫ് സ്വിവറേജ് നെറ്റ്വര്‍്ക്ക് ഡയറക്ടര്‍, ആഭ്യന്തരമന്ത്രാലയം സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിലെയും ആഭ്യന്തര സുരക്ഷാസേന- ലഖ്‌വിയയിലെയും ഓരോ പ്രതിനിധികള്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. മഴയ്ക്കു മുന്നോടിയായി അധികൃതര്‍ ഖത്തറിലെ അഴുക്കുചാലുകളിലെ തടസ്സങ്ങള്‍ മുഴുവന്‍ നീക്കിയിട്ടുണ്ട്. വെള്ളക്കെട്ടില്‍ അഴുക്കുചാലുകള്‍ നിറഞ്ഞുകവിഞ്ഞാല്‍ വെള്ളം പമ്പ് ചെയ്തു നീക്കാനാവശ്യമായ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ഇതിനാവശ്യമായ പമ്പ്‌സെറ്റുകള്‍, ടാങ്കറുകള്‍, രാത്രിയിലും ജോലികള്‍ മുടക്കമില്ലാതെ തുടരാന്‍ ആവശ്യമായ ജനറേറ്ററുകള്‍ എന്നിവയെല്ലാം ദുരിതനിവാരണസംഘം സജ്ജമാക്കിയിട്ടുണ്ട്. 2015 നവംബര്‍ 25ന് അതിശക്തമായ മഴയില്‍ ഖത്തറിലെ വഴികളില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ടായ സാഹചര്യത്തില്‍ മഴക്കാലമുന്നൊരുക്കത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Trending