Culture
ഖത്തറില്‍ വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത; നീക്കം ചെയ്തത് മില്യന്‍ ഗാലനിലധികം വെള്ളം

ദോഹ: ഖത്തറില്‍ കഴിഞ്ഞദിവസമുണ്ടായ മഴയെത്തുടര്‍ന്ന് റോഡുകളിലും മറ്റും കെട്ടിക്കിടന്ന വെള്ളം മുനിസിപ്പാലിറ്റി അധികൃതര്‍ നീക്കം ചെയ്തു.കുറഞ്ഞസമയത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തു മില്യണിലധികം ഗാലന് മഴവെള്ളമാണ് നീക്കം ചെയ്തത്. വിവിധ മുനിസിപ്പാലിറ്റികളില്‍ മഴയെ തുടര്‍ന്നുണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രൂപീകരിച്ച സംയുക്ത സമിതിയുടെ നേതൃത്വത്തിലായിരുന്നു വെള്ളം നീക്കം ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം ആറുവരെയാണ് 10,183,710,ഗാലന് മഴ വെള്ളം റോഡുകളില്‍നിന്നും താഴ്ന്നപ്രദേശങ്ങളില്‍നിന്നുമായി നീക്കംചെയ്തതെന്ന് പൊതുശുചിത്വ വിഭാഗം ഡയറക്ടറും സംയുക്ത കമ്മിറ്റിയുടെ തലവനുമായ സഫര്‍ മുബാറക് അല്‍ ശാഫി പറഞ്ഞു.കഴിഞ്ഞ ദിവസം ഏറ്റവുമധികം ലഭിച്ചത് റാസ് ഫാനില്‍. 15.9 മില്ലി മീറ്റര്‍. ഗുവൈരിയ (13.7 , റുവൈസ് (11. 6), ഉം ബാബ് (10.9) എന്നിവിടങ്ങളിലും സാമാന്യം നന്നായി മഴ പെയ്തു. ദോഹയില്‍ 9.8, ഷഹാനിയ 9.3, ദുഖാന് 8.8, ഹമദ് വിമാനത്താവളം 8.1 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ ലഭിച്ച മഴയുടെ തോത്. വരുംദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.
ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ താപനില 16 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ മെറ്റീരിയോളജി വകുപ്പ് തലവന്‍ അബ്ദുല്ല അല്‍മന്നായി പറഞ്ഞു. തീരപ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്. രാജ്യത്തുടനീളം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
കാഴ്ചാ പരിധി 4 കിലോമീറ്ററിനും 8 കിലോമീറ്ററിനും ഇടയിലുമായിരിക്കും. മഴവെളളം നീക്കം ചെയ്യുന്നതിനായി 424 ടാങ്കര്‍ ലോറികള്‍ 2,325 ട്രിപ്പ് സര്‍വീസ് നടത്തി. 522 തൊഴിലാളികളാണ് ദൗത്യനിര്‍വഹണത്തില്‍ പങ്കാളികളായത്. വെള്ളക്കെട്ടുകളെ കുറിച്ച 58 പരാതികളും ലഭിച്ചു. ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, പോലീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയും സഹകരിച്ചു. ഹൈവേ, റോഡുകള്‍, സബ്വേകള്‍, സ്കൂളുകള്‍,സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ കെട്ടിക്കിടന്ന വെള്ളം നീക്കം ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കിയത്. വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി വളരെ നേരത്തെതന്നെ തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ജോയിന്റ് കമ്മിറ്റി ഓഫ് കോംബാറ്റിങ് റെയിന്‍വാട്ടര്‍ എമര്‍ജന്‍സീസ് ആന്റ് റിസ്ക്സിന്റെ യോഗം മഴക്കാല സീസണിനു വളരെ മുമ്പുതന്നെ ചേര്‍ന്നിരുന്നു. വെള്ളക്കെട്ടുകള്‍ രൂപപ്പെടാനിടയുള്ള സ്ഥലങ്ങള്‍ തിരിച്ചറിയല്‍, ഉചിതമായ പരിഹാരമാര്‍ഗങ്ങള്‍ വികസിപ്പിക്കല്‍, എല്ലാ മുനിസിപ്പാലിറ്റികളിലെയും ബന്ധപ്പെട്ട ജീവനക്കാര്‍, മെഷീനറികള്‍, ഉപകരണങ്ങള്‍, വെള്ളം നീക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി വര്‍ക്ക് ടീമുകളെ സജ്ജമാക്കല്‍ എന്നിവയ്ക്കായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാലുമായും മറ്റു ബന്ധപ്പെട്ട അതോറിറ്റികളുമായും യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനായി ഒരു പ്രത്യേക വര്‍ക്ക്ടീമിനെയും നിയോഗിച്ചിട്ടുണ്ട്. പൊതുശുചിത്വവിഭാഗം ഡയറക്ടറും മെക്കാനിക്കല്‍ ഹാര്ഡ്വെയര് വിഭാഗം മാനേജറുമായ സഫര്‍ മുബാറക്ക് അല്‍ഷാഫിയാണ് കമ്മിറ്റിയുടെ ചെയര്മാന്. മുനിസിപ്പല്‍ സര്‍വീസ് വകുപ്പ് , പബ്ലിക് റിലേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ വകുപ്പ് എന്നിവയുടെ ഡയറക്ടര്‍മാര്‍, മെക്കാനിക്കല്‍ ഹാര്ഡ്വെയര് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍, അശ്ഗാലിലെ ഓപ്പറേഷന് ആന്റ് മെയിന്റനന്‍സ് ഓഫ് സ്വിവറേജ് നെറ്റ്വര്‍്ക്ക് ഡയറക്ടര്‍, ആഭ്യന്തരമന്ത്രാലയം സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിലെയും ആഭ്യന്തര സുരക്ഷാസേന- ലഖ്വിയയിലെയും ഓരോ പ്രതിനിധികള്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. മഴയ്ക്കു മുന്നോടിയായി അധികൃതര്‍ ഖത്തറിലെ അഴുക്കുചാലുകളിലെ തടസ്സങ്ങള്‍ മുഴുവന്‍ നീക്കിയിട്ടുണ്ട്. വെള്ളക്കെട്ടില്‍ അഴുക്കുചാലുകള്‍ നിറഞ്ഞുകവിഞ്ഞാല്‍ വെള്ളം പമ്പ് ചെയ്തു നീക്കാനാവശ്യമായ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ഇതിനാവശ്യമായ പമ്പ്സെറ്റുകള്‍, ടാങ്കറുകള്‍, രാത്രിയിലും ജോലികള്‍ മുടക്കമില്ലാതെ തുടരാന്‍ ആവശ്യമായ ജനറേറ്ററുകള്‍ എന്നിവയെല്ലാം ദുരിതനിവാരണസംഘം സജ്ജമാക്കിയിട്ടുണ്ട്. 2015 നവംബര്‍ 25ന് അതിശക്തമായ മഴയില്‍ ഖത്തറിലെ വഴികളില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ടായ സാഹചര്യത്തില്‍ മഴക്കാലമുന്നൊരുക്കത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
kerala3 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്
-
india3 days ago
ആള്‍മാറാട്ടം നടത്തി ട്രെയിന്‍ യാത്രക്കാരില്‍ നിന്നും തട്ടിയത് 10000ത്തിലധികം രൂപ; കുപ്പിവെള്ള വില്പ്പനക്കാരന് പിടിയില്‍
-
kerala3 days ago
എം.ആര് അജിത് കുമാറിനെതിരായ വിജിലന്‍സ് കേസ്: വാദം ഈ മാസം 18ലേക്ക് മാറ്റി