Connect with us

Video Stories

“വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും വെളിച്ചം സൃഷ്ടിച്ച മുഹമ്മദ് നബി”; നബിദിനാശംസ നേര്‍ന്ന് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍

Published

on

ലോക പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുഭാഷ് ചന്ദ്രന്‍. ലോകനന്മയ്ക്കായി പിറന്ന വലിയൊരുവന്റെ ജന്മദിനംമാണ് ഇന്നെന്ന തുടങ്ങുന്ന കുറിപ്പോടെയാണ് എഴുത്തുകാരന്റെ ആശംസ. നബിദിനപ്പുലര്‍ച്ചയില്‍ താന്‍ കണ്ട ഒരു ദൃശ്യം സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്കുലൂടെ പങ്കുവെച്ചായിരുന്നു നോവലിസ്റ്റിന്റെ ആശംസ. കൂട്ടത്തില്‍ അദ്ദേഹം തന്നെ പാടിയ ഒരു പാട്ടും വിശ്വാസികള്‍ക്കായി സുഭാഷ് ചന്ദ്രന്‍ പങ്കുവെച്ചിട്ടുണ്ട്.

സുഭാഷ് ചന്ദ്രന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വായിക്കാം…

നബിദിനാശംസകൾ!
ലോകനന്മയ്ക്കായി പിറന്ന വലിയൊരുവന്റെ ജന്മദിനമാണ് ഇന്ന്. മനുഷ്യരാശിയുടെ മൃഗസമാനമായ ജീവിതത്തെ മനുഷ്യത്വത്തിലേക്ക്‌ ഉയർത്താൻ യുഗങ്ങൾ തോറും പിറക്കുന്ന കരുണാമൂർത്തികളിൽ ഒരാൾ. വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും വെളിച്ചം സൃഷ്ടിച്ച മുഹമ്മദ്‌ നബി.
അത്തരം മഹത്തുക്കൾ കാലാകാലങ്ങളിൽ ലോകത്തിൽ എല്ലായിടത്തും പിറന്നു ജീവിച്ചു മരിച്ചു. നബിയായും ക്രിസ്തുവായും ശ്രീരാമനായും ബുദ്ധനായും ഗാന്ധിയായും അവർ വന്നു. നമ്മൾ അവർ മരിക്കും വരെ ക്ഷമയോടെ കാത്തുനിന്നു. പിന്നെ അവരുടെ പേരിൽ സംഘങ്ങളുണ്ടാക്കി പഴയമട്ടിൽ നമ്മുടെ മൃഗീയത തുടർന്നു.
പ്രിയരേ, ഈ നബിദിനപ്പുലർച്ചയിൽ മുകൾനിലയിലെ എന്റെ കിടപ്പുമുറിയിലൂടെ മുറ്റത്തെ പ്ലാവിന്റെ മേച്ചില്ലകൾ നോക്കി വെറുതെ നിൽക്കുമ്പോൾ പടച്ച തമ്പുരാൻ എന്നെ ഒരു ദൃശ്യം കാണിച്ചുതന്നു. ചില്ലകൾക്കിടയിൽ വലയുണ്ടാക്കി സ്വസ്ഥമായി പ്രാതലിനു കാത്തിരിക്കുന്ന ചിലന്തികളും പ്ലാവിൽ പാഞ്ഞുനടക്കുന്ന രണ്ട്‌ അണ്ണാറക്കണ്ണന്മാരും ചേർന്ന് വലിയൊരു പാഠം പഠിപ്പിച്ചുതന്നു. ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക്‌ ഉഴറിയോടുമ്പോഴും ആ അണ്ണാറക്കണ്ണന്മാർ അറിയാതെ പോലും വട്ടം നിൽക്കുന്ന ചിലന്തികളുടെ വല പൊട്ടിക്കുന്നില്ല! സ്വന്തം കൊറ്റു തേടിയുള്ള പരക്കം പാച്ചിലിനിടയിലും മറ്റൊരുവന്റെ സ്വാസ്‌ഥ്യത്തിൽ തലയും കാലും വാലും മുട്ടാതിരിക്കാൻ അവ ശ്രദ്ധിക്കുന്നു!
ദൈവമേ നീയെത്ര വലിയവൻ എന്ന് കമ്യൂണിസ്റ്റുമനസ്സുള്ള എന്നെക്കൊണ്ടും ഈ ക്ഷുദ്രജന്മങ്ങൾ പറയിപ്പിക്കുന്നു! പ്ലാവാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം പ്ലാവിൽ നിന്നു മുഴങ്ങുന്നു.
ഈ പാട്ട്‌ ഞാൻ ഇതാ ആ കാഴ്ച്ചയിൽ നിന്നു പാടിയതാണ്. മനുഷ്യൻ എന്തെന്നറിയാവുന്നവരും ദൈവം എന്തെന്നറിയുന്നവരും ഇതു കേൾക്കുക. കാരണം അതറിയാവുന്ന വലിയൊരാളുടെ ജന്മദിനമാണിന്ന്. ആ വലിയ പേരിനെ, ആ വലിയ നേരിനെ വെറുക്കാതിരിക്കുക. വെറുപ്പിക്കാതിരിക്കുക

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ചാര്‍ജിന് വെച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു

മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം സ്വദേശി സൈഫുദ്ദീന്റെ വാഹനമാണ് കത്തി നശിച്ചത്.

Published

on

ചാര്‍ജിന് വെച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം സ്വദേശി സൈഫുദ്ദീന്റെ വാഹനമാണ് കത്തി നശിച്ചത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം.

ഇന്നലെ പുലര്‍ച്ചെ മൂന്നേകാലോടെയാണ് അപകടമുണ്ടായതെന്ന് ഉടമസ്ഥന്‍ പറഞ്ഞു. ബാറ്ററിയുടെ ഭാഗത്തുനിന്നാണ് തീപടര്‍ന്നതെന്നും പിന്നാലെ വാഹനം പൂര്‍ണമായും കത്തിനശിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അപകടത്തില്‍ വീടിന്റെ ജനലുള്‍പ്പെടെ കത്തി നശിച്ചു. എന്നാല്‍ ആര്‍ക്കും അപകടത്തില്‍ ആളപായമില്ല. വീട്ടില്‍ ആള്‍ത്താമസമുണ്ടായിരുന്നില്ലെന്നും ഇവിടെയൊരു ബേക്കറി യൂണിറ്റ് പ്രവര്‍ത്തിച്ചുവരികയായിരുന്നെന്നുമാണ് വിവരം.

രാത്രി പത്ത് മണിയോടെയാണ് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനായി വെച്ചത്.

 

Continue Reading

Video Stories

തലതാഴ്ത്തി മാപ്പ് പറഞ്ഞ് വിഡിയോ, പിന്നാലെ ആത്മഹത്യ; മനുവിന്റെ മൃതദേഹം കണ്ടത് ജൂനിയർ അഭിഭാഷകർ

Published

on

കൊല്ലം: പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ പി ജി മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയരുകയും അവരോട് മാപ്പ് പറയുന്ന വിഡിയോ പുറത്തു വരികയും ചെയ്തിട്ട് അധിക ദിവസമായിരുന്നില്ല. തൊഴുകൈയോടെ, തലതാഴ്ത്തി മാപ്പ് പറയുന്നതാണ് വിഡിയോയിലുണ്ടായിരുന്നത്.

കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തിയാണ് മനു മാപ്പ് പറഞ്ഞത്. വിഡിയോ പുറത്തുവന്നതിന്റെ മാനസിക സംഘര്‍ഷമാണോ മനുവിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ എന്നാണ് പൊലീസിന്റെ സംശയം. ഞായറാഴ്ച രാവിലെ മനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഡിയോ പുറത്തുവന്ന ശേഷം മനു മനോവിഷമത്തില്‍ ആയിരുന്നെന്നാണ് അടുത്ത് ബന്ധമുള്ളവര്‍ പറയുന്നത്.

പീഡനക്കേസിലെ അതിജീവിതയാണ് മുന്‍ ഗവ. പ്ലീഡര്‍ പി ജി മനുവിനെതിരെ പരാതി നല്‍കിയത്. 2018ല്‍ ഉണ്ടായ ലൈംഗികാതിക്രമക്കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിര്‍ദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ പി ജി മനുവിനെ സമീപിച്ചത്. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫിസിലെത്തിയപ്പോള്‍ തന്നെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതി നല്‍കിയ മൊഴി. ഇതിനു ശേഷം തന്റെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചു.

രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ടായിരുന്നു. മനു അയച്ച വാട്സാപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിനു കൈമാറുക കൂടി ചെയ്തതോടെ മനു കുടുങ്ങുകയായിരുന്നു. ഒടുവില്‍ പൊലീസിനു മുന്നില്‍ മനു കീഴടങ്ങി.

എറണാകുളം പുത്തന്‍കുരിശ് പൊലീസിനു മുമ്പാകെയായിരുന്നു മനു കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതോടെ ആയിരുന്നു ഇത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി മനു ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസ്

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Published

on

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസെടുത്തു. തിരുവനന്തപുരം അയിരൂര്‍ പാറ സ്വദേശിനിക്കെതിരെയാണ് കേസ്.

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അമ്മയുടെ ആണ്‍സുഹൃത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഫ്‌ലാറ്റില്‍ പെണ്‍കുട്ടിയുടെ പിതാവ് ഇല്ലാതിരുന്ന ദിവസം രാത്രിയാണ് സംഭവം നടന്നത്. ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയ്ക്കും ആണ്‍സുഹൃത്തിനുമെതിരെ വഞ്ചിയൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം സംഭവം നടന്നത് പോത്തന്‍കോട് പൊലീസിന്റെ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് കൈമാറും.

 

Continue Reading

Trending