Culture
ആ മടക്കം മുഹമ്മദലി ജിന്നയുടെ ജീവചരിത്രം പൂര്‍ത്തിയാക്കും മുമ്പ്

അനീഷ് ചാലിയാര്‍
മലപ്പുറം
മഷിതീരാത്തൊരു തൂലിക താഴെവച്ച് എം.ഐ തങ്ങള്‍ മടങ്ങുമ്പോള്‍ പാതിവഴിയിലവസാനിക്കുന്നത് ആരും കാണാതെ പോയ മുഹമ്മദലി ജിന്നയെ തേടിയുള്ള യാത്രയാണ്. ആത്മബന്ധമുള്ളവരോടായി മുഹമ്മദലി ജിന്നയുടെ ജീവചരിത്രമെഴുതുന്നതിനെക്കുറിച്ച് പറയാറുണ്ടായിരുന്നു എം.ഐ തങ്ങള്‍. ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരനെന്ന് മുദ്രകുത്തപ്പെട്ട ജിന്ന അങ്ങനെയായിരുന്നില്ല. പഠിച്ചറിഞ്ഞ യാഥാര്‍ഥ്യങ്ങളെല്ലാം പകര്‍ത്താനുള്ള ശ്രമങ്ങളിലും കൂടുതല്‍ അന്വേഷണത്തിലുമായിരുന്നു ജീവിതത്തിന്റെ അവസാന നാളുകളിലും എം.ഐ തങ്ങള്‍.
സ്വാതന്ത്ര്യാനന്തരം പകച്ചുനിന്നിരുന്ന സമുദായത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ആധുനിക വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രീയ ശക്തിയാക്കി വളര്‍ത്താനും ശ്രമിച്ച സര്‍സയ്യിദ് അഹമ്മദ് ഖാന്റെ ജീവചരിത്രവും എം.ഐ തങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രായത്തിന്റെ അവശതകള്‍ക്കിടയിലും ജിന്നാ സാഹിബിന്റെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചുമുള്ള പുസ്തകം ഏതാണ്ട് പൂര്‍ത്തിയായി വരികയായിരുന്നു. ഇതിനിടെയുള്ള അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.
അവിഭക്ത ഭാരതത്തിന്റെ മുസ്്‌ലിം നവോത്ഥാന ചരിത്രം പുതുതലമുറ വായിച്ചറിഞ്ഞത് എം.ഐ തങ്ങളുടെ എഴുത്തിലൂടെയാണ്. മുസ്്‌ലിംകളുടെ വേരുകള്‍ ഇന്ത്യന്‍ മണ്ണില്‍ ആഴത്തില്‍ തന്നെ പതിഞ്ഞിട്ടുണ്ടെന്ന് മലയാളികളെ അറിയിക്കുകയെന്ന ആഗ്രഹമാണ് ഇന്ത്യയിലെ മുസ്്‌ലിം രാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകം രചിക്കാന്‍ കരണമെന്ന് എം.ഐ തങ്ങള്‍ പറയാറുണ്ട്. 1700 മുതല്‍ ഇന്ത്യയുടെ ചരിത്ര പുരോഗതിയില്‍ മുസ്്‌ലിംകളുടെ ഇടപെടലുകളെക്കുറിച്ച് ആധികാരിക ഗ്രന്ഥമാണ് ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം എന്ന പുസ്തകം.
ഇന്ത്യന്‍ രാഷ്ട്രീയം ഇന്നും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ നിരവധി ഭാഷകൡലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷ രാഷ്ട്രീയം ദര്‍ശനവും ദൗത്യവും (മലയാളം, ഇംഗ്ലീഷ്), സര്‍സയ്യിദ് അഹമ്മദ്ഖാന്‍ (ജീവചരിത്രം), ആഗോളവത്കരണത്തിന്റെ അനന്തര ഫലങ്ങള്‍, നമ്മുടെ സാമ്പത്തിക ശാസ്ത്രം (ഇംഗ്ലീഷ്) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala2 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala2 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala2 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്