Connect with us

Culture

അര്‍ജന്റീനക്ക് വിധിദിനം; മെസിക്ക് പ്രതീക്ഷ നല്‍കി സൂപ്പര്‍ താരങ്ങള്‍

Published

on

മോസ്‌ക്കോ: സെന്‍ര് പീറ്റേഴ്‌സ്ബര്‍ഗ്ഗിലെ കിടിലന്‍ പോരാട്ടത്തിന് കണ്ണും കാതും തുറന്ന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം ഇന്ന്. ലോകോത്തര താരം ലയണല്‍ മെസിയുടെ ടീമായ അര്‍ജന്റീനയുടെ ലോകകരപ്പിലെ വിധി ദിനമാണ് ഇന്ന്. ജയം മാത്രം മുന്നിലുള്ള ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ വന്‍ ഫോമില്‍ കളിക്കുന്ന മൂസയുടെ നൈജീരിയക്കാരാണ് അവരുടെ പ്രതിയോഗികള്‍. രാത്രി വൈകി വൈകിയെത്തുന്ന് മല്‍സരഫലമായിരിക്കും ലോകകപ്പിലെ അര്‍ജന്റീനയുടെ ഭാവി നിര്‍ണയിക്കുക.

ഇതേ സമയത് നടക്കുന്ന ഐസ്‌ലാന്‍ഡ്-ക്രൊയേഷ്യ മല്‍സരവും അര്‍ജന്റീനയുടെ ഭാവിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഗ്രൂപ്പ് ഡിയില്‍ നിന്നും ക്രോട്ടുകാര്‍ മാത്രമാണ് ഇതിനകം രണ്ടാം ഘട്ടം ഉറപ്പാക്കിയത്. ബാക്കി മൂന്ന് ടീമുകള്‍ക്കും ഇന്ന് സാധ്യത നിലനില്‍ക്കുന്നു. മൂന്ന് പോയന്റുമായി രണ്ടാമതാണ് നൈജീരിയ. ഒരു പോയിന്റ് വീതം നേടി അര്‍ജന്റീനയും ഐസ്‌ലാന്‍ഡും പിറകിലും. അതിനാല്‍ തന്നെ നൈജീരിയെ തോല്‍പ്പിച്ചാലും ഐസ്‌ലാന്‍ഡിനോട് ക്രൊയേഷ്യ തോല്‍ക്കുന്നതോ സമനിലയിലാവുന്നതോ അര്‍ജന്റീനയുടെ പ്രീ കോര്‍ട്ടര്‍ പ്രവേശനത്തെ തടയിടുന്നതാവും.

ജനപ്രിയ ടീമാണ് മെസിയുടെ സംഘം. പക്ഷേ കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും അമ്പേ നിരാശപ്പെടുത്തി. പുറത്തേക്കുളള വഴിയില്‍ നില്‍ക്കുന്ന സംഘത്തിന് പ്രതീക്ഷയുടെ കിരണം നല്‍കിയവര്‍ നൈജീരിയിക്കാരാണ്. കഴിഞ്ഞ മല്‍സരത്തില്‍ രണ്ട് ഗോളിന് നൈജീരിയക്കാര്‍ ഐസ് ലാന്‍ഡിനെ പരാജയപ്പെടുത്തിയതോടെയാണ് ഗ്രൂപ്പ് ചിത്രത്തില്‍ അര്‍ജന്റീന തിരിച്ചുവന്നത്. എന്നാല്‍ ഇന്ന് അര്‍ജന്റീനക്ക് അത്ര എളുപ്പം തോല്‍പ്പിക്കാന്‍ കഴിയുന്നവരാവില്ല നൈജീരിയ. അഹമ്മദ് മൂസ എന്ന മുന്‍നിരക്കാരന്റെ ഇരട്ട ഗോളില്‍ ഐസ്‌ലാന്‍ഡിനെതിരെ വിജയം നേടി സാധ്യതകള്‍ സജീവമാക്കിയ ആഫ്രിക്കന്‍ ടീം വിജയം മാത്രമാണ് ഇന്ന് ലക്ഷ്യമിടുന്നത്. ജയിച്ചാല്‍ അവര്‍ക്ക് ക്രൊയേഷ്യക്കൊപ്പം അടുത്ത റൗണ്ടില്‍ കളിക്കാം. സമനിലയാണെങ്കില്‍ പോലും സാധ്യതകളുണ്ട്. അര്‍ജന്റീനക്ക് പക്ഷേ വലിയ മാര്‍ജിനിലെ വിജയം മാത്രമാണ് രക്ഷ.

അതേസമയം അര്‍ജന്റീനയുടെ ഭാഗത്തു വരുന്ന വാര്‍ത്തകള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണ്. സമ്മര്‍ദ്ദത്തില്‍ മുങ്ങി നില്‍ക്കുന്ന ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് പിന്തുണയുമായി സാക്ഷാല്‍ ഡിഗോ മറഡോണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ലിയോ , എനിക്ക് നിന്നോട് സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അര്‍ജന്റീനയുടെ അവസ്ഥയ്ക്ക് നീ കാരണക്കാരനല്ല എന്ന് നിന്നോട് പറയണം എനിക്ക്. ഒരിക്കലും നീയല്ല അതിന് കാരണക്കാരന്‍. ഞാന്‍ നിന്നെ എന്നും സ്നേഹിക്കുന്നു. എന്നും ബഹുമാനിക്കുന്നു ‘ എന്നു പറഞ്ഞുകൊണ്ട് മറഡോണയാണ് താരത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മറഡോണ ഇക്കാര്യം വ്യക്തമാക്കിയത്. 2010 ലോകകപ്പില്‍ താന്‍ പരിശീലകമായിരിക്കെ മെസ്സി അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചതെന്നും മറഡോണ പറഞ്ഞു.

ഒരു കളിമാത്രം ബാക്കിയുള്ളപ്പോള്‍, പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് അര്‍ജന്റീനയെ കാണുന്നതില്‍ എനിക്കു നിരാശയുണ്ട്. പക്ഷേ, എനിക്കിപ്പോഴും അര്‍ജന്റീനയില്‍ പ്രതീക്ഷയുണ്ട്. ലോകകപ്പിലെ അര്‍ജന്റീന തിരിച്ചുവന്ന ചരിത്രം ഓര്‍മിപ്പിച്ചു മറഡോണ ശുഭിപ്രതീക്ഷ നല്‍കി. 1982ലും 1990ലും ഇതായിരുന്നു അവസ്ഥ. കഷ്ടപ്പെട്ടാണു ഗ്രൂപ്പ് ഘട്ടം കടന്നത്. ഇതില്‍ 1982ല്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. 1990ല്‍ ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ഞങ്ങള്‍ ഫൈനല്‍ വരെയെത്തി. എത്ര മോശം സാഹചര്യത്തെയും അതിജീവിക്കാനും വിജയം കണ്ടെത്താനുമുള്ള മിടുക്ക് അര്‍ജന്റീനക്കാരുടെ രക്തത്തിലുണ്ട്. അതവര്‍ കളത്തില്‍ നടപ്പാക്കിയാല്‍ മതിയെന്നും മറഡോണ പറഞ്ഞു.

മറഡോണയെ കൂടാതെ നിരവധി പ്രമുഖ താരങ്ങള്‍ ഇതിനകം അര്‍ജന്റീന് പിന്തുണ നല്‍കി രംഗത്തെത്തിയിട്ടുണ്ട്. മെസിയില്‍ മാത്രം സമ്മര്‍ദ്ദം നല്‍കിയുള്ള കളി ടീം ഒഴിവാക്കണം എന്ന അഭിപ്രായമാണ് പലരും പറഞ്ഞത്. അതിനിടെ ക്രൊയേഷ്യയോടേറ്റ തോല്‍വിക്ക് കാരണം ടീമില്‍ താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണെന്ന വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് താരങ്ങള്‍ തന്നെ രംഗത്തെത്തി.


കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനത്തില്‍ മെസി നിരാശനാണെങ്കിലും നിലവില്‍ അദ്ദേഹത്തിന് ഒരു കുഴപ്പമൊന്നുമില്ലെന്ന് അര്‍ജന്റിന മിഡ്ഫീല്‍ഡറും അടുത്ത സുഹൃത്തുമായ ഹവിയര്‍ മഷരാനോ പറഞ്ഞു. ടീമില്‍ കോച്ചുമായി താരങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്നത് വെറും ഭാവനാസൃഷ്ടിയാണെന്നും. നൈജീരിയക്കെതിരായ മത്സരത്തില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കാന്‍ മെസ്സി തീവ്രമായി ആഗ്രഹിക്കുന്നുണ്ടെന്നും മഷരാനോ വ്യക്തമാക്കി. ആദ്യ രണ്ട് കളികളില്‍ നിന്നു വ്യത്യസ്തമായൊരു ചിത്രം ലോകത്തെ കാണിക്കാനാണ് മെസ്സി ശ്രമിക്കുന്നതെന്നും ഇതിന് ടീം ഒന്നിച്ചു നിന്നു പൊരുതണമെന്നും മഷരാനോ പറഞ്ഞു.

ഇത് വരെ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഗോള്‍ മാത്രമാണ് അര്‍ജന്റീനയുടെ സമ്പാദ്യം. നാല് ഗോളുകള്‍ വഴങ്ങുകയും ചെയ്തിരിക്കുന്നു. നൈജീരിയയെ നല്ല മാര്‍ജിനില്‍ തോല്‍പ്പിക്കാന്‍ കഴിയാത്തപക്ഷം ഐസ്‌ലാന്‍ഡ്-ക്രൊയേഷ്യ മല്‍സര ഫലവും അര്‍ജന്റീനയെ ബാധിക്കും. ടീമിലെ പ്രശ്‌നങ്ങളാണ് മെസിക്കും സംഘത്തിനും വലിയ തലവേദന. കോച് ഹോര്‍ഹെ സാംപോളിക്കെതിരെയാണ് എല്ലാവരും. അദ്ദേഹത്തിന്റെ നയങ്ങളോട് സമരസപ്പെടാന്‍ കഴിയാത്ത തരത്തിലാണ് പല താരങ്ങളും. . ഇന്ന് എന്ത് മാറ്റമാണ് അദ്ദേഹം കൊണ്ട് വരുക എന്ന് വ്യക്തമല്ല. പക്ഷേ ഒന്നുണ്ട്-അര്‍ജന്റീന ക്വാളിഫൈ ചെയ്യാത്തപക്ഷം സാംപോളിയുടെ തൊപ്പി തെറിക്കും. ജന്മദിനമാഘോഷിച്ച മെസിയുടെ ഫോമും നിര്‍ണായകമാണ്. അമ്പേ ദുരന്തമായിരുന്നു രണ്ട് മല്‍സരത്തിലും നായകന്‍. അഹമ്മദ് മൂസയെ പോലുളള മുന്‍നിരക്കാര്‍ തുളച്ച് കയറിയാല്‍ അര്‍ജന്റീനിയന്‍ പ്രതിരോധം എന്ത് ചെയ്യുമെന്ന ചോദ്യവും ശക്തമായി നിലനില്‍ക്കുന്നു. ക്രോട്ടുകാരുടെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു അവരുടെ പ്രതിരോധം. ഗോള്‍ക്കീപ്പര്‍ വില്ലിയാവട്ടെ ദയനീയ പരാജയമായിരുന്നു.

ഐസ്‌ലാന്‍ഡ്-ക്രൊയേഷ്യ

റോസ്‌റ്റോവിലെ ഈ മല്‍സരത്തിനും വലിയ പ്രസക്തിയുണ്ട്. ഐസ്‌ലാന്‍ഡ് ജയിക്കുന്ന പക്ഷം അത് അര്‍ജന്റിനക്കാരുടെ സാധ്യതകളെ ബാധിക്കും. ക്രൊയേഷ്യക്ക് പക്ഷേ സമ്മര്‍ദ്ദമില്ല. രണ്ട് കളികളും ജയിച്ച സാഹചര്യത്തില്‍ ഗ്രൂപ്പ് ജേതാക്കളാവാനുള്ള ഒരുക്കത്തിലാണവര്‍. നായകന്‍ ലുക്കാ മോദ്രിച്ച് ഈ കാര്യം വ്യക്തമാക്കികിയിട്ടുണ്ട്. ജയിക്കാന്‍ തന്നെ കളിക്കും. ഐസ്‌ലാന്‍ഡുകാര ദുര്‍ബലരായി കാണുന്നുമില്ല. പക്ഷേ ലോകകപ്പ് ലക്ഷ്യമിടുന്ന തന്റെ ടീമിന് ഓരോ മല്‍സരവും നിര്‍ണായകമാണെന്ന് റയല്‍ മാഡ്രിഡിന്റെ താരം പറഞ്ഞു. ഐസ്‌ലാന്‍ഡ് എന്ന കൊച്ചുരാജ്യക്കാര്‍ അര്‍ജന്റീനയെ വിറപ്പിച്ചിരുന്നു. പക്ഷേ നൈജീരിയക്ക് മുന്നില്‍ പതറി. ഏത് വിധേനയും ഇന്ന് ജയിക്കാനാണ് അവരിറങ്ങുന്നത്.

ഇന്ന് മറ്റ് രണ്ട് മല്‍സരങ്ങള്‍ കൂടി നടക്കുന്നുണ്ട്. ഗ്രൂപ്പ് സിയില്‍ ഓസ്‌ട്രേലിയെ പെറുവിനെ നേരിടുമ്പോള്‍ ലുഷിനിക്കി സ്‌റ്റേഡിയത്തില്‍ ഫ്രാന്‍സ് ഡെന്മാര്‍ക്കുമായി കളിക്കുന്നു.
ഫ്രാന്‍സ്-ഡെന്മാര്‍ക്ക്

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending