Connect with us

Football

ഒന്നാം സ്ഥാനക്കാരെ വീഴ്ത്തി അവസാന സ്ഥാനക്കാരായ മെസ്സിപ്പട വീണ്ടും ഫൈനലില്‍

മെസ്സി എത്തിയതിന് ശേഷം തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് മയാമിയുടെ ജയം.

Published

on

അമേരിക്കന്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള സിന്‍സിനാറ്റിയെ വീഴ്ത്തി അവസാന സ്ഥാനത്തുള്ള ഇന്റര്‍മയാമി ഈ സീസണില്‍ രണ്ടാം ഫൈനലില്‍ കടന്നു.

അമേരിക്കന്‍ ഓപ്പണ്‍ കപ്പിന്റെ സെമിഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഇന്റര്‍ മയാമി ഫൈനലില്‍ കടന്നത്. നിശ്ചിത സമയവും അധിക സമയവും ഇരുടീമുകളും സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു മെസ്സി പടയുടെ വിജയം. മെസ്സി എത്തിയതിന് ശേഷം തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് മയാമിയുടെ ജയം. മത്സരത്തില്‍ 2:0 ത്തിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്റര്‍ മയാമിയുടെ തിരിച്ചുവരവ്.

ആദ്യ പകുതിയുടെ 18ാം മിനിറ്റില്‍ തന്നെ സിന്‍സിനാറ്റി മുന്നില്‍ എത്തി. മയാമിയുടെ പ്രതിരോധ പിഴവ് മുതലെടുത്തായിരുന്നു സിന്‍സിനാറ്റി മുന്നിലെത്തിയത്. ലൂസിയാനോ അക്കോസ്റ്റ ആണ് ഗോള്‍ നേടിയത്. തൊട്ടു പിന്നാലെ 21ാം മിനിറ്റില്‍ സിന്‍സിനാറ്റി വീണ്ടും വലചലിപ്പിച്ചു. പക്ഷേ ഇത്തവണ ഓഫ്‌സൈഡില്‍ കുരുങ്ങി സിന്‍സിനാറ്റിയുടെ ഗോള്‍ നഷ്ടമായി. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡില്‍ സിന്‍സിനാറ്റി മുന്നില്‍ നിന്നു.

ആവേശവും അപ്രതീക്ഷിത ട്വിസ്റ്റുകളും ഒരുപോലെ നിറഞ്ഞ് നിന്നതായിരുന്നു രണ്ടാം പകുതി. തുടക്കത്തില്‍ പന്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത സിന്‍സിനാറ്റി 53ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. ബ്രാന്‍ഡന്‍ വാസ്‌ക്വസ് ആണ് രണ്ടാം ഗോള്‍ നേടിയത്. 60 മിനിറ്റ് പിന്നിട്ട ശേഷമാണ് മയാമി മത്സരത്തിലേക്ക് തിരികെ വന്നത്. 67ാം മിനിറ്റില്‍ ലിയോനാര്‍ഡോ കാമ്പാന മയാമിയുടെ ആദ്യ ഗോള്‍ നേടി. പിന്നീട് മയാമിയ്ക്ക് സമനില നല്‍കാതിരിക്കാന്‍ സിന്‍സിനാറ്റി കിണഞ്ഞ് ശ്രമിച്ചു. ലീഡ് ഉയര്‍ത്താനുള്ള സിന്‍സിനാറ്റിയുടെ ശ്രമങ്ങളും ശക്തമായിരുന്നു. പക്ഷേ ഇഞ്ചുറി ടൈമില്‍ മയാമിയുടെ തിരിച്ചുവരവ്. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ലിയോനാര്‍ഡോ കാമ്പാനയുടെ രണ്ടാം ഗോള്‍. സ്‌കോര്‍ 22 ന് തുല്യം. ഇതോടെ മത്സരം അധിക സമയത്തിലേക്ക്.

അധിക സമയത്ത് തുടക്കം തന്നെ മയാമി ലീഡെടുത്തു. ജോസഫ് മാര്‍ട്ടിനെസ് ആയിരുന്നു ?ഗോള്‍ കുറിച്ചത്. സ്‌കോര്‍ 32 ന് മയാമി മുന്നില്‍. 02 പിന്നില്‍ നിന്ന ശേഷം മയാമിയുടെ തിരിച്ചുവരവ്. സമനില ഗോളിനായി സിന്‍സിനാറ്റി ആക്രമണം കടുപ്പിച്ചു. ഒരു വിധം പ്രതിരോധിച്ച് മയാമി പിടിച്ചുനിന്നു. എന്നാല്‍ 113ാം മിനിറ്റില്‍ സിന്‍സിനാറ്റി ഒപ്പമെത്തി. യുയ കുബോയുടെ ഗോള്‍ സിന്‍സിനാറ്റിയെ ഒപ്പമെത്തിച്ചു. ബാക്കിയുള്ള ഏഴ് മിനിറ്റില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. മറ്റൊരു ആവേശകരമായ മത്സരത്തിനൊടുവില്‍ ഇന്റര്‍ മയാമിക്ക് ജയം.

Football

യൂറോപ്പ ലീഗ്‌: ബ്രൂണോയുടെ ഹാട്രിക്ക് മികവില്‍ മാഞ്ചസ്റ്ററിന് വിജയം

വിജയത്തോടെ യുനൈറ്റഡ് ക്വാര്‍ട്ടറിലേക്ക് മുന്നേറി.

Published

on

യൂറോപ്പ ലീഗില്‍ റയല്‍ സോസിഡാഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഹാട്രിക് ഗോളുകളുടെ മികവില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് യുനൈറ്റഡിന്റെ വിജയം. ഇതോടെ ഇരുപാദങ്ങളിലുമായി സ്‌കോര്‍ 5-2 ആയി. വിജയത്തോടെ യുനൈറ്റഡ് ക്വാര്‍ട്ടറിലേക്ക് മുന്നേറി.

മത്സരത്തില്‍ മൈക്കല്‍ ഒയര്‍ബസല്‍ നേടിയ പെനല്‍റ്റി ഗോളിലൂടെ സോസിഡാഡാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ 16ാം മിനുറ്റിലും 50ാം മിനുറ്റിലും ലഭിച്ച പെനല്‍റ്റികള്‍ ഗോളാക്കി മാറ്റി ബ്രൂണോ ഫെര്‍ണാണ്ടസ് യുനൈറ്റഡിനെ മുന്നിലെത്തിച്ചു. 63ാം മിനുറ്റില്‍ ജോണ്‍ ആരംബുരു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ സോസിഡാഡിന് മത്സത്തിലേക്ക് തിരിച്ചുവരാനായില്ല. 87ാം മിനുറ്റില്‍ ബ്രൂണോ ഹാട്രിക് പൂര്‍ത്തിയാക്കിയപ്പോള്‍ ഇഞ്ച്വറി ടൈമില്‍ ഡിയഗോ ഡാലോ ഗോള്‍പട്ടിക നിറച്ചു.

മത്സരത്തിലുലടനീളം യുനൈറ്റഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബ്രൂണോ ഫെര്‍ണാണ്ടസ്, ഡോര്‍ഗു, സിര്‍ക്‌സീ, കസെമിറോ എന്നിവരെല്ലാം നിറഞ്ഞുകളിച്ചു.

Continue Reading

Football

തലയുയര്‍ത്തി മടക്കം; അവസാന ഹോം മത്സരത്തില്‍ മുംബൈയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ്

മത്സരത്തിന്റെ 52ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്.

Published

on

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 52ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്.

ഈ സീസണിലെ കേരളത്തിന്റെ അവസാന ഹോം ഗ്രൗണ്ട് മത്സരം കൂടിയായിരുന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സുള്ളത്.

അവസാന മിനിറ്റുകളിലെ മുംബൈ ആക്രമണങ്ങളെ പ്രതിരോധിച്ചാണ് സീസണിലെ അവസാന ഹോം മത്സരം ജയിച്ച് കൊച്ചിയില്‍നിന്ന് ബ്ലാസ്റ്റേഴ്‌സ് തലയുയര്‍ത്തി മടങ്ങുന്നത്.

ആദ്യ പകുതിയില്‍ ആവേശമുയര്‍ത്തുന്ന പ്രകടനങ്ങളൊന്നും ഇരുടീമുകളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. ഇടവേളക്കു ശേഷമാണ് കളിയുടെ ഗതി മാറിയത്.

മാര്‍ച്ച് ഒന്നിന് കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഐഎസ്എല്ലില്‍ കേരളം പ്ലേ ഓഫ് കാണാതെ പുറത്തു പോകുന്ന നിലയുണ്ടായിരുന്നു. ജംഷഡ്പൂരുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് കേരളത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേഓഫ് കളിച്ച ബ്ലാസ്റ്റേഴ്സിന് ഇത്തവണ ആദ്യ ആറില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടില്ല. അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ട് മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാന്‍ സാധിച്ചത്.

നിലവിലെ ഷീല്‍ഡ് ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയോട് സീസണിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്സിന്. മാര്‍ച്ച് 12ന് ഹൈദാരാബാദ് എഫ്സിക്കെതിരെ ഒരു എവേ മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്നത്.

 

 

Continue Reading

Football

വിരമിക്കൽ തീരുമാനം തിരുത്തി; സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ടീമിൽ

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചാണ് ഇന്ത്യയുടെ റെക്കോര്‍ഡ് ഗോള്‍ സ്‌കോററായ താരം തിരിച്ചെത്തുന്നത്.

Published

on

ആരാധകരെ ആവേശത്തിലാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനില്‍ ഛേത്രി തിരിച്ചെത്തുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചാണ് ഇന്ത്യയുടെ റെക്കോര്‍ഡ് ഗോള്‍ സ്‌കോററായ താരം തിരിച്ചെത്തുന്നത്.

2027ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ താരം കളിക്കും. ഈ മാസം 25നു ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഇതിഹാസം തന്റെ രണ്ടാം വരവില്‍ കളിക്കാനിറങ്ങും.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടം 1-1നു സമനിലയില്‍ അവസാനിച്ചതിനു പിന്നാലെയാണ് 40കാരനായ താരം വിരമിച്ചത്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ നാലാമത്തെ താരമാണ് ഛേത്രി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസി, അലി ദേയി എന്നിവര്‍ കഴിഞ്ഞാണ് ഛേത്രിയാണ് 94 ഗോളുകളുമായി നാലാം സ്ഥാനത്തുള്ളത്. ഐസ്എല്ലില്‍ ബംഗളൂരുവിനായി നിലവില്‍ ഛേത്രി കളിക്കുന്നുണ്ട്. ഈ സീസണില്‍ 12 ഗോളുകളും ഛേത്രി ടീമിനായി അടിച്ചിട്ടുണ്ട്.

Continue Reading

Trending