Connect with us

News

മറഡോണയ്ക്ക് ശേഷം കപ്പ് ഉയര്‍ത്താന്‍ മെസി?; ഫ്രാന്‍സ്- അര്‍ജന്റീന ഫൈനല്‍ ലുസൈലില്‍ രാത്രി 8.30ന്

കഴിഞ്ഞ 29 ദിവസത്തെ ലോക കാല്‍പ്പന്ത് മാമാങ്കത്തിന് ഇന്ന് രാത്രി സമാപനമാവുമ്പോള്‍ കായിക ലോകം ആകാംക്ഷയുടെ മുള്‍മുനയിലാണ്.

Published

on

അവസാന ലോകകപ്പില്‍ ലിയോ മെസി മിന്നുമോ…? രണ്ടാം ലോകകപ്പ് കളിക്കുന്ന കിലിയന്‍ എംബാപ്പേ രണ്ടാമതും കപ്പില്‍ മുത്തമിടുമോ..? കഴിഞ്ഞ 29 ദിവസത്തെ ലോക കാല്‍പ്പന്ത് മാമാങ്കത്തിന് ഇന്ന് രാത്രി സമാപനമാവുമ്പോള്‍ കായിക ലോകം ആകാംക്ഷയുടെ മുള്‍മുനയിലാണ്. ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് ഫൈനല്‍ ആരംഭിക്കുന്നത്.

ഫ്രഞ്ച് സൂപ്പര്‍താരം കരീം ബെന്‍സേമ ഫൈനലില്‍ ഇറങ്ങുമെന്ന പ്രപചാരണം കൊഴുക്കുമ്പോഴും അദ്ദേഹം ഖത്തറിലെത്തിയിട്ടില്ല എന്നാണ് സൂചന. സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് ബെന്‍സേമക്ക് ഖത്തറില്‍ പോവാന്‍ അനുമതി നല്‍കിയതായി സ്പാനിഷ് പത്രം റിപ്പോര്‍ട്ട് ചെയ്തപ്പോഴും ഇത് സംബന്ധമായ ചോദ്യങ്ങള്‍ക്ക് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ഇന്നലെയും വ്യക്തമായി ഉത്തരം നല്‍കിയില്ല. അര്‍ജന്റീനിയന്‍ നിരയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ലിയോ മെസിയുടെ നേതൃത്വത്തില്‍ തന്നെയായിരിക്കും ടീം. ആക്രമണോത്സുകമായിരിക്കില്ല ഫൈനല്‍.

രണ്ട് ടീമുകളും ജാഗ്രതാ ഫുട്‌ബോളിലേക്ക് പോവുമ്പോള്‍ പെട്ടെന്ന് ലഭിക്കുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുകയായിരിക്കും പ്രധാനം. അന്റോണിയോ ഗ്രിസ്മാന്‍ എന്ന മധ്യനിരക്കാരനെ കേന്ദ്രീകരിച്ചായിരിക്കും ഫ്രാന്‍സെങ്കില്‍ മെസി തന്നെയാകും അര്‍ജന്റീനക്കാരുടെ വജ്രായുധം. മെസിരക്കൊരു ലോകകപ്പ് എന്നതാണ് ടീമിന്റെ മുദ്രാവാക്യം. ഇതിനായി അന്തിമനിമിഷം വരെ പോരടിക്കുമെന്നാണ് ഗോള്‍ക്കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് വ്യക്തമാക്കിയത്. ഫ്രാന്‍സിനാവട്ടെ മൂന്ന് വലിയ താരങ്ങളുടെ അഭാവത്തിലും കിരീടം നേടാനായാല്‍ അത് വലിയ അംഗീകാരമാവും. നായകനായി 1998ലും കോച്ചായി 2018ലും കിരീടം സ്വന്തമാക്കിയ ദെഷാംപ്‌സിന് ഇന്നും വിജയിക്കാനായാല്‍ ലോകകപ്പ് ചരിത്രത്തില്‍ വിശ്രുത സ്ഥാനവും നേടാം.

ടിക്കറ്റുകളൊന്നും ബാക്കിയില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി കഴിഞ്ഞു. അന്തിമ നിമിഷത്തിലും എന്ത് വില കൊടുത്തും ടിക്കറ്റ് സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് ആരാധകര്‍. അര്‍ജന്റീനയില്‍ നിന്ന് കൂടുതല്‍ പേര്‍ ഇന്നലെയെത്തിയപ്പോള്‍ ഇവരില്‍ ഭൂരിപക്ഷത്തിനും ടിക്കറ്റില്ല. ഫ്രാന്‍സുകാര്‍ എണ്ണത്തില്‍ കുറവാണ്. ഗ്യാലറി അര്‍ജന്റീനിയന്‍ ആരാധകരെ കൊണ്ട് നിറയുമെന്നറിയുന്നതിനാല്‍ ഫ്രാന്‍സ് അക്കാര്യത്തില്‍ ജാഗ്രത പാലിക്കും. ഗ്യാലറിയിലെ ആരവങ്ങളല്ല തങ്ങളെ നയിക്കുന്നതെന്ന് ഒലിവര്‍ ജിറോര്‍ഡ് പറഞ്ഞത് അര്‍ജന്റീനക്കാരെ ലക്ഷ്യമിട്ടാണ്.

kerala

‘നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു’: ആസിഫ് അലി

Published

on

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്നും അത് എന്റര്‍ടൈന്‍മെന്റിനുള്ളതാണെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. സിനിമയെ സിനിമയായി തന്നെ കാണുക. സിനിമയെ സിനിമയായി കാണണം, നേരിട്ട് അഭിപ്രായംപറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നുവെന്നും ആസിഫ് അലി വ്യക്തമാക്കി.

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. സിനിമ എന്റര്‍ടൈന്‍മെന്റിന് വേണ്ടിയുള്ളതാണ് എന്നും താരം പറഞ്ഞു. അതിനെ അങ്ങനെതന്നെ കാണുക. അല്ലാത്തവരും ഉണ്ടായിരിക്കാം, എന്റെ അഭിപ്രായം ആ രണ്ടര- മൂന്ന് മണിക്കൂര്‍ എന്റര്‍ടൈന്‍മെന്റ് ആയി കാണുക.

സിനിമയുടെ ഇന്‍ഫ്ലുവെന്‍സ് എത്രമാത്രം വേണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നത് നമുക്കാണ്. അത് നമ്മുടെ കയ്യിലായിരിക്കണം. സോഷ്യല്‍ മീഡിയയുടെ അതിപ്രസരമെന്ന് പറയില്ലേ, വീട്ടുകാരുടെയോ കൂട്ടുകാരുടെയോ കൂടെയിരുന്ന് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ എഴുതി വിടുന്ന കുറച്ച് വാക്കുകളും കമന്റുകളും ഒരുപാട് വലിയ പ്രശ്നങ്ങളിലേക്ക് പോകും. അതൊക്കെ നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്. സിനിമയെ സിനിമയായി തന്നെ കാണുക.

അതാണ് നമ്മള്‍ ഇപ്പോഴും ആഗ്രഹിക്കുന്നതും. സോഷ്യല്‍ മീഡിയക്ക് ലാലേട്ടനെന്നോ ഞാനെന്നോ നിങ്ങളെന്നോ ഇല്ല. നേരിട്ട് അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ, അതാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുക. ന്യായം ആരുടെ ഭാഗത്താണോ അവിടെ നിന്നാണ് നമുക്ക് ശീലം. ഞാനും ന്യായത്തിന്റെ ഭാഗത്ത്,’ ആസിഫ് അലി പറയുന്നു.

Continue Reading

kerala

സ്‌കൂട്ടര്‍ കിണറിലേക്ക് മറിഞ്ഞ് ബാപ്പയും മകനും മരിച്ചു; അപകടം പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍

രാവിലെ 10 മണിയോടെയാണ് അപകടം

Published

on

കോട്ടയ്ക്കൽ:  മാറാക്കരയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു. കുന്നത്തുപടിയൻ ഹുസൈൻ (65) മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം. പെരുന്നാൾ നമസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

Continue Reading

kerala

‘സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍, മല്ലിക സുകുമാരന്‍ മരുമകളെ നിലയ്ക്ക് നിര്‍ത്തണം’: പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബി. ഗോപാലകൃഷ്ണന്‍

Published

on

തിരുവനന്തപുരം: എമ്പുരാന്‍ സിനിമാ വിവാദങ്ങള്‍ക്കിടെ സംവിധായകന്‍ പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്‌സല്‍ ആണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘മേജര്‍ രവി ഒന്ന് ആലോചിക്കണം എന്നാണ് മല്ലികാ സുകുമാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം എന്നാണ് പറയുന്നത്. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അര്‍ബന്‍ നെക്‌സല്‍. തരത്തില്‍ കളിക്കെടായെന്നാണ് ആ അര്‍ബന്‍ നെക്‌സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് മല്ലിക സുകുമാരന്‍ ശ്രമിക്കേണ്ടത് എന്നാണ് ആദ്യം പറയാനുള്ളത്’, ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എമ്പുരാൻ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ പൃഥ്വിരാജിനെതിരെ നടക്കുന്ന വിമർശനങ്ങളില്‍ പ്രതികരിച്ച് മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്.

Continue Reading

Trending