Connect with us

News

തിരിച്ചുവരവില്ലെന്ന് ഉറപ്പാവുന്നു; ‘സുവാരസിനൊപ്പം മെസിയുടെ ഫെയര്‍വല്‍’

ബാഴ്‌സയുടെ പുതിയ കോച്ച് സുവാരസിനെ വെട്ടിയതും മെസിയുടെ വിടപറയലുമാണ് ഇരുവരേയും ക്ലബ് വിടുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഇരുവരും ബാഴ്‌സലോണയിലെ ഒരു റസ്റ്റാറന്റില്‍ ഒന്നിച്ച് അത്താഴമുണ്ട് രണ്ടു കാറുകളില്‍ മടങ്ങുന്നതിെന്റ ദൃശ്യങ്ങള്‍ സ്പാനിഷ് മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആദ്യം മെസ്സിയും പിറകെ സുവാരസും ഇറങ്ങുന്ന വിഡിയോയായാണ് പുറത്തുവന്നത്.

Published

on

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി നീണ്ട 16 വര്‍ഷത്തെ ബന്ധമുള്ള സ്പാനിഷ് ക്ലബിനോടും ക്യാമ്പ് നൗ വിനോടും വിടപറയുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാവുന്നു. മെസിയുടെ ട്രാന്‍ഫര്‍ വാര്‍ത്ത കാറ്റലോണിയയില്‍ പ്രതിഷേധ കൊടുങ്കാറ്റായതും താരത്തെ തിരിച്ചുകൊണ്ടുവരാനുള്ള ബാഴ്‌സ മാനേജ്ന്റിന്റെ നീക്കങ്ങളും അസ്ഥാനത്താകുമെന്ന് ഉറപ്പാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബാഴ്‌സ പ്രസിഡന്റ് ജോസഫ് ബെര്‍ത്തോമയോ കൂടികാഴ്ചക്ക് ശ്രമിച്ചിട്ടും അദ്ദേഹവുമായി സഹകരിക്കാന്‍ മെസി തയാറായില്ലെന്നാണ് റിപ്പോര്‍ട്ട്. മെസി തീരുമാനം പില്‍വലിച്ചാല്‍ രാജിവക്കാമെന്ന് ബെര്‍ത്തോമയോ വ്യക്തമാക്കിയിട്ടും ഇനി മടക്കമില്ലെന്ന തീരുമാനത്തിലാണ് ബാഴ്്‌സ നായകന്‍. എന്നാല്‍, കരാര്‍ ലംഘനം ഒഴിവാക്കാന്‍ പുതിയ കോച്ച് കോമാനുമൊത്തുള്ള പരിശീലത്തിന് മെസി ഇറങ്ങുമെന്നാണ് സൂചന.

Image

അതേസമയം, മെസിയുടെ സ്പാനിഷ് വിടവാങ്ങല്‍ വ്യക്താമാക്കുന്ന മറ്റു റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വര്‍ഷങ്ങളായി ഒപ്പം പന്തു തട്ടിയ സുവാരസിനൊപ്പം കഴിഞ്ഞ ദിവസം മെസി വിരുന്നിന് പോയതായാണ് റിപ്പോര്‍ട്ട്. ക്ലബ് വിടുമെന്ന് ഉറപ്പായതോടെ ഫെര്‍വല്‍ പാര്‍ട്ടിക്കായാണ് ഇരുവരും കൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Imageബാഴ്‌സയുടെ പുതിയ കോച്ച് സുവാരസിനെ വെട്ടിയതും മെസിയുടെ വിടപറയലുമാണ് ഇരുവരേയും ക്ലബ് വിടുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഇരുവരും ബാഴ്‌സലോണയിലെ ഒരു റസ്റ്റാറന്റില്‍ ഒന്നിച്ച് അത്താഴമുണ്ട് രണ്ടു കാറുകളില്‍ മടങ്ങുന്നതിെന്റ ദൃശ്യങ്ങള്‍ സ്പാനിഷ് മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആദ്യം മെസ്സിയും പിറകെ സുവാരസും ഇറങ്ങുന്ന വിഡിയോയായാണ് പുറത്തുവന്നത്.

Image

 

kerala

നിലമ്പൂരില്‍ പിതാവിനേക്കാള്‍ ഭൂരിപക്ഷം കിട്ടുമെന്ന് പ്രതീക്ഷ: ആര്യാടന്‍ ഷൗക്കത്ത്

Published

on

തൃശൂര്‍: എതിര്‍ സ്ഥാനാര്‍ഥിയായി ആര് വന്നാലും നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. ഈ ഇടതുപക്ഷഭരണം മാറുന്നതിന് വേണ്ടിയുള്ള ഒരു വലിയ ജനവിഭാഗത്തിന്റെ വോട്ട് കൂടി ലഭിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രണ്ടുതവണ നഷ്ടപ്പെട്ട നിലമ്പൂര്‍ വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കും. കേരള ഭരണത്തിന് എതിരെ ജനവിധി എഴുതാന്‍ ജനങ്ങള്‍ തയ്യാറെടുത്ത് നില്‍ക്കുകയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരാജുമായി അടുത്ത സൗഹൃദമാണുള്ളതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ‘സ്വരാജുമായി അടുത്ത സൗഹൃദം. സ്വരാജ് എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഇടയ്ക്കിടെ പരസ്പരം കാണുകയും സംവദിക്കുകയും ചെയ്യാറുണ്ട്. രാഷ്ട്രീയപരമായി നിലപാടുകള്‍ വ്യത്യസ്തമാണെങ്കിലും വളരെ അടുപ്പം സൂക്ഷിക്കുന്നവരാണ്. ഇടഞ്ഞു നില്‍ക്കുന്ന അന്‍വറിന്റെ കാര്യം തീരുമാനിക്കുന്നത് യുഡിഎഫ് നേതൃത്വമാണ്. അന്‍വര്‍ എതിര്‍ത്താല്‍ ഭൂരിപക്ഷം കുറയുമെന്നും അന്‍വര്‍ സഹകരിച്ചാല്‍ വര്‍ധിക്കുമെന്നുമല്ല ഞാന്‍ പറഞ്ഞത്. ആരെതിര്‍ത്താലും നഷ്ടപ്പെട്ട ഭൂരിപക്ഷം തന്ന് ജനം വിജയിപ്പിക്കുമെന്നാണ്.’ – ആര്യാടന്‍ ഷൗക്കത്ത് തുടര്‍ന്നു.

‘നിലമ്പൂരില്‍ എന്തുകൊണ്ടാണ് പാര്‍ട്ടിചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാത്തതെന്ന് പറയേണ്ടത് സിപിഎമ്മാണ്. 1967ന് ശേഷം രണ്ടുതവണമാത്രമാണ് അവിടെ പാര്‍ട്ടിചിഹ്നത്തില്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. അതെന്തുകൊണ്ടാണെന്ന് അവരാണ് പറയേണ്ടത്. തന്റെ പിതാവിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’- ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം: ഒരാള്‍ മരിച്ചു

പാലക്കാട് വന മേഖലയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം

Published

on

പാലക്കാട് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലന്‍ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതായാന്ന് വിവരം. പാലക്കാട് വന മേഖലയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം.

ആക്രമണത്തില്‍ സാരമായ പരിക്കുകളോടെ കോട്ടത്തറ ട്രൈബല്‍ ആശുപത്രില്‍ കൊണ്ടുപോയി തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ കുങ്കി ആന എത്തി. ധോണിയില്‍ നിന്നുളള അഗസ്റ്റില്‍ എന്ന ആനയാണ് എത്തിയത്.

 

Continue Reading

india

ട്രംപിന്റെ ഭീഷണിക്കിടയിലും ഇസ്രായേലിനെതിരെ ആഞ്ഞടിച്ച് യു.എസിലെ ഇന്ത്യൻ വിദ്യാർഥിനി

Published

on

വാഷിങ്ടൺ: ഫലസ്തീന് വേണ്ടി ശബ്ദിക്കുന്ന വിദ്യാർഥികളെയും വിദ്യാഭ്യാസപ്രവർത്തകരെയും വേട്ടയാടാൻ യു.എസിലെ ട്രംപ് ഭരണകൂടം നീക്കം ശക്തമാക്കുന്നതിടെ ഇസ്രായേലിനെതിരെ ധൈര്യസമേതം ആഞ്ഞടിച്ച് ഇന്ത്യൻ വിദ്യാർഥിനി. പ്രശസ്തമായ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എം.ഐ.ടി) നിന്ന് ബിരുദം നേടിയ ഇന്തോ-അമേരിക്കൻ വിദ്യാർഥിനിയായ മേഘ വെമുരിയാണ് ഫലസ്തീനിലെ വംശഹത്യക്കെതിരെ തുറന്നടിച്ചത്.

ഇസ്രായേൽ സൈന്യവുമായി മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ബന്ധം തുടരുന്നതായി വ്യാഴാഴ്ച നടന്ന ബിരുദദാന ചടങ്ങിൽ എം.ഐ.ടിയിലെ സീനിയർ ക്ലാസ് പ്രസിഡന്റായ മേഘ വെമുരി ചൂണ്ടിക്കാട്ടി. ഫലസ്തീൻ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പ്രതീകമായ കഫിയ ധരിച്ചാണ് ഇവർ ചടങ്ങിൽ പ​ങ്കെടുത്തത്. ‘ഭൂമിയിൽ നിന്ന് ഫലസ്തീനെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണ് ഇസ്രായേൽ. എം.ഐ.ടി അതിന്റെ ഭാഗമാകുന്നത് ലജ്ജാകരമാണ്’ -അവർ പറഞ്ഞു. ‘നമ്മൾ ബിരുദം നേടി ജീവിതവുമായി മുന്നോട്ട് പോകാൻ തയ്യാറെടുക്കുമ്പോൾ, ഗസ്സയിൽ ഒരു സർവകലാശാലയും അവശേഷിക്കുന്നില്ല’ -മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്, ന്യൂറോ സയൻസ്, ഭാഷാശാസ്ത്രം, ലിൻഗ്വിസ്റ്റിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ മേഘ പറഞ്ഞു. ബിരുദദാന ചടങ്ങിൽ പ​ങ്കെടുത്ത വിദ്യാർഥികൾ ആർപ്പുവിളികളോടെ പ്രസംഗത്തെ സ്വീകരിച്ചു.

ഗസ്സയെ ആക്രമിക്കാൻ ആയുധങ്ങൾ വിതരണം ചെയ്യുന്ന ഇസ്രായേലിലെ ഏറ്റവും വലിയ ആയുധ നിർമ്മാത കമ്പനിയായ എൽബിറ്റ് സിസ്റ്റംസുമായുള്ള എംഐടിയുടെ പങ്കാളിത്തം അവസാനിപ്പിക്കാൻ ഈ വർഷമാദ്യം വിദ്യാർഥികൾ നടത്തിയ സമ്മർദം വലിയ വിജയം നേടിയെന്നും മേഘ ചൂണ്ടിക്കാട്ടി. എൽബിറ്റിന്റെ ഡ്രോണുകളും നിരീക്ഷണ സംവിധാനങ്ങളും ഗസ്സയിലെ ഇസ്രായേലി ആക്രമണങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ‘എം.ഐ.ടിക്ക് ഗവേഷണ ബന്ധമുള്ള ഒരേയൊരു വിദേശ സൈന്യമാണ് ഇസ്രായേൽ അധിനിവേശ സേന. ശാസ്ത്രജ്ഞർ, എൻജിനീയർമാർ, അക്കാദമിക് വിദഗ്ധർ, നേതാക്കൾ എന്നീ നിലകളിൽ മനുഷ്യരുടെ ജീവിതത്തെ സംരക്ഷിക്കാൻ ഞങ്ങൾക്ക് പ്രതിബദ്ധതയുണ്ട്’ -മേഘ ഓർമിപ്പിച്ചു.

Continue Reading

Trending