Connect with us

Culture

മെസ്സിക്ക് വലയെറിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി

Published

on

മാഡ്രിഡ്: നെയ്മറിനു പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ബാര്‍സലോണ വിടാനുള്ള സാധ്യത ശക്തമാകുന്നു. ഈ സീസണോടെ അവസാനിക്കുന്ന കരാര്‍ 2021 വരെ പുതുക്കാന്‍ മെസ്സി ബാര്‍സ മാനേജ്‌മെന്റിനോട് സമ്മതിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതിനിടെ, ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി വന്‍തുകയുമായി അര്‍ജന്റീനക്കാരന് പിന്നാലെയുണ്ടെന്നും മെസ്സിയുടെയും സിറ്റിയുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞതായും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നെയ്മറിനെ ക്ലബ്ബില്‍ പിടിച്ചുനിര്‍ത്തുന്നതിലും മികച്ച താരങ്ങളെ ക്ലബ്ബിലെത്തിക്കുന്നതിലും പരാജയപ്പെട്ട ബാര്‍സലോണ മാനേജ്‌മെന്റുമായി മെസ്സി അത്ര സുഖത്തിലല്ല എന്നാണ് സ്‌പെയിനില്‍ നിന്നുള്ള വാര്‍ത്തകള്‍. മൊണാക്കോയുടെ കെയ്‌ലിയന്‍ എംബാപ്പെ, ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ് കുട്ടിന്യോ, ബൊറുഷ്യ ഡോട്മുണ്ട് സ്‌ട്രൈക്കര്‍ ഉസ്മാന്‍ ഡെംബലെ, യുവന്റസിന്റെ പൗളോ ഡിബാല തുടങ്ങിയവര്‍ക്കു വേണ്ടി ബാര്‍സ ശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. നെയ്മര്‍ പോയതിനു ശേഷം നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് റയല്‍ മാഡ്രിഡിനോട് തോറ്റതോടെ ടീമിന്റെ കാര്യത്തില്‍ മെസ്സി കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. മുന്‍നിരയിലേക്കും മധ്യനിരയിലേക്കും മികച്ച താരങ്ങളെ എത്തിക്കുന്നതിന് മാനേജ്‌മെന്റില്‍

സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമാണ് കരാര്‍ ഒപ്പുവെക്കുന്നത് മെസ്സി നീട്ടിക്കൊണ്ടു പോകുന്നത് എന്നാണ് സൂചന. മെസ്സിയുമായുള്ള കരാര്‍ പൂര്‍ണമാണെന്നും ഒപ്പുവെക്കേണ്ട കാര്യമേ ബാക്കിയുള്ളൂ എന്നുമാണ് ഇതു സംബന്ധിച്ച് ബാര്‍സലോണ ടെക്‌നിക്കല്‍ സെക്രട്ടറി റോബര്‍ട്ട് ഫെര്‍ണാണ്ടസ് പറഞ്ഞത്. ഒപ്പുവെക്കുന്നതിനുള്ള ശരിയായ സമയത്തിന് കാത്തിരിക്കുകയാണെന്നും അക്കാര്യത്തില്‍ ആശങ്കയില്ലെന്നും ഫെര്‍ണാണ്ടസ് പറയുന്നു. നെയ്മറിന്റെ കാര്യത്തിലും ഫെര്‍ണാണ്ടസ് അങ്ങേയറ്റം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു എന്നതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലക്കെടുക്കാന്‍ സമയമായിട്ടില്ലെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ പറയുന്നത്.

ഇതാദ്യമായല്ല മാഞ്ചസ്റ്റര്‍ സിറ്റി മെസ്സിക്കു വേണ്ടി വലയെറിയുന്നത്. അബുദാബിക്കാരായ മാനേജ്‌മെന്റ് ക്ലബ്ബ് ഏറ്റെടുത്തതിനു ശേഷം പലതവണ ഇത്തരത്തിലുള്ള ശ്രമങ്ങളുണ്ടായെങ്കിലും മെസ്സിയോ ബാര്‍സയോ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായ നിലവിലെ സാഹചര്യത്തില്‍ മെസ്സിയുടെ മനം മാറാനുള്ള സാധ്യതയുണ്ടെന്ന് മാഞ്ചസ്റ്റര്‍ സിറ്റി കണക്കുകൂട്ടുന്നു. കോച്ച് പെപ് ഗ്വാര്‍ഡിയോളക്ക് മെസ്സിയുമായുള്ള വ്യക്തിപരമായ അടുപ്പം താരത്തെ ഇത്തിഹാദ് സ്റ്റേഡിയത്തിലെത്തിക്കാന്‍ ഉപയോഗപ്പെടുത്താമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. നെയ്മര്‍ പി.എസ്.ജിയില്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ വേതനമാണ് സിറ്റി അര്‍ജന്റീനക്കാരന് വാഗ്ദാനം ചെയ്യുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2014-നു ശേഷം പ്രീമിയര്‍ ലീഗ് കിരീടവും യൂറോപ്യന്‍ ഫുട്‌ബോളില്‍ മേല്‍വിലാസവും ലക്ഷ്യമിടുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇത്തവണ മികച്ച ടീമുമായാണ് ഇറങ്ങുന്നത്. 51.75 ദശലക്ഷം പൗണ്ട് നല്‍കി ബെഞ്ചമിന്‍ മെന്‍ഡിയെ മൊണാക്കോയില്‍ നിന്നും 45.9 ദശലക്ഷത്തിന് കെയ്ല്‍ വാക്കറെ ടോട്ടനം ഹോട്‌സ്പറില്‍ നിന്നും വാങ്ങി പ്രതിരോധം ശക്തമാക്കിയ ഗ്വാര്‍ഡിയോള, ആക്രമണതാരം ബെര്‍ണാര്‍ഡോ സില്‍വ (മൊണാക്കോ – 45 ദശലക്ഷം), ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ (ബെന്‍ഫിക്ക – 36 ദശലക്ഷം) എന്നിവരെയും ടീമിലെത്തിച്ചിട്ടുണ്ട്. പാബ്ലോ സബലേറ്റ, വില്ലി കാബയറോ, ഗെയ്ല്‍ ക്ലിച്ചി, ജീസസ് നവാസ്, കെലെച്ചി ഇഹ്യാനാച്ചോ തുടങ്ങിയവരെ പോകാന്‍ അനുവദിക്കുക വഴി ടീമിനെ കെട്ടിപ്പടുക്കുകയാണിപ്പോള്‍ ഗ്വാര്‍ഡിയോള.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

പെരുന്നാളിനോടനുബന്ധിച്ച് 630 തടവുകാർക്ക് ഇളവ് പ്രഖ്യാപിച്ച് ഹമദ് രാജാവ്

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Published

on

ഈദുൽ ഫിത്ർ പ്രമാണിച്ച് 630 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കും മറ്റു ചെറുകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും, ബദൽ ശിക്ഷക്ക് വിധേയമായവർക്കുമാണ് മാപ്പിൽ ഇളവ് ലഭിക്കുക.

മാപ്പു ലഭിച്ചവർ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയക്ക് സംഭാവന നൽകാനുമുള്ള രാജാവിന്റെ താൽപര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നത്.

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Continue Reading

news

ഫലസ്തീന്‍ അനുകൂലയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ നാടുകടത്തല്‍ തടഞ്ഞ് അമേരിക്കന്‍ ഫെഡറല്‍ കോടതി

ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്. 

Published

on

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്താനിരുന്ന തുര്‍ക്കി വിദ്യാര്‍ത്ഥിക്കെതിരായ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്.

ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത്‌ വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.

അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.

ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.

Continue Reading

News

ഇന്ത്യയുമായുള്ള തീരുവ തര്‍ക്കം: മോദി ബുദ്ധിമാന്‍, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷ: ട്രംപ്‌

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

Published

on

ഇന്ത്യയുമായുളള തീരുവ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

മോദി ബുദ്ധിമാനായ ആളാണ്. ഞങ്ങള്‍ ഇരുവരും നല്ല സൃഹൃത്തുക്കളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ മിടുക്കരാണ്. എന്നാല്‍, ഈ അധിക തീരുവയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോസിറ്റീവായ ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍, ഒരു പ്രശ്‌നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒന്നും വില്‍ക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അവര്‍ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

Trending