Connect with us

Culture

മെസിയും ബഫണും ഇന്ന് മുഖാമുഖം

Published

on

ലണ്ടന്‍: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് കിടിലന്‍ അങ്കങ്ങള്‍. ഏറ്റവും മികച്ച പോരാട്ടം നടക്കുന്നത് ഇറ്റലിയിലെ ടൂറിനിലാണ്. അവിടെ ആതിഥേയരായ യുവന്തസ്് ശക്തരായ ബാര്‍സിലോണയുമായി കളിക്കുന്നു. കഴിഞ്ഞ സീസണില്‍ ഫൈനല്‍ വരെ എത്തിയവരാണ് യുവന്തസ്. ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് പോരാട്ടത്തില്‍ സ്വീഡനോട് പരാജയപ്പെട്ട് ഇറ്റലി പുറത്തായതിന് ശേഷം രാജ്യാന്തര രംഗം വിട്ട് ജിയാന്‍ ലുക്കാ ബഫണ്‍ നയിക്കുന്ന യുവന്തസ് സംഘത്തില്‍ അനുഭവ സമ്പന്നര്‍ക്കാണ് മുന്‍ത്തൂക്കം.
ഗ്രൂപ്പ് ഡിയില്‍ ബാര്‍സയാണ് ഒന്നാം സ്ഥാനത്ത്. ഇന്ന് തോല്‍ക്കാതിരുന്നാല്‍ മെസിക്കും സംഘത്തിനും നോക്കൗട്ട് ഉറപ്പിക്കാം. ഇന്ന് ജയിച്ചാല്‍ യുവന്തസിനും നോക്കൗട്ട് എളുപ്പമാവും. പക്ഷേ തോല്‍ക്കുന്ന പക്ഷം അത് അവരുടെ സാധ്യതകളെയും ബാധിക്കും. ഗ്രൂപ്പിലെ തന്നെ മറ്റൊരു മല്‍സരത്തില്‍ സ്‌പോര്‍ട്ടിംഗ് ക്ലബ് ഒളിംപിയാക്കസിനെ നേരിടുന്നുണ്ട്. സ്‌പോര്‍ട്ടിംഗ് ജയിക്കുന്ന പക്ഷം അവര്‍ക്കായിരിക്കും ഗ്രൂപ്പിലെ രണ്ടാം സ്ഥാനം. ബാര്‍സയും യുവന്തസും തമ്മില്‍ നുവോ കാംപില്‍ നടന്ന ആദ്യപാദ മല്‍സരത്തില്‍ ബാര്‍സ മറുപടിയില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു. അത്തരമൊരു ഫലം സ്വന്തം മൈതാനത്ത് യുവെക്ക് സഹിക്കാനാവില്ല. പ്രത്യേകിച്ച് ബഫണ്‍ ഉള്‍പ്പെടെയുളവര്‍ രാജ്യാന്തര രംഗം വിട്ട സാഹചര്യത്തില്‍. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ടീം നേരത്തെ പുറത്തായാല്‍ പല സീനിയര്‍ താരങ്ങള്‍ക്കും അത് ആഘാതമാവും. മുന്‍നിരയില്‍ കളിക്കുന്ന അര്‍ജന്റീനക്കാരന്‍ ഗോണ്‍സാലോ ഹ്വിഗീന്‍, യുവ വാഗ്ദാനം പൗലോ ഡിബാല എന്നിവരാണ് ടീമിന്റെ പ്രതീക്ഷ. എങ്കിലും സിരിയ മാച്ചില്‍ പോയ വാരത്തില്‍ സാംപദോറിയയോട് പരാജയപ്പെട്ടതിന്റെ ആഘാതം യുവെക്കുണ്ട്. ബാര്‍സിലോണ സംഘത്തില്‍ ജെറാര്‍ഡ് പിക്വേ കളിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. മെസി, സുവാരസ് എന്നിവരും ഫോമിലാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ലാലീഗില്‍ ലഗാനസിനെ മൂന്ന് ഗോളിന് ബാര്‍സ തരിപ്പണമാക്കിയത്.
ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെല്‍സിക്ക് ഇന്ന് കുറബാഗയാണ് എതിരാളികള്‍. പ്രീമിയര്‍ ലീഗിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ചെല്‍സി എവേ മല്‍സരം കളിക്കുന്നത്. ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണിന് മുന്നില്‍ വരുന്നത് ബെല്‍ജിയന്‍ ക്ലബായ ആന്‍ഡര്‍ലച്ചറ്റാണ്. നെയ്മര്‍ കളിക്കുന്ന പാരീസ് സെന്റ് ജര്‍മന്‍ നേരിടുന്നത് സ്‌ക്കോട്ടിഷ് ജേതാക്കളായ സെല്‍റ്റിക്കിനെയാണ്. അത്‌ലറ്റികോ മാഡ്രിഡും എ.എസ് റോമയും തമ്മിലുള്ള മല്‍സരവും ഇന്ന് നടക്കും.

Film

സംഘ് പരിവാര്‍ വിദ്വേഷ പ്രചാരണങ്ങളെ തുടര്‍ന്ന് എംപുരാനില്‍ നിന്ന് ഒഴിവാക്കിയ സീനുകള്‍ ഏതൊക്കെ?

ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം

Published

on

ചിത്രത്തില്‍ ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം. ഇതെ തുടര്‍ന്ന് സിനിമയില്‍ കടുംവെട്ട് നടത്തി. ചിത്രത്തിലെ 24 ഓളം സീനുകള്‍ ആണ് മാറ്റിയത്.

സീന്‍ 1

ഗുജറാത്ത് വംശഹത്യക്കിടെ നടന്ന മുസ്ലിം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍

ഹിന്ദുത്വവാദികള്‍ ഗര്‍ഭിണി ഉള്‍പ്പെടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗം ഒഴിവാക്കി.

സിനിമയിലെ ഏറ്റവും നീളം കൂടിയ സിംഗിള്‍ കട്ട് ഇതാണ്.

സീന്‍ 2

ട്രാക്ടറുകളും മറ്റു വാഹനങ്ങളും ഉപയോഗിച്ച് കലാപകാരികള്‍ ഹിന്ദു അമ്പലങ്ങള്‍ക്ക് മുന്നിലൂടെ പോവുന്ന രംഗം ഒഴിവാക്കി

സീന്‍ 3

രാഷ്ട്രീയ എതിരാളികളെ ദേശീയ അന്വേഷണ ഏജന്‍സി (NIA ) ലക്ഷ്യം വെക്കുന്ന സീനുകള്‍ മ്യൂട്ട് ചെയ്തു.

സീന്‍ 4
മസൂദിന്റെയും സായിദിന്റെയും സംഭാഷണം ഒഴിവാക്കി.

ഹിന്ദുത്വ ഭീകരര്‍ അക്രമിക്കാന്‍ വരുമ്പോള്‍ മസൂദ് മകനോട് പ്രാര്‍ത്ഥന പറഞ്ഞു കൊടുക്കുന്ന രംഗം ഒഴിവാക്കി

”ഞങ്ങള്‍ക്ക് അല്ലാഹു മതി. അവന്‍ ഏറ്റവും ഉത്തമനായ കാര്യപരിപാലകനാണ്” എന്നതാണ് പ്രാര്‍ത്ഥന.

നന്ദി കാര്‍ഡുകള്‍ ഒഴിവാക്കി .

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ജ്യോതിസ് മോഹനും I R S ന്റെയും പേര് നീക്കി.

ഹിന്ദുത്വ നേതാവായ വില്ലന്റെ ബാബ ബജ്‌റംഗി എന്ന പേര് ( ഗുജറാത്ത് വംശഹത്യയില്‍ കുറ്റക്കാരനായി പിടിക്കപ്പെട്ട ബാബു ബജ്‌റംഗിയുടെ പേരിനോട് സാമ്യത ഉണ്ട് ) ബല്‍ദേവ് എന്നാക്കി മാറ്റി.

Continue Reading

india

ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കൂ; കുംഭമേള അതിന് ഉദാഹരണം, റോഡ് നമസ്‌കരിക്കാനുള്ളതല്ല: യോഗി ആദിത്യനാഥ്‌

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൊതുസ്ഥലങ്ങളിൽ നമസ്കാരം നിരോധിച്ച ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള മതപരമായ അച്ചടക്കത്തിനുള്ള ഉദാഹരണമാണെന്നും യോഗി പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണം. റോഡ് നടക്കാനുള്ളതാണെന്നും യോഗി വ്യക്തമാക്കി. കുംഭമേളയിൽ മോഷണമോ തീവെപ്പോ തട്ടികൊണ്ടുപോകലോ പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതാണ് മതപരമായ അച്ചടക്കം.

അവർ ഭക്തിയോടെ കുംഭമേളക്കെത്തി സ്നാനം നടത്തി മടങ്ങി. ആഘോഷങ്ങൾ ധിക്കാരം കാണിക്കുന്നതിന് വേണ്ടി മാറ്റരുത്. സൗകര്യങ്ങൾ വേണമെങ്കിൽ അച്ചടക്കം പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞയാഴ്ച മീററ്റ് പൊലീസ് ഈദ് നമസ്കാരം പള്ളികൾക്ക് സമീപവും ഇന്റർ കോളജിലെ ഫയിസ്-ഇ-അമാം കോളജ് ഗ്രൗണ്ടിൽ മാത്രമേ നടത്താവുവെന്ന് ഉത്തരവിറക്കിയിരുന്നു.

കനത്ത സുരക്ഷയിലാണ് ഉത്തർപ്രദേശിൽ ഈദ് ആഘോഷം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു ആഘോഷങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൂടി സഹായത്തോടെയാണ് യു.പി പൊലീസ് നിരീക്ഷണം നടത്തിയത്. മീററ്റിലെ ചെറിയ സംഘർഷം ഒഴിച്ചുനിർത്തിയാൽ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നും യു.പിയിലുണ്ടായില്ല.

Continue Reading

india

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു

19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

Published

on

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 41 രൂപയാണ് എണ്ണ കമ്പനികൾ കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

അതേസമയം, ഗാർഹിക സിലിണ്ടറുകൾ വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ വില 803 രൂപയായാണ് കുറഞ്ഞത്. മാർച്ച് മാസത്തിൽ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നു. മാർച്ചിൽ ആറ് രൂപയുടെ വർധനയാണ് കമ്പനികൾ വരുത്തിയത്.

ഫെബ്രുവരിയിൽ ഏഴ് രൂപയുടെ കുറവ് എണ്ണ കമ്പനികൾ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തിയിരുന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറവ് റസ്റ്ററന്റുകളേയാണ് പ്രത്യക്ഷത്തിൽ സ്വാധീനിക്കുക. 2023ൽ മാത്രം 352 രൂപയുടെ വർധന വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ ഉണ്ടായിരുന്നു.

എന്നാൽ, മാസങ്ങളായി ഗാർഹിക പാചകവാതകവില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിലും ഇന്ത്യയിൽ എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. കാലങ്ങളായി രാജ്യത്ത് എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്.

Continue Reading

Trending