Connect with us

kerala

എം.ഡി.സി ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച നടപടി; സൂപ്രീംകോടതിയെ സമീപിക്കും

എം.ഡി.സി ബാങ്കിനെ രജിസ്ട്രാര്‍ കേരള ബാങ്കില്‍ ലയിപ്പിച്ച് ഉത്തരവിറക്കിയ നടപടി സൂപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി യു.ഡി.എഫ് നേതൃത്വത്തിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍.

Published

on

അനീഷ് ചാലിയാര്‍
പാലക്കാട്‌

എം.ഡി.സി ബാങ്കിനെ രജിസ്ട്രാര്‍ കേരള ബാങ്കില്‍ ലയിപ്പിച്ച് ഉത്തരവിറക്കിയ നടപടി സൂപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി യു.ഡി.എഫ് നേതൃത്വത്തിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍. 12ന് രാത്രി മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച് സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കിയിരുന്നു. ഇന്നലെ വൈകീട്ടോടെ കേരള ബാങ്ക് എറണാകുളം കോര്‍പ്പറേറ്റ് ഓഫീസ് ജനറല്‍ മാനേജര്‍ ഡോ.അനില്‍കുമാര്‍ മലപ്പുറത്തെത്തി മലപ്പുറം എം.ഡി.സി ബാങ്കില്‍ ചുമതലയേറ്റിട്ടുണ്ട്.

ജില്ലാ ബാങ്ക് പ്രസിഡന്റ് അഡ്വ.യു.എ ലത്തീഫ് എം.എല്‍. എയും 93 ഓളം പ്രാഥമിക സഹകരണ സംഘങ്ങളും സഹകരണ രജിസ്ട്രാറുടെ ഏകപക്ഷീയമായ ലയന നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ വാദം തുടര്‍ന്നു കേള്‍ക്കുമെന്നും രജിസ്ട്രാര്‍ക്ക് നടപടിയുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലും ഇന്നലെ തള്ളി. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ തയ്യാറെടുക്കുന്നത്. ഇടതുസര്‍ക്കാര്‍ സഹകരണ നിയമത്തില്‍ കൊണ്ടുവന്ന 74 എച്ച് നിയമ ഭേദഗതിയുടെ അധികാരമുപയോഗിച്ചാണ് എ ക്ലാസ് മെമ്പര്‍മാരായ സംഘങ്ങള്‍ക്ക് 15 ദിവസ കാലയളവ് നിശ്ചയിച്ചുള്ള നോട്ടീസ് മാത്രം നല്‍കി ലയന നടപടി ആരംഭിച്ചത്. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് ഹൈക്കോടതി തുടര്‍വാദം കേള്‍ക്കാനായി മാറ്റിയത്. അന്തിമവിധി വരും മുമ്പെ തന്നെ ഇടക്കാല വിധിയുടെ പിന്‍ബലത്തില്‍ ലയന നടപടികളുമായി സഹകരണ വകുപ്പ്് മുന്നോട്ടു പോകുകയാണിപ്പോള്‍. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കുമേല്‍ തീരുമാനം അടിച്ചേല്‍പിക്കാന്‍ ഇംഗിതക്കാരായ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന നിയമഭേദഗതി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്ത് അനുകൂല വിധി നേടാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചതാണ്. 2017 മുതല്‍ ഇതിനായി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണവും കൊണ്ടുവന്നിരുന്നു. ഈ അഡ്മിനിസ്‌ട്രേറ്റര്‍ രണ്ട് തവണ കൊണ്ടുവന്ന ലയന പ്രമേയവും 97 ഓളം വോട്ടുകള്‍ക്ക് ജനറല്‍ബോഡി പരാജയപ്പെടുത്തുകയും ചെയ്തു.

132 എ ക്ലാസ് മെമ്പര്‍മാരുള്ള ജനറല്‍ ബോഡിയില്‍ കേവല ഭൂരിപക്ഷത്തിലെങ്കിലും പ്രമേയം പാസ്സാക്കിയെടുക്കാനുള്ള എല്ലാ നീക്കങ്ങളും ഇതോടെ പരാജയപ്പെട്ടു. പ്രാഥമിക സഹകരണ സംഘങ്ങള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ 2020 ഒക്ടോബറില്‍ വീണ്ടും ഭരണസമിതി അധികാരത്തിലേറി. 132 എ ക്ലാസ് മെമ്പര്‍മാരില്‍ 97 ഓളം യു.ഡി.എഫ് അനുകൂല സംഘങ്ങളാണ്. ബാങ്ക് പിടിച്ചെടുക്കാനുള്ള ഒരു നീക്കവും വിജയിക്കാതെ വന്നതോടെയാണ് സഹകരണ നിയമത്തില്‍ 74 എച്ച് ഭേദഗതി കൊണ്ട് വന്ന് ഉദ്യോഗസ്ഥനെ ഉപയോഗിച്ച് ഭരണസമിതി ഇല്ലാതാക്കി ബാങ്കിനെ ലയിപ്പിച്ചിരിക്കുന്നത്. ലയന പ്രമേയം പാസ്സാക്കാത്ത ജില്ലാ സഹകരണ ബാങ്കുകളില്‍ എ ക്ലാസ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആര്‍.ബി.ഐയുടെ അനുമതിതേടി ബാങ്കിനെ ലയിപ്പിക്കാനും ആസ്തി ബാധ്യതകള്‍ കൈമാറുന്നതിനും സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്നതാണ് സഹകരണ നിയമത്തിലെ 74 എച്ച് ഭേദഗതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതി; സന്തോഷ് വർക്കി അറസ്റ്റിൽ

Published

on

കൊച്ചി: സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.

Continue Reading

kerala

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

Published

on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

Continue Reading

crime

സ്വത്തിന് വേണ്ടി 52 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിനതടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വത്തു തട്ടിയെടുക്കുന്നതിനായി ഭാര്യ ശാഖാകുമാരിയെ ഭര്‍ത്താവ് അരുണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

2020 ഡിസംബര്‍ 26 ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. വമ്പിച്ച സ്വത്തിന് ഉടമയായ 52 കാരിയായ ശാഖാകുമാരിയെ 28 കാരനായ അരുണ്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം വേണ്ടെന്ന് വിചാരിച്ചിരുന്ന ശാഖാകുമാരിയെ, സ്വത്ത് മോഹിച്ച പ്രതി പ്രണയത്തില്‍ കുരുക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ വിവാഹിതരായി. 50 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണവുമാണ് വിവാഹ പാരിതോഷികമായി അരുണിന് ശാഖാകുമാരി അന്ന് നല്‍കിയിരുന്നത്. എന്നാല്‍ ഒരു കുട്ടി വേണമെന്നുള്ള ശാഖാകുമാരിയുടെ ആഗ്രഹത്തിന് അരുണ്‍ സമ്മതിച്ചില്ല. ശാഖാകുമാരിയെ വിവാഹം കഴിച്ച അരുണ്‍ ആഡംബര ജീവിതമാണ് നയിച്ചത്.

ഇതിനിടെ, സ്വാഭാവിക മരണമെന്ന പ്രതീതി ജനിപ്പിച്ച് ശാഖാകുമാരിയെ വകവരുത്താനാണ് ഇലക്ട്രീഷ്യനായ അരുണ്‍ ശ്രമിച്ചത്. ആദ്യവട്ട ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 2020 ഡിസംബര്‍ 26 ന് ശാഖാകുമാരിയെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഹാളിലെത്തിച്ച് പ്ലഗില്‍ നിന്നും വയര്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

Trending