Connect with us

india

നാലു ഭാര്യയും 36 കുട്ടികളും പരാമർശം; നിയമം നടപ്പാക്കുകയല്ല മുസ്‍ലിംകളെ ലക്ഷ്യമിടുകയാണ് ബി.ജെ.പിയുടെ ഉദ്ദേശ്യമെന്ന് കോൺ​ഗ്രസ്

ബി.ജെ.പിയുടെ ലക്ഷ്യം അതല്ലെന്നും മുസ്‌ലിംങ്ങളെ വേട്ടയാടുകയാണെന്നും കോണ്‍ഗ്രസ് എം.എല്‍.എ ഹരിമോഹന്‍ ശര്‍മ പറഞ്ഞു.

Published

on

നാലു ഭാര്യയും 36 കുട്ടികളും എന്നത് ഒരിക്കലും അനുവദിക്കാനാകില്ലെന്ന ബി.ജെ.പി എം.എല്‍.എ ബാല്‍മുകുന്ദ് ആചാര്യയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മുസ്‌ലിം വിഭാഗത്തെ ലക്ഷ്യം വെക്കുക മാത്രമാണ് ബി.ജെ.പിയുടെ ഉദ്ദേശ്യം. ജനസംഖ്യാനിയമം കൊണ്ടുവരികയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെങ്കില്‍ കോണ്‍ഗ്രസ് പിന്തുണക്കും. എന്നാല്‍ ബി.ജെ.പിയുടെ ലക്ഷ്യം അതല്ലെന്നും മുസ്‌ലിംങ്ങളെ വേട്ടയാടുകയാണെന്നും കോണ്‍ഗ്രസ് എം.എല്‍.എ ഹരിമോഹന്‍ ശര്‍മ പറഞ്ഞു.

”ജനസംഖ്യാ നിയമം കൊണ്ടുവരുകയാണെങ്കില്‍, കോണ്‍ഗ്രസ് അതിനെ പിന്തുണയ്ക്കും. എന്നാല്‍ നിയമം കൊണ്ടുവരുന്നതിന് പകരം മുസ്‌ലിം സമുദായത്തെ ലക്ഷ്യം വെക്കുകയാണ് ബി.ജെ.പിയുടെ ഉദ്ദേശ്യം,” അദ്ദേഹം പറഞ്ഞു.

രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന ഏകീകൃത ജനസംഖ്യ നയം രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ നിര്‍ദേശത്തിനു പിന്നാലെയായിരുന്നു മുസ്‌ലിംകളെ ഉന്നം വെച്ച് രാജസ്ഥാന്‍ ബി.ജെ.പി എം.എല്‍.എ ബാല്‍മുകുന്ദ് ആചാര്യ രംഗത്തെത്തിയത്. നാലു ഭാര്യും 36 കുട്ടികളും എന്ന രീതി ഒരിക്കലും അനുവദിക്കാന്‍ പാടില്ല.

ഒരു രാജ്യത്തിന് ഒരു നിയമം വേണമെന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ നിരന്തരം ആവശ്യപ്പെടുന്നു. നേരത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുമ്പോള്‍ ഞങ്ങള്‍ ഇന്ത്യയില്‍ നിന്നാണോ എന്ന് ചോദിച്ചിരുന്നു. അന്ന് വളരെയധികം വേദന തോന്നി. ഇന്ന് 370ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷം രാജ്യത്തുടനീളം നടപ്പാക്കുന്ന നിയമം ജമ്മു കശ്മീരിലും നടപ്പാക്കുന്നുവെന്നായിരുന്നു ആചാര്യയുടെ പരാമര്‍ശം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജീവന്‍ നിലനിര്‍ത്താന്‍ 10,000 കോടി ആവശ്യമെന്ന അഭ്യര്‍ഥനയുമായി എയര്‍ ഇന്ത്യ

ജൂണില്‍ അഹമ്മദാബാദില്‍ നടന്ന വിമാനാപകടം എയര്‍ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ?10,000 കോടി രൂപയുടെ സഹായം വേണമെന്ന അഭ്യര്‍ഥനയുമായി എയര്‍ ഇന്ത്യ മുന്നോട്ട് വന്നു. ഉടമകളായ ടാറ്റ സണ്‍സ്‌ക്കും സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ക്കുമാണ് കമ്പനി അപേക്ഷ സമര്‍പ്പിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ജൂണില്‍ അഹമ്മദാബാദില്‍ നടന്ന വിമാനാപകടം എയര്‍ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു. അപകടത്തില്‍പ്പെട്ട യാത്രികര്‍ക്കുള്ള നഷ്ടപരിഹാരവും കമ്പനിയുടെ പ്രതിഛായ പുനര്‍നിര്‍മ്മാണവും ഉള്‍പ്പെടെ വന്‍തുക ആവശ്യമാണ് എന്ന് മാനേജ്‌മെന്റ് വിലയിരുത്തുന്നു.

അതിനൊപ്പം, പുതിയ വിമാനങ്ങള്‍ വാങ്ങാനും നിലവിലെ സേവന നിലവാരം മെച്ചപ്പെടുത്താനും ഈ നിക്ഷേപം നിര്‍ണായകമാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

പലിശരഹിത വായ്പയിലൂടെയോ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള രൂപത്തിലോ ഈ ഫണ്ട് നല്‍കാനുള്ള സാധ്യതകള്‍ ഉടമസ്ഥര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.

നിലവില്‍ എയര്‍ ഇന്ത്യയിലെ 74.9% ഓഹരി ടാറ്റ സണ്‍സിനും, ശേഷിക്കുന്ന ഓഹരി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ക്കുമാണ്. എയര്‍ ഇന്ത്യയുടെ പുനരുജ്ജീവന പദ്ധതിയില്‍ ടാറ്റയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നേരത്തേ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഈ വാര്‍ത്തയെക്കുറിച്ച് എയര്‍ ഇന്ത്യയോ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പ്രതിനിധികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Continue Reading

india

ക്ഷേത്ര മതിലില്‍ ‘ഐ ലവ് മുഹമ്മദ്’ എഴുതി കലാപത്തിന് ശ്രമിച്ച ഹിന്ദുത്വ ഭീകരര്‍ അറസ്റ്റില്‍

Published

on

ഉത്തർപ്രദേശിലെ അലിഗഢിൽ ഹിന്ദു ക്ഷേത്രങ്ങളുടെ ചുവരിൽ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ഹിന്ദുത്വ ഭീകരർ അറസ്റ്റിൽ. ജിഷാന്ത് സിങ്, ആകാശ് സരസ്വത്, ദിലീപ് ശർമ, അഭിഷേക് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമം. മറ്റൊരു സമുദായത്തിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നീരജ് കുമാർ ജദൗൻ പറഞ്ഞു.

പ്രതികളും മുസ്ലിം ബിസിനസുകാരുമായി ഭൂമി തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു പ്രതികളുടെ ശ്രമം. സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.ക്ഷേത്രങ്ങളുടെ ചുവരിൽ ‘ഐ ലവ് മുഹമ്മദ്’ എഴുത്തുകൾ കണ്ടതിനെ തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു.

കർണിസേന എന്ന ഹിന്ദുത്വ സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. അവരുടെ നിർദേശ പ്രകാരം മൗലവി മുസ്തഖീം, ഗുൽ മുഹമ്മദ്, സുലൈമാൻ, സോനു, അല്ലാബക്ഷ്, ഹസൻ, ഹമീദ്, യൂസുഫ് എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സത്യം പുറത്തുവന്ന സാഹചര്യത്തിൽ പ്രതികളെ വിട്ടെന്നും അവർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും എസ്എസ്പി അറിയിച്ചു.

Continue Reading

india

കന്നട രാജ്യോത്സവ അവാര്‍ഡ് 2025; നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെ 70 പേര്‍ക്ക് ബഹുമതി

വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് ഈ ബഹുമതിക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

Published

on

ബംഗളൂരു: 2025ലെ കന്നട രാജ്യോത്സവ അവാര്‍ഡ് ലഭിക്കാനര്‍ഹരായ 70 പേരുടെ പട്ടിക കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് ഈ ബഹുമതിക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

പട്ടികയിലെ പ്രമുഖരില്‍ നടന്‍ പ്രകാശ് രാജ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി.എം. ഹനീഫ്, എഴുത്തുകാരന്‍ റഹ്‌മത്ത് തരികെരെ, സാഹിത്യ നിരൂപകന്‍ രാജേന്ദ്ര ചെന്നി, എന്‍.ആ.ഐ സംരംഭകന്‍ സക്കറിയ ജോക്കാട്ടെ എന്നിവര്‍ ഉള്‍പ്പെടുന്നു.

കര്‍ണാടക സര്‍ക്കാരിന്റെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് ”രാജ്യോത്സവ അവാര്‍ഡ്” (രാജ്യോത്സവ പ്രശസ്തി). സംസ്ഥാന രൂപവത്കരണ ദിനമായ നവംബര്‍ ഒന്നിന് ഈ അവാര്‍ഡ് സമ്മാനിക്കും.

പുരസ്‌കാരത്തില്‍ പട്ടം, 1 ലക്ഷം രൂപ, 25 ഗ്രാം സ്വര്‍ണ മെഡല്‍, സ്മാരകപ്പത്രം എന്നിവ ഉള്‍പ്പെടുന്നു.

 

Continue Reading

Trending