Connect with us

Culture

കേരളത്തില്‍ ഗവേഷകരില്‍ പെണ്‍കുട്ടികള്‍ ബഹുദൂരം മുന്നില്‍

Published

on

ദാവൂദ് മുഹമ്മദ്

കണ്ണൂര്‍: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ഗവേഷകരില്‍ പെണ്‍കുട്ടികള്‍ ബഹുദൂരം മുന്നില്‍. കണ്ണൂര്‍ ഒഴികെയുള്ള എല്ലാ സര്‍വ്വകലാശാലകളിലും പെണ്‍കുട്ടികളാണ് മുന്നില്‍. ഇതില്‍ ഏറെയും ജെ.ആര്‍.എഫ് നേടിയവരുമാണ്.
പ്രധാന ഒന്‍പത് സര്‍വ്വകലാശാലകളിലായി പി.എച്ച്ഡി ചെയ്യുന്ന 2928 ഗവേഷകരില്‍ 1733 പേരും പെണ്‍കുട്ടികളാണ്. മാനവിക, ശാസ്ത്ര, ഭാഷാ വിഷയങ്ങളില്‍ പെണ്‍കുട്ടികള്‍ നേട്ടം കൊയ്യുമ്പോള്‍ ആരോഗ്യം, നിയമം, വിവര സാങ്കേതിക മേഖലകളിലാണ് ആണ്‍കുട്ടികള്‍ കണ്ണൂവെക്കുന്നത്. എപിജെ അബ്ദുല്‍കലാം ടെക്‌നിക്കല്‍ സര്‍വ്വകലാശാല, കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല,ആരോഗ്യ, വെറ്ററിനറി, ഫിഷറീസ് എന്നീ സര്‍വ്വകലാശാലകളിലെ പൂര്‍ണ്ണ വിവരം ലഭിച്ചിട്ടില്ല. എങ്കിലും ഇവിടെ സ്ഥിതിയും വ്യത്യസ്തമല്ല.

കൊച്ചി ശാസ്ത്ര സാങ്കേതിക(കുസാറ്റ്) സര്‍വ്വകലാശലയില്‍ ഗവേഷണം നടത്തുന്ന 785 പേരില്‍ 430ഉം കേരള സര്‍വ്വകലാശലാശാലയില്‍ 690പേരില്‍ 438 ഉം പെണ്‍കുട്ടികളാണ്. എന്നാല്‍ കണ്ണൂര്‍ സര്‍വ്വകലാശാല, നാഷണല്‍ യൂണിവേഴ്‌സിറ്റി അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്(നുഹാല്‍സ്) എന്നിവിടങ്ങളിലാണ് നേരിയ തോതില്‍ പുരുഷ മേധാവിത്തമുള്ളമുള്ളത്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തുന്ന 119 പേരില്‍ 65ഉം നുഹാല്‍സില്‍ 13ല്‍ എട്ടും ആണ്‍ കുട്ടികളാണ്. എന്നാല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 188 പെണ്‍കുട്ടികളും 149 ആണ്‍കുട്ടികളുമാണ് ഗവേഷണം നടത്തുന്നത്. തിരൂര്‍ മലയാള സര്‍വ്വകലാശാലയിലും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലും പെണ്‍കുട്ടികളാണ് ഏറെയും. തിരൂരില്‍ 54 ഗവേഷകരില്‍ 43ഉം കാലടിയില്‍ 511പേരില്‍ 343പേരും പെണ്‍കുട്ടികളാണ്. സംസ്‌കൃത സര്‍വ്വകലാശാല പ്രധാന കാമ്പസിലും എട്ട് പ്രദേശിക കേന്ദ്രങ്ങളിലുമായി പഠനം നടത്തുന്ന 2800 ഓളം കുട്ടികളില്‍ 90 ശതമാനവും പെണ്‍കുട്ടികളാണ്. പലകോഴ്‌സുകളിലും ഇവിടെ ആണ്‍കുട്ടികള്‍ പേരിനു മാത്രമാണ്.

സംസ്ഥാനത്തെ പ്രധാന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെല്ലാം 60 ശതമാനത്തിലധികം പെണ്‍കുട്ടികളാണ്. എം. ഫില്‍ കോഴ്‌സിലും ഇതുതന്നെയാണ് അവസ്ഥ. ആണ്‍കുട്ടികള്‍ പരമ്പരാഗത കോഴ്‌സുകളില്‍ നിന്നുമാറി നില്‍ക്കുന്നതാണ് ഈ മേഖലയില്‍ പെണ്‍മേധാവിത്തത്തിനു കാരണമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending