Connect with us

News

എംബാപ്പേക്ക് പി.എസ്.ജിയില്‍ റെക്കോര്‍ഡ്‌

ഇതിനകം രണ്ട് ലോകകപ്പ് ഫൈനലുകള്‍ കളിച്ചിരിക്കുന്നു എംബാപ്പേ.

Published

on

പാരീസ്: ലിയോ മെസി കഴിഞ്ഞാല്‍ പിന്നെയാര്…? ചോദ്യത്തിന് മറുപടി നല്‍കുന്നു കിലിയന്‍ എംബാപ്പേ.. 2018 റഷ്യന്‍ ലോകകപ്പില്‍ മികച്ച യുവതാരമായി മാറിയ എംബാപ്പേ ഖത്തര്‍ ലോകകപ്പില്‍ ടോപ് സ്‌ക്കോററായി മാറിയതിന് പിറകെ ഇന്നലെ പി.എസ്.ജിയുടെ ചരിത്രത്തിലെ ടോപ് സ്‌ക്കോററായി.

ഡിസംബറില്‍ 24 വയസ് പൂര്‍ത്തിയാക്കിയ താരത്തിന് മുന്നില്‍ ഇനിയും എത്രയോ സീസണ്‍ ബാക്കി നില്‍ക്കെ ഫുട്‌ബോളിലെ മിക്ക ഗോള്‍ റെക്കോര്‍ഡുകളും സ്വന്തമാക്കാനുള്ള കുതിപ്പിപ്പിലാണ് ഈ അള്‍ജീരിയന്‍ വംശജന്‍. ഇന്നലെ ഫ്രഞ്ച് ലീഗില്‍ നാന്റസിനെ നേടിയ ഗോള്‍ വഴി പി.എസ്.ജിയില്‍ അദ്ദേഹം ഒന്നാമനായി. യുറഗ്വായ് താരം എഡില്‍സണ്‍ കവാനിയുടെ നാമധേയത്തിലുള്ള റെക്കോര്‍ഡാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത.് 200 ഗോളുകളായിരുന്നു കവാനി പി.എസ്.ജി ജഴ്‌സിയില്‍ നേടിയത്. 2017 ല്‍ മോണോക്കോയില്‍ നിന്നും ലോണില്‍ പി.എസ്.ജിയിലെത്തിയ താരം പിന്നീട് തന്റെ കരാര്‍ സര്‍വകാല റെക്കോര്‍ഡാക്കി മാറ്റിയിരുന്നു. ചരിത്രം രചിക്കാന്‍ തന്നെയാണ് എന്റെ വരവ്-ഇന്നലെ സ്വന്തമാക്കിയ പുതിയ നേട്ടത്തിന് ശേഷം അദ്ദേഹം പറഞ്ഞു. ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്, ഫ്രാന്‍സില്‍ ചരിത്രം രചിക്കുകയാണ് എന്റെ ലക്ഷ്യം. ഫ്രാന്‍സ് എന്റെ രാജ്യമാണ്. പാരീസ് എന്റെ ആസ്ഥാനമാണ്. അവിടെ കളിക്കുമ്പോള്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കണം. പാരീസില്‍ കളിക്കുമ്പോള്‍ ഞാന്‍ എന്റെ നാട്ടുകാര്‍ക്ക് നടുവിലാണ്. നായകന്റെ ആം ബാന്‍ഡുമിട്ടാണ് ഇന്നലെ സ്‌ക്കോര്‍ ചെയ്യാനായത്. അത് പക്ഷേ എനിക്ക് വിശ്വസിക്കാനാവുന്നില്ല-അദ്ദേഹം പറഞ്ഞു.

ഇതിനകം രണ്ട് ലോകകപ്പ് ഫൈനലുകള്‍ കളിച്ചിരിക്കുന്നു എംബാപ്പേ. അതിലൊന്നില്‍ കിരീടത്തില്‍ മുത്തമിട്ടു. ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് മൂന്ന് ഗോളുകള്‍ കരസ്ഥമാക്കി. 2021 ലെ യുവേഫ നാഷന്‍സ് ലീഗ് ഫ്രാന്‍സ് കരസ്ഥമാക്കിയപ്പോള്‍ അതിന് പിറകിലും എംബാപ്പേയുണ്ടായിരുന്നു. നാല് തവണയാണ് അദ്ദേഹം ഫ്രഞ്ച് ലീഗ് പി.എസ്.ജിക്കായി നേടിയത്. നാല് തവണയും ലീഗിലെ ടോപ് സ്‌ക്കോറര്‍ മറ്റാരുമായിരുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്

കേസില്‍ അറസ്റ്റിലായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു

Published

on

ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്. കേസില്‍ അറസ്റ്റിലായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു. കേസിലെ ഒന്നാം പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറുമായി ചേര്‍ന്ന് പ്രതികള്‍ പണം തട്ടാന്‍ ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

പിടിയിലായ പ്രതികള്‍ കൂടുതല്‍ പേരില്‍ നിന്ന് പണം തട്ടിയിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. കേസിലെ മൂന്നാം പ്രതി മുകേഷ് മുരളി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നിരവധി അനധികൃത ഇടപാടുകള്‍ നടത്തിയതായും വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരാണ് കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ വിലാസം തട്ടിപ്പ് സംഘത്തിന് കൈമാറിയതെന്നും വിജിലന്‍സ് പറഞ്ഞു. ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ ഉടന്‍ ചോദ്യം ചെയ്യില്ല.

Continue Reading

kerala

മെസ്സിയുടെും സംഘത്തിന്റെയും കേരള സന്ദര്‍ശനം; വെട്ടിലായി മന്ത്രിയും സ്‌പോണ്‍സറും

സ്‌പോണ്‍സറായ ആന്റോ അഗസ്റ്റിന്‍ ആദ്യം പറഞ്ഞത് സന്ദര്‍ശന തീയതി കിട്ടിയാലേ പണമടക്കാനാവൂ എന്നാണ്

Published

on

മെസ്സിയുടെും സംഘത്തിന്റെയും കേരള സന്ദര്‍ശനത്തില്‍ വ്യക്തത വരുത്താതെ കായിക മന്ത്രിയും സ്‌പോണ്‍സറും. സ്‌പോണ്‍സര്‍ പണമടച്ചാല്‍ ടീം വരുമെന്നാണ് മന്ത്രി വി. അബ്ദുറഹ്മാന്റെ വാദം. സ്‌പോണ്‍സറായ ആന്റോ അഗസ്റ്റിന്‍ ആദ്യം പറഞ്ഞത് സന്ദര്‍ശന തീയതി കിട്ടിയാലേ പണമടക്കാനാവൂ എന്നാണ്. പിന്നീട് പണമടച്ചെന്നും എത്രയെന്ന് പറയാനാവില്ലെന്നും തിരുത്തി പറഞ്ഞു.

മെസ്സി വരില്ല എന്ന് പറയാന്‍ തനിക്ക് കഴിയില്ല. വരുമോ എന്ന് പറയേണ്ടത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ്. താനുമായാണ് എഗ്രിമെന്റ് വെച്ചത്. ഇതുവരെ കാര്യങ്ങള്‍ കൃത്യമായാണ് പോവുന്നത്. വരുമോ എന്നതില്‍ അന്തിമ തീരുമാനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റേതാണ്- ആന്റോ പറഞ്ഞു.

Continue Reading

india

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ് പ്രതികളിലൊരാള്‍.

Published

on

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഹരിയാന സ്വദേശിനിയായ ട്രാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന ശൃംഖല ഇവര്‍ക്കുണ്ട്. അവര്‍ പാകിസ്താന്റെ ഏജന്റുമാരും സാമ്പത്തിക സഹായികളുമായി പ്രവര്‍ത്തിക്കുന്നതായും പൊലീസ് പറഞ്ഞു.

‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ് പ്രതികളിലൊരാള്‍. ഇവര്‍ 2023ല്‍ ഏജന്റുമാര്‍ വഴി വിസ നേടിയ ശേഷം പാകിസ്താന്‍ സന്ദര്‍ശിച്ചതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ അവര്‍ പങ്കുവെച്ചതായും സോഷ്യല്‍ മീഡിയയില്‍ പാകിസ്താന്റെ പോസിറ്റീവ് ഇമേജ് പ്രദര്‍ശിപ്പിച്ചതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

പഞ്ചാബിലെ മലേര്‍കോട്‌ലയില്‍ നിന്നുള്ള ഗുസാലയാണ് മറ്റൊരു പ്രധാന പ്രതി. 2025 ഫെബ്രുവരി 27ന് പാകിസ്താന്‍ വിസക്ക് അപേക്ഷിക്കാന്‍ ഗുസാല ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമീഷനെ സന്ദര്‍ശിച്ചിരുന്നു. ഡാനിഷും ഗുസാലയും പ്രണയബന്ധമുണ്ടയിരുന്നു. കാലക്രമേണ, ഡാനിഷ് ഗുസാലയ്ക്ക് പണം നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍ ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചയാളുകളാണ്.

Continue Reading

Trending