Connect with us

main stories

യോഗ്യരായവരെ മറികടന്ന് എം.ബി രാജേഷിന്റെ ഭാര്യക്ക് ജോലി; ഗവര്‍ണര്‍ക്ക് പരാതി

ഇന്റര്‍വ്യൂ ബോര്‍ഡ് യോഗ്യതകളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഉദ്യോഗാര്‍ഥിനിക്കായിരുന്നു ഒന്നാം റാങ്ക് ശുപാര്‍ശ ചെയ്തതെന്നും സമ്മര്‍ദത്തിന്റെ പേരില്‍ അവരെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞാണ് എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയതെന്നും പരാതിക്കാര്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം:യോഗ്യരായവരെ മറികടന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കിയതിനെതിരെ ഗവര്‍ണര്‍ക്കു പരാതി. ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് നല്‍കിയതെന്നാണ് ആരോപണം. സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ് ശശികുമാറും സെക്രട്ടറി എം. ഷാജിര്‍ഖാനുമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേയ്ക്ക് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് പിഎസ്സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ രാജേഷിന്റെ ഭാര്യക്ക് 212-ാം റാങ്കാണു ലഭിച്ചതെന്നു പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതേ റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്ക് നേടിയ, സംസ്‌കൃത സര്‍വകലാശാലയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നല്‍കിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍മാരുള്‍പ്പെട്ട ഇന്റര്‍വ്യൂ ബോര്‍ഡ് യോഗ്യതകളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഉദ്യോഗാര്‍ഥിനിക്കായിരുന്നു ഒന്നാം റാങ്ക് ശുപാര്‍ശ ചെയ്തതെന്നും സമ്മര്‍ദത്തിന്റെ പേരില്‍ അവരെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞാണ് എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയതെന്നും പരാതിക്കാര്‍ വ്യക്തമാക്കി.

വിവാദമായതിനെ തുടര്‍ന്ന് എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹാന ഷംസീറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കുന്നത് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാല മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യയനപരിചയവുമുള്ള ഉദ്യോഗാര്‍ഥികളെ ഒഴിവാക്കിയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ കോട്ടയില്‍ ഒന്നാം റാങ്ക് നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

 

 

kerala

കണ്ണീരൊപ്പുന്ന കനിവിന്റെ കേന്ദ്രങ്ങള്‍

Published

on

സഫാരി സൈനുല്‍ ആബിദീന്‍

കേരളത്തിലെ സാമൂഹിക സേവന, ജാവകാരുണ്യ ആതുര രംഗങ്ങളില്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കുന്ന പ്രസ്ഥാനമാണ് സി.എച്ച് സെന്ററുകള്‍. 2001ല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ ഇന്ന് കേരളത്തിലെ വിവിധ ആതുരാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, വിവിധ നാടുകളിലെയും പ്രദേശങ്ങളിലെയും അശരണരും നിരാലംബരുമായ രോഗികളുടെ ആശ്രയ കേന്ദ്രമായി വളര്‍ന്നിരിക്കുകയാണ്. സമാനതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളാണ് സി.എച്ച് സെന്ററുകളുടേതെന്ന് പറയുന്നത് അതിശയോക്തിയല്ല. മറിച്ച യാഥാര്‍ത്ഥ്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സി.എച്ച് സെന്റര്‍ എന്ന കാരുണ്യ കേന്ദ്രങ്ങള്‍ നിരാലംബരുടെ ആശ്രയമായിത്തീരുകയാണ്.

മെഡിക്കല്‍ കോളോജുകള്‍ കേന്ദ്രീകരിച്ച സി.എച്ച് സെന്ററുകള്‍ ഇപ്പോള്‍ ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ചും താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നു. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി മരുന്നും ഭക്ഷണവും വിതരണം ചെയ്തു കൊണ്ട് തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനം ഇന്ന് ആതുരസേവനത്തിന്റെ വിവിധ തലങ്ങളിലേക്ക് പടര്‍ന്നിരിക്കുന്നു. ഈ വിനീതന്‍ കൂടി നേതൃത്വം നല്‍കുന്ന തലശ്ശേരി സി.എച്ച് സെന്റര്‍ അതിന്റെ ആദ്യകാലം മുതലേ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമൊക്കെ ഭക്ഷണം നല്‍കി വരുന്നു. കൊവിഡ് കാലത്ത് തലശ്ശേരി എല്ലാ ആശുപത്രികളിലും ഈ സേവനമെത്തിക്കാന്‍ തലശ്ശേരി സി.എച്ച് സെന്ററിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇഫ്താറിനും അത്താഴത്തിനും ഭക്ഷണം നല്‍കുന്നത് പോലെ പെരുന്നാളിനും ഓണത്തിനും ക്രിസ്തുമസ്സിനും വിഷുവിനുമൊക്കെ തലശ്ശേരി സി.എച്ച് സെന്ററിനല്‍ പ്രത്യേകം ഭക്ഷണവും സൗകര്യങ്ങളും ഒരുക്കാറുണ്ട്. ജാതിമത ഭേദമന്യെ എല്ലാ വിഭാഗം ജനങ്ങളും ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളായി മാറുന്നു.

തലശ്ശേരി, തിരുവനന്തപുരം, മഞ്ചേരി, തൃശൂര്‍, എറണാകുളം, ബാംഗ്ലൂര്‍ നിംഹാന്‍സ്, മംഗലാപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ കേന്ദ്രങ്ങള്‍ ഇന്ന് രോഗികളുടെയും, കൂട്ടിരുപ്പുകാരുടെയും പ്രധാന ആശ്രയകേന്ദ്രമായി മാറിയിട്ടുണ്ട്. ഇതിലൂടെ ജീവകാരുണ്യ സേവന രംഗത്ത് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശപ്പെടാന്‍ സാധിക്കാത്ത മേല്‍വിലാസം ഉണ്ടാക്കിയെടുക്കാനും മുസ്ലിം ലീഗിന് സാധിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണ്. സേവനത്തിനും, സ്നേഹത്തിനും മതരാഷ്ട്രീയ വിവേചനങ്ങളോ വേര്‍തിരിവുകളോ കാണിക്കാതെ പ്രവര്‍ത്തിക്കുന്ന കാരുണ്യ കേന്ദ്രങ്ങള്‍ സാമൂഹത്തിന് നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല. എല്ലാ വേര്‍തിരിവുകള്‍ക്കുമപ്പുറം നമ്മളെല്ലാം പച്ചയായ മനനുഷ്യരാണെന്നും, വേദനയിലും ദുഖത്തിലും പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയേണ്ടവരാണെന്നുമുള്ള സന്ദേശമാണ്.

തീരെ ദരിദ്രരായ രോഗികള്‍ക്ക് തികച്ചും സൗജന്യമായിട്ടാണ് സി.എച്ച് മിക്ക സെന്ററുകളിലും സേവനം നല്‍കുന്നത്. രോഗികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഭക്ഷണ വിതരണം എന്നിവയും സി എച്ച് സെന്ററുകളുടെ സവിശേഷതയാണ്.

കോഴിക്കോട് ജില്ലയില്‍ ചൂലൂര്‍ എം വി ആര്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിനോട് അനുബന്ധിച്ചും താമരശ്ശേരിയിലും സി എച്ച് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചൂലൂരിലെയും തിരുവന്തപുരത്തെയും സി.എച്ച് സെന്ററുകള്‍ക്ക് നേതൃത്വം നല്‍കുന്നത് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബാണ്. തിരുവനന്തപുരം സി എച്ച് സെന്റര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍ സി സി) ചികിത്സക്കെത്തുന്ന കാന്‍സര്‍ രോഗികളുടെ വലിയ ആശ്രയമാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നുള്ളവരും സംഘടനാ പ്രതിനിധികളും തിരുവന്തപുരം സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ പരസ്യമായി തന്നെ അഭിനന്ദിക്കാറുണ്ട്. രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കുമുള്ള താമസസൗകര്യം, ഭക്ഷണം എന്നിവ ഇവിടെ ലഭ്യമാക്കുന്നുണ്ട്. പ്രതിദിനം 250 പേര്‍ക്കുള്ള ഭക്ഷണ താമസ സൗകര്യമാണ് ഒരുക്കുന്നത്. ഭക്ഷണവും, വാര്‍ഡുകളിലെ താമസവും പൂര്‍ണ്ണമായും സൗജന്യമാണ്.

ലോകം കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ ഒറ്റപ്പെട്ട പോയ കിടപ്പ് രോഗികള്‍ക്കും പ്രവാസി കുടുംബങ്ങള്‍ക്കും മരുന്നുകള്‍ എത്തിക്കാന്‍ വലിയ പരിശ്രമമാണ് സി.എച്ച് സെന്ററുകള്‍ നടത്തിയിരുന്നു. കിടപ്പിലായ രോഗികളെ പരിചരിക്കുന്ന പാലിയേറ്റീവ് കെയര്‍ സംവിധാനം ആരംഭിക്കുന്നതും ഈ കാലത്താണ്.

ജാതി മത രാഷ്ട്രീയം നോക്കാതെ നിരവധിയാളുകളാണ് സി.എച്ച് സെന്ററിലേക്ക് സഹായമെത്തിക്കുന്നത്. സി.എച്ച് എന്ന ദാര്‍ശനികനായ നേതാവിന്റെ ജനകീയ മനസ്സും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ ദര്‍ശനവുമാണ് സി.എച്ച് സെന്ററുകള്‍ക്ക് വഴിയൊരുക്കിയതെന്ന് സമൂഹം മനസ്സിലാക്കുന്നു. ജീവിത കാലത്ത് സമുദായത്തിന്റെ വിദ്യഭ്യാസ പുരോഗതിക്കായിരുന്നു തന്റെ ദര്‍ശനങ്ങളും കര്‍മ്മങ്ങളും സി.എച്ച് വിനിയോഗിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന്റെ വിയോഗ ശേഷം ആ ഓര്‍മ്മകള്‍ ഒരു സമൂഹത്തിന്റെ ജീവകാരുണ്യ ആതുര സേവന പ്രവര്‍ത്തനങ്ങളെ വഴി നടത്തുകയാണെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും.

 

Continue Reading

kerala

റേഷന്‍ അരിക്ക് വിലക്കൂട്ടാന്‍ ശിപാര്‍ശ; നാല് രൂപയില്‍ നിന്ന് ആറുരൂപയാക്കാന്‍ നിര്‍ദേശം

റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കാനാണ് അരി വില കൂട്ടുന്നത്.

Published

on

റേഷന്‍ അരിക്ക് വിലക്കൂട്ടാന്‍ ശിപാര്‍ശ. നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന അരിയുടെ വില നാല് രൂപയില്‍ നിന്ന് 6 രൂപയാക്കണമെന്നാണ് വിദഗ്ധസമിതിയുടെ ശിപാര്‍ശ. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കാനാണ് അരി വില കൂട്ടുന്നത്.

പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിക്കണമെന്നും ശിപാര്‍ശയുണ്ട്. 3893 റേഷന്‍ കടകള്‍ അടച്ചുപൂട്ടണമെന്നും സമിതി ശിപാര്‍ശ ചെയ്തു. മൂന്നംഗ വിദഗ്ധസമിതി റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി. ഒരു റേഷന്‍ കടയില്‍ പരമാവധി 800 റേഷന്‍ കാര്‍ഡ് മാത്രം മതിയെന്നും പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നും വിദഗ്ധസമിതിയുടെ ശിപാര്‍ശയിലുണ്ട്.

 

Continue Reading

kerala

കളമശ്ശേരി പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം; 10 കിലോ കഞ്ചാവ് പിടികൂടി

മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കളമശ്ശേരി പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം. ഇന്നലെരാത്രി മുതല്‍ ആരംഭിച്ച റെയ്ഡ് ഇന്ന് പുലര്‍ച്ചെ വരെ നീണ്ടുനിന്നു. അന്വേഷണത്തില്‍ 10 കിലോ കഞ്ചാവ് പിടികൂടി. നിലവില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കായെത്തിയ പോലീസ് സംഘത്തെ കണ്ട് മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. മുറികളില്‍ നടത്തിയ പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി.

Continue Reading

Trending