Connect with us

Sports

ജര്‍മനി തോറ്റതല്ല മെക്‌സിക്കോ തോല്‍പ്പിച്ചതാണ്

Published

on

 

ജര്‍മനി 0 മെക്‌സിക്കോ 1

മുഹമ്മദ് ഷാഫി

ചാമ്പ്യന്‍ ഷോക്കര്‍!. തോറ്റത് ചാമ്പ്യന്മാരായതു കൊണ്ടു മാത്രമല്ല ജര്‍മനി മെക്‌സിക്കോ മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കാന്‍ തോന്നുന്നത്. പച്ചമലയാളത്തില്‍ എജ്ജാതി കല്‍എന്നും പറയാം. കേളികേട്ട ജര്‍മനിയെ ആദ്യാന്തം പെരുവിരലില്‍ നിര്‍ത്തിയ, ലളിതമായ ഒരു പ്ലാന്‍ ഏറെക്കുറെ പൂര്‍ണതയോടെ നടപ്പിലാക്കിയ മെക്‌സിക്കോ അര്‍ഹിച്ച ജയം തന്നെ നേടി. മിഗ്വേല്‍ ലയൂനിന്റെ സ്ഥാനത്ത് കോച്ചിങ് ക്ലാസില്‍ പോയ ഒരു കരിങ്കല്ലെങ്കിലുമായിരുന്നെങ്കില്‍ വിജയ മാര്‍ജിന്‍ ഇനിയുമുയര്‍ന്നേനെ. പക്ഷേ, ഡിഫന്‍സില്‍ അയാള്‍ വഹിച്ച പങ്കില്‍, ജര്‍മനിയെ ശ്വാസം വിടാന്‍ അനുവദിക്കാതിരുന്ന പ്രത്യാക്രമണങ്ങളില്‍ അയാളോട് മെക്‌സിക്കോ പൊറുക്കും.

4231 എന്ന ഫോര്‍മേഷനില്‍ നിന്നു തന്നെ മനസ്സിലാക്കാം ജര്‍മനി ഈ മത്സരം ജയിക്കാന്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന്. ഒറ്റക്കു നില്‍ക്കുന്ന തിമോ വെര്‍നര്‍ക്കു പിന്നില്‍ ഡ്രാക്സ്ലര്‍, ഓസില്‍, തോമസ് മുള്ളര്‍ എന്നീ കുന്തമുനകള്‍. പിന്നെ, ബോണസ്സായി വലതു വിങില്‍ ഓടിക്കയറുന്ന ജോഷ്വ കിമ്മിച്ചും. സമി ഖദീറയും ടോണി ക്രൂസും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരുടെ പൊസിഷനിലായിരുന്നെങ്കിലും അവര്‍ കളിയെ സമീപിക്കുക എങ്ങനെയാണെന്ന് നമുക്കെല്ലാമറിയാം.

മെക്‌സിക്കോ കോച്ച് ജുവാന്‍ ഒസോറിയോയും അതേ ഫോര്‍മേഷന്‍ ആണ് അവലംബിച്ചത്. എക്‌സിക്യൂഷനില്‍ പക്ഷേ, വ്യത്യാസമുണ്ടായിരുന്നു എന്നു മാത്രം. ഹവിയര്‍ ഹെര്‍ണാണ്ടസിനു പിന്നില്‍ ലയൂനും കാര്‍ലോസ് വേലക്കും ലൊസാനോക്കും ആക്രമണ ചുമതല. ഹെക്ടര്‍ ഹെരേരക്ക് ഡിഫന്‍സുമായിട്ടാണ് കൂടുതല്‍ ഇണക്കമെങ്കില്‍ ക്യാപ്ടന്‍ ഗ്വര്‍ഡാഡോക്ക് മുന്നേറ്റത്തെ സഹായിക്കലായിരുന്നു ജോലി.

ടിപ്പിക്കല്‍ ലോജര്‍മന്‍ ശൈലിയിലാണ് അവര്‍ തുടങ്ങിയത്. വലതുവിങില്‍ കിമ്മിച്ച് ഓവര്‍ലാപ് ചെയ്ത് കളിച്ചപ്പോള്‍ ഓസില്‍ ഒരല്‍പം പിന്നോട്ടു മാറി പരമ്പരാഗത പത്താം നമ്പറിന്റെ ജോലി ഏറ്റെടുത്തു. (ഓസിലിന്റെ റോള്‍ മാത്രമാണ് എനിക്കല്‍പം അപരിചിതമായി തോന്നിയത്. എന്റെ പരിചയക്കുറവായിരിക്കാനാണ് സാധ്യത.) ഖദീറകിമ്മിച്ച്മുള്ളര്‍ഓസില്‍ ചത്വരം വലതുഭാഗത്ത് ആക്രമണം കേന്ദ്രീകരിച്ചു.

ജര്‍മനി എങ്ങനെ കളിക്കുമെന്ന് ഓസോറിയോ ഇന്നു പുലര്‍ച്ചെ സ്വപ്‌നത്തില്‍ കണ്ടിരിക്കണം. അത്ര കൃത്യതയോടെയായിരുന്നു ഡിഫന്‍സ് പ്ലേസിങ്. അതേസമയം, ജര്‍മനി എത്ര ശക്തമായി ആക്രമിക്കുമ്പോഴും മുഴുവന്‍ പേരെയും സ്വന്തം ഹാഫില്‍ നിയോഗിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഹെര്‍ണാണ്ടസ് എപ്പോഴും മധ്യവരയ്ക്കടുത്തുണ്ടായിരുന്നു. ഇരുവശത്തുമായി കുതിക്കാന്‍ പാകത്തിലായിരുന്നു സ്വന്തം ഹാഫില്‍ കല്‍ക്കുമ്പോഴും ലയൂന്‍ലൊസാനോവേല എന്നിവരില്‍ ഓരോരുത്തരുടെയും നില്‍പ്പ്. പ്രത്യാക്രമണം നടത്താന്‍ മാത്രമല്ല, അപകടകാരികളായ ബോട്ടങിനെയും ഹമ്മല്‍സിനെയും അവരുടെ ഹാഫില്‍ തളക്കാനും ഇതുകൊണ്ട് കഴിഞ്ഞു. ഫലം, പന്ത് ലീക്കാകുമ്പോഴൊക്കെ ജര്‍മന്‍ കളിക്കാര്‍ക്ക് പിന്‍കാലിലേക്ക് ഗിയര്‍ മാറ്റേണ്ടിവന്നു.

അത്തരമൊരുമൊരു ഘട്ടത്തിലാണ് ഗോള്‍ വന്നത്. യഥാര്‍ത്ഥത്തില്‍ അതിന്റെ സൂചനകള്‍ നേരത്തെ തന്നെ കിട്ടിയിരുന്നു. സ്വന്തം ഹാഫില്‍ നിന്ന് മധ്യത്തിലേക്ക്, അവിടെ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ, ബോക്‌സില്‍ കയറിയാല്‍ പിന്നെ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട്. ഒരു മിനുട്ടാകും മുമ്പേ മെക്‌സിക്കോ ഇത് പരീക്ഷിച്ചിരുന്നു. ക്ലോസ്‌റേഞ്ചില്‍ നിന്ന് ലൊസാനോയുടെ ഷോട്ട് ബോട്ടങ് വീണു തടഞ്ഞു എന്നുമാത്രം.

ഖദീറയില്‍ നിന്ന് സ്വന്തം ബോക്‌സിനു പുറത്തുവെച്ച് മെക്‌സിക്കോ പന്ത് റിക്കവര്‍ ചെയ്തപ്പോള്‍ അതെന്തു ചെയ്യണമെന്ന് ആ കളിക്കാരന് നല്ല ധാരണയുണ്ടായിരുന്നു. കൃത്യം മധ്യത്തിലെ വട്ടത്തിലേക്ക് പാസ്. ഹവിയര്‍ അവിടെയുണ്ടായിരുന്നു. പന്ത് വാങ്ങി ഇടത്തോട്ട് പാസ് ചെയ്ത് അയാള്‍ കുതിച്ചുപാഞ്ഞു. 30 വാര അകലെ വെച്ച് വീണ്ടും പന്ത് സ്വകരിക്കുമ്പോള്‍ മുന്നില്‍ ഒരു ഡിഫന്റര്‍ മാത്രം. ഇതുവിങിലൂടെ മിന്നല്‍പോലെ കുതിച്ചുവരുന്ന ലൊസാനോയെ സ്‌പോട്ട് ചെയ്തതിനാണ് ഹെര്‍ണാണ്ടസിന് മാര്‍ക്ക് നല്‍കേണ്ടത്. തിരിഞ്ഞുനോക്കി അത് കാണാവുന്ന പൊസിഷനിലും സന്ദര്‍ഭത്തിലും ആയിരുന്നില്ല ഹവിയര്‍. ഒരുപക്ഷേ, അത് എത്രയോ തവണ ഗ്രൗണ്ടില്‍ അവര്‍ പരിശീലിച്ചതായിരിക്കണം. ബോക്‌സിനകത്തുവെച്ചുള്ള ലൊസാനോയുടെ ഫസ്റ്റ് ടച്ച് അപാരമായിരുന്നു. മുമ്പൊരിക്കല്‍ പറ്റിയ ബോട്ടങ് വരുത്തിയ വിന ഓര്‍മയിലുള്ളതു കൊണ്ടാവണം, ഓസിലിനെ (?) നിരായുധനാക്കിക്കൊണ്ടുള്ള ആ വെട്ടിത്തിരിയല്‍. ഗോളി മാത്രമുള്ള പോസ്റ്റിലേക്ക് പന്ത് എങ്ങനെ എത്തിക്കണമെന്ന് അയാള്‍ക്ക് അറിയാമായിരുന്നു.

ടോണി ക്രൂസിന്റെ 100 ശതമാനം കൃത്യമായ ഫ്രീകിക്ക് 110 ശതമാനം കൃത്യതയോടെ തട്ടിത്തെറിപ്പിച്ച ഒച്ചാവോയുടേതു കൂടിയാണ് ഈ വിജയം.കിമ്മിച്ചിന്റെ ബൈസിക്കിള്‍ കിക്കിന് ഒരു ശതമാനം പോലും ചാന്‍സ് നല്‍കാതിരിക്കാന്‍ അയാള്‍ നടത്തിയ ഡൈവ്. ലോങ് റേഞ്ചറുകളിലും ബോക്‌സിലെ അനിശ്ചിതത്വതങ്ങളിലും നടത്തിയ സേവുകള്‍… പിന്നെ അവസാന നിമിഷങ്ങളില്‍ പുലര്‍ത്തിയ കാല്‍ക്കുലേഷന്‍..

മെക്‌സിക്കോ നടത്തിയ സബ്സ്റ്റിറ്റിയൂഷനുകള്‍ എല്ലാം കിറുകൃത്യമായിരുന്നു. ധാരണയില്ലാതെ ഉഴറിയ വേലയെ 58ാം മിനുട്ടില്‍ തന്നെ പിന്‍വലിച്ചതു കൊണ്ട് കരുത്തനും ചെറുപ്പക്കാരനുമായ അല്‍വാരസിനെ ഇറക്കാന്‍ കഴിഞ്ഞു. ലൊസാനോ ഗ്യാസ്ഔട്ട് ആയ സമയത്താണ് പരിചയ സമ്പത്തുള്ള യിമനസ് വന്നത്. മാര്‍ക്വേസ് കൂടി വന്നതോടെ കളിയുടെ ശേഷക്രിയ നടത്താന്‍ ഒരു കാരണവരുമായി. (അത്രയും സമ്മര്‍ദമുള്ള ഘട്ടത്തില്‍ 39കാരനായ ഒരു കളിക്കാരനെ ഇറക്കി വിട്ട കോച്ചിന്റെ ആത്മവിശ്വാസം സമ്മതിക്കണം, മാര്‍ക്വേസിന്റെ സ്റ്റാമിനയും. അയാള്‍ ഒരുപക്ഷെ, ഇനിയുമൊരു ലോകകപ്പ് കളിച്ചേക്കും.)

ജര്‍മനി മോശമായി കളിച്ചല്ല തോറ്റത്. ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ കളിക്കും എന്നും ചോദിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്.പക്ഷേ, ഇന്നലെ അര്‍ജന്റീന വരുത്തിയ ഒരു പിഴവ്, പാസിങ് മൂവിങ് വേഗത കൂട്ടാതിരിക്കല്‍, ജര്‍മനിയും വരുത്തി എന്നെനിക്കു തോന്നി. അവസാന 15 മിനുട്ടിലാണ് അവര്‍ അപകടം മണത്ത് കൂടുതല്‍ പേരുമായി ആക്രമണം തുടങ്ങിയത്. 15 മിനുട്ട് ഗോളടിക്കാനുള്ള യഥേഷ്ട സമയം തന്നെയാണ്. റിയാസിനെയും ഗോമസിനെയും ബ്രാന്റ്‌റിനെയും ഇറക്കി ജര്‍മന്‍കാര്‍ ആഞ്ഞുപിടിച്ചെങ്കിലും മെക്‌സിക്കോ അവരെ മികച്ചുനിന്നു. ഓസിലിന്റെ പൊസിഷനിങും കളിയില്‍ അയാള്‍ നടത്തിയ ഷിഫ്റ്റിങുമാണ് എന്നെ കുഴപ്പിച്ചത്. അയാള്‍ ഒരു ഫീഡര്‍ ആയിരുന്നോ? അതോ പ്രതിരോധത്തിലും ചുമതല ഉണ്ടായിരുന്നോ? ഉത്തരവാദിത്തങ്ങള്‍ കുറഞ്ഞ, ആക്രമിക്കാന്‍ അവസരങ്ങള്‍ കൂടുതലുള്ള ഒരു പൊസിഷനിലായിരുന്നു ഓസിലെങ്കില്‍ മെക്‌സിക്കോ ഒന്നുകൂടി വിയര്‍ക്കുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

Football

ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

Published

on

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.

ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.

2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു.

ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.

Continue Reading

Cricket

ഇംഗ്ലണ്ട് ടെസ്റ്റിൽനിന്ന് നായകന്‍ രോഹിത് ശർമ വിട്ടുനിന്നേക്കും

. റെഡ് ബാള്‍ ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

ജൂണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിട്ടുനിന്നേക്കുമെന്ന് റിപ്പോര്‍ട്ട്. റെഡ് ബാള്‍ ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം ഫോമിനെ തുടര്‍ന്ന് താരത്തിന് വന്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അതേസമയം സീനിയര്‍ താരം വിരാട് കോഹ്‌ലി ഇംഗ്ലണ്ട് പര്യടനത്തിന് ടീമിനൊപ്പമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ രോഹിത്തിന്റെ അബാവത്തില്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. രണ്ടാം ടെസ്റ്റ് മുതല്‍ ടീമിനൊപ്പം ചേര്‍ന്ന രോഹിത് മൂന്ന് മത്സരങ്ങളില്‍ 6.2 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് നേടിയത്.

സിഡ്‌നിയില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍നിന്ന് താരം സ്വയം മാറിനിന്നു. പെര്‍ത്തില്‍ നേടിയ സെഞ്ച്വറിയല്ലാതെ വിരാട് കോഹ്‌ലിക്കും വലിയ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇരുവരും ടീം ഇന്ത്യക്ക് ബാധ്യതയാണെന്ന തരത്തില്‍ വലിയ വിമര്‍ശനമുയരുകയും ചെയ്തു.

സിഡ്‌നി ടെസ്റ്റില്‍നിന്ന് രോഹിത് മാറിനിന്നതോടെ താരം ലോങ് ഫോര്‍മാറ്റില്‍നിന്ന് വിരമിക്കാനുള്ള തയാറെടുപ്പിലാണെന്ന് അഭ്യൂഹമുയര്‍ന്നു. എന്നാല്‍ ഇത് നിഷേധിച്ച് രോഹിത് തന്നെ രംഗത്തെത്തി.

തനിക്ക് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടായതിനാല്‍ മാറിനിന്നതാണെന്നും വിരമിക്കാന്‍ ഉദ്ദേശ്യമില്ലെന്നും താരം വ്യക്തമാക്കി. കാര്യങ്ങള്‍ മാറുമെന്നും കമന്ററി ബോക്‌സിലിരിക്കുന്നവരും മാധ്യമങ്ങളുമല്ല തന്റെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നതെന്നും താരം പറഞ്ഞു.

ആസ്‌ട്രേലിയയില്‍നിന്ന് തിരിച്ചെത്തിയ രോഹിത് ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തിലേക്ക് നയിച്ചു. ഫൈനലില്‍ രോഹിത്തിന്റെ ബാറ്റില്‍നിന്ന് പിറന്ന 76 റണ്‍സ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. കോഹ്‌ലിയാകട്ടെ, പാകിസ്താനെതിരെ സെഞ്ച്വറിയും (100*) ആസ്‌ട്രേലിയക്കെതിരെ 84 റണ്‍സുമടിച്ചു.

ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യന്‍ സംഘം പോകുന്നത്. ജൂണ്‍ 20നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ലീഡ്‌സിലും തുടര്‍ന്നുള്ള മത്സരങ്ങള്‍ എജ്ബാസ്റ്റന്‍, ലോര്‍ഡ്‌സ്, ഓള്‍ഡ് ട്രാഫോര്‍ഡ്, കെന്നിങ്ടണ്‍ ഓവല്‍ എന്നിവിടങ്ങളിലും നടക്കും.

Continue Reading

Trending