Connect with us

News

വിപണിയിൽ തിരിച്ചടി; മെക്സിക്കോ, കാനഡ താരിഫ് ഏർപ്പെടുത്തുന്നതിൽ നിന്ന് തൽക്കാല​ത്തേക്ക് പിന്മാറി ട്രംപ്

രാജ്യങ്ങൾ തമ്മിലുള്ള തർക്കം സാമ്പത്തിക വിപണികളിൽ വലിയ തിരിച്ചടിയായിരുന്നു.

Published

on

കനേഡിയന്‍, മെക്സിക്കന്‍ ഉൽപ്പന്നങ്ങൾക്ക് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ വർധനവ് വൈകിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ രണ്ട് വരെയാണ് തീരുവ വർധിപ്പിക്കുന്ന നീക്കം ട്രംപ് സ്റ്റേ ചെയ്തത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കം സാമ്പത്തിക വിപണികളിൽ വലിയ തിരിച്ചടിയായിരുന്നു. കമ്പനികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണ് ട്രംപിൻ്റെ നടപടി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുരാജ്യങ്ങൾക്കും 25 ശതമാനം തീരുവ വർധന ചുമത്തിയുള്ള ട്രംപിന്റെ നടപടി പ്രാബല്യത്തിൽ വന്നത്. പിന്നാലെ യുഎസ് ഓഹരി വിപണികൾ ഇടിഞ്ഞിരുന്നു. ഇതിനൊപ്പം അയൽ രാജ്യങ്ങൾക്ക് കരം ചുമത്തുന്ന നടപടി യുഎസിൻ്റെ വളർച്ചയെ ബാധിക്കുമെന്നും, പണപ്പെരുപ്പം വർധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി.

പിന്നാലെയാണ് തീരുവ വർധന വൈകിപ്പിക്കുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്.ട്രംപ് തന്റെ ആദ്യ ടേമിൽ ഒപ്പുവച്ച വടക്കേ അമേരിക്കയുടെ സ്വതന്ത്ര വ്യാപാര കരാറിലെ യുഎസ്-മെക്സിക്കോ-കാനഡ കരാർ (യുഎസ്എംസിഎ) പ്രകാരം കയറ്റുമതി ചെയ്യുന്ന സാധനങ്ങൾക്കും തീരുവയിൽ നിന്നുള്ള ഇളവ് ബാധകമാണ്.

എന്നാൽ എന്നാൽ തന്റെ തീരുമാനത്തിന് പിന്നിൽ വിപണിയിലെ പ്രതിസന്ധികളാണെന്ന വാർത്തകൾ ട്രംപ് തള്ളി. വിപണിയിലെന്താണ് സംഭവിക്കുന്നതെന്ന് താൻ  ശ്രദ്ധിക്കുന്നു  പോലുമില്ലെന്നാണ് ട്രംപിൻ്റെ പക്ഷം. അമേരിക്ക ദീർഘകാലാടിസ്ഥാനത്തിൽ വിപണിയിൽ വളരെ ശക്തരാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

നിയമവിരുദ്ധ കുടിയേറ്റം, യുഎസിലേക്കുള്ള മയക്കുമരുന്നിൻ്റെ വരവ് എന്നിവ തടയാനാണ് മെക്സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ അധിക തീരുവ ചുമത്തുന്നതെന്നായിരുന്നു ട്രംപിന്റെ വാദം. ഇവയിൽ വമ്പിച്ച പുരോഗതി ഉണ്ടായെന്ന് ട്രംപ് അവകാശപ്പെട്ടു. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമുമായി വളരെ നല്ല സംഭാഷണം നടത്തിയെന്നും ട്രംപ് വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യാഴാഴ്ച ഇരുരാജ്യങ്ങളുടെയും അധികാരികളോട് സംസാരിച്ച ശേഷമാണ് ട്രംപ് ഉത്തരവിൽ ഒപ്പുവെച്ചത്.

ട്രംപിന്റെ നീക്കത്തിൽ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം നന്ദി പറഞ്ഞു. എന്നാൽ യുഎസ് ഉൽപ്പന്നങ്ങൾക്ക് രണ്ടാം ഘട്ട പ്രതികാര തീരുവ ചുമത്തുമെന്നായിരുന്നു കാനേഡിയൻ ധനമന്ത്രിയുടെ പ്രസ്താവന. രാവിലെ ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ താരിഫുകളെക്കുറിച്ച് വളരെ നല്ല സംഭാഷണം നടത്തിയതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഫോൺ കോളിനിടെ യുഎസ് പ്രസിഡന്റ് ഒന്നിലധികം തവണ അശ്ലീല ഭാഷ ഉപയോഗിച്ചതായും യുഎസ്, കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

india

പാക് പ്രകോപനത്തിന് മറുപടിയുമായി നാവികസേന; എന്തിനും തയ്യാറെന്ന് ഇന്ത്യന്‍ നാവികസേനയുടെ പോസ്റ്റ്

Published

on

ദൗത്യത്ത് സജ്ജമെന്ന് ഇന്ത്യൻ നാവികസേന. എക്‌സിലൂടെയാണ് പ്രതികരണം. പടക്കപ്പലുകളുടെ ഫോട്ടോയും ഇന്ത്യൻ നാവികസേന പങ്കുവച്ചു. “ദൗത്യത്തിന് തയ്യാർ; എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും എങ്ങനെയായാലും”- ഇന്ത്യൻ നാവികസേന എക്‌സിൽ കുറിച്ചു. എവിടെയും എപ്പോഴും, ഐക്യമാണ് ശക്തിയെന്നും അവർ കുറിക്കുന്നു.

അതേസമയം അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്താന്‍ വെടിയുതിർത്തു. ഇതിന് ശക്തമായി തന്നെ സൈന്യം തിരിച്ചടി നൽകി. ഇതിനിടെ പഹൽഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ കൂടി സൈന്യം തകർത്തു.

ഐഎന്‍എസ് സൂറത്തില്‍നിന്നും മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു എന്ന് നാവികസേന നേരത്തെ അറിയിച്ചിരുന്നു. കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കറാച്ചി തീരത്ത് പാകിസ്താന്‍ മിസൈല്‍ പരിശീലനം നടത്തി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് അഭ്യാസപ്രകടനം കാഴ്ചവെച്ചത്.

അതേസമയം, അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്താന്‍ വെടിയുതിർത്തു. ഇതിന് ശക്തമായി തന്നെ സൈന്യം തിരിച്ചടി നൽകി. ഇതിനിടെ പഹൽഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ കൂടി സൈന്യം തകർത്തു.

 

Continue Reading

kerala

പഹല്‍ഗാം ഭീകരാക്രമണം: മുസ്ലിം യൂത്ത് ലീഗ് ഭീകര വിരുദ്ധ സായാഹ്നം ഇന്ന്

Published

on

കോഴിക്കോട് : രാജ്യത്തെ നടുക്കിയ പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന്. നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ്ണ രൂപത്തിലാണ് ഭീകര വിരുദ്ധ സായാഹ്ന സദസ്സ് സംഘടിപ്പിക്കുക. രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കാളികളാകും.

പെഹല്‍ഗാമില്‍ നടന്നത് മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തിയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളും മനസാക്ഷിയില്ലാത്തവരുമാണ്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ നല്‍കേണ്ടതുണ്ട്. രാജ്യം ഞെട്ടി വിറച്ച ഈ ഭീകരാക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരികയാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം ഉയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ തുടര്‍ന്നു.

ശ്രദ്ധേയമായ രീതിയില്‍ ഭീകര വിരുദ്ധ സായാഹ്നം സംഘടിപ്പിക്കാന്‍ നിയോജക മണ്ഡലം കമ്മിറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.

 

Continue Reading

kerala

സിഎംആർഎൽ – എക്സാലോജിക് ഇടപാട്: സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ

Published

on

തിരുവനന്തപുരം: സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് ടി.വീണയുടെ മൊഴി.

സേവനം കിട്ടിയിട്ടില്ലെന്ന് സിഎംആർഎൽ ഐടി മേധാവിയും മൊഴി നൽകി. ഇതോടെ സേവനം നൽകിയെന്ന സിപിഎം വാദം പൊളിഞ്ഞു. എസ്എഫ്ഐഒ കുറ്റപത്രത്തിലാണ് നിര്‍ണായക മൊഴിയുടെ വിശദാംശങ്ങള്‍.

എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ്, കൂടുതൽ കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.

Continue Reading

Trending