Connect with us

News

ഇന്ന്മറഡോയുടെ രണ്ടാം ചരമവാര്‍ഷികം

ദൈവത്തന്റെ കൈമുദ്ര പതിഞ്ഞ കളിക്കാരന്‍, കാല്‍പന്തുകളി യിലെ ദൈവം എന്നറിയപ്പെടുന്ന മറഡോണ തന്റെ നിലപാടുകള്‍ കൊണ്ടും ജീവിതരീതികൊണ്ടും വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വ മായിരുന്നു

Published

on

മധു പി.

കഴിഞ്ഞതവണ ലോകകപ്പ് ഗാലറി സ്റ്റാന്‍ഡുകളില്‍ നിന്ന് കൈവിരിച്ചു നിന്ന മറഡോണ എന്ന മഹാനായ കാല്‍പന്തു കളിക്കാന്‍ ഇപ്പോള്‍ നമ്മോടൊപ്പമില്ല. മറഡോണയുടെ രണ്ടാം ചരമവാര്‍ഷിക ദിനമാണ് 2022 നവംബര്‍ 25. പെലെയോടൊപ്പം നൂറ്റാണ്ടിന്റെ കളിക്കാരനായി ഫിഫ തിരഞ്ഞെടുത്ത ഡീഗോ അറമാഡോ മാറഡോണ ഒരേ സമയം പിശാചും മാലാഖയുമായി തിളങ്ങിയ കളിയുണ്ട് ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍. 1986 മോക്‌സിക്കോ ലോകകപ്പിലാണിത്. ജൂണ്‍ 22നു മെക്‌സിക്കോ സിറ്റിയിലെ അസ്റ്റേക്ക സ്റ്റേഡിയം കണ്ട ഈ കളി ഏറെ പ്രത്യേകതകളുളളതാണ്. ഇംഗ്ലണ്ടിനെതിരായ ക്വാട്ടര്‍ ഫൈനലില്‍ അഞ്ചു മിനിട്ട് വ്യത്യാസത്തില്‍ മറഡോണ നേടിയ രണ്ടു ഗോളുകളില്‍ ഒന്ന് ലോകകപ്പിലെ വലിയ പിഴവുകളിലൊന്നായി പിന്നിട് വിലയിരുത്തപ്പെട്ടതും മറ്റേത് നൂറ്റാണ്ടിലെ മികച്ച ഗോളെന്ന് വാഴ്ത്തപ്പെട്ടതുമായിരുന്നു.
ആദ്യഗോള്‍ റഫറിയെ പൂര്‍ണ്ണമായും പറ്റിച്ച് കൈകൊണ്ടു നേടിയ ഒന്നാണ്. തുനീഷ്യന്‍ റഫറി അലിബിന്‍ നാസറിനു പിന്നാലെയോടി ഇംഗ്ലീഷ് ഡിഫന്‍ഡര്‍ ടെറി ഹെന്‍വിക് വാദിച്ചിട്ടും ആദ്യത്തെ ഗോള്‍ നിലനിന്നു. കാരണം ഒരു സംശയവും ജനിപ്പിക്കാതെയാണ് മറഡോണ കൈയുയര്‍ത്തി മധ്യവര വരെ ഓടി യത്. വെറും 166 സെന്റിമീറ്റര്‍ ഉയരമുളള മറഡോണ 185 സെന്റി മീറ്റര്‍ ഉയരമുളള ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടനുനേരെ ചാടി ഇടം കൈ കൊണ്ടു പന്തു തട്ടുമെന്ന് അധികമാര്‍ക്കും വിശ്വസിക്കാനുമായില്ല.
ആ ഗോളിനോളം പ്രസിദ്ധമാണ് അതിന് മറഡോണ നല്കിയ പേര്. ദൈവത്തിന്റെ കൈ. അര്‍ജന്റീനയെ ഒന്നാന്തരമായി ഇംഗ്ലണ്ട് പ്രതിരോധിച്ചു കൊണ്ടിരിക്കുമ്പോളാണ് അപ്രതീക്ഷിതമായി ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ ആറാം മിനിട്ടില്‍ മറഡോണ പ്രതിരോധം കടന്ന് പന്ത് ജോര്‍ജെ വാല്‍ഡാനോക്കു നല്കി ക്രോസിനായി നേരെ പെനാള്‍ട്ടി ബോക്‌സിലേക്ക് ഓടി. പന്ത് ഇംഗ്ലണ്ട് ലെഫ്റ്റ് ബാക്ക് സ്റ്റീവി ഹോഡ്ജിനാണ് കിട്ടിയത്. ഹോഡ്ജിന്റെ ക്ലിയറന്‍സ് ലക്ഷ്യം പിഴച്ചു. അത് ഓടിവന്ന മറഡോണയുടെ നേരെ യാണ് ഉയര്‍ന്നത്. അതികായനായ. ഇംഗ്ലണ്ട് ഗോളി പീറ്റര്‍ ഷില്‍ട്ടനും പന്തു പിടിക്കാനായി മുന്നോട്ടാഞ്ഞു. ഗോളിയേക്കാള്‍ ഉയരത്തില്‍ ചാടി ഹെഡ് ചെയ്യുകയാണെന്ന ഭാവേന മറഡോണ പന്ത് വലയിലേക്ക് തട്ടി. റഫറിയെ കബളിപ്പിക്കാനായി കൂട്ടുകാരെ വിളിച്ച് ആഘോഷമാരംഭിക്കുകയും ചെയ്തു. നിമിഷാര്‍ദ്ധത്തില്‍ നടന്ന നാടകമൊന്നുമറിയാതെ റഫറി ഗോളിന് വിസിലൂതി.
മത്സരശേഷം വിവാദഗോളിനെക്കുറിച്ച് മറഡോണ നല്കിയ ന്യായീകരണമാണ് അതിന് അതിസാഹസികസയുടെ കൈയൊപ്പു ചാര്‍ത്തിയത്. കുറച്ചു മറഡോണയുടെ തലകൊണ്ടും കുറച്ചു ദൈവത്തിന്റെ കൈകൊണ്ടും നേടിയ ഗോള്‍ എന്നാണ് മറഡോണ പറഞ്ഞത്. തെമ്മാടിയുടെ കൈ എന്ന് ഇംഗ്ലണ്ട് കോച്ച് ബോബി റോബ്‌സണ്‍ അതിനെ തിരുത്തി, റഫറിയെ കബളിപ്പിക്കാന്‍ മറഡോണക്ക് ന്യായമുണ്ടായിരുന്നു. കളളനെ പോക്കറ്റടിച്ചാല്‍ അതിന് ശിക്ഷയുണ്ടാവില്ല. ഞാന്‍ ഇംഗ്ലണ്ടിനെ പോക്കറ്റടിക്കുകയായിരുന്നു. ഇത് ചതിയല്ല, കഴിവാണ്, ഫോക്ക്‌ലാന്റ് ദ്വീപ്ന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുളള ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുളള തര്‍ക്കത്തെകുറിച്ചാണ് മറഡോണ പരാമര്‍ശിച്ചത്.
എന്നാല്‍ രണ്ടാമത്തെ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ എറ്റവും മനോഹരമായ ഗോളായിരുന്നു, അറ്റാക്കിങ്ങ് മിഡ് ഫീല്‍ഡര്‍ എങ്ങനെ കളിക്കണം എന്നതിന് വരും തലമുറക്ക് മറഡോണ നല്കിയ ഉത്തരമാണ് ആ ഗോള്‍. ആറ് ഇംഗ്ലണ്ട് കളിക്കാരെ ട്രിബിള്‍ ചെയ്ത് അറുപതു മീറ്റര്‍ ഓടി മറഡോണ ഷൂട്ടുചെയ്തപ്പോള്‍ ഇംഗ്ലണ്ടുകാര്‍ തലയില്‍ കൈവച്ചുപോയി, നൂറ്റാണ്ടിന്റെ ഗോള്‍ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഇത് മറഡോണയുടെ പാപകറ തീര്‍ക്കുന്ന ഒന്നായിരുന്നു.വ്യക്ത്യധിഷ്ഠമായി കളിക്കാത്ത പ്ലേമേക്കറായിരുന്നു മറഡോണ. സഹകളിക്കാരെ കൊണ്ടു ഗോളടിപ്പിക്കുന്നതില്‍ പ്രത്യേക ത്രില്‍ അദ്ദേഹം അനുഭവിച്ചിരുന്നു. എതിരാളിരളുടെ ക്രൂരമായ ചവിട്ടി വീഴ്ത്തലുകള്‍ക്ക് വിധോയനായിട്ടും ഫിനിക്‌സ് പക്ഷിയെപോലെ അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റു. ഡിഫന്റര്‍മാരുടെ ഇടയിലൂടെ ഡ്രിബിള്‍ ചെയ്ത് നുഴഞ്ഞുകയറി സഹകളിക്കാര്‍ക്ക് പന്തെത്തിക്കാനും ഗോളുകള്‍ അടിക്കാനുമുളള മറഡോണയുടെ പാടവം അനിതരസാധാരണമാണ്,
ദൈവത്തന്റെ കൈമുദ്ര പതിഞ്ഞ കളിക്കാരന്‍, കാല്‍പന്തുകളി യിലെ ദൈവം എന്നറിയപ്പെടുന്ന മറഡോണ തന്റെ നിലപാടുകള്‍ കൊണ്ടും ജീവിതരീതികൊണ്ടും വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വ മായിരുന്നു. ചെഗുവേരയുടെ ചിത്രം കൈയ്യില്‍ പച്ചകുത്തി കമ്യൂണിസ്റ്റ് അനുഭാവം തുറന്നു പ്രകടിപ്പിച്ചിരുന്നു. മരിക്കാത്ത ഓര്‍മകളുമായി സോക്കര്‍ ആരാധകരുടെ മനസ്സില്‍ നിറഞ്ഞു നില്കുന്ന മറഡോണക്ക് സ്മരണാജ്ഞലി…..

 

 

 

 

 

 

kerala

കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം; നിയന്ത്രണവിധേയമാക്കി

സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിച്ചത്.

Published

on

കേരള തീരത്ത് ചരക്കുകപ്പലില്‍ വീണ്ടും തീപ്പിടിത്തം. കോസ്റ്റ് ഗാര്‍ഡിന്റെ സമയോചിതമായ ഇടപെടലില്‍ തീ നിയന്ത്രണവിധേയമാക്കി. സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് കപ്പലിലെ ഡെക്കില്‍ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്‌നറില്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മലേഷ്യയിലെ പോര്‍ട്ട് ക്ലാങ്ങില്‍ നിന്നാണ് സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പല്‍ പുറപ്പെട്ടത്. കപ്പലില്‍ 1387 കണ്ടെയ്‌നറുകളും 25 ഫിലിപ്പീന്‍സ് സ്വദേശികളായ ജീവനക്കാരും ഉണ്ടായിരുന്നു. വിവരം ലഭിച്ചയുടനെ കോസ്റ്റ് ഗാര്‍ഡിന്റെ ഓഫ്‌ഷോര്‍ പട്രോള്‍ വെസ്സലായ ഐസ്ജിഎസ് സാചേത് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആകാശനിരീക്ഷണത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനവും സ്ഥലത്ത് വിന്യസിച്ചിരുന്നു.

Continue Reading

india

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാട്ടി യുവാവ്; വീഡിയോ വൈറല്‍

ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സയാണ് വിമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള വീഡിയൊ എക്‌സില്‍ പങ്കുവെച്ചത്.

Published

on

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ആകാശ് വത്സ എന്ന യാത്രക്കാരന്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്ത് വരുന്നത്. ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സയാണ് വിമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള വീഡിയൊ എക്‌സില്‍ പങ്കുവെച്ചത്.

അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോവേണ്ടിയിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതിനും രണ്ട് മണിക്കൂര്‍ മുന്‍പ് ഇതേ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്രചെയ്ത യാത്രക്കാരനാണ് ആകാശ് വത്സ.

വിമാനത്തില്‍ നിരവധി സാങ്കേതിക തകരാറുകളുള്ളതായി ആകാശ് ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. വിമാനത്തിലെ ടിവി സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നില്ല, ക്യാബിന്‍ ക്രൂവിനെ വിളിക്കാനുള്ള ബട്ടണോ ലൈറ്റോ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. യാത്രക്കാര്‍ ചൂടുകാരണം അതിലുള്ള മാസിക ഉപയോഗിച്ചാണ് വീശുന്നത്. ഈ വിമാനത്തില്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല, ഞാന്‍ വീണ്ടും എന്തിനാണ് ഈ വിമാനം തന്നെ ബുക്ക് ചെയ്തതന്നും വീഡിയോയിലൂടെ ആകാശ് പറയുന്നതായി കാണാം.

എയര്‍ ഇന്ത്യയിലെ ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആകാശ് വത്സ എക്‌സില്‍ പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വീഡിയോ പങ്കുവെച്ചതിന്റെ ലക്ഷ്യം എയര്‍ ഇന്ത്യയെ താറടിക്കാനാണോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

ഇന്ന് ഉച്ചയ്ക്കാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ 242 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

 

Continue Reading

kerala

അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിപ്പിക്കുന്നത്; സാദിഖലി ശിഹാബ് തങ്ങള്‍

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ അനുശോചിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

Published

on

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ അനുശോചിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിപ്പിക്കുന്നതെന്നും സ്വപ്നങ്ങളിലേക്ക് ചിറക് വിരിച്ചുയരുകയായിരുന്ന നിരവധി ജീവനുകളാണ് ആകാശ ദുരന്തത്തില്‍ നഷ്ടമായതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

യാത്രക്കാര്‍ക്ക് പുറമെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്കും ജീവാപായം സംഭവിച്ചുവെന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നിനാണ് രാജ്യം സാക്ഷിയായത്. വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു.- സാദിഖലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു

Continue Reading

Trending