Connect with us

kerala

പൊതു ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും സംഭവബഹുലമായ ഒരു ഏടാണ് മണ്ണിശ്ശേരി ശരീഫ് സാഹിബ്; പി.കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗ് പ്രസ്ഥാനത്തിനു വേണ്ടി ഒരുപാട് സമ്പത്തും, സമയവുമൊക്കെ ചിലവഴിച്ച് പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച വലിയൊരു കുടുംബാംഗമായിരുന്ന ശരീഫ് തന്റെ ജീവിത കാലം മുഴുവനും ഈ പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്ന് നടന്നു.

Published

on

പൊതു ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും സംഭവബഹുലമായ ഒരു ഏടാണ് മണ്ണിശ്ശേരി ശരീഫ് സാഹിബിന്റെ വിയോഗത്തിലൂടെ അടഞ്ഞു പോയതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മകന്‍ നൗഷാദ് മരണ വാര്‍ത്ത വിളിച്ചറിയിച്ചത് മുതല്‍ മനസ്സില്‍ ഓര്‍മകളുടെ വേലിയേറ്റമാണ്.

മുസ്ലിം ലീഗ് പ്രസ്ഥാനത്തിനു വേണ്ടി ഒരുപാട് സമ്പത്തും, സമയവുമൊക്കെ ചിലവഴിച്ച് പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച വലിയൊരു കുടുംബാംഗമായിരുന്ന ശരീഫ് തന്റെ ജീവിത കാലം മുഴുവനും ഈ പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്ന് നടന്നു. പാണക്കാട് കുടുംബവുമായി ആത്മ ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ചന്ദ്രികയുടെ വളര്‍ച്ചയില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. മുസ്ലിം ലീഗില്‍ വാര്‍ത്തെടുത്ത വ്യക്തിത്വം എന്ന് തന്നെ നിസ്സംശയം അദ്ദേഹത്തെ കുറിച്ച് പറയാം.

വ്യക്തിപരമായി ഒരുപാട് കാര്യങ്ങള്‍ ശരീഫ് സാഹിബിനെ കുറിച്ച് ഓര്‍ക്കാനുണ്ട്. ആ കാലത്ത് മലപ്പുറത്ത് ഞങ്ങള്‍ക്കുണ്ടായിരുന്ന കട തുറക്കാന്‍ വേണ്ടി അതിരാവിലെ ഞാനും, ജ്യേഷ്ഠനും, അനിയനും കൂടി പോകുന്ന യാത്രയില്‍ സഹയാത്രികനായി പതിവായി ശരീഫുമുണ്ടാകും. ഞങ്ങള്‍ പോകുന്ന വാഹനത്തില്‍ കയറാനായി പാതി വഴിയില്‍ അദ്ദേഹം എന്നുമുണ്ടാകും.

അദ്ദേഹത്തെ ചന്ദ്രികയില്‍ ഇറക്കിയിട്ടാണ് ഞങ്ങള്‍ തിരിച്ചു കടയിലേക്ക് വരിക. വൈകുന്നേരം കടയടച്ച് തിരിച്ചു പോരുമ്പോള്‍ ഞങ്ങളുടെ വാഹനത്തില്‍ തന്നെയാണ് അദ്ദേഹം തിരിച്ചു പോന്നിരുന്നതും. അത് ഒരു പതിവ് ചര്യയായിരുന്നു. അത്ര മാത്രം ഞങ്ങളുടെ ജീവിതത്തോട് അദ്ദേഹം സഹവാസം പുലര്‍ത്തിയിരുന്നു.

പൊതു പ്രവര്‍ത്തനത്തിന്റെ തിരക്കുകളിലേക്ക് ഞാന്‍ വഴി മാറിയപ്പോഴും ഈ അവസാന കാലം വരെ എന്റെ ജ്യേഷ്ഠനുമൊത്ത് ആ സഹവാസം മുറ തെറ്റാതെ തുടര്‍ന്നിരുന്നു.ഇടക്കാലത്ത് അദ്ദേഹം പ്രവാസലോകത്തേക്ക് പോയപ്പോഴും നിത്യേനയെന്നോണം വിളിച്ചു ബന്ധപ്പെട്ടിരുന്നതും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നതും ഓര്‍ത്ത് പോകുന്നു.

എന്റെ കല്യാണം കഴിഞ്ഞു ആദ്യമായി വയനാട്ടിലെ ഭാര്യ വീട്ടിലേക്ക് വിരുന്ന് പോയപ്പോള്‍ അദ്ദേഹം കൂടെ പോന്നതൊക്കെ ഇപ്പോഴും നിറമുള്ള ഓര്‍മകളാണ്. പറഞ്ഞാല്‍ തീരാത്തത്ര ഓര്‍മകളും അനുഭവങ്ങളുമുണ്ട്. ജീവിതത്തോട് അത്രയും ചേര്‍ന്ന് നിന്ന ഒരു സന്തത സഹചാരിയുടെ വിയോഗ വാര്‍ത്ത സൃഷ്ഠിച്ച ദുഖവും വേദനയും ഇപ്പോഴും അണഞ്ഞിട്ടില്ല.നാഥന്‍ അദ്ദേഹത്തിന് പൊറുത്ത് കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്.

Published

on

കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ടില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച്ച വൈകിട്ട് നടന്ന അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു.

ലോറിയുടെ കാബിനില്‍ നിന്നും ജലീലിനെ പൊലിസും ഫയര്‍ ഫോഴ്സും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

 

 

Continue Reading

kerala

നടി വിന്‍സി അലോഷ്യസിന്റെ പരാതി; ഇന്റേണല്‍ കമ്മിറ്റിക്ക് മുന്നില്‍ ഷൈനും വിന്‍സിയും മൊഴി നല്‍കി

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്കു മുന്നില്‍ ഇരുവരും മൊഴി നല്‍കി.

Published

on

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്കു മുന്നില്‍ ഇരുവരും മൊഴി നല്‍കി. താരങ്ങള്‍ നാലംഗ കമ്മിറ്റിക്കു മുന്നിലാണ് ഇന്ന് ഹാജരായത്. എന്നാല്‍ ഇന്റേണ്‍ കമ്മിറ്റിയുടെ അന്തിമ തീരുമാനം അനുസരിച്ചായിരിക്കും സിനിമ സംഘടനകള്‍ ഷൈനെതിരെ നടപടി എടുക്കുക.

അതേസമയം മൊഴിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ചു പ്രതികരിക്കാന്‍ വിന്‍സി വിസമ്മതിച്ചു. ഫിലിം ചേംബറിന്റേയും ആഭ്യന്തര കമ്മിറ്റിയുടേയും നടപടികളില്‍ തൃപ്തിയുണ്ടെന്നും രണ്ട് പേരേയും ഒരുമിച്ചും ഒറ്റയ്ക്കും വിവരങ്ങള്‍ തേടിയെന്നും അവര്‍ പ്രതികരിച്ചു.

ന്നൊല്‍ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയ ശേഷം ഷൈന്‍ ടോം ചാക്കോ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയ്യാറായില്ല.

ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിയും ഇന്നു ചേര്‍ന്നിരുന്നു. ഉച്ചയ്ക്കു ശേഷം ആരംഭിച്ച യോഗം അവസാനിച്ചു.

അതേസമയം വിഷയത്തില്‍ നിയമ നടപടിക്ക് ഇല്ലെന്ന് വിന്‍സി ആവര്‍ത്തിച്ചു. താന്‍ ഉന്നയിച്ച വിഷയം സിനിമയ്ക്ക് പുറത്തേക്ക് കൊണ്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു.

 

 

Continue Reading

kerala

ഫ്രാന്‍സിസ് മാര്‍പാപ്പ; മനുഷ്യന്റെ വേദനകളില്‍ ആകുലപ്പെട്ട ലോക നേതാവ്: എം.കെ മുനീര്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

Published

on

കോഴിക്കോട്: ആധുനിക മനുഷ്യന്റെ മൃഗീയതകളെ നിഷിതമായി വിമര്‍ശിച്ചും യുദ്ധവെറിക്കെതിരെ മാനവിക പക്ഷത്ത് നിലയുറപ്പിച്ചും ലോക നേതാവിന്റെ എല്ലാ ഗരിമയോടെയും നിലകൊണ്ട മഹോന്നത വ്യക്തിത്വമായിരുന്നു വിടവാങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുസ്്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. മതത്തെ സംബന്ധിച്ച് പറയുന്നതിലേറെ മനുഷ്യനെ കുറിച്ച് പറയാന്‍ ഇഷ്ടപ്പെട്ട മാര്‍പാപ്പ, എന്നും ലളിതമായി ജീവിക്കുകയും സാധാരണക്കാരുടെ വികാര വിചാരണങ്ങള്‍ ഒപ്പിയെടുത്ത് അവരിലൊരാളെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തു.

ഭ്രാന്ത് പിടിച്ച സണിസം വംശഹത്യയുമായി ഗസ്സയില്‍ ചോരപ്പുഴ തീര്‍ക്കുന്നതിനെതിരെ നിരന്തരം ശബ്ദിക്കുകയും ഫലസ്തീനികളുടെ കഫിയയുമായി കണ്ണീര്‍വാക്കുകയും ചെയ്ത അദ്ദേഹം, ഇസ്രാഈലിനെതിരെ തുറന്ന നിലപാടുമായി ഇടതടവില്ലാതെ നിലകൊണ്ടു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കഴിഞ്ഞ ഡിസംബര്‍ ഏഴിലെ കഫിയയിലെ ഉണ്ണിയേശുവിനൊപ്പമുള്ള പാപ്പയുടെ ചിത്രം സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പരിഗണിക്കാവുന്നത്ര ശക്തമായ ശാന്തിദൂതായിരുന്നു. ഒരു മാസത്തിലേറെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു മാര്‍പാപ്പ ജിവിതത്തിലേക്ക് തിരിച്ചു വന്ന ശേഷം ഏറ്റവും ശക്തമായി പ്രതികരിച്ചത് ഗസ്സയിലെ മനുഷ്യര്‍ക്ക് വേണ്ടിയായിരുന്നു. വിയോഗത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഈസ്റ്റര്‍ സന്ദേശത്തിലും അദ്ദേഹം ആ വേദന പങ്കുവെച്ച് രക്തം ചിന്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യുക്രൈനിലെ യുദ്ധം നിര്‍ത്താനും ലോക ശക്തികളോട് മാര്‍പാപ്പ നിരന്തരം താക്കീത് ചെയ്തു. ആര്‍ത്തി പൂണ്ട് ദുരബാധിച്ചവരോട് മനുഷ്യത്വത്തെ കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിക്കുകയും മനുഷ്യന്റെ വേദനകളില്‍ ആകുലപ്പെടുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

 

Continue Reading

Trending