Connect with us

Culture

വ്യവസായ സംരംഭങ്ങള്‍ക്ക് നിയമത്തിന്റെ നൂലാമാലകള്‍ ഒഴിവാക്കണം: മഞ്ഞളാംകുഴി അലി

Published

on

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലാത്ത എഞ്ചിനീയറിംഗ് ബിരുദധാരികളുടെയും ഡിപ്ലോമക്കാരുടെയും ഐ.ടി.ഐക്കാരുടെയും എണ്ണം വര്‍ധിച്ചുവരികയാണെന്ന് മഞ്ഞളാംകുഴി അലി. നിയമസഭയില്‍ വ്യവസായ, ഐ.ടി വകുപ്പുകളുടെ ബജറ്റ് ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകദേശം 30179 എഞ്ചിനീയറിംഗ് ബിരുദധാരികളും 48180 ഡിപ്ലോമക്കാരും 86191 ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സും ഇപ്പോഴും തൊഴില്‍ അന്വേഷകരായി സംസ്ഥാനത്തുണ്ട്. മറ്റ് വിഭാഗത്തില്‍പെട്ട തൊഴിലില്ലാത്ത യുവജനങ്ങളുടെ എണ്ണം 32.67 ലക്ഷമാണ്.
ഇവര്‍ക്കെല്ലാം നേരിട്ട് തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ പോലും ഇവരെ തൊഴില്‍ സംരംഭകരായി മാറ്റാന്‍ കഴിയും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ താഴെയായത് സര്‍ക്കാര്‍ തൊഴില്‍ സംരംഭകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാത്തത് കൊണ്ടാണ്. നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങാതെ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായിക്കണം.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിനും വ്യവസായ വികസനം സാധ്യമാക്കുന്നതിനും നിക്ഷേപ സാധ്യതകളെ ഉയര്‍ത്തിക്കാട്ടുന്നതിനും നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. എമര്‍ജിംഗ് കേരള 2012, യെസ് 2014, യെസ് ക്യാന്‍ 2015, വി മിഷന്‍ 2015 എന്നീ പരിപാടികള്‍ ആഗോള ശ്രദ്ധതന്നെ ആകര്‍ഷിച്ച പരിപാടികളാണ്.
എമര്‍ജിംഗ് കേരള സംഗമത്തില്‍ വിവിധ വകുപ്പുകളുടെ കീഴിലായി 177 പദ്ധതി നിര്‍ദേശങ്ങളാണ് തുടക്കത്തില്‍ ലഭിച്ചത്. ഇതില്‍ 56 പദ്ധതികള്‍ ആരംഭിക്കുകയും ഏകദേശം 32137 കോടി രൂപയുടെ ആകെ നിക്ഷേപം ഉറപ്പാക്കാന്‍ കഴിയുകയും ചെയ്തിരുന്നു. വ്യവസായ വകുപ്പിന്റെ കീഴില്‍ മാത്രം ആരംഭിച്ച 14 പദ്ധതികളില്‍ 23334 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാന്‍ കഴിഞ്ഞിരുന്നുവെന്നത് വലിയ നേട്ടമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ഉറപ്പാക്കുന്നതിന് എന്ന പേരില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഏഴ് നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സ് ഈ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിന് ഇടയാക്കുന്ന വ്യവസ്ഥകള്‍ ഉള്‍പെട്ട ഭേദഗതികളോട് കൂടിയ നിയമം സുസ്ഥിര വികസനം എന്ന സങ്കല്‍പത്തെ തന്നെ തകിടം മറിക്കുന്നതാണ്.
കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്‍-2018 എന്ന നിയമം വഴി ഭേദഗതി ചെയ്യപ്പെടുന്ന ഒരു നിയമമായ കേരള ഗ്രൗണ്ട് വാട്ടര്‍ കണ്‍ട്രോള്‍ ആന്റ് റഗുലേഷന്‍ ആക്ട് 2002ലെ പുതിയ വ്യവസ്ഥകള്‍ സംസ്ഥാനത്ത് ഭൂഗര്‍ഭ ജലത്തിന്റെ അനിയന്ത്രിതമായ ചൂഷണത്തിന് ഇടയാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോ നിക്ഷേപ താല്‍പര്യം വര്‍ധിപ്പിക്കുന്നതിനോ പ്രത്യേക പദ്ധതികള്‍ ഒന്നും ആസൂത്രണം ചെയ്യുന്നില്ലെങ്കില്‍ എന്തിനാണ് ലോകകേരള സഭയുടെ പേരു പറഞ്ഞ് ലോകത്തുള്ള പ്രവാസികളെയെല്ലാം ഇവിടെ വിളിച്ചു വരുത്തിയതെന്നും മഞ്ഞളാംകുഴി അലി ചോദിച്ചു.

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending