Connect with us

india

മണിപ്പൂര്‍ ലൈംഗികാതിക്രമം; ഒരാള്‍ കൂടി അറസ്റ്റില്‍

.നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട നാല് പ്രതികളെ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Published

on

മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി.നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട നാല് പ്രതികളെ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

അതേസമയം മണിപ്പൂരില്‍ കലാപകാരികള്‍ ആക്രമണത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളിലൊരാള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ സേവനമനുഷ്ഠിച്ച സൈനികന്റെ ഭാര്യയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ സംരക്ഷിച്ച തനിക്ക് ഭാര്യയെയും നാട്ടുകാരെയും സംരക്ഷിക്കാന്‍ സാധിച്ചില്ലെന്ന് സൈനികന്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

പൊലീസ് പരാതി അവഗണിച്ചെന്നും കരസേനയുടെ അസം റെജിമെന്റില്‍ നിന്ന് സുബേദാറായി വിരമിച്ച അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ കലാപം തുടങ്ങിയതിന് തൊട്ടുപിന്നാലെ മെയ് നാലിനായിരുന്നു മെയ്തി വിഭാഗത്തിലുള്ള പുരുഷന്മാര്‍ രണ്ട് കുക്കി സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ഒരാളെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തത്. ഞാന്‍ ശ്രീലങ്കയിലുണ്ടായിരുന്നു, കാര്‍ഗിലിലും ഉണ്ടായിരുന്നു. ഞാന്‍ രാജ്യത്തെ സംരക്ഷിച്ചു, എന്നാല്‍ എന്റെ ഭാര്യയെയും നാട്ടുകാരെയും സംരക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല- എന്നാണ് സൈനികന്റെ വാക്കുകള്‍.

മൃഗങ്ങളെ പോലെയാണ് ആള്‍ക്കൂട്ടം വന്നത്. ആയുധങ്ങളുമായി കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു വരവെന്നും ഇരയുടെ ഭര്‍ത്താവ് പറഞ്ഞു. മണിപ്പൂരിലെ സാമുദായിക കലാപം പൊട്ടിപ്പുറപ്പെട്ടതിന്റെ തൊട്ടുപിന്നാലെ മെയ് നാലിനാണ് മെയ്തി വിഭാഗത്തിലെ പുരുഷന്മാര്‍ ചേര്‍ന്ന് സ്ത്രീകളെ ആക്രമിച്ചത്. സംഭവം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം വീഡിയോ പുറത്തുവന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതും നാല് പേരെ അറസ്റ്റ് ചെയ്തതും.

അറസ്റ്റിലായ നാലു പേരെയും 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണുയരുന്നത്. അക്രമികള്‍ക്ക് തങ്ങളെ വിട്ടു കൊടുത്ത പൊലീസ് നഗ്‌നരാക്കി നടത്തുമ്പോള്‍ കണ്ടു നില്‍ക്കുന്നുണ്ടായിരുന്നു എന്ന് സ്ത്രീകളില്‍ ഒരാള്‍ വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ കേന്ദ്രം പാലിച്ച മൗനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും കേന്ദ്രം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ഇതുവരെ ഇതേ കുറിച്ച് മറുപടി നല്‍കാന്‍ തയാറായിട്ടില്ല. എന്നാല്‍ സംഭവത്തില്‍ മതിയായ തെളിവുകള്‍ ഇല്ലാതിരുന്നതാണ് അറസ്റ്റ് വൈകാന്‍ കാരണമായതെന്ന് മണിപ്പൂര്‍ പൊലീസ് ന്യായീകരിച്ചു.അക്രമം നടന്ന മെയ് നാലിന് ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ എത്തിയ ഒരു സംഘം ആളുകള്‍ നോങ്‌പോക്ക് സെക്മായി പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസുകാരെല്ലാം സ്‌റ്റേഷന്‍ സംരക്ഷിക്കുന്ന തിരക്കിലായിരുന്നുവെന്നുമാണ് തൗബല്‍ പൊലീസ് സൂപ്രണ്ട് സച്ചിദാനന്ദ പറയുന്നത്.

മെയ്‌തെയ് വിഭാഗക്കാര്‍ തങ്ങളുടെ ഗ്രാമം ആക്രമിക്കുന്ന സമയത്ത് പൊലീസുണ്ടായിരുന്നു എന്ന് ഒരു അതിജീവിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആക്രമിസംഘത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച തങ്ങളെ പൊലീസ് വാഹനത്തില്‍ കയറ്റി കുറച്ചുദൂരം കൊണ്ടുപോകുകയും ശേഷം ആള്‍ക്കൂട്ടത്തിനടുത്ത് ഉപേക്ഷിക്കുകയുമായിരുന്നു എന്നും സ്ത്രീകള്‍ പറഞ്ഞിരുന്നു.ഗ്രാമത്തലവനായ തങ്‌ബോയ് വൈഫെയ് നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മേയ് 3 ന് ചുരാചന്ദ്പൂരില്‍ ആദ്യത്തെ അക്രമ സംഭവങ്ങള്‍ നടന്നപ്പോള്‍ ലോക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയും ഉദ്യോഗസ്ഥര്‍ വരികയും ചെയ്തു. എന്നാല്‍ മെയ് 4 ന് വിളിച്ചപ്പോള്‍ പൊലീസ് സ്‌റ്റേഷന്‍ രക്ഷിക്കേണ്ടതിനാല്‍ വരാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി.

 

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

india

നീറ്റ് പരീക്ഷാപ്പേടി: ചെന്നൈയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മൂന്ന് തവണ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാ പേടിയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.

Published

on

നീറ്റ് പരീക്ഷാപ്പേടിയെ തുടര്‍ന്ന് ചെന്നൈയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശി ദേവദര്‍ശിനി (21) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. മൂന്ന് തവണ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാ പേടിയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.

മേയില്‍ പരീക്ഷയെഴുതാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. കോച്ചിങ് സെന്ററില്‍ നടത്തിയ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനു പിന്നാലെ വിദ്യാര്‍ത്ഥി അസ്വസ്ഥയായിരുന്നു. 2021 ലാണ് ഏവദര്‍ശിനി 12-ാം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അണ്ണാനഗറിലെ ഒരു സ്വകാര്യ അക്കാദമിയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു.

അച്ഛന്‍ സെല്‍വരാജ് ഊരംപക്കത്ത് ബേക്കറി നടത്തുന്നു. പൊലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൊവ്വാഴ്ച ദേവദര്‍ശിനി തന്റെ കോച്ചിംഗ് സെന്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ദുഃഖിതയായി കാണപ്പെട്ടു. അച്ഛന്‍ സെല്‍വരാജ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, പേടിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു.

അന്ന് വൈകുന്നേരം, അവള്‍ അച്ഛനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ ബേക്കറി സന്ദര്‍ശിച്ചു. തുടര്‍ന്ന് അവള്‍ വീട്ടിലേക്ക് മടങ്ങി. കടയില്‍ തിരിച്ചെത്താതെ ആയപ്പോള്‍ അച്ഛന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു, പക്ഷേ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഭാര്യ ദേവിയെ അന്വേഷിക്കാന്‍ അയച്ചപ്പോള്‍ മകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

Continue Reading

india

ഉടനടി രാജ്യം വിടണമെന്ന് അമേരിക്ക; ഇന്ത്യക്കാര്‍ അടക്കം നൂറുകണക്കിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ്

അമേരിക്കയിലെ ആഭ്യന്തര വകുപ്പ് നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇമെയില്‍ അയച്ചതായാണ് വിവരം.

Published

on

ഇന്ത്യക്കാര്‍ അടക്കം നൂറുകണക്കിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്കളോട് ഉടനടി രാജ്യം വിടണമെന്ന് അമേരിക്ക. അമേരിക്കയിലെ ആഭ്യന്തര വകുപ്പ് നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇമെയില്‍ അയച്ചതായാണ് വിവരം. കോളേജുകളില്‍ പ്രതിഷേധ പരിപാടികളില്‍ ഭാഗമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി എന്നാണ് വിവരം. സമൂഹ മാധ്യമത്തിലെ പോസ്റ്റുകള്‍ ലൈക്ക് ചെയ്തതിന് വരെ രാജ്യം വിടാന്‍ നിര്‍ദ്ദേശം ലഭിച്ചു എന്നാണ് വിവരം.

അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ആണ് നടപടിക്ക് പിന്നില്‍. പ്രതിഷേധ പരിപാടികളില്‍ നേരിട്ട് പങ്കെടുത്തവരെയും ഇതിന് സമൂഹ മാധ്യമത്തിലൂടെ പിന്തുണ നല്‍കിയവരെയും രാജ്യത്ത് നിന്ന് പുറത്താക്കുക എന്ന നയമാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. കൂടാതെ ഉപരിപഠനത്തിനുള്ള പുതിയ അപേക്ഷകരെയും സര്‍ക്കാര്‍ വിശദമായി പരിശോധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കും.

2023 -24 അക്കാദമിക് വര്‍ഷത്തെ കണക്കുപ്രകാരം അമേരിക്കയില്‍ 11 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളും ഇതില്‍ 3.31 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമാണ്. മൂന്നാഴ്ചക്കുള്ളില്‍ 300 ഓളം വിദേശ വിദ്യാര്‍ത്ഥികളോട് മടങ്ങി പോകാനുള്ള നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

 

Continue Reading

Trending