Connect with us

Culture

കൊലചെയ്യപ്പെടുന്ന ജനാധിപത്യം; ഒരു മണിപ്പൂര്‍ മാതൃക

Published

on

 

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭൂരിപക്ഷ സഖ്യത്തെ മറികടന്ന് വലിയ ഒറ്റകക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വജുഭായ് വാലയുടെ നടപടി സമാനമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുവന്ന സംസ്ഥാനങ്ങളെ ഒരിക്കല്‍കൂടി ദേശീയതലത്തില്‍തന്നെ ചര്‍ച്ചാ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
പ്രത്യേകിച്ച് പുതിയ സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളിലെല്ലാം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ച് വലിയ ഒറ്റകക്ഷികള്‍ ഗവര്‍ണറെ കണ്ട പശ്ചാത്തലത്തില്‍. ഇതില്‍ തന്നെ ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെയും അതുവഴി ജനാധിപത്യത്തെ തന്നെ കൊല്ലാക്കൊല ചെയ്യുന്നതിന്റെയും ഏറ്റവും രൗദ്രഭാവങ്ങള്‍ കണ്ട സംസ്ഥാനമാണ് മണിപ്പൂര്‍.60 അംഗ നിയമസഭയിലേക്ക് 2017 മാര്‍ച്ച് നാല്, എട്ട് തിയതികളില്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന ജനവിധിയില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
28 സീറ്റ് ലഭിച്ച കോണ്‍ഗ്രസാണ് വലിയ ഒറ്റകക്ഷി. കേവല ഭൂരിപക്ഷത്തിന് മൂന്നു സിറ്റിന്റെ മാത്രം കുറവാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവകാശമുന്നയിച്ചെങ്കിലും ഗവര്‍ണര്‍ നെജ്മ ഹെപ്തുല്ല ഇത് തള്ളി രണ്ടാമത്തെ വലിയ കക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കുകയായി രുന്നു. 21 അംഗങ്ങളാണ് ബി. ജെ.പിക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് 10 പേരുടെ കുറവ്. സഭയില്‍ വിശ്വാസം തെളിയിക്കാന്‍ എന്‍.പി.പിയേയും എന്‍.പി.എഫിനെയും കൂട്ടുപിടിച്ചെങ്കിലും അംഗബലം 29 മാത്രമേ ആയുള്ളൂ.
എല്‍.ജെ.പിയുടെ ഒരംഗത്തിന്റെ കൂടി പിന്തുണ ലഭിച്ചതോടെ 30 ആയി. എന്നിട്ടും ഒരംഗത്തിന്റെ കുറവ്. ഇത് നികത്താന്‍ കോണ്‍ഗ്രസ് അംഗം ശ്യാംകുമാര്‍ സിങിനെ കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി ചാക്കിട്ടുപിടിച്ചു.വിശ്വാസ വോട്ടെടുപ്പില്‍ ശ്യാംകുമാര്‍ സിങ് വിപ്പ് ലംഘിച്ച് ബി.ജെ.പിയുടെ എന്‍ ബിരേണ്‍ സിങിനെ പിന്തുണച്ചു.
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെടാവുന്ന കുറ്റമാണിത്. അന്നുതന്നെ ശ്യാംകുമാര്‍ സിങിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തും നല്‍കി. എന്നാല്‍ സ്പീക്കര്‍ ഇതിന്മേല്‍ നടപടി സ്വീകരിച്ചില്ല. ഇതോടെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ വാദം നീണ്ടുപോയതല്ലാതെ ഇതുവരേയും ഹൈക്കോടതി തീരുമാനമെടുത്തില്ല. ഫലത്തില്‍ ശ്യാംകുമാര്‍ സിങ് നിയമസഭാംഗമായി തുടരുന്നു എന്നു മാത്രമല്ല, ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയെന്നോണം ബി.ജെ.പി അദ്ദേഹത്തെ പൊതുവിതരണ വകുപ്പ് മന്ത്രിയാക്കുകയും ചെയ്തു.
അതേസമയം ഒരംഗം എതിര്‍ത്താല്‍ ഏതു സമയത്തും അവിശ്വാസം പാസാകുമെന്നതിനാല്‍ ബി.ജെ.പി സര്‍ക്കാറിനുമേല്‍ ഭീഷണി തൂങ്ങിനിന്നു. ഇത് മറികടക്കാന്‍ ഒമ്പത് കോണ്‍ഗ്രസ് എം .എല്‍.എമാരെക്കൂടി ചാക്കിട്ടുപിടിക്കുകയാണ് ബി.ജെ.പി ചെയ്തത്. ബി.ജെ.പി വേദിയിലെത്തി പരസ്യമായി ഇവര്‍ രാഷ്ട്രീയ കൂറുമാറ്റം പ്രഖ്യാപിച്ചു.
ഇതോടെ ഒമ്പതു പേരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്തു നല്‍കി. സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും ബി.ജെ.പി നോമിനികള്‍ ആയതിനാല്‍ നടപടിയെടുക്കാതെ പരാതി ഫയലില്‍വച്ചു. ഇതിനിടെ കൂറുമാറ്റം ബാധകമാകാതിരിക്കാന്‍ ബി.ജെ.പി മറ്റൊരു തന്ത്രംകൂടി പരീക്ഷിച്ചു. കൂറുമാറിയ എം.എല്‍.എമാരെയെല്ലാം സഭാ സമ്മേളനങ്ങളില്‍ പ്രതിപക്ഷ ബെഞ്ചില്‍ തന്നെ ഇരുത്തി. ‘പ്രതിപക്ഷ’ത്തിരുന്ന് സര്‍ക്കാറിനെ പിന്തുണക്കുന്ന അത്യപൂര്‍വ്വ സാഹചര്യം മണിപ്പൂര്‍ നിയമസഭയില്‍ പ്രകടമാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
മണിപ്പൂരില്‍ മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ പ്രതിഭാസമാണിത്. കേന്ദ്ര ഭരണത്തിലെ അധികാരവും സ്വാധീനവും ഉപയോഗിച്ച് ഈ എം.എല്‍.എമാര്‍ അയോഗ്യരാക്കപ്പെടുന്നതിനെ ബി.ജെ.പി തടഞ്ഞുവെച്ചിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായ നിയമനിര്‍മാണ സഭകളില്‍ തന്നെ ജനാധിപത്യ ധ്വംസനത്തിന്റെ ഏറ്റവും പ്രകടമായ നാടകങ്ങള്‍ അരങ്ങേറുമ്പോള്‍ നിയമവും ഭരണഘടനയുമെല്ലാം നോക്കു കുത്തി മാത്രമാവുകയാണെന്ന് കോണ്‍ഗ്രസ് പി.സി.സി പ്രസിഡണ്ട് ടി.എന്‍ ഹോകിപ് ആരോപിക്കുന്നു.

GULF

റമദാനിൽ 237 യാചകരെ അബുദാബി പൊലീസ് പിടികൂടി

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

Published

on

അബുദാബി: റമദാനിലെ മൂന്നാഴ്ചക്കിടെ 237 യാചകരെ പിടികൂടിയതായി അബുദാബി പൊലീസ് അറിയിച്ചു.

ഭിക്ഷാടനവും പൊതുജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നവരെ യാതൊരു പരിഗണനയും നൽകാതെ
അറസ്റ്റ് ചെയ്യുന്നതിനുള്ള തുടർച്ചയായ കാമ്പെയ്‌നുകൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

ഗൾഫ് നാടുകളിൽ യാചന കർശനമായി നിരോധിച്ചിട്ടുണ്ട്. വിവിധ ഗൾഫ് നാടുകളിൽ വ്യാപകമായ പരിശോധനയാണ് നടന്നുകൊണ്ടിരിക്കുന്നത്

Continue Reading

india

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്

സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

Published

on

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്. ഡോങ്റി മേഖലയിൽ സംഘർഷമുണ്ടാവുമെന്നാണ് ഭീഷണി. ​സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

നവി മുംബൈ പൊലീസിനെ ടാഗ് ചെയ്തായിരുന്നു ഉപഭോക്താവിന്റെ എക്സ് പോസ്റ്റ്. മുംബൈ ​പൊലീസ് ജാഗ്രത പാലിക്കണം. മാർച്ച് 31നും ഏപ്രിൽ ഒന്നിനും ഇടയിലുള്ള ഈദ് ആഘോഷവേളയിൽ അനധികൃതമായി രാജ്യത്തെത്തിയ റോഹിങ്ക്യകളും ബംഗ്ലാദേശ്, പാകിസ്താൻ അനധികൃത കുടിയേറ്റക്കാരും ചേർന്ന് ഹിന്ദു-മുസ്‍ലിം കലാപത്തിന് തുടക്കം കുറിക്കുമെന്നും ബോംബ് സ്ഫോടനം നടത്തുമെന്നുമായിരുന്നു എക്സിലെ പോസ്റ്റിൽ പറഞ്ഞത്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നവിമുംബൈ പൊലീസ് ഉടൻ തന്നെ വിവരം മുംബൈ ​പൊലീസിനെ അറിയിച്ചു. തുടർന്നാണ് നഗരത്തിൽ സുരക്ഷ ശക്തമാക്കുന്നതിനുള്ള തീരുമാനം മുംബൈ ​പൊലീസ് എടുത്തത്. എക്സിൽ സന്ദേശം പോസ്റ്റ് ചെയ്തയാളെ കണ്ടെത്തുന്നതിനുള്ള ശ്രമം മുംബൈ പൊലീസിന്റെ സൈബർ വിഭാഗം ആരംഭിച്ചിട്ടുണ്ട്.

ഭീഷണി ഗൗരവത്തിലാണ് എടുക്കുന്നത്. സ്ഥിതി മോശമാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. നാഗ്പൂരിലെ സംഘർഷങ്ങൾക്ക് പിന്നാലെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുംബൈ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

Continue Reading

kerala

കടയ്ക്കൽ ക്ഷേത്ര ഉത്സവത്തിലെ വിപ്ലവഗാന വിവാദം: “പാർട്ടി പതാക പ്രദർശിപ്പിച്ചത് എങ്ങനെയെന്ന് പരിശോധിക്കണം”; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ക്ഷേത്ര പരിസരങ്ങളിലെ ആചാരലംഘനം സംബന്ധിച്ച് നിയമപരമായ നടപടികൾ വിശദീകരിക്കാൻ ഹർജിക്കാരന് കോടതി നിർദേശം നൽകി.

Published

on

കൊല്ലം കടയ്ക്കൽ ക്ഷേത്ര ഉത്സവത്തിലെ ഗാനമേളക്കിടെ ഗായകൻ അലോഷി വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ഹൈക്കോടതി നോട്ടീസയച്ചു. ക്ഷേത്ര പരിസരങ്ങളിലെ ആചാരലംഘനം സംബന്ധിച്ച് നിയമപരമായ നടപടികൾ വിശദീകരിക്കാൻ ഹർജിക്കാരന് കോടതി നിർദേശം നൽകി. പരിപാടിയുടെ മുഴുവൻ സമയ വീഡിയോ ഹാജരാക്കണം.

പാർട്ടി പതാക പ്രദർശിപ്പിച്ചതെങ്ങനെയെന്ന് പരിശോധിക്കണമെന്നും കോടതിയുടെ നോട്ടീസിൽ പറയുന്നു. ഹർജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. കഴിഞ്ഞ ദിവസമാണ് ഹർജിയിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റിനെ കക്ഷിയാക്കാൻ ഹൈക്കോടതി നിർദേശിച്ചത്.

ഭക്തി ഗാനമേളയല്ലാതെ സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നതെന്ന് കോടതി നേരത്തെ ദേവസ്വം ബോർഡിനോട് ചോദിച്ചിരുന്നു. ദേവനായി ഭക്തർ നൽകുന്ന പണം ധൂർത്തടിച്ച് കളയാനുള്ളതല്ല. ഉത്സവങ്ങൾ ഭക്തിയുടെ കൂട്ടായ്മ കൂടിയാണ്. ക്ഷേത്ര ഉത്സവങ്ങൾ തികച്ചും വ്യത്യസ്തമെന്നും ഹൈക്കോടതി വിമ‍ശിച്ചിരുന്നു. ക്ഷേത്രത്തിലെ ലൈറ്റ് അലങ്കാരങ്ങളിലും വിമർശനമുണ്ടായിരുന്നു. പണം അധികമെങ്കിൽ അന്നദാനം നൽകണം, ക്ഷേത്രമാണോ കോളേജാണോ ഇതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണമെന്നും കോടതി വിമർശിച്ചിരുന്നു.

തിരുവാതിര ഉത്സവത്തിലെ ​ഗാനമേളയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ആളുകൾ ആവശ്യപ്പെടുന്ന ഗാനങ്ങൾ പാടുന്നതാണ് രീതിയെന്നായിരുന്നു ഗായകൻ അലോഷിയുടെ പ്രതികരണം. കടയ്ക്കലും സംഭവിച്ചത് അത്തരത്തിലാണെന്നും വേദിയിലെ എൽഇഡി വാളിൽ വന്ന ചിത്രത്തെക്കുറിച്ചറിയില്ലെന്നും അലോഷി പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ വിപ്ലവ ഗാനങ്ങൾ ആലപിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്.

20 ഗാനങ്ങൾ പാടി, അതിൽ രണ്ട് എണ്ണമായിരുന്നു വിപ്ലവ ഗാനങ്ങൾ. അത് അവിടെ ഒത്തു കൂടിയവർ നന്നായി ആസ്വദിച്ചു. സന്തോഷത്തോടെയാണ് എല്ലാവരും പിരിഞ്ഞ് പോയത്. എൽഇഡി വാളിൽ ചിത്രം നൽകിയത് തൻ്റെ ടെക്നീഷ്യൻമാരല്ലെന്നും തൻ്റെ പാട്ടിന് അതാണ് നല്ലതെന്ന് തോന്നിയത് കൊണ്ടാവാം അത് നൽകിയതെന്നും അലോഷി പറഞ്ഞിരുന്നു.

കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ചുള്ള ഗാനമേളയിലാണ് അലോഷി സിപിഎമ്മിന്‍റെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ചത്. പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ പാട്ടുകളാണ് പരിപാടിയില്‍ പാടിയത്. പാട്ടിനൊപ്പം സ്‌ക്രീനില്‍ ഡിവൈഎഫ്‌ഐ പതാകകളും സിപിഎം ചിഹ്നങ്ങളും കാണിച്ചതും വലിയ വിവാദമാകുകയായിരുന്നു.

Continue Reading

Trending