kerala
കണ്ടല്‍കാട് സംരക്ഷണം: ജനജീവിതത്തിന ഭീഷണിയാവരുത് ഒരുമ ഒരുമനയൂര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ദുബൈ: ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന വിധത്തിൽ രൂപം നൽകിയ കണ്ടല്‍കാട് സംരക്ഷണത്തില്‍ മാറ്റം വരുത്തണമെന്ന് ഒരുമ ഒരുമനയൂര്‍ യുഎഇ സെന്‍ട്രല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ഒരുമനയൂര്‍, പാവറട്ടി പഞ്ചായത്തുകളില്‍ കണ്ടല്‍ കാട് സംരക്ഷണത്തിന്റെ പേരില്‍ പുതിയ നിയമം വരുന്നതുമൂലം പ്രദേശത്തെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.
ഈ പ്രദേശം വനമേഖലയും പക്ഷി സങ്കേതവുമായി പ്രഖ്യാപിക്കുന്നതിലൂടെ പരമ്പരാഗതമായി ഇവിടെ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ‘ബഫര്‍ സോണ്‍’ ന്റെ പേരില്‍ തലമുറകളായി ജീവിക്കുന്ന വീടും അനുബന്ധ സ്വത്തുവഹകളും കടുത്ത നിയന്ത്രണത്തിലായി മാറുകയെന്നത് ജനങ്ങളില്‍ കടുത്ത ആശങ്കയുളവാക്കിയിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്തും ജനസാന്ദ്രത കൂടുതലുള്ള പ്രദേശവുമായ ഒരുമനയൂര്‍ പഞ്ചായത്തിന്റെ ഇരുവശങ്ങളിലൂടെയും കായലോരങ്ങളാണ്. ഒരുവശത്ത് കനോലി കനാലും മറുവശം കാളമന കായലും മധ്യത്തിലൂടെ ദേശീയ പാതയും കടന്നുപോകുന്നു. കായലോരങ്ങളിലെ നിലവിലെ നിബന്ധനകള്‍ തന്നെ തദ്ദേശവാസികളെ പ്രയാസത്തിലാക്കിയിട്ടുണ്ട്.
വനംമേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങളും പക്ഷി സങ്കേതവും വരുന്നതോടെ നിരവധികുടുംബങ്ങള്‍ക്ക് വീട് പുതുക്കിപ്പണിയാനോ പുതിയവ നിര്‍മ്മിക്കാനോ കഴിയാത്ത അവസ്ഥയായി മാറും.
കണ്ടല്‍കാട് സംരക്ഷണത്തിന് പ്രദേശത്തെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി സര്‍ക്കാറിനോടൊപ്പമുണ്ടാകും. എന്നാല്‍ ഇത് സാധാരണ ജീവിതത്തിന് ഭംഗം വരുന്ന തരത്തിലാവരുതെന്നാണ് ജനങ്ങളുടെ അപേക്ഷ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രി,ജനപ്രതിനിധികൾ, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
ഇതുസംബന്ധിച്ചു പ്രസിഡണ്ട് മുസദ്ദിഖിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി പിസി ആസിഫ് സ്വാഗതം പറഞ്ഞു. സ്ഥാപക പ്രസിഡണ്ട് റസാഖ് ഒരുമനയൂര്‍ മുഖ്യപ്രഭാഷണം നടത്തി.
വിവിധ കമ്മിറ്റി ഭാരവാഹികളായ ആര്‍ എം കബീര്‍, പി ഗഫൂര്‍, നസറുല്ല, ഷംസീര്‍, താരിഖ് പികെ, ഉസ്മാന്‍ വിപി, അഷറഫ് പിപി, അന്‍വര്‍ പിപി, ബനീജ്, ആരിഫ് കാട്ടത്തറ, ഗഫൂര്‍ ഒരുമനയൂര്‍,ഷൗക്കത്ത് ഒരുമനയൂര്‍, പിപി ബഷീര്‍, അബ്ദുല്‍ഖാദര്‍, റഫീഖ് മുഹമ്മദുണ്ണി, അഷറഫ് എന്‍കെ തുങ്ങിയവര്‍ സംബന്ധിച്ചു.
kerala
കപ്പലപകടം; വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി
അപകടത്തിന്റെ വിവരങ്ങള്‍ പൊതുമധ്യത്തിലുണ്ടോയെന്നും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കൊച്ചി പുറംകടലില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങള്‍ പൊതുമധ്യത്തിലുണ്ടോയെന്നും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കപ്പല്‍ അപകടം, അപകടത്തിന്റെ വ്യാപ്തി, ആഘാതം എന്നിവ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കോടതി പറഞ്ഞു.
സമുദ്ര തീരദേശ ആവാസ വ്യവസ്ഥയെ എങ്ങനെ ബാധിച്ചിട്ടുണ്ട് എന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കാര്‍ഗോയിലുണ്ടായിരുന്ന വസ്തുക്കള്‍ എന്താണെന്നുള്ള വിവരങ്ങള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ നടപടി തുടങ്ങി എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും പരിഗണിക്കും.
കപ്പലില്‍ നിന്നും കടലിലേക്ക് വീണ കണ്ടെയ്‌നറുകളില്‍ 44 എണ്ണം തീരത്തടിയുകയും അതില്‍ 27 എണ്ണം കൊല്ലം പോര്‍ട്ടിലേക്ക് മാറ്റി. കണ്ടെത്തിയ 28 കണ്ടെയ്‌നറുകളിലും ഒന്നുമുണ്ടായിരുന്നില്ല. അതേസമയം നാല് കണ്ടെയ്‌നറുകളിലെ വസ്തുക്കള്‍ പരിശോധിക്കും.
മെയ് 25നാണ് കൊച്ചി പുറംകടലില്‍ കപ്പല്‍ അപകടത്തില്‍ പെട്ടത്. കപ്പലില്‍ ഉണ്ടായിരുന്നത് 643 കണ്ടെയ്‌നറുകളാണ്.
india
‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ ജന്മദിനമായ ഇന്ന് ചെന്നൈയിലെ വല്ലാജാ ജുമാ മസ്ജിദിന് സമീപമുള്ള ഖബറിടം സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തിരുനെൽവേലി ജില്ലയിൽ നിർമിക്കാൻ പോകുന്ന ലൈബ്രറിക്ക് ഖാഇദെ മില്ലത്തിന്റെ പേര് നൽകുമെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
കുറ്റമറ്റ ജീവിതത്തിന്റെ ഉടമയും അതുല്യനായ നേതാവുമായിരുന്നു ഖാഇദെ മില്ലത്ത്. എന്റെ പിതാവ് അപൂർവ്വ നേതാവ് എന്നാണ് അദ്ദേഹത്തെ വാഴ്ത്തിയത്. 1967ൽ തമിഴ്‌നാട്ടിൽ ഡി.എം.കെ അധികാരത്തിൽ വന്നത് ഖാഇദെ മില്ലത്തിന്റെയും മുസ്‌ലിംലീഗിന്റെയും സഹായത്തോടെയാണ്. സ്വന്തം രാജ്യത്തോടും ഭാഷയോടുമുള്ള സ്‌നേഹത്തിന്റെ കാര്യത്തിൽ ഉരുക്കുപോലെ ദൃഢനിശ്ചയം പ്രകടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. – എം.കെ സ്റ്റാലിൻ പറഞ്ഞു.
india
ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് രാജ്ഭവന്‍; പറ്റില്ലെന്ന് കൃഷിവകുപ്പ്
കൃഷിവകുപ്പിന്റെ പരിപാടി രാജ്ഭവനില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാറ്റി

പരിസ്ഥിതി പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. എന്നാല്‍ ആവശ്യം തള്ളി കൃഷിവകുപ്പ്. ഇതോടെ കൃഷിവകുപ്പിന്റെ പരിപാടി രാജ്ഭവനില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാറ്റി. ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ പറ്റില്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ് രാജ്ഭവനെ അറിയിച്ചു.
ആര്‍എസ്എസിന്റെ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ചന വേണമെന്ന് ഗവര്‍ണര്‍ നിര്‍ബന്ധം പിടിച്ചിരുന്നെന്നും ശേഷം മറ്റ് പരിപാടിയിലേക്ക് കടക്കാന്‍ കഴിയൂവെന്നും രാജ്ഭവന്‍ പറഞ്ഞതായി കൃഷിവകുപ്പ് അറിയിച്ചു.
എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റിയതായി കൃഷിവകുപ്പ് പറഞ്ഞു. അതേസമയം സംഭവത്തില്‍ രാജ്ഭവനില്‍ നടക്കുന്ന പരിപാടിയില്‍ എന്തുവേണമെന്ന് രാജ്ഭവന്‍ തീരുമാനിക്കുമെന്നാണ് ഗവര്‍ണറുടെ നിലപാട്.
സാധാരണ രീതിയിലെ ഭാരത മാതാവിന്റെ ചിത്രമാണെങ്കില്‍ തങ്ങള്‍ക്ക് പ്രയാസമില്ലെന്നും എന്നാല്‍ ബാഹ്യ ശക്തികള്‍ രാജ്ഭവനെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപകടകരമായ അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുക സാധ്യമല്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് രാജ്ഭവനെ അറിയിച്ചു. വേദിയില്‍നിന്ന് ചിത്രം മാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഗവര്‍ണര്‍ തള്ളി.
ചിത്രം ഒഴിവാക്കാനാകില്ലെന്ന് രാജ്ഭവന്‍ അറിയിച്ചതോടെയാണ് രാജ്ഭവനില്‍നിന്ന് കൃഷിവകുപ്പിന്റെ പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിയത്.
ആര്‍എസ്എസ് ആചരിക്കുന്ന രീതിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നും ദീപം തെളിയിക്കണമെന്നുമായിരുന്നു രാജ്ഭവന്‍ നിര്‍ബന്ധം പിടിച്ചത്.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala19 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
-
EDUCATION3 days ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
Art3 days ago
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ