Connect with us

india

തകര്‍ന്നടിഞ്ഞ് സമ്പദ് വ്യവസ്ഥ; മന്‍മോഹന്‍, നിങ്ങളായിരുന്നു ശരി

മന്‍മോഹന്‍റെ പ്രവചനം അച്ചട്ടായതു പോലെയാണ് നിലവില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പോക്ക്. ജിഡിപി അക്കങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ചരിത്രം എന്തു കൊണ്ടാണ് മന്‍മോഹനോട് ദയ കാണിക്കുന്നത് എന്ന് കൃത്യമായി ബോധ്യപ്പെടും

Published

on

‘ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നു ഞാന്‍ എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. അത് ചരിത്രകാരന്മാര്‍ തീരുമാനിക്കട്ടെ. ബി.ജെ.പിക്കും അവരുടെ സഖ്യകക്ഷികള്‍ക്കും ഇഷ്ടമുള്ളത് പറയാം. അഹമ്മദാബാദിലെ തെരുവുകളില്‍ നിരപരാധികളായ ജനങ്ങളെ കൂട്ടക്കൊല ചെയ്തതിന് കാര്‍മികത്വം വഹിച്ചതാണ് ശക്തനായ പ്രധാനമന്ത്രി എന്നത് കൊണ്ട് നിങ്ങള്‍ അര്‍ത്ഥമാക്കുന്നത് എങ്കില്‍, കരുത്തിന്റെ അളവുകോല്‍ അതാണ് എങ്കില്‍, ഈ രാജ്യത്തിന് അത്തരത്തില്‍ ഒരു കരുത്ത് വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല…. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന്റെ ദുരന്തമായിരിക്കും… മാധ്യമങ്ങളേക്കാള്‍ കൂടുതല്‍ ചരിത്രം എന്നോട് ദയ കാണിക്കും’ – മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങ് തന്റെ പ്രധാനമന്ത്രി പദത്തെ കുറിച്ച് ദ ഹിന്ദുവിന് നല്‍കിയ ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇവ.

ആ പ്രവചനം അച്ചട്ടായതു പോലെയാണ് നിലവില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പോക്ക്. ജിഡിപി അക്കങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ചരിത്രം എന്തു കൊണ്ടാണ് മന്‍മോഹനോട് ദയ കാണിക്കുന്നത് എന്ന് കൃത്യമായി ബോധ്യപ്പെടും. ചരിത്രം മോദിയോട് ഒരിക്കലും ദയ കാണിക്കില്ല എന്നും.

തകര്‍ന്നടിഞ്ഞ ജിഡിപി

ഈ ദശാബ്ദത്തിലെ തന്നെ ഏറ്റവും മോശം സാമ്പത്തിക വളര്‍ച്ചയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) രേഖപ്പെടുത്തിയത്. മൊത്തം ആഭ്യന്തര ഉദ്പാദനത്തില്‍ 23.9 ശതമാനം ഇടിവാണ് സംഭവിച്ചത്. 1996 മുതല്‍ പ്രസിദ്ധപ്പെടുത്തുന്ന ത്രൈമാസ കണക്കുകളില്‍ ഏറ്റവും മോശം പ്രകടനമാണ് ഈ പാദത്തിലേത്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയായിരുന്നു സമ്പദ് രംഗം കൈവരിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, ജിഡിപി വളര്‍ച്ചാ നിരക്ക് 3.1 ശതമാനമായിരുന്നു. തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ ജിഡിപി ഇടിവ് സംഭവിച്ചാല്‍ 1980കളിലെ സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം പോകും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

രാജ്യത്തെ മിക്ക മേഖലയിലും നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് എന്നതാണ് ഏറെ ആകുലപ്പെടുത്തുന്നത്. നിര്‍മാണ മേഖലയില്‍ മൈനസ് 50.3 ശതമാനവും വ്യാപാര മേഖലയില്‍ മൈനസ് 47 ശതമാനവും നിര്‍മാണ മേഖലയില്‍ മൈനസ് 39.3 ശതമാനവമാണ് വളര്‍ച്ച. വ്യാവസായിക വളര്‍ച്ച മൈനസ് 38.1 ശതമാനമാണ്. ഖനന മേഖലയില്‍ മൈനസ് 23.3 ശതമാനവും. കേന്ദ്ര സ്ഥിതി വിവര മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.

കോവിഡില്‍ തകര്‍ന്നത് ഇന്ത്യ

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആണ് കോവിഡ് ഏറെ ബാധിച്ചത് എന്ന് കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ മൈനസ് 23.9 ശതമാനമാണ് ജിഡിപി വളര്‍ച്ച ജി7 രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ച ഇങ്ങനെയാണ്; യുകെ -20.04%, ഫ്രാന്‍സ് -13.8%, ഇറ്റലി -12.4%, കനഡ -12%, ജര്‍മനി -10.1%, യുഎസ് -9.5%, ജപ്പാന്‍ -7.5%, ചൈന 3.2%.

ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയെ ആണ് എന്ന് ചുരുക്കം. കോവിഡിനെതിരെ പ്രഖ്യാപിക്കപ്പെട്ട അശാസ്ത്രീയ ലോക്ക്ഡൗണാണ് ഇതിനു കാരണം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കാരണം കോവിഡല്ല, നോട്ടുനിരോധനവും ജിഎസ്ടിയും

നിലവിലെ സാമ്പത്തിക തളര്‍ച്ചയ്ക്കു പിന്നിലെ അടിയന്തര കാരണം മാത്രമാണ് കോവിഡ് മഹാമാരിയും അതേത്തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണും. യഥാര്‍ത്ഥത്തില്‍ ഇതിനു മുമ്പു തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. കൊട്ടിഗ്‌ഘോഷിക്കപ്പെട്ട് നടപ്പാക്കിയ നോട്ടുനിരോധനം മുതലാണ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച താഴോട്ടു പോകാന്‍ തുടങ്ങിയത്.
2018 മുതല്‍ മാത്രമുള്ള കണക്കുകള്‍ ഇങ്ങനെയാണ്. 2018-19ലെ രണ്ടാം പാദത്തില്‍ 7.1 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. മൂന്നാം പാദത്തില്‍ അത് 6.6 ശതമാനമായി മാറി. നാലാം പാദത്തില്‍ 5.8 ശതമാനവും. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ അഞ്ചു ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. രണ്ടാം പാദത്തില്‍ അത് 4.5 ശതമാനവും മൂന്നാം പാദത്തില്‍ 4.7 ശതമാനവുമായി. നാലാം പാദത്തില്‍ 3.1 ശതമാനവും. അതാണ് ഇപ്പോള്‍ മൈനസിലേക്ക് കൂപ്പു കുത്തിയിരിക്കുന്നത്.

ജിഡിപി കൂപ്പുകുത്തിയതിന് ഒപ്പം 150 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി എന്നാണ് ഏകദേശ കണക്ക്. അതിനൊപ്പം രാജ്യത്തെ എണ്ണ വില ഏറ്റവും ഉയര്‍ന്ന നിലയില്‍ന നില്‍ക്കുകയും ചെയ്യുന്നു. സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം കൊടുക്കാനുള്ള ശേഷി പോലും സര്‍ക്കാറിന് ഇല്ലാതിയിരിക്കുന്നു. എല്ലാം ദൈവത്തിന്റെ കളി എന്നാണ് ഈയിടെ ഇതേക്കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചു

പന്ത്രണ്ടോളം പേര്‍ ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍

Published

on

മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണു അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മുബൈയില്‍ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മനിലിലേക്ക് പോയ സബര്‍ബന്‍ ട്രെയിനില് നിന്ന് യാത്രക്കാര്‍ വീണായിരുന്നു അപകടം. പന്ത്രണ്ടോളം പേര്‍ ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍

അമിതമായ തിരക്കാണ് അപകട കാരണമെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിരവധി യാത്രക്കാര്‍ ഡോറുകളില്‍ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

Continue Reading

india

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; അതീവ ജാഗ്രതയില്‍

അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്.

Published

on

സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂര്‍ അതീവ ജാഗ്രതയില്‍. നേരത്തെ, അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശമുണ്ട്. പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും.

മെയ്‌തെയ് സംഘടനയുടെ ഭാഗമായ ആരംഭായ് തെങ്കോല്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. അറസ്റ്റിലായ നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തയ് വിഭാഗക്കാര്‍ റോഡുകള്‍ക്ക് നടുവില്‍ ടയറുകളും പഴയ ഫര്‍ണിച്ചറുകളും കത്തിച്ചു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.

തൗബാല്‍, ബിഷ്ണുപൂര്‍, ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ച്വിങ് എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്. സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എംഎല്‍എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2023 മെയ് മുതല്‍ മണിപ്പൂരില്‍ മെയ്‌തെയ്കുകി വിഭാഗങ്ങള്‍ തമ്മില്‍ വംശീയ കലാപം നടക്കുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 260ല്‍ കൂടുതല്‍ ആളുകള്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Continue Reading

india

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്.

Published

on

തമിഴ്‌നാട് നീലഗിരിയിലെ പന്തലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയാണ് കാട്ടാന ജോയിയെ ആക്രമിച്ചത്. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായി ഉണ്ടായിരുന്നു. മൃതദേഹം പന്തലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending