Connect with us

india

തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് അമിത് ഷാ; ഗുരുതര ആരോപണവുമായി മമത

മറ്റുള്ളവരെ എങ്ങിനെ ആക്രമിക്കാം എന്നാണ് അമിത് ഷാ എപ്പോഴും ആലോചിക്കുന്നത്. ആരെയെങ്കിലും അറസ്റ്റു ചെയ്യണം, ആദായ നികുതി വകുപ്പിനെ ആര്‍ക്കെതിരെയെങ്കിലും അയക്കണം. സി.ബി.ഐയെ വിട്ട് ആരെയെങ്കിലും പിടികൂടണം ഇതാണ് അമിത് ഷാ എപ്പോഴും ആലോചിക്കുന്നത്.

Published

on

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് അമിത് ഷായാണെന്ന് പറഞ്ഞ മമത തൃണമൂലിനെതിരെ സി.ബി.ഐയേയും ആദായ നികുതി വകുപ്പിനേയും ഉപയോഗിച്ച് ആക്രമണം നടത്തുകയാണെന്നും ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെ തനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ അമിത് ഷാ അതില്‍ ഇടപെടുന്നുണ്ട്. ഈ പ്രവണത തുടര്‍ന്നാല്‍ ഇന്ത്യയേയും ബി.ജെ.പി വില്‍ക്കും. മോദി ബാബു സ്‌റ്റേഡിയങ്ങളും റോഡുകളും സ്വന്തം പേരിലാക്കുന്ന തിരക്കിലാണ്. ഒരു ദിവസം ഇന്ത്യയുടെ പേര് മാറ്റി അദ്ദേഹത്തിന്റെ പേര് നല്‍കും. ഇന്ത്യ എന്ന പേര് ബി.ജെ.പി ഭരണം തുടര്‍ന്നാല്‍ അധിക കാലം തുടരില്ലെന്നും മമത പറഞ്ഞു. ബങ്കൂര ജില്ലയിലെ ചാത്‌നയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. എട്ടു ഘട്ടങ്ങളിലായി നടക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലാണ് ബങ്കൂരയില്‍ വോട്ടെടുപ്പ്. ആഭ്യന്തര മന്ത്രി ഇപ്പോള്‍ ബംഗാളില്‍ തുടരുകയാണ്. അദ്ദേഹത്തിന് വേറെ പണിയില്ല.

രാജ്യ ഭരണമല്ല ലക്ഷ്യം പകരം ആക്രമണങ്ങള്‍ക്കായി ഗൂഡാലോചന നടത്തുകയാണ്. കഴിഞ്ഞ ദിവസം അമിത് ഷായുടെ പൊതു യോഗത്തിന് ആളെത്തിയില്ല. അതിനാല്‍ റദ്ദാക്കേണ്ടി വന്നു. ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. എല്ലാ കാലത്തും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സഹോദരന്‍മാര്‍ക്കുമെതിരെ ഗൂഡാലോചന നടത്തുന്ന ഒരാളുടെ പ്രസംഗം കേള്‍ക്കാന്‍ എന്തിനാണ് വരുന്നതെന്ന് ആളുകള്‍ ചിന്തിക്കുന്നത് സ്വാഭാവികമല്ലേ?. മറ്റുള്ളവരെ എങ്ങിനെ ആക്രമിക്കാം എന്നാണ് അമിത് ഷാ എപ്പോഴും ആലോചിക്കുന്നത്. ആരെയെങ്കിലും അറസ്റ്റു ചെയ്യണം, ആദായ നികുതി വകുപ്പിനെ ആര്‍ക്കെതിരെയെങ്കിലും അയക്കണം. സി.ബി.ഐയെ വിട്ട് ആരെയെങ്കിലും പിടികൂടണം ഇതാണ് അമിത് ഷാ എപ്പോഴും ആലോചിക്കുന്നത്. തന്റെ ആഭ്യന്തര സെക്രട്ടറിക്കു വരെ ഇന്നലെ സി.ബി.ഐ നോട്ടീസ് കിട്ടിയെന്നും മമത പറഞ്ഞു.
ഇതു കൊണ്ടൊക്കെ തൃണമൂല്‍ നേതാക്കളെ നിശബ്ദമാക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. എന്നാല്‍ ബി.ജെ.പിക്ക് അതിന് കഴിയില്ല. നിങ്ങളുടെ ആക്രമണം എത്ര നടന്നാലും അതിനെയൊക്കെ തങ്ങള്‍ മറികടക്കും. പുറത്തു നിന്നും വരുന്ന തെമ്മാടികളെ ബംഗാള്‍ ഭരിക്കാന്‍ സമ്മതിക്കില്ലെന്ന് മമത ആവര്‍ത്തിച്ചു. ഇക്കാര്യം സംഭവിച്ചാല്‍ ബംഗാളിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അധിക കാലം സുരക്ഷിതരായിരിക്കാനാവില്ലെന്നും മമത പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

india

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

Published

on

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.

കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Continue Reading

Trending