GULF
സഊദിയിൽ മലയാളി ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി
ദമ്പതികളുടെ ഏകമകൾ അഞ്ചു വയസ്സുകാരി ആരാധ്യ അനൂപും ഇവരോടൊപ്പം ഉണ്ടായിരുന്നു

അശ്‌റഫ് ആളത്ത്
ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിനടുത്ത തുഖ്‍ ബയിൽ പ്രവാസികളായ മലയാളി ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ കാഞ്ഞാവെളി സ്വദേശി മംഗലത്ത് വീട്ടിൽ അനൂപ് മോഹൻ (37) ഭാര്യ രമ്യമോൾ വസന്തകുമാരി (30)എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ വൈകുന്നേരം ഇവരുടെ താമസസ്ഥലത്ത് നിന്ന് കണ്ടെത്തിയത്.
ദമ്പതികളുടെ ഏകമകൾ അഞ്ചു വയസ്സുകാരി ആരാധ്യ അനൂപും ഇവരോടൊപ്പം ഉണ്ടായിരുന്നു. അകത്തുനിന്ന് കതക് ബന്ധിച്ച നിലയിൽ കുട്ടിയുടെ നിലവിളികേട്ട് അയൽവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു.
വാതിൽ തകർത്ത് അകത്തുകടന്ന പൊലീസാണ് പ്രവാസലോകത്തെ നടുക്കിയ ദാരുണസംഭവം സ്ഥിരീകരിച്ചത്.
അനൂപ് മോഹൻ അടുക്കളയിലെ ഫാനിൽ കെട്ടിതൂങ്ങിനിൽക്കുന്ന നിലയിലും രമ്യ കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു മൃതദേഹങ്ങൾ. കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചതായിരിക്കുമെന്നാണ് കുട്ടിയുടെ മൊഴിയിൽനിന്നുള്ള പ്രാഥമിക സൂചന.
പോസ്റ്റുമാർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വെക്തമാവൂ.
ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി. മാതാപിതാക്കളുടെ ആകസ്മിക മരണത്തിൽ പരിഭ്രാന്തയായ കുട്ടി ഇപ്പോൾ മറ്റൊരു മലയാളി കുടുംബത്തിൻറെ സംരക്ഷണയിലാണുള്ളത്. തുഖ്ബ സനാഇയ്യയിൽ വർഷങ്ങളായി പെയിൻറിങ് വർക് ഷോപ് നടത്തുകയായിരുന്നു അനൂപ് മോഹൻ.
GULF
ഹാഷിം എഞ്ചിനീയർ ഓർമ്മപുസ്തകം: സഊദി തല പ്രകാശനം വ്യാഴാഴ്ച്ച, ഇ ടി മുഹമ്മദ് ബഷീർ എംപി പങ്കെടുക്കും

ദമ്മാം: കെ.എം.സി സി സൗദി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പുറത്തിറക്കിയ എഞ്ചിനീയർ സി ഹാഷിം ഓർമ്മപുസ്തകം ‘യാ ഹബീബി’യുടെ സഊദി തല പ്രകാശനം സപ്തംബർ പതിനെട്ടിന്. വ്യാഴായ്ച വൈകിട്ട് ഏഴ് മണിക്ക് ദമ്മാം ഫൈസലിയ ഓഡിറ്റോറി യത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുസ്ലിംലീഗ് അഖിലിന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി,പ്രമുഖ പ്രവാസി വ്യവസായിയും ഇറാം ഹോൽഡിങ്‌സ് സി. എം.ഡിയുമായ ഡോക്ട്ടർ സിദ്ധീഖ് അഹമ്മദ്,മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. സൈതലവി തുടങ്ങിയ വിശിഷ്ട വെക്തികൾ സംബന്ധിക്കുമെന്ന് സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുസ്‌തകത്തിന്റെ പ്രകാശനകർമ്മം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിരവ്വഹിക്കും.ഡോക്ട്ടർ സിദ്ധീഖ് അഹമ്മദ് ഏറ്റുവാങ്ങും. സി.പി. സൈതലവി അനുസ്മരണ പ്രഭാഷണം നടത്തും. സഊദി കെഎംസിസി മുൻ ദേശീയ ട്രഷററും കിഴക്കൻ പ്രവിശ്യ കെഎംസിസിയുടെ സ്ഥാപകരിൽ പ്രമുഖനും ദീർഘ കാലം പ്രസിഡണ്ടുമായിരുന്ന എഞ്ചിനീയർ സി ഹാഷിമിന്റെ ഓർമ്മ പുസ്തകം ‘യാ ഹബീബി’ കിഴക്കൻ പ്രവിശ്യ കെഎംസിസി യാണ് പ്രസിദ്ധീകരിക്കുന്നത്.
നാലു പതിറ്റാണ്ട് കാലത്തെ സഊദി പ്രവാസ ഭൂമികയിലെ സാമൂഹിക സാംസ്കാരിക മേഖലയുടെ ചരിത്രം കൂടിയാണ് ഓർമപുസ്തകത്തിന്റെ ഇതിവൃത്തം.
പ്രവാസികൾ ഒന്നടങ്കം ഏറ്റെടുത്ത ഈ പ്രവാസ കൂട്ടായ്മയുടെ ചരിത്രം, രാഷ്ട്രീയ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ അർപ്പിച്ച സേവനങ്ങൾ, തുടങ്ങി ഒട്ടനവധി അറിവുകൾ ഈ പുസ്തകം വായനക്കാർക്ക് സമ്മാനിക്കുമെന്ന് പ്രസാധകസമിതി അറിയിച്ചു. ഹാഷിമിന്റെ നേതൃപാടവത്തിന്റെ നേരനുഭവങ്ങൾ പങ്ക് വെച്ച് കൊണ്ട് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ,ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് എംപിമാർ, എംഎൽഎമാർ ദേശീയ സംസ്ഥാന ഭാരവാഹികൾ, കെഎംസിസിയുടെ വിവിധ രാജ്യങ്ങളിലുള്ള നേതാക്കൾ, സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മാധ്യമ രംഗത്തെ പ്രമുഖർ, എഞ്ചിനീയർ സി ഹാഷിമിൻ്റെ വിവിധ തുറകളിലെ സഹപ്രവർത്തകർ എന്നിവരടങ്ങുന്ന നൂറ്റി അമ്പതോളം അനുഭവക്കുറിപ്പുകൾ, അറുന്നൂറോളം പേജുകൾ, അപൂർവ ചിത്രങ്ങൾ, മനോഹരമായ നിർമ്മിതി തുടങ്ങിയവകൊണ്ട് സമൃദ്ധമാണ് പുസ്തകമെന്നും അവർ പറഞ്ഞു.
ദമ്മാമിൽ നടന്ന വാർത്താ സമ്മേളനത്തിൽ കിഴക്കൻ പ്രവിശ്യാ കെഎംസിസി ഭാരവാഹികളും പ്രസാധക സമിതി അംഗങ്ങളുമായ മുഹമ്മദ് കുട്ടി കോഡൂർ (പ്രസിഡന്റ് ) ആലിക്കുട്ടി ഒളവട്ടൂർ (ജനറൽ കൺവീനർ ) സിദ്ധീഖ് പാണ്ടി കശാല (ജനറൽ സെക്രട്ടറി ) മാലിക് മഖ്ബൂൽ ആലുങ്ങൽ (ചീഫ് എഡിറ്റർ ) റഹ്‌മാൻ കാരയാട് (ഓർഗനൈസിഗ് സെക്രട്ടറി ) കബീർ കുണ്ടോട്ടി (സെക്രട്ടറി ) ഓ.പി ഹബീബ് (സെക്രട്ടറി ) അബ്ദുൽ മജീദ് കൊടുവള്ളി (ചീഫ് കോ ഓഡിനേറ്റർ ) എന്നിവർ പങ്കെടുത്തു.
GULF
കുട്ടികളെ ലൈംഗിക ചൂഷണം: പ്രതികൾക്ക് അബുദാബിയില്‍ 15 വര്‍ഷം വരെ തടവും ദശലക്ഷം ദിർഹം പിഴയും
ഓണ്‍ലൈന്‍ ഗെയിമിംഗിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വശീകരിച്ച് വ്യക്തമായ വിവരങ്ങള്‍ പങ്കിടാന്‍ പ്രലോഭിപ്പിക്കുകയായിരുന്നു.

അബുദാബി: ഓണ്‍ലൈനിലൂടെ കു്ട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രതികൾക്ക് അബുദാബി കോടതി 15 വര്‍ഷംവരെ തടവും ദശലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. ഓണ്‍ലൈന്‍ ഗെയിമിംഗിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വശീകരിച്ച് വ്യക്തമായ വിവരങ്ങള്‍ പങ്കിടാന്‍ പ്രലോഭിപ്പിക്കുകയായിരുന്നു.
കുട്ടികളുടെ അശ്ലീല ചിത്രം കൈവശം വച്ചതിനും കൈമാറ്റം ചെയ്തതിനും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവർക്ക് മൂന്ന് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവും ദശലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ വിധിച്ചത്.
കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടുകെട്ടാനും, ഭാവിയില്‍ ഇത്തരം ഗൈമുകളില്‍ നിന്ന് കുറ്റവാളികളെ വിലക്കാനും, ബന്ധപ്പെട്ട ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ അടച്ചുപൂട്ടാനും ജയില്‍ ശിക്ഷ പൂര്‍ത്തിയായതിന് ശേഷം മൂന്ന് പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ വിപുലമായ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ വിധിച്ചത്. സംശയാസ്പദമായ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും പ്രായപൂര്‍ത്തിയാകാത്തവരെ ലക്ഷ്യം വച്ചുള്ള ഇലക്ട്രോണിക് ചൂഷണ കേസുകളും നിരീക്ഷിച്ചിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അപരിചിതരുമായി ഇടപഴകുന്നതിനോ സൈബര്‍ കൊള്ളയടിക്കലിന് ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുള്ള വ്യക്തിഗത വിവരങ്ങള്‍, ചിത്രങ്ങള്‍ അല്ലെങ്കില്‍ ഡാറ്റ പങ്കിടുന്നതിനോ എതിരെ അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനം നിരീക്ഷിക്കാനും, സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ വഴി അജ്ഞാത വ്യക്തികളില്‍ നിന്നുള്ള സുഹൃത്ത് അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താനും, ബ്ലാക്ക്മെയിലിംഗിന് ഇരയായാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് അവരെ ബോധവല്‍ക്കരിക്കാനും ഇത് മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
GULF
ഹുദാ സെന്റർ പുരസ്കാരം എം.പി.എ ഖാദിർ കരുവമ്പൊയിലിന്

കുവൈത്ത്: എഴുത്തുകാരനും വിവിധ മതഗ്രന്ഥങ്ങളുൾപ്പെടെ പ്രാദേശികവും അല്ലാത്തതുമായ അനേകം ചരിത്രരചനകളുടെ സൂക്ഷിപ്പുകാരൻ കൂടിയായ എം. പി. എ. ഖാദിർ കരുവമ്പൊയിലിനെ ഹുദാ സെന്റർ പ്രഥമ പുരസ്കാരത്തിന് തെരഞ്ഞെടുത്തു. മത നവോത്ഥാന ചരിത്രങ്ങളടക്കം നിരവധി പുസ്തകങ്ങളും, ലേഖനങ്ങളും, ഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. അമൂല്യമായ ഇദ്ദേഹത്തിന്റെ കരുതൽ സമാഹാരം സമൂഹത്തിനും സംസ്‌കാരത്തിനും മുതൽക്കൂട്ടാണ്.
മതപരവും ഭൗതികവുമായ ചരിത്രപഠനാർത്ഥം ഗവേഷണ വിദ്യാർത്ഥികളടക്കം നിരവധിപേർ അദ്ദേഹത്തിന്റെ ചരിത്രകൂടാകുന്ന വാഴപ്പൊയിൽ വീട്ടിൽ ശേഖരങ്ങൾ തേടിയെത്താറുണ്ട്. സ്തുത്യർഹമായ ഈ മഹത് സേവനങ്ങൾ മുൻനിർതിയാണ് ഹൂദാ സെൻറ്റർ സമിതി അദ്ദേഹത്തിനെ പ്രസ്തുത പുരസ്‌കാരം നൽകി ആദരിക്കാൻ തീരുമാനിച്ചത്.
കുവൈത്ത് മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന അൽസിറാജ് പൊതുപരിപാടിയിലാണ് ഹുദാ സെന്റർ പുരസ്‌ക്കാര പ്രഖ്യാപനം നടന്നത്.
ഹുദാ സെന്റർ കെ എൻ എം പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന് ചെയർമാനായുള്ള സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ കണ്ടെത്തിയത്. പുരസ്‌ക്കാര തുകയും പ്രശസ്തിപത്രവും നവംബറിൽ കോഴിക്കോട് നടക്കുന്ന കേരളാ ജംഇയ്യത്തുൽ ഉലമാ സമ്മേളനത്തിൽ വച്ച് ജനാബ് എം. പി. എ ഖാദർ കരുവാൻപൊയിലിന് സമ്മാനിക്കുമെന്ന് ഹുദാ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി അറിയിച്ച.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala2 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala15 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
News2 days ago
ഗസ്സയിൽ നടക്കുന്നത് വംശഹത്യ; പ്രഖ്യാപിച്ച് യുഎൻ അന്വേഷണകമ്മീഷൻ
-
kerala3 days ago
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
india3 days ago
ഗൂഢലക്ഷ്യങ്ങള്ക്കുള്ള കോടതി മുന്നറിയിപ്പ്
-
kerala3 days ago
സംസ്ഥാനത്ത് എസ്ഐആറിന് അട്ടപ്പാടിയില്‍ തുടക്കം
-
kerala3 days ago
പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും: ഹൈക്കോടതി