Connect with us

Culture

മലപ്പുറത്തെ ഐ.സി.യുവിലാക്കി ആരോഗ്യവകുപ്പ്

Published

on

സംസ്ഥാനത്ത് ആരോഗ്യരംഗത്ത് ഏറ്റവും അവഗണന നേരിടുന്നത് മലപ്പുറം ജില്ല. ആവശ്യത്തിന് ആസ്പത്രികളും ഡോക്ടര്‍മാരും ഇല്ലാതെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം മലപ്പുറത്തെ ആരോഗ്യമേഖല ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുകയാണ്. ആരോഗ്യവകുപ്പില്‍ നിന്ന് ‘ചന്ദ്രിക’ ശേഖരിച്ച കണക്കുകള്‍ ജില്ലയോടുള്ള സര്‍ക്കാരിന്റെ അവഗണന വ്യക്തമാക്കുന്നതാണ്.

ആരോഗ്യരംഗത്തെ ഏറ്റവും അനിവാര്യമായ ഘടകം ആവശ്യത്തിന് ഡോക്ടര്‍മാരെ ലഭ്യമാക്കുക എന്നതാണ്. എന്നാല്‍ 2627 രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള മലപ്പുറത്ത് ഡോക്ടര്‍മാരുടെ എണ്ണം 421 മാത്രമാണ്. 4853 കിടക്കകളുള്ള തിരുവനന്തപുരത്ത് 481 ഡോക്ടര്‍മാരുണ്ട്. കോട്ടയത്ത് 2949 കിടക്കകളാണുള്ളത്. ഇവിടെ ഡോക്ടര്‍മാരുടെ എണ്ണം 476 ആണ്. ആലപ്പുഴയില്‍ 3404 കിടക്കകള്‍- ഡോക്ടര്‍മാരുടെ എണ്ണം 323. എറണാകുളത്ത് 4586 കിടക്കകളുള്ളപ്പോള്‍ 337 ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പാലക്കാട് 2764 കിടക്കകള്‍ക്ക് ഡോക്ടര്‍മാരുടെ എണ്ണം 680 ആണ്.

മലപ്പുറം ജില്ലയുടെ പകുതിമാത്രം ജനസംഖ്യയുളള ആലപ്പുഴയില്‍ 3404 കിടക്കകളാണുളളത്. ഈ അനുപാതം കണക്കെടുത്താല്‍ മലപ്പുറത്തിന് ലഭിക്കേണ്ടത് 6808 കിടക്കകളും 646 ഡോക്ടര്‍മാരെയുമാണ്. 4000 ത്തോളം കിടക്കകളും 200 ഓളം ഡോക്ടര്‍മാരുടേയും കുറവ് മലപ്പുറത്തുണ്ട് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഐ.പി വിഭാഗത്തില്‍ 5,41,575 പേര്‍ ചികില്‍സ തേടി. ഒ.പി വിഭാഗത്തില്‍ 1,38,76,765 രോഗികളാണ് ചികില്‍സ തേടിയത്. മേജര്‍ ഓപറേഷന് വിധേയരായവര്‍ 60,349 പേര്‍. മൈനര്‍ ഓപ്പറേഷന് വിധേയരായവര്‍ 45,303 പേരുണ്ട്. ഇത് ആരോഗ്യ വകുപ്പിന്റെ പക്കലുളള കണക്കാണ്. യാഥാര്‍ത്ഥ്യം ഇതിലും എത്രയോ മുകളിലാണ്. മറ്റൊരു ജില്ലയിലും ഇത്രയും വലിയ തോതില്‍ രോഗികളില്ലെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. അടുത്തിടെ മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് മാത്രം 46 പേരാണ് മരിച്ചത്. മറ്റു പകര്‍ച്ചാവ്യാധികളാല്‍ മരണമടഞ്ഞവരുടെ എണ്ണം 79 എന്നാണ് ഔദ്യോഗിക കണക്ക്.

ഡിഫ്ത്തീരിയ ബാധിച്ച് മലപ്പുറം കൊണ്ടോട്ടിയില്‍ മുഹമ്മദ് ഹഫ്‌സാസ്, താനൂരിലെ മുഹമ്മദ് അമീന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ മരിച്ചു. മക്കരപ്പറമ്പില്‍ മലമ്പനി സ്ഥിരീകരിച്ച വാര്‍ത്തയും ആശങ്കയുളവാക്കുന്നതായിരുന്നു. ഡെങ്കി, ചിക്കുന്‍ഗുനിയ, ടൈഫോയ്ഡ്, മലമ്പനി, മഞ്ഞപ്പിത്തം, ഡിഫ്തീരിയ, മറ്റു വൈറല്‍ പനികള്‍ തുടങ്ങിയ പകര്‍ച്ചാവ്യാധികള്‍ വന്‍ തോതിലാണ് മലപ്പുറം ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ലയില്‍ ചികിത്സാ സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. മലപ്പുറത്താണ് ഉയര്‍ന്ന ജനസംഖ്യയുള്ളത്, 41 ലക്ഷം.

ഇത്രയും ജനങ്ങള്‍ അധിവസിക്കുന്ന ജില്ലയില്‍ ജനസംഖ്യാനുപാതികമായി ആസ്പത്രികളില്ല. മറ്റു ജില്ലകളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മലപ്പുറം ജില്ലയുടെ പിന്നോക്കാവസ്ഥ എത്രമാത്രമെന്ന് വ്യക്തമാകുന്നു. ഏതു വിഭാഗത്തിലുളള ആസ്പത്രികളുടെ എണ്ണമെടുത്താലും മലപ്പുറം പിന്നിലാണെന്ന് തെളിയുന്നു. അഞ്ച് വിഭാഗം ആസ്പത്രികളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒന്നില്‍ പോലും മലപ്പുറം മുന്നിലല്ല. തിരുവനന്തപുരത്ത് 33 ലക്ഷവും ആലപ്പുഴയില്‍ 21 ലക്ഷവും കോട്ടയത്ത് 19 ലക്ഷവും എറണാകുളത്ത് 32 ലക്ഷവും തൃശൂരില്‍ 31 ലക്ഷവുമാണ് ജനസംഖ്യ. ഇതനുസരിച്ച് ഈ ജില്ലകളിലെല്ലാം ആനുപാതികമായി ആസ്പത്രികളും ഡോക്ടര്‍മാരുമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending