Connect with us

More

മലപ്പുറത്തുകാരുടെ സ്നേഹത്തെകുറിച്ചുള്ള  മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് വൈറലാകുന്നു

Published

on

മലപ്പുറം: മലപ്പുറത്തുകാരുടെ സ്നേഹത്തെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാകുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ മലപ്പുറത്തെത്തിയ ന്യൂസ് 18 ലെ റിപ്പോര്‍ട്ടര്‍ സുര്‍ജിത്ത് അയ്യപ്പത്താണ് മലപ്പുറം എന്താണെന്ന് ചുരുങ്ങിയ വരികളില്‍ ലോകത്തോട് വിളിച്ച് പറയുന്നത്. മലപ്പുറത്ത് കണ്ട ഏറ്റവും വലിയ സംഗതി, ഏത് വീട്ടീപ്പോയാലും ‘ങ്ങള് കയിച്ചാ’ ന്നൊരു ചോദ്യം ഉണ്ടാകുമെന്ന് പറഞ്ഞ് കൊണ്ടാണ് സുര്‍ജിത്ത് കുറിപ്പിട്ടത്.

മലപ്പുറത്തെ നിരന്തരം അധിക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയായാണ് സുര്‍ജിത്തിന്റെ കുറിപ്പ്. നേതാക്കാന്‍മാരുടെയും സാദാരണക്കാരുടേയും വീട്ടില്‍ പോയപ്പോഴുണ്ടായ അനുഭവമാണ് സുര്‍ജിത്ത് ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. ”മലപ്പുറത്ത് കണ്ട ഏറ്റവും വലിയ സംഗതി ! ഏത് വീട്ടീപ്പോയാലും ‘ങ്ങള് കയിച്ചാ’ ന്നൊരു ചോദ്യം, സ്‌നേഹത്തോടെ ഭക്ഷണം നീട്ടുന്ന മനുഷ്യരെ ഒരു യാത്രക്കിടയിലും കണ്ടിട്ടില്ല കണ്ണ് നിറയും ഭായ്” എന്നായിരുന്നു പോസ്റ്റ്. മലപ്പുറത്തെ നിരന്തരം അധിക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയായാണ് സുര്‍ജിത്തിന്റെ കുറിപ്പ്.

അതിന് താഴെയായി സുര്‍ജിത്തിട്ട കമന്റും വൈറലായി. മത രാഷ്ട്രീയ വ്യത്യാസമില്ലാതെ സകലരുടേയും ഭാഷ സ്‌നേഹന്റേതാണെന്ന് സുര്‍ജിത്ത് പറയുന്നു. ആദ്യം പോയത് പാണക്കാട്ടേക്കാണ് , സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പുള്ള ദിവസം അവിടെ യോഗം നടക്കുന്നുണ്ടെന്നറിഞ്ഞ്. അവിടെ നിലയുറപ്പിച്ചു.പി.കെ കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദും അബ്ദുള്‍ വഹാബും ഇറങ്ങി വന്നു. ഒപ്പം ഹൈദരലി തങ്ങളും മൈക്ക് നീട്ടി , ബൈറ്റ് കിട്ടി. ഞാനും എന്റെ കാമറാമാനും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. ശേഷം ശിഹാബ് തങ്ങള്‍ പറഞ്ഞു . ‘എന്തേലും കൈച്ചിട്ട് പോകാം ‘ ഈന്തപ്പഴവും നേന്ത്ര പഴവും ശേഷം ജഗ കുഞ്ഞാലിക്കുട്ടിയുടെ വീട് ‘ചായ കൊടുത്തില്ലേ ഇബര്‍ക്ക്’ സുര്‍ജിത്ത് പറയുന്നു.

മുസ്ലീം ലീഗ് നേതാവും തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ മൊയ്തീന്‍ കുട്ടി മാഷിന്റെ വീട് …’ തന്നത് ‘പാഷന്‍ ഫ്രൂട്ട് ജൂസ് ‘ .. ഊണ് കഴിച്ചിട്ട് പോയാ മതീന്ന് നിര്‍ബന്ധം. ശേഷം ബി.ജെ.പി യുടെ കുടുംബയോഗം; അവിടേം അതേ നിര്‍ബന്ധം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറിന്റെ വീട്. വേങ്ങര ഡയറീസിനായി 6 മണിക്ക് അവിടെത്തി . ബഷീര്‍ ഇക്കയും കഴിപ്പിച്ചു സ്‌നേഹത്തോടെ’ മലപ്പുറത്ത് നിന്നും കിട്ടയ അനുഭവമാണ് സുര്‍ജിത്ത് മനോഹരമായി അവതരിപ്പിച്ചത്.

മലപ്പുറത്തെ , വേങ്ങരയിലെ പല ഇടങ്ങളിലും തെരഞ്ഞെടുപ്പ് ഷൂട്ടിനായി പോയി. സാധാരണ മനുഷ്യരുടെ അടുത്ത് പോലും അനുഭവം സമാനമാണെന്നും അദ്ദേഹം പറയുന്നു. മലപ്പുറത്തെ താലിബാനുമായി കൂട്ടിക്കെട്ടുന്നവരുടെ ഇടനെഞ്ച് നോക്കി ഞാനിടിക്കും ആഞ്ഞിടിക്കും എന്നും സുര്‍ജിത്ത് പറഞ്ഞ് വെക്കുന്നു.

kerala

പി.സരിന്‍ വിജ്ഞാനകേരളം മിഷന്‍ സ്ട്രാറ്റജിക് അഡൈ്വസറാക്കി സര്‍ക്കാര്‍ നിയമനം

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായാണ് നിയമനം നടന്നത്

Published

on

ഡോ. പി. സരിന് സർക്കാർ പുതിയ നിയമനം നൽകി. വിജ്ഞാന കേരളം മിഷൻ സ്ട്രാറ്റജിക് അഡ്വൈസർ പദവിയിലേക്ക് ആണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായാണ് നിയമനം നടന്നത്. തിരുവനന്തപുരം വിജ്ഞാനകേരളം ഓഫിസിലെത്തി സരിൻ ചുമതലയേറ്റെടുത്തു.

ഇത് നിർണായകമായൊരു പദവിയാണ്, പ്രത്യേകിച്ച് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പ്രതിസന്ധിയിലായ സരിനെ സിപിഐഎം ചേർത്തുനിർത്തുകയാണ്. ഡോ പി സരിന്റെ കഴിവ് പ്രയോജനപ്പെടുത്താൻ ആണ് സിപിഐഎം തീരുമാനം.

കെപിസിസിയുടെ ഡിജിറ്റൽ മീഡിയയുടെ ചുമതലമുണ്ടായിരുന്ന സരിന് സർക്കാരിന്റെ അഭിമാന പദ്ധതികളെ മുന്നോട്ടു നയിക്കാൻ കഴിയുമെന്നാണ് സർക്കാർ വിശ്വാസം.

Continue Reading

india

രാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍

Published

on

ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക് ഡ്രിൽ ആരംഭിച്ചു. വൈകിട്ട് 4 മണിക്കാണ് മോക്ഡ്രില്ലിനുള്ള സൈറൺ മുഴങ്ങിയത്. കേരളത്തിലെ 14 ജില്ലകളിലും സൈറൺ മുഴങ്ങി.

4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 തവണ നീട്ടി ശബ്ദിച്ചു. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രിൽ നടത്തുന്നത്. സൈറൺ ഇല്ലാത്ത ഇടങ്ങളിൽ അനൗൺസ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിക്കും. 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും.

സിവിൽ ഡിഫൻസ് മോക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന നിർദേശങ്ങൾ പാലിക്കണം

കമ്മ്യൂണിറ്റി തല ഇടപെടലുകൾ

1. റസിഡൻസ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാർഡ് തലത്തിൽ) മോക്ക് ഡ്രിൽ വാർഡന്മാരെ നിയോഗിക്കുക.

2. എല്ലാ പ്രദേശവാസികൾക്കും സിവിൽ ഡിഫൻസ് ബ്ലാക്ക്ഔട്ട് നിർദേശങ്ങൾ എത്തിക്കുക.

3. ആവശ്യമെങ്കിൽ ആരാധനാലയങ്ങളിലെ അനൗൺസ്മെന്‍റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുക.

4. വാർഡുതല ഡ്രില്ലുകൾ സംഘടിപ്പിക്കുക.

5. സ്കൂളുകളിലും ബേസ്മെന്‍റുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക.

6. കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രിൽ വാർഡന്മാരുടെ നിർദേശങ്ങൾ അനുസരിക്കുക. കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.

ഗാർഹികതല ഇടപെടലുകൾ

7. മോക് ഡ്രിൽ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും അടിയന്തര ഘട്ടത്തിൽ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തിൽ വീടുകളിൽ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളിൽ കട്ടിയുള്ള കാർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.

8. ജനാലകളുടെ സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

9. ബാറ്ററി/സോളാർ ടോർച്ചുകൾ, ഗ്ലോ സ്റ്റിക്കുകൾ, റേഡിയോ എന്നിവ കരുതുക.

10. സൈറൺ മുഴങ്ങുമ്പോൾ എല്ലായിടങ്ങളിലെയും (വീടുകൾ, ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ ഉൾപ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകൾ ഓഫ് ചെയ്യേണ്ടതാണ്.

11. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക. ഇതിൽ മരുന്നുകൾ, ടോർച്ച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉൾപ്പെടുത്തുക.

12. വീടിനുള്ളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.

13. എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങൾ ഒരുമിച്ചു “ഫാമിലി ഡ്രിൽ” നടത്തുക.

14. സൈറൺ സിഗ്നലുകൾ മനസ്സിലാക്കുക. ദീർഘമായ സൈറൺ മുന്നറിയിപ്പും ചെറിയ സൈറൺ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.

15. പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറേണ്ടതാണ്.

16. ഔദ്യോഗിക വിവരങ്ങൾ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.

17. തീപിടിത്തം ഒഴിവാക്കാൻ ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യുക.

18. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.

Continue Reading

india

‘ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരക്കും രാജ്യം കണക്ക് പറയിക്കും’; രാഹുൽ മാങ്കൂട്ടത്തിൽ

Published

on

കോഴിക്കോട്: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരക്കും നമ്മുടെ രാജ്യം കണക്ക് പറയിക്കുക തന്നെ ചെയ്യുമെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ഹിമാൻഷി എന്ന ഇന്ത്യയുടെ മകളുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞതിന്‍റെ പ്രതികാരം നമ്മൾ വീട്ടിയത് ആ ദൗത്യത്തിന് ഓപറേഷൻ സിന്ദൂർ എന്ന പേര് നൽകിയാണെന്നും എഫ്.ബി പോസ്റ്റിൽ രാഹുൽ ചൂണ്ടിക്കാട്ടി.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

വിവാഹം കഴിഞ്ഞു കേവലം ആറ് ദിവസം മാത്രമായ ഹിമാൻഷി നർവാൾ തന്റെ പ്രിയ പാതിയും ഇന്ത്യൻ നാവിക സേന ഓഫീസറുമായ ലെഫ്റ്റ്നന്റ് വിനയ് നർവാളിന്റെ മൃതശരീരത്തിന് അരികിൽ ഇരുന്ന് പൊട്ടിക്കരയുന്ന ചിത്രം പെഹൽഗാമിലെ ഭീകരാക്രമണത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന ഓർമ്മയായിരുന്നു.

ഹിമാൻഷി എന്ന ഇന്ത്യയുടെ മകളുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞതിന്റെ പ്രതികാരം നമ്മൾ വീട്ടിയത് ആ ദൗത്യത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നല്കി മാത്രമല്ല..

പാക്കിസ്ഥാനിൽ കയറി നമ്മൾ ഭീകരരെ ആക്രമിച്ചതിന് ശേഷം നമ്മൾ ആ കണക്ക് വീട്ടി എന്ന് ലോകത്തോട് വിളിച്ചു പറയിച്ചത് രണ്ട് ധീര വനിതകളെ കൊണ്ടാണ്.

കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിംഗും…

ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരയ്ക്കും കണക്ക് പറയിക്കുക തന്നെ ചെയ്യും നമ്മുടെ രാജ്യം❤️

Continue Reading

Trending