Connect with us

kerala

‘മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണ്’; സുജിത്ദാസ് നെഞ്ചിൽ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകൾ തിരിച്ച് വാങ്ങണം: പികെ. നവാസ്‌

കള്ളക്കേസും കള്ളത്തരവും കൊള്ളത്തരവും കൊലപാതകവും കടത്ത് സംഘവുമായി കാട്ടിക്കൂട്ടല്‍ നടത്തിയ ഒരു പൊലീസുകാരന് നല്‍കാനുള്ളതല്ല ഇത്തരം മെഡലുകളെന്നും നവാസ് പറഞ്ഞു.

Published

on

സുജിത് ദാസ് നെഞ്ചില്‍ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകള്‍ തിരിച്ച് വാങ്ങണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ പി.കെ നവാസ്. മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണ് ഈ മെഡലുകളെന്നും പി.കെ നവാസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

കള്ളക്കേസും കള്ളത്തരവും കൊള്ളത്തരവും കൊലപാതകവും കടത്ത് സംഘവുമായി കാട്ടിക്കൂട്ടല്‍ നടത്തിയ ഒരു പൊലീസുകാരന് നല്‍കാനുള്ളതല്ല ഇത്തരം മെഡലുകളെന്നും പി.കെ നവാസ് പറഞ്ഞു. 2023ല്‍ പൊലീസിലെ മികച്ച സേവനത്തിന് സുജിത് ദാസിന് ഗാര്‍ഡ് ഓഫ് ഹോണര്‍ മെഡല്‍ നല്‍കുമ്പോള്‍ സര്‍ക്കാര്‍ വിശദീകരിചത് മികച്ച പൊലീസിങ്ങിനും ഇന്റലിജന്‍സിനുമാണെന്നാണ്. എന്നാല്‍ മലപ്പുറം എസ.പിയായി ചാര്‍ജെടുക്കുന്നതിന് മുമ്പ് മലപ്പുറത്തെ ശരാശരി കേസുകള്‍ 12,000 ആണെങ്കില്‍ കൃത്രിമമായി വര്‍ദ്ധിപ്പിച്ച് 2023 ല്‍ 40428 വരെ ആക്കിയതിനുള്ള സര്‍ക്കാറിന്റെ അഭിനന്ദനമാണ് ഈ മെഡലെന്ന് എം.എസ്.എഫ്‌ നേതാവ്‌ പറഞ്ഞു. സുജിത് ദാസ് എത്തിയതിന് ശേഷം കേസുകളുടെ എണ്ണത്തില്‍ 350% വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം പത്തനംതിട്ട എസ്.പി സ്ഥാനത്ത് നിന്ന് ഇദ്ദേഹത്തെ മാറ്റി നിര്‍ത്തിയത് ഗുരുതരമായ മോശംപെരുമാറ്റം ഉണ്ടായതിനാണെന്ന് വ്യക്തമാണ്. ആ സാഹചര്യത്തില്‍ സുജിത് ദാസ് മലപ്പുറം ജില്ലയെ വഞ്ചിച്ച് നേടിയ മെഡലുകള്‍ സര്‍ക്കാര്‍ തിരിച്ച് വാങ്ങണം. വിഷയത്തില്‍ ഡിജിപിക്കും സര്‍ക്കാരിനും പരാതി നല്‍കിയിട്ടുണ്ട്, പരാതിയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിച്ചാണെങ്കിലും ജില്ലയെ ചതിച്ച് നേടിയ മെഡലുകള്‍ നെഞ്ചത്ത് കുത്തി നടക്കാന്‍ അനുവദിക്കില്ലെന്നും നവാസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സുജിത് ദാസ് നെഞ്ചില്‍ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകള്‍ തിരിച്ച് വാങ്ങണം, മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണീ മെഡലുകള്‍.

2023ല്‍ പോലീസിലെ മികച്ച സേവനത്തിന് സുജിത് ദാസിന് ഗാര്‍ഡ് ഓഫ് ഹോണര്‍ മെഡല്‍ നല്‍കി സര്‍ക്കാര്‍ അഭിനന്ദിച്ചു. കാരണം മികച്ച പോലീസിംഗിനും, അദ്ദേഹത്തിന്റെ ഇന്റ്‌ലിജന്‍സിനും

ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാല്‍ അദ്ദേഹം മലപ്പുറം SP യായി ചാര്‍ജെടുക്കുന്നതിന്റെ മുന്‍പ് മലപ്പുറത്തെ ശരാശരി കേസുകള്‍ 12000 ആണെങ്കില്‍ ഈ മഹാന്‍ കൃത്രിമമായി വര്‍ദ്ധിപ്പിച്ച് 2023 ല്‍ 40428 വരെ ആക്കിയതിന് സര്‍ക്കാറിന്റെ അഭിനന്ദനമാണ് 2023 ലെ ഈ മെഡല്‍. 350% വര്‍ദ്ധനവ്

ജില്ലയില്‍ കള്ളക്കേസും-കള്ളത്തരവും-കൊള്ളത്തരവും-കൊലപാതകവും-കടത്ത്‌സംഘവും ആയി കാട്ടിക്കൂട്ടല്‍ നടത്തിയ ഒരു പോലീസ്‌കാരന് നല്‍കാനുള്ളതല്ല ഇത്തരം മെഡലുകള്‍.

ബാഡ്ജ് ഓഫ് ഹോണര്‍ നല്‍കുന്നതിലെ നിബന്ധനകള്‍ പരാമാര്‍ശിച്ച് കൊണ്ട് സര്‍ക്കാര്‍ 2019 മെയ് 7 ന് ഇറക്കിയ 10/2019 സര്‍ക്കുലറിലെ പോയിന്റ് നമ്പര്‍ ആറില്‍ പറയുന്നത് ‘if the recipient of the badge of honor is found to have included in any serious misconduct, after receiving such badge of honor, the badge of honor will be withdrawn and the recipient will not be allowed to wear such badge of honor’എന്നാണ്

കഴിഞ്ഞ ദിവസം പത്തനംതിട്ട SP സ്ഥാനത്ത് നിന്ന് ഇദ്ദേഹത്തെ മാറ്റി നിര്‍ത്തിയത് serious misconduct ഉണ്ടായതിനാലാണല്ലോ.

ഇത് പ്രകാരം ശ്രീ സുജിത് ദാസ് ഐ.പി.എസിന് മലപ്പുറം ജില്ലയെ വഞ്ചിച്ച് നേടിയ മെഡലുകള്‍ സര്‍ക്കാര്‍ തിരിച്ച് വാങ്ങണം.

ഇന്ത്യയ്ക്ക് അഭിമാനമായ മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്ക് മേല്‍ ക്രിമിനല്‍ ചാപ്പ കുത്തി നാണക്കേട് ഉണ്ടാക്കി താങ്കള്‍ നേടിയ ഈ മെഡലുകള്‍ അഴിച്ച് വെച്ചേ പറ്റൂ.

DGP ക്കും സര്‍ക്കാരിനും പരാതി നല്‍കിയിട്ടുണ്ട്, മേല്‍ പരാതിയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതി സമീപിച്ചാണെങ്കിലും ജില്ലയെ ചതിച്ച് നേടിയ മെഡലുകള്‍ നെഞ്ചത്ത് കുത്തി നടക്കാന്‍ അനുവദിക്കില്ല.

_പികെ നവാസ്_

 

 

kerala

‘എമ്പുരാൻ നിർവഹിക്കുന്നത് കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയ സമരം’: ടി.വി ഇബ്രാഹിം എംഎൽഎ

Published

on

എമ്പുരാൻ സിനിമയെ പിന്തുണച്ച് കൊണ്ടോട്ടി എംഎൽഎ ടി.വി ഇബ്രാഹിം. കുറ്റം ചെയ്യുന്നതല്ല, അതിനെപ്പറ്റി പറയുന്നതാണ് കുറ്റം എന്ന വികലനീതി തുറന്നുകാട്ടാൻ എമ്പുരാൻ സിനിമയെ പ്രോത്സാഹിപ്പിക്കുമെന്നും ഇബ്രാഹിം ഫേസ്‍ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജും സഹപ്രവർത്തകരും നിർവ്വഹിക്കുന്നത് കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയ സമരമാണെന്നും അത് പ്രേക്ഷക സമൂഹത്തിനപ്പുറത്ത് ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യവാദികൾക്ക് പ്രതീക്ഷനൽകുന്നതാണെന്നും ഫേസ്‍ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

‘കുറ്റം ചെയ്യുന്നതല്ല, അതിനെപ്പറ്റി പറയുന്നതാണ് കുറ്റം’ എന്ന വികലനീതി തുറന്നുകാട്ടാൻ ‘എൽ 2 എമ്പുരാൻ’ സിനിമയെ പ്രോത്സാഹിപ്പിക്കുക തന്നെ ചെയ്യും.! ഫാസിസ്റ്റ് ഭരണകൂടം അധികാരമാളുന്ന കാലത്ത് സാധ്യമായ പരിമിതമായ ആവിഷ്കാര സ്വാതന്ത്ര്യത്തെ പരമാവധി പ്രയോജനപ്പെടുത്തി, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യയുടെ പിന്നാമ്പുറക്കാഴ്ചകളെ ലോകത്തെങ്ങുമുള്ള സിനിമാസ്വാദർക്ക് സമർപ്പിക്കാനുള്ള ധീരവും സർഗാത്മകവുമായ ചുവടുവെപ്പാണ് എൽ2 എമ്പുരാൻ. ഫാഷിസ്റ്റ് ഭീഷണിക്കെതിരായി രാജ്യത്തെങ്ങും ഉയർന്നു വരുന്ന രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പലതരം ചെറുത്തുനിൽപ്പു സമരരൂപങ്ങളിൽ ഒന്നായി, തങ്ങളുടെ സിനിമയെ മാറ്റിത്തീർത്തുകൊണ്ട് എമ്പുരാന്റെ സംവിധായകനായ പ്രിയപ്പെട്ട നടൻ പ്രിഥ്വിരാജും സഹപ്രവർത്തകരും യഥാർത്ഥത്തിൽ നിർവഹിക്കുന്നത് കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയ സമരം തന്നെയാണ്. സിനിമയുടെ ഉള്ളടക്കം എന്നപോലെതന്നെ അതിനോടുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളും കൃത്യമായ രാഷ്ട്രീയ സംവാദങ്ങളായി മാറുന്നു. ഒരു സിനിമ അതിന്റെ പ്രേക്ഷക സമൂഹത്തിന് പുറത്ത് ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യവാദികൾക്ക് പ്രതീക്ഷയും സമരോർജ്ജവും പകരുന്ന ധീരമായ ഒരു കലാവിഷ്കാരമായി മാറുന്ന അപൂർവമായ ചരിത്രസന്ദർഭം കുറിച്ചുവെക്കുകയാണ് എൽ2 എമ്പുരാൻ ചെയ്യുന്നത്.

ചിത്രത്തിലെ 17 ഭാഗങ്ങൾ വെട്ടിക്കളയുമെന്നാണ് ഇപ്പോൾ കേൾക്കുന്നത്. ബാബ ബജ്റംഗി എന്ന പ്രധാന വില്ലന്റെ പേര്, ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, ഗർഭിണിക്കെതിരെ നടന്ന മൃഗീയമായ ആക്രമണം, മുസ്‍ലിംകൾക്ക് അഭയം നൽകിയ നാട്ടുറാണിയെ കൊല്ലുന്നത്, ജാതി അധിക്ഷേപങ്ങൾ തുടങ്ങിയ രംഗങ്ങളആണത്രെ വെട്ടിക്കളയാൻ പോകുന്നത്. ചില സംഭാഷണങ്ങൾ മ്യൂട്ട് ചെയ്യും. ചുരുക്കത്തിൽ, വലതുപക്ഷ വർഗീയവാദികളെ അലോസരപ്പെടുത്തുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും സിനിമയിൽ നിന്ന് അപ്രത്യക്ഷമാകും. ‘കുറ്റം ചെയ്യുന്നതല്ല, അതിനെപ്പറ്റി പറയുന്നതാണ് കുറ്റം’ എന്ന വികലനീതി പൊതുസമൂഹത്തിൽ തുറന്നുകാട്ടാൻ, സിനിമക്കുണ്ടായ പരിണതികൾ ഏറെ സഹായകമായി.

അധികാരത്തിലേറിയതുമുതൽ സ്വന്തം വംശീയ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി ചരിത്രത്തെ അട്ടിമറിക്കാനുള്ള ഗൂഡശ്രമങ്ങൾ ബിജെപിയും സംഘപരിവാറും ആരംഭിച്ചിട്ടുണ്ട്. വ്യാജമായ ചരിത്രനിർമ്മിതയും ചരിത്രനിഷേധവും ആസൂത്രിതമായ അട്ടിമറികളും ഫാഷിസ്റ്റ് ഭരണത്തിൽ നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്നു. അത്തരം കുത്സിത പദ്ധതികളുടെ ഭാഗമായാണ് വംശീയനുണകളും സാംസ്ക്കാരികഹിംസയും സമാസമം ചേർത്ത ‘കശ്മീർ ഫയൽസ്’, ‘കേരള സ്റ്റോറി’ ‘ഛാവ’ പോലുള്ള സിനിമകൾ നിർമ്മിക്കപ്പെട്ടത്. സംഘ്പരിവാർ പണി ശാലകളിൽ രൂപം കൊണ്ട ഹിംസാത്മകമായ ഉപകരണങ്ങളാണ് ആ സിനിമകൾ.

ഫാസിസം കടന്നുവരുന്നതും വിഷം ചീറ്റുന്നതും നൃത്തം ചവിട്ടുന്നതും, വിവരമുണ്ടെന്ന് കരുതുന്നവർതന്നെ കണ്ണുചിമ്മി കണ്ടില്ലെന്ന് നടിച്ചാൽ വിഷപ്പാമ്പുകൾക്ക് ഇതിൽപ്പരം സൗകര്യം വേറെ ലഭിക്കാനില്ല. ഇത്തരം മനോഭാവത്തിനും ചെയ്തികൾക്കുമെതിരെ ജനാധിപത്യമനസ്സുള്ള, മതനിരപേക്ഷതയിൽ വിശ്വാസമർപ്പിച്ച സകലരും ഒറ്റക്കെട്ടായി സടകുടഞ്ഞെഴുന്നേറ്റ് കർമനിരതരാകേണ്ട ഘട്ടം അതിക്രമിച്ചതായി ഓർമപ്പെടുത്തുന്നു

വർഗീയ ഫാഷിസ്റ്റ് ഖഡ്ഗത്തെ ജനങ്ങൾക്ക് കുറേക്കൂടി വ്യക്തമായി ചൂണ്ടിക്കാണിക്കാൻ സഹായിച്ച ഈ കലാസൃഷ്ടിയെ നമ്മൾ, ജനാധിപത്യ വിശ്വാസികൾ ഹൃദയത്തോട് ചേർത്ത് നിർത്തി പിന്തുണക്കും!

Continue Reading

kerala

ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി സിപിഎം പ്രവർത്തകരുടെ ആഘോഷം

Published

on

കണ്ണൂർ: കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ പതിച്ച പതാകകളുമായി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സിപിഎം പ്രവർത്തകരുടെ ആഘോഷം. കൂത്തുപറമ്പ് – കണ്ണൂർ റോഡിൽ കായലോടിന് സമീപം പറമ്പായി കുട്ടിച്ചാത്തൻ മഠം ക്ഷേത്ര ഉത്സവാഘോഷത്തിനിടെ നടന്ന കലശഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളുടെ ചിത്രങ്ങൾ പതിച്ച കൊടികളുമായി യുവാക്കൾ ആഘോഷ പ്രകടനം നടത്തിയത്. കായലോട് കേന്ദ്രീകരിച്ച് ആരംഭിച്ച ഘോഷയാത്രയിൽ ആയിരുന്നു പാർട്ടി പ്രവർത്തകരുടെ ആവേശപ്രകടനം. പതാകകൾ വീശുന്നതിനൊപ്പം പ്രതികളെ പ്രകീർത്തിക്കുന്ന വാഴ്ത്തു പാട്ടുകളും മുദ്രാവാക്യങ്ങളും ഉയർന്നുകേട്ടു.

കണ്ണൂരിൽ ഉത്സവങ്ങളോടും മറ്റും അനുബന്ധിച്ച് പാർട്ടി പതാകകളും മറ്റും ഉപയോഗിച്ചുള്ള ആഘോഷ പരിപാടികൾ സാധാരണയാണെങ്കിലും കൊലപാതക കേസിൽ കോടതി ശിക്ഷിച്ച പ്രതികളുടെ ചിത്രങ്ങളുമായുള്ള പ്രകടനങ്ങൾ ഇതുവരെയുണ്ടായിട്ടില്ല. ബിജെപി പ്രവർത്തകനായിരുന്ന സൂരജിനെ കൊലപ്പെടുത്തിയ കേസിന്റെ വിധി വന്നതിന് പിന്നാലെ ‘ശിക്ഷിക്കപ്പെട്ടവരെല്ലാവരും നിരപരാധികൾ ആണ്. അവരെ രക്ഷിക്കാൻ നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും’ – എന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചിരുന്നത്.

ഇതേ നയം തന്നെ പാർട്ടി അനുയായികളും പിന്തുടരുന്നതിന്റെ ദൃശ്യങ്ങളാണ് ഇന്നലെ നടന്ന കലശഘോഷയാത്രയിൽ വെളിവായത്. കേസിൽ കോടതി വിധി പറഞ്ഞ ദിവസം കോടതിക്ക് പുറത്തും പ്രതികൾക്ക് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ എത്തിയിരുന്നു.

Continue Reading

kerala

സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് ആശമാരുടെ പ്രതിഷേധം; സമരം കടുപ്പിച്ച് ആശമാർ

Published

on

തിരുവനന്തപുരം:  മുഖം തിരിക്കുന്ന ഭരണകൂടത്തിന്റെ മുഖത്തേക്ക് ആശമാർ  മുടിമുറിച്ചെറിയുന്നു. വേതനവർധന ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് അനുഭാവപൂർവമായ സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണു സമരം കടുപ്പിച്ച് മുടിമുറിക്കൽ പ്രതിഷേധത്തിലേക്ക് കടക്കാൻ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്.

കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻടീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയതായിരുന്നു ആവശ്യങ്ങൾ. ഭൂരിപക്ഷം വരുന്ന ആശമാരും ഭരണാനുകൂല സംഘടനയിൽപ്പെട്ടവർ. ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ നേതാക്കൾ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. സമരം പൊളിക്കാൻ മറുസമരവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല.

അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി. പിന്നാലെ മുടി മുറിച്ച് പ്രതിഷേധിച്ചു. ഒരാൾ തല മുണ്ഡനം ചെയ്തു. പലരും വിതുമ്പിക്കരയുകയായിരുന്നു.

ആശമാർ കേന്ദ്രസ്കീമിലെ ജീവനക്കാർ ആണെന്നും ഓണറേറിയം കൂട്ടേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. കേന്ദ്രവും സംസ്ഥാനവും പരസ്പരം വിരൽചൂണ്ടുമ്പോഴും സമരം ചെയ്തവരുടെ ആവശ്യം മാത്രം ആരും ഗൗനിച്ചില്ല. സെക്രട്ടേറിയേറ്റ് ഉപരോധം, നിരാഹാര സമരം അങ്ങനെ മുറകൾ ആശമാർ മാറ്റി മാറ്റി പരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് മുടി മുറിച്ചും പ്രതിഷേധിക്കാൻ ആശമാർ തീരുമാനിച്ചത്.

Continue Reading

Trending