Connect with us

Culture

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം: കെ.എന്‍.എ ഖാദര്‍ പുതിയ ജില്ലകള്‍ പരിഗണനയിലില്ലെന്ന് മന്ത്രി

Published

on


തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തിനെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് കെ.എന്‍.എ ഖാദര്‍. നിയമസഭയില്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെയും ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും വ്യക്തിപരമായ അസൗകര്യത്തെ തുടര്‍ന്ന് ഇത് അവതരിപ്പിക്കാനായില്ല. ഇത് മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇന്നലെ സഭയില്‍ വിശദീകരണം നല്‍കി.
ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും അത് സ്പീക്കര്‍ പരിഗണിക്കാന്‍ അനുവദിച്ച ദിവസം തനിക്ക് അസൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ നോട്ടീസ് പരിഗണിച്ചപ്പോള്‍ തനിക്ക് അവതരിപ്പിക്കാനായില്ല. അതുകാരണമാണ് വീണ്ടും വിഷയം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികവിഷയമല്ല ഇതെന്നും മലപ്പുറത്തുകാരുടെ ഏറെ നാളത്തെ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭരണസൗകര്യത്തിനായി പുതിയ താലൂക്കും, പഞ്ചായത്തും രൂപീകരിക്കുന്നതു പോലെയാണെന്നും അഭിപ്രായപ്പെട്ടു.സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമായി കരുതാനാവില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഇ.പി ജയരാജന്‍ മറുപടി നല്‍കി. ഉദ്യോഗസ്ഥമേധാവിത്വത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിച്ചുവരുന്ന സംവിധാനത്തെ തെരഞ്ഞെടുക്കപ്പെട്ട ജനകീയ ഭരണസംവിധാനത്തോടും പ്രാദേശിക ജനസമൂഹത്തോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അന്തരീക്ഷത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തും വിധം അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അധികാരവികേന്ദ്രീകരണം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്ന ജില്ലയാണ് മലപ്പുറം. ആ സുസ്ഥിര വികസനസംസ്‌കാരം ശക്തിപ്പെടുത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മന്ത്രി അറിയിച്ചു.
1969 ജൂണ്‍ 16 ന് ഇ.എം.എസ് സര്‍ക്കാറിന്റെ കാലത്താണ് മലപ്പുറം ജില്ല രൂപീകരിക്കുന്നതെന്ന് ഖാദര്‍ പറഞ്ഞു. സംസ്ഥാനത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മലപ്പുറത്ത് വികസനം കടന്നു വരുന്നുണ്ട്. എന്നാല്‍, 50 വര്‍ഷം കഴിഞ്ഞിട്ടും ജനസംഖ്യക്ക് ആനുപാതികമായ വികസനവളര്‍ച്ചയില്ല. വഴിക്കടവ് മുതല്‍ വളയങ്കോട് വരെ നീണ്ടു കിടക്കുന്ന ഭൂമിശാസ്ത്രപരമായി വിസ്തൃതമായ ജില്ലയാണ് മലപ്പുറം. ജില്ലാ കലക്ടര്‍ ഓഫീസിലേക്ക് 70 മുതല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കേണ്ടി വരികയാണെന്നും ഖാദര്‍ പറഞ്ഞു.
ഊഷ്മളമായ മനുഷ്യബന്ധങ്ങളുള്ള മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയാണ് മലപ്പുറം. തുഞ്ചത്ത് എഴുത്തച്ഛന്‍, മേല്‍പ്പത്തൂര്‍, ചെറുകാട്, ഉറൂബ്, പൂക്കോയ തങ്ങള്‍, ഇ.എം.എസ്. എം.പി നാരായണ മേനോന്‍, മോയിന്‍കുട്ടി വൈദ്യര്‍ തുടങ്ങിയ മഹാരഥന്‍മാരുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന നാടാണിത്. സംസ്ഥാനത്ത് കുടുംബശ്രീ, അക്ഷയ, പൂര്‍ണസാക്ഷരത, ഐ.സി.ഡി.എസ് എന്നിവ ആദ്യം തുടങ്ങിയത് ഇവിടെയാണ്. പുതിയ ജില്ല വന്നാല്‍ ഭരണസൗകര്യം കൂടും. പുതിയ ജില്ലാ പഞ്ചായത്തുണ്ടാകും. പുതിയ സ്‌കൂളുകള്‍, കോളജുകള്‍, ആസ്പത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കൂടുതല്‍ സ്‌കൂള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പുതിയ താലൂക്കുകള്‍, വില്ലേജുകള്‍, കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ എന്നിവയും ഉണ്ടാകും. ഫലത്തില്‍ അധികാരവികേന്ദ്രീകരണം കൂടുതല്‍ ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
44 ലക്ഷത്തോളമാണ് മലപ്പുറത്തെ നിലവിലെ ജനസംഖ്യ. തൊട്ടുപിന്നിലുളള തിരുവനന്തപുരത്ത് 33 ലക്ഷവും. എന്നാല്‍ ഇവ തമ്മിലുള്ള വ്യത്യാസം 11 ലക്ഷം വരും. 37 ലക്ഷമാണ് വയനാടും മലപ്പുറവും തമ്മിലുള്ള വ്യത്യാസം. ഇന്ത്യയില്‍ ലോകസഭാ സീറ്റുകളേക്കാള്‍ കുറവ് ജില്ലകളുള്ള സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളിലെല്ലാം മണ്ഡലങ്ങളേക്കാള്‍ കൂടുതല്‍ ജില്ലകളുണ്ട്. അതിനുസരിച്ച് കേരളത്തില്‍ പുതിയ ജില്ലകള്‍ ഉണ്ടാകേണ്ടതുണ്ട്. മലപ്പുറത്ത് മാത്രമല്ല, വടകര, മൂവാറ്റുപുഴ തുടങ്ങിയ അനുയോജ്യമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും പുതിയ ജില്ല തുടങ്ങാവുന്നതാണ്. നിലവിലെ പഞ്ചായത്തുകളെ വിഭജിച്ച് സര്‍ക്കാര്‍ പുതിയ പഞ്ചായത്ത് ഉണ്ടാക്കാന്‍ പോകുന്നു എന്നാണ് അറിയുന്നത്. ഭരണസൗകര്യത്തിനല്ലേ ഇത്. മലപ്പുറത്തെ വിഭജിച്ച് എങ്ങനെ പുതിയ ജില്ല ഉണ്ടാക്കാം. ഏതെല്ലാം പ്രദേശം കൂട്ടിചേര്‍ക്കാം എന്ന കാര്യം പരിശോധിക്കാന്‍ സ്‌പെഷല്‍ ഓഫീസറെ വെക്കണമെന്നും കെ.എന്‍.എഖാദര്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

Published

on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.

മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.

കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Continue Reading

Film

ആസിഫ് അലി വിജയം തുടരും.. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

Published

on

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ-  ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

Continue Reading

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Trending