Connect with us

kerala

‘മലപ്പുറം ജില്ലയും സലീമെന്ന പേരും’; നെടുമ്പാശ്ശേരിയില്‍ അനുഭവപ്പെട്ട ദുരവസ്ഥ പങ്കുവെച്ച് ഗായകന്‍ സലീം കോടത്തൂര്‍

ദിവസങ്ങള്‍ക്ക് മുമ്പ് ഖത്തറിലേക്ക് സംഗീത പരിപാടിക്കായി പുറപ്പെട്ട സലീം കോടത്തൂര്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ തിരിച്ചെത്തിയത്.

Published

on

മലപ്പുറം: മുസ്ലിം പേരും മലപ്പുറം ജില്ലക്കാരനുമായതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ആല്‍ബം ഗായകന്‍ സലീം കോടത്തൂര്‍. ഈ രണ്ടു കാരണങ്ങള്‍ കൊണ്ട് വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയനാകേണ്ടി വന്ന ദുരവസ്ഥയാണ് സലീം ഫേസ്ബുക്ക് പോസ്റ്റിലൂടെയും ലൈവിലൂടെയും പങ്കുവെച്ചത്. ഇതു കാരണം ജില്ല മാറ്റണോ, പേരു മാറ്റണോ എന്ന സംശയത്തിലാണെന്നും സലീം തന്റെപോസ്റ്റില്‍ കുറിച്ചു.

‘മലപ്പുറം ജില്ലയും സലീം എന്ന പേരും. എയര്‍പോര്‍ട്ടിലുള്ള ചിലര്‍ക്ക് പിടിക്കുന്നില്ല. പാസ്‌പോര്‍ട്ടിലെ പേരു നോക്കി പ്രത്യേക സ്‌കാനിങ്, അടിവസ്ത്രം വരെ ഊരി പരിശോധിച്ചാലെ തൃപ്തി വരുന്നുള്ളു. ഞാന്‍ ജില്ല മാറ്റണോ പേരു മാറ്റണോ എന്ന സംശയത്തിലാണ്’ എന്നാണ് സലീമിന്റെ പോസ്റ്റ്. സലീമിന്റെ കുറിപ്പിനു താഴെ നിരവധി പേര്‍ സമാന അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി വരുന്ന മലപ്പുറം ജില്ലയിലെ 90 ശതമാനം പ്രവാസികളും അനുഭവിക്കുന്ന പ്രശ്നമാണിതെന്നും ചിലര്‍ കമെന്റില്‍ ചൂണ്ടിക്കാട്ടുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഖത്തറിലേക്ക് സംഗീത പരിപാടിക്കായി പുറപ്പെട്ട സലീം കോടത്തൂര്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ തിരിച്ചെത്തിയത്. സ്‌കാനിങ് അടക്കമുള്ള എല്ലാവിധ പരിശോധനകളും കഴിഞ്ഞ ശേഷമാണ് ചിലര്‍ തന്നെ പ്രത്യേക പരിശോധനക്കായി കൂട്ടികൊണ്ടുപോയത്. പാസ് പോര്‍ട്ടിലെ പേരു നോക്കിയാണ് ഇവര്‍ പരിശോധന കര്‍ശനമാക്കുന്നത്. മുസ്ലിം പേരും മലപ്പുറം ജില്ലക്കാരുമായാല്‍ പ്രത്യേക പരിശോധന നടത്തുക എന്ന രഹസ്യ അജണ്ടയുടെ ഭാഗമാണ് ഇതെന്നു സംശയിക്കുന്നതായും സലീം പറഞ്ഞു.

പരിപാടിയില്‍ പങ്കെടുത്തതിന്റെ പോസ്റ്ററും ഗായകനാണെന്നു തെളിയിക്കുന്ന മുഴുവന്‍ കാര്യങ്ങളും ഉദ്യോഗസ്ഥര്‍ മുമ്പാകെ കാണിച്ചു കൊടുത്തെങ്കിലും രക്ഷയുണ്ടായില്ല. കൂടെയുണ്ടായിരുന്ന സഹയാത്രികര്‍ തന്നെ ഒരു കള്ളകടത്തുകരാനായി കാണുന്ന അവസ്ഥ സങ്കടകരമാണെന്നും അദ്ദേഹം പിന്നീട് ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോയില്‍ പറഞ്ഞു. അടിവസ്ത്രം വരെ അഴിച്ചു നടത്തിയ പരിശോധന തന്നെ മാനസികമായി തളര്‍ത്തിയെന്നും സലീം കോടത്തൂര്‍ പറയുന്നു. മണിക്കൂറുകള്‍ നീണ്ട പിശോധനക്ക് ശേഷമാണ് എയര്‍പോര്‍ട്ടില്‍ നിന്നും സലീമിന് പുറത്തിറങ്ങാനായത്.

india

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും; എറണാകുളം ഇടപ്പള്ളി സ്വദേശി

Published

on

ന്യൂഡൽഹി/ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചതെന്നാണ് കൊച്ചി പൊലീസിന് ലഭിച്ച വിവരം.

ഭീകരാക്രമണത്തിൽ മൂന്നു വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറ്റലി, ഇസ്രായേൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.

അതേസമയം, ഭീകരാക്രമണത്തിൽ 25ലധികം പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 12 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്.

Continue Reading

india

ജമ്മുകശ്മീര്‍ ഭീകരാക്രമണം: അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമായ സംഭവം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

ശ്രീനഗറില്‍ നടന്ന സംഭവം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇതിനെതിരെ രാജ്യം ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഇതിന്റെ ഉത്തരവാദികള്‍ ആരായാലും ശക്തമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

india

‘പഹൽഗാം ഭീകരാക്രമണം രാജ്യസുരക്ഷക്കെതിരായ വെല്ലുവിളി’: വി.ഡി. സതീശൻ

Published

on

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജമ്മു കശ്മീരിലെ ഭീകരാക്രമണം രാജ്യസുരക്ഷക്കെതിരായ വെല്ലുവിളിയാണെന്നും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ‍യുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും രാജ്യസുരക്ഷക്കെതിരായ വെല്ലുവിളിയുമാണ്. കശ്മീരിന്‍റെ ചരിത്രത്തിൻ വിനോദസഞ്ചാരികൾക്കെതിരെ നടന്ന എറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണിത്. സംഭവത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നു. കശ്മീരിൽ ഏറ്റവും തിരക്കേറിയ ടൂറിസം സീസൺ ആണ്. ആ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തതും അതിക്രൂരമായ ആക്രമണരീതിയും വലിയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പ്രധാനപ്പെട്ട വിനോദസഞ്ചാരമേഖലയായ പഹൽഗാമിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെയുള്ള കേന്ദ്ര സുരക്ഷാ ഏജൻസികൾക്ക് പിഴവ് ഉണ്ടായോയെന്ന് പരിശോധിക്കണം. മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് രാജ്യത്തുണ്ടായത്. ഭീകരവാദികളെ അമർച്ച ചെയ്യാനും രാജ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

കശ്മീരിലെത്തിയ മലയാളികൾ എല്ലാവരും സുരക്ഷിതരാണെന്നാണ് ഇതുവരെയുള്ള വിവരം. മലയാളികളുടെ മടക്കയാത്രക്കുളള അടിയന്തര നടപടികൾ സംസ്ഥാന സർക്കാരും സ്വീകരിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Continue Reading

Trending