Connect with us

kerala

മലനാട്- മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി; നിർമ്മാണ പ്രവൃത്തിയിൽ വൻ അഴിമതി

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നിയോജക മണ്ഡലത്തിലാണ് കൊട്ടിഘോഷിച്ച് പദ്ധതി നടപ്പിലാക്കിയത്.

Published

on

മലനാട്- മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ നിർമ്മാണ പ്രവൃത്തിയിൽ വൻ അഴിമതി. മലപ്പട്ടം പഞ്ചായത്തിലെ മുനമ്പ്കടവ്, കൊവുന്തല പുഴയോരത്ത് നിർമിച്ച ആംഗ്ലിംഗ് യാർഡും നടപ്പാതയും പടവുകളും പദ്ധതിയുടെ ഉദ്ഘാടനത്തിന് മുമ്പേ തകർന്നനിലയിലാണ്. കൊവുന്തലയിലെ ബോട്ട് ജെട്ടി ചെളിനിറഞ്ഞ് നാശത്തിന്‍റെ വക്കിലും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നിയോജക മണ്ഡലത്തിലാണ് കൊട്ടിഘോഷിച്ച് പദ്ധതി നടപ്പിലാക്കിയത്.

മുനമ്പ് കടവ്, കൊവുന്തല ഭാഗങ്ങളിൽ 3 കോടി 37 ലക്ഷം രൂപ ചെലവിലാണ് നിർമാണങ്ങൾ നടത്തിയത്. എന്നാൽ പണി പൂർത്തിയായി ഉദ്ഘാടനത്തിന് മുമ്പേ ഇവയെല്ലാം നശിക്കുന്ന അവസ്ഥയാണ്. ഔദ്യോഗികമായി പാർക്ക് തുറക്കും മുമ്പേ എല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.

ആംഗ്ലിംഗ് യാർഡും പടവും നിർമാണത്തിലെ അപാകതകൊണ്ടാണ് തകർന്നത്. നടപ്പാത കരയിടിഞ്ഞാണ് നശിച്ചത്. തെങ്ങ് കൊണ്ട് ഉണ്ടാക്കിയ തൂണിൽ പ്ലൈവുഡ് ഉപയോഗിച്ച് പ്ലാറ്റ് ഫോം ഒരുക്കിയാണ് ചൂണ്ടയിടാനുള്ള ആംഗ്ലിംഗ് യാർഡ് നിർമിച്ചത്. ഇതിന്‍റെ തൂണും പ്ലാറ്റ്ഫോമും ദ്രവിച്ച് നശിച്ച അവസ്ഥയിലാണ്.

അപകടാവസ്ഥ അറിയാതെ ചില സന്ദർശകർ ഇവിടെ എത്താറുണ്ട്. യാർഡിലേക്ക് ഇറങ്ങുന്ന പടവുകളിലെ പ്ലൈവുഡും ഭാഗികമായി തകർന്നിട്ടുണ്ട്. അപകടാവസ്ഥ അറിയാതെ എത്തുന്ന സന്ദർശകർ വെള്ളത്തിൽ വീഴാനുളള സാധ്യതയും നിലനിൽക്കുന്നു.

രണ്ടു പാർക്കുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ സ്ഥാപിച്ച കിയോസ്കു‌കളും നശിച്ച് ഉപയോഗശൂന്യമായി. പണി പൂർത്തിയായിട്ടും ഉദ്ഘാടനം നടത്താത്തതിനാൽ ഇരുപാർക്കുകളും കാടുകയറി നശിക്കുകയാണ്. പദ്ധതി ആസൂത്രണത്തിലെയും, നിർമ്മാണത്തിലെ അപാകതയുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന വിമർശനമാണ് ഉയരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവല്ലയില്‍ വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ചു; ലഹരിക്കടിമയായ മകന്‍ അറസ്റ്റില്‍

ലാപ്ലത്തില്‍ വീട്ടില്‍ സന്തോഷ് (48) ആണ് മാതാവ് സരോജിനിയെ (76) മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായത്.

Published

on

തിരുവല്ലയില്‍ പടിഞ്ഞാറ്റും ചേരിയില്‍ വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ച ലഹരിക്കടിമയായ മകന്‍ അറസ്റ്റില്‍. ലാപ്ലത്തില്‍ വീട്ടില്‍ സന്തോഷ് (48) ആണ് മാതാവ് സരോജിനിയെ (76) മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന സന്തോഷും മാതാവ് സരോജിനിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന സന്തോഷ് മാതാവിനെ പതിവായി ഉപദ്രവിച്ചിരുന്നു.

വ്യാഴാഴ്ച രാത്രിയും മര്‍ദിച്ചതോടെ സമീപത്ത് താമസിക്കുന്ന സന്തോഷിന്റെ സഹോദരി പുത്രന്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാര്‍ തിരുവല്ല പൊലീസിന് വിവരമറിയിച്ചു.

തുടര്‍ന്ന് പൊലീസ് എത്തി സരോജിനിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Continue Reading

kerala

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

സംഭവത്തില്‍ മംഗലാപുരം പൊലീസ് കേസെടുത്തു

Published

on

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ശ്രീ ശാരദവിലാസം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി സ്‌നേഹ സുനിലാണ് ജീവനൊടുക്കിയത്. സോഫ്റ്റ് ബോള്‍, ബെയ്‌സ് ബോള്‍ താരമാണ് സ്‌നേഹ. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ മംഗലാപുരം പൊലീസ് കേസെടുത്തു

Continue Reading

kerala

ഇന്ത്യയിലെ സ്ത്രീകള്‍ വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടുവെന്ന് ഹൈക്കോടതി

വ്യക്തി വിരോധം തീര്‍ക്കുന്നതിനും നിയമ വിരുദ്ധ ആവശ്യങ്ങള്‍ക്കായും സ്ത്രീകള്‍ വ്യാജപരാതികള്‍ നല്‍കുന്നുണ്ട്

Published

on

ഇന്ത്യയിലെ സ്ത്രീകള്‍ വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടുവെന്ന് ഹൈക്കോടതി. വ്യക്തി വിരോധം തീര്‍ക്കുന്നതിനും നിയമ വിരുദ്ധ ആവശ്യങ്ങള്‍ക്കായും സ്ത്രീകള്‍ വ്യാജപരാതികള്‍ നല്‍കുന്നുണ്ട്. സമീപ വര്‍ഷങ്ങളില്‍ നിരവധി വ്യാജ ബലാത്സംഗ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടുവെന്നും ലൈംഗികാതിക്രമ പരാതികള്‍ എപ്പോഴും ശരിയാകണമെന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതി ഉത്തരവ്.

പരാതികളില്‍ പലതും ആധികാരികത ഇല്ലാത്തതാണ്. വിവാഹം നടന്നില്ലെന്ന കാരണത്താല്‍ മാത്രം ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാകില്ല. യാഥാര്‍ത്ഥ്യം മനസിലാക്കാതെ പൊലീസ് കേസെടുക്കരുതെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.

പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരായുള്ള കേസില്‍ പരാതിക്കാരിയും ഹരജിക്കാരനും 2014 മുതല്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

Continue Reading

Trending