Culture
ബോളിവുഡ് താരങ്ങളുടെ സൗന്ദര്യ രഹസ്യം ഇങ്ങനെ…;വെളിപ്പെടുത്തി സെലിബ്രിറ്റി മേക്കപ് ആര്‍ടിസ്റ്റ്
കരിയറില്‍ തനിക്ക് ഏറെയിഷ്ടപ്പെട്ട ലുക്ക് ദീപികയുടേതാണെന്ന് ഫ്ലോറിയന്‍ പറഞ്ഞു. ‘ഒരു സ്പെഷല്‍ ഇവന്റിനു വേണ്ടി ദീപികയെ ഒരുക്കേണ്ടി വന്നു. അന്ന് പരീക്ഷിച്ചത് ട്വിസ്റ്റഡ് ഹെയര്‍ ബണും സ്മോക്കി ഐയുമായിരുന്നു. വളരെ വ്യത്യസ്തങ്ങളായ ഐഷാഡോസ് ഒക്കെ ഉപയോഗിച്ചാണ് അന്ന് ഐ മേക്കപ് പെര്‍ഫെക്ട് ആയി ചെയ്തത്. എനിക്ക് വ്യക്തിപരമായി ഏറെ സംതൃപ്തി ലഭിച്ച വര്‍ക്കാണത്’.-ഫ്ലോറിയന്‍ പറഞ്ഞു.

മുംബൈ: ഐശ്വര്യ റായ്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, സാറ അലിഖാന് തുടങ്ങിയ ബോളിവുഡ് താരസുന്ദരിമാരുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മേക്കപ് ആര്‍ട്ടിസ്റ്റ് ഫ്ലോറിയന്‍ ഹ്യൂറെല്. വലിയ സെലിബ്രിറ്റികളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുമ്പോള്‍ ഒരേ സമയം അഭിമാനവും ഭയവും തോന്നാറുണ്ടെന്ന് ഫ്ലോറിയന്‍ ഹ്യൂറെല് പറഞ്ഞു. ഫ്രഞ്ച് മേക്കപ് ആര്‍ട്ടിസ്റ്റായ ഫ്ലോറിയന്‍ താരസുന്ദരിമാരുടെ സൗന്ദര്യ രഹസ്യങ്ങളെക്കുറിച്ചും അനുഭവത്തെക്കുറിച്ചും വെളിപ്പെടുത്തുകയാണ്.
കരിയറില്‍ തനിക്ക് ഏറെയിഷ്ടപ്പെട്ട ലുക്ക് ദീപികയുടേതാണെന്ന് ഫ്ലോറിയന്‍ പറഞ്ഞു. ‘ഒരു സ്പെഷല്‍ ഇവന്റിനു വേണ്ടി ദീപികയെ ഒരുക്കേണ്ടി വന്നു. അന്ന് പരീക്ഷിച്ചത് ട്വിസ്റ്റഡ് ഹെയര്‍ ബണും സ്മോക്കി ഐയുമായിരുന്നു. വളരെ വ്യത്യസ്തങ്ങളായ ഐഷാഡോസ് ഒക്കെ ഉപയോഗിച്ചാണ് അന്ന് ഐ മേക്കപ് പെര്‍ഫെക്ട് ആയി ചെയ്തത്. എനിക്ക് വ്യക്തിപരമായി ഏറെ സംതൃപ്തി ലഭിച്ച വര്‍ക്കാണത്’.-ഫ്ലോറിയന്‍ പറഞ്ഞു.
ഫെയ്മാസ്ക്ക് ധരിച്ച് ഉറങ്ങുക, ചര്‍മത്തിന് ആവശ്യമായ മോയ്സചറൈസ് ചെയ്യുക, ധാരാളം വെള്ളം കുടിക്കുക. ഈ മൂന്നു കാര്യങ്ങള്‍ക്ക് ജീവിതത്തില്‍ മാജിക് സൃഷ്ടിക്കാന്‍ കഴിയും. മിക്ക താരസുന്ദരിമാരും ഈ കാര്യങ്ങള്‍ പിന്തുടരാറുണ്ട്. ‘വലിയ സെലിബ്രിറ്റികളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുമ്പോള്‍ ഒരേ സമയം അഭിമാനവും ഭയവും തോന്നാറുണ്ട്. എല്ലാ സമയത്തും നമ്മുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതുപോലെ തന്നെ പ്രാധാന്യമുണ്ട് ആറ്റിറ്റിയൂഡിനും. അവരോടൊപ്പം ജോലിചെയ്യുമ്പോള്‍ ഡെഡ്ലൈനിലുള്ളില് പെര്‍ഫെക്ട് ലുക്ക് സമ്മാനിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സമയത്തിന് വളരെ പ്രാധാന്യം കല്‍പ്പിക്കുന്ന ഈ മേഖലയില്‍ ടൈറ്റ് ഷെഡ്യൂളിനുള്ളില്‍ ഏല്‍പ്പിച്ചിരിക്കുന്ന ജോലി ഭംഗിയായി പൂര്‍ത്തിയാക്കുന്നതിലാണ് കാര്യം.
മേക്കപ്പിനെക്കുറിച്ച് തീരുമാനിച്ചു കഴിഞ്ഞാല്‍ ലുക്കിനെക്കുറിച്ച് ടീമിനോടും സെലിബ്രിറ്റികളോടും ചര്‍ച്ച ചെയ്യാറുണ്ട്. എല്ലാവരുടെയും താല്പര്യം കേട്ട ശേഷം ഒരു ബാലന്‍സ് കീപ് ചെയ്താണ് മുന്നോട്ടു പോകുന്നത്. എന്താണു വേണ്ടത് എന്നതിനെപ്പറ്റി അവര്‍ ബ്രീഫ് ചെയ്യും അതിനൊപ്പം നമ്മുടെ ക്രിയേറ്റിവിറ്റിയും സങ്കല്പങ്ങളും കൂടി ചേരുമ്പോള്‍ നല്ലൊരു ലുക്ക് ലഭിക്കും’.ഫ്ലോറിയന്‍ പറഞ്ഞു.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍