Connect with us

GULF

സൗദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക്

Published

on

ജുബൈൽ: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പ്രവാസികൾ മരിച്ചു. രണ്ട് ബംഗ്ലാദേശ് സ്വദേശികളും ഇന്ത്യ, പാകിസ്താൻ പൗരന്മാരുമാണ് മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസും ഡംപ് ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. ബംഗ്ലാദേശികളായ മസൂം അലി (45), മുഹമ്മദ് സർദാർ (22), ഇന്ത്യൻ പൗരൻ ആബിദ് അൻസാരി (25), പാകിസ്​താൻ പൗരൻ ഷെഹ്‌സാദ് അബ്​ദുൽഖയൂം (30) എന്നിവരാണ് മരിച്ചത്.

ജുബൈൽ വ്യവസായ നഗരിക്ക് സമീപമാണ് സംഭവം. റിയാസ് എൻ.ജി.എൽ പ്രൊജക്ടിലെ ജോലിക്കാരാണ് മരിച്ചവലെല്ലാം. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രക്കിലുണ്ടായിരുന്ന ലോഡ് ബൻ്റെ മുകളിലേക്ക് മറിയുകയായിരുന്നു. ഇത് അപകടത്തിൻ്റെ അഘാതം വർധിപ്പിച്ചു.
.
ഗഫൂർ അഹമ്മദ്, രാഗേഷ്, മുഹമ്മദ് റഫീഖ്, മഹേഷ് മെഹദ എന്നിവർ ഉൾപ്പെടെ ഏഴു പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവർ ജുബൈൽ അൽ മന ആശുപത്രിയിലും ജുബൈൽ ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. പരിക്കേറ്റവരിൽ നാലു പേർ ഇന്ത്യക്കാരാണ്. മൃതദേഹങ്ങൾ സഫ്‌വ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

GULF

ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്‌നേഹ സംഗമം ഇന്ന്

Published

on

ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ ഇന്ന് രാത്രി 9 മണിക്ക് വാദി അല്‍ കബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹാളില്‍ വെച്ച് ഈദ് സ്‌നേഹ സംഗമം നടക്കും. പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രമുഖവാഗ്മിയും പണ്ഡിതനുമായ മുജാഹിദ് ബാലുശ്ശേരി, എസ്എന്‍ഡിപി യോഗം ഒമാന്‍ കണ്‍വീനര്‍ വി രാജേഷ് , കെഎംസിസി മസ്‌കറ്റ് സെക്രട്ടറി ഹുസൈന്‍ വയനാട് വിസ്ഡം യൂത്ത് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ നിഷാദ് സലഫി, മറ്റു പ്രമുഖര്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Continue Reading

GULF

ഹജ്ജ് ശുഭസമാപ്തിയിലേക്ക്; ഹാജിമാര്‍ ഇന്ന് മിനയോട് വിടപറയും

ദുല്‍ഹജ്ജ് എട്ടിന് തുടങ്ങി പതിമൂന്നിന് (തിങ്കളാഴ്ച്ച) അവസാനിക്കുന്ന വിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ആയാസരഹിതമായി നിര്‍വഹിച്ച് പതിനേഴ് ലക്ഷത്തോളം ഹാജിമാരില്‍ അവശേഷിക്കുന്നവര്‍ ഇന്ന് മിന താഴ്വരയോട് വിടപറയും.

Published

on

അഷ്‌റഫ് വെങ്ങാട്

പ്രപഞ്ച നാഥനില്‍ സര്‍വ്വതും സമര്‍പ്പിച്ച് വിശുദ്ധ ഹജ്ജിന്റെ പുണ്യം നുകര്‍ന്ന് ഹാജിമാര്‍ ഇന്ന് മിനായില്‍ നിന്ന് വിടപറയും. ആത്മീയാനന്ദത്തില്‍ കഴിഞ്ഞ ആറ് നാളുകള്‍ക്ക് ഇന്നത്തോടെ അ റുതിയായതോടെ ഇക്കൊല്ലത്തെ പുണ്യകര്‍മ്മത്തിന് വിജയകരവും സമാധാനപരവുമായ സമാപ്തിയാകും. ദുല്‍ഹജ്ജ് എട്ടിന് തുടങ്ങി പതിമൂന്നിന് (തിങ്കളാഴ്ച്ച) അവസാനിക്കുന്ന വിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ആയാസരഹിതമായി നിര്‍വഹിച്ച് പതിനേഴ് ലക്ഷത്തോളം ഹാജിമാരില്‍ അവശേഷിക്കുന്നവര്‍ ഇന്ന് മിന താഴ്വരയോട് വിടപറയും.

തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായ ഹജ്ജ് ഉറപ്പാക്കുന്നതിന് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. വ്യവസ്ഥാ പിതമായ മുന്നൊരുക്കങ്ങള്‍ നടത്തിയതോടൊപ്പം ഹജ്ജിന്റെ കര്‍മ്മങ്ങള്‍ തുടങ്ങിയത് മുതല്‍ മിന കേന്ദ്രീകരിച്ച് ഹജ്ജിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചത് കിരീടാവകാശി നേരിട്ടായിരുന്നു.

വിശുദ്ധ കര്‍മ്മത്തിനെത്തിയ ഹാജിമാരെല്ലാം സഊദി ഭരണകൂടത്തിന്റെ സംവിധാനങ്ങളെ വാനോളം പുകഴ്ത്തി. കാലാവസ്ഥയുടെ പ്രതികൂല സാഹചര്യത്തിലും സുഖകരമായി തന്നെ കര്‍മ്മങ്ങള്‍ പൂര്‍ ത്തിയാക്കാന്‍ സാധിച്ചു.

പാപഭാരങ്ങളെല്ലാം ഇറക്കി വെച്ച് പിറന്നുവീണ കുഞ്ഞിന്റെ പവിത്രതയുമായാണ് പുണ്യ നഗരികളോട് ഹാജിമാര്‍ വിടപറയുക. ഇന്നലെ തന്നെ ജംറകളിലെ കല്ലേറ് പൂര്‍ത്തിയാക്കിയ ആഭ്യന്തര ഹാജിമാരും ഗള്‍ഫ് നാടുകളില്‍ നിന്നുള്ള ഹാജിമാരും ചില വിദേശ ഹജ്ജ് സംഘങ്ങളും മഗ്‌രിബിന് മുമ്പേ തന്നെ മിനയുടെ അതിര്‍ത്തി വിട്ടിരുന്നു. ഇവര്‍ വിശുദ്ധ ഹറമിലെത്തി ത്വവാഫുല്‍ ഇഫാദ നിര്‍വഹിച്ച ശേഷം തങ്ങളുടെ പ്രദേശങ്ങളിലേക്ക് യാത്ര തിരിച്ചു. പുണ്യഗേഹത്തോട് വിടപറയവേ പൊട്ടിക്കരഞ്ഞ ഹാജിമാര്‍ ഭാഗ്യം നല്‍കിതുണച്ച നാഥന് സ്തുതി യോതി.

ശക്തമായ ചൂടില്‍ തീര്‍ത്ഥാടകര്‍ ഏറെ പ്രതിസന്ധി നേരിട്ടെങ്കിലും സഊദി ഭരണ കൂടം ഒരുക്കിയ സംവിധാനങ്ങള്‍ ഏറെ ഗുണം ചെയ്തു. നടപ്പാതകളിലെ ശീതീകരണവും, ഹരിതവല്‍ക്കരണവും ശീ തജലം സ്‌പ്രേ ചെയ്യുന്ന സംവിധാനവുമെല്ലാം അത്യുഷ്ണത്തെ ഒരളവോളം തടുക്കാന്‍ പ്രേരകമായി. 44 മുതല്‍ 46 ഡിഗ്രി വരെയായിരുന്നു പുണ്യ നഗരികളിലെ വിവിധയിടങ്ങളില്‍ താപനില. ഹജ്ജ്, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഹാജിമാരുടെ സുരക്ഷക്ക് വേണ്ടി നല്‍കിയ മുന്നറിയിപ്പുകള്‍ പരിധിവരെ ഗുണം ചെയ്തു. കടുത്ത വെയിലില്‍ രാവിലെ പത്ത് മണിക്കും വൈകിട്ട് നാലിനുമിടയില്‍ ഹാജിമാരോട് പുറത്തിറങ്ങരുതെന്ന് മന്ത്രാലയം കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു.

Continue Reading

GULF

ഈദ് നമസ്‌കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍

Published

on

മക്ക: ബലിപെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നതോടെ ഹാജിമാർക്ക് സന്തോഷമുള്ള ദിനമായി മാറി. 10 ലക്ഷത്തിലേറെ ഹാജിമാരാണ് ഹറമിൽ പ്രാർഥനക്കെത്തിയത്. കനത്ത ചൂടിൽ മതാഫിൽ കുട നിവർത്തിയാണ് ഹാജിമാർ ജുമുഅക്കെത്തിയത്. കർമങ്ങൾ കഴിഞ്ഞ് മുടി മുറിച്ച്, ബലികർമ്മം പൂർത്തിയാക്കിയാണ് തീർഥാടകർ ഹറമിലെത്തിയത്. പെരുന്നാൾ നമസ്‌കാരവും ജുമുഅയും ഒരേ ദിവസമായതിനാൽ, രണ്ട് തവണ ഹറമിൽ ഖുതുബയും പ്രാർഥനയും നടന്നു.

കത്തുന്ന ചൂടായിരുന്നു ഉച്ചസമയം മക്കയിൽ. അതുകൊണ്ടുതന്നെ കഅ്ബയുടെ മുറ്റത്തേക്ക് ജുമുഅ സമയത്ത് നിയന്ത്രണമേർപ്പെടുത്തി. ഹറം പള്ളിക്കുള്ളിലാണ് ഭൂരിഭാഗം തീർഥാടകർ പ്രാർഥനകൾ നിർവഹിച്ചത്. ഹജ്ജിന്റെ ത്വവാഫ് പൂർത്തിയാക്കി ഹാജിമാർ മടങ്ങി.

Continue Reading

Trending