world
ഗാന്ധിജിയുടെ കണ്ണട ഇനി അമേരിക്കക്കാരന് സ്വന്തം
കേവലം 15,000 പൗണ്ടായിരുന്നു ഓഗസ്റ്റ് ഒന്‍പതിന് ഓക്ഷന് ഹൗസിന്റെ ലെറ്റര്‍ ബോക്സില്‍ ലഭിച്ച കണ്ണടയ്ക്ക് അടിസ്ഥാനവില ഇട്ടിരുന്നത്

ലണ്ടന്‍: ഗാന്ധിജിയുടെ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കണ്ണട ബ്രിട്ടനില്‍ ലേലത്തില്‍ വിറ്റു. രണ്ടര കോടി രൂപയ്ക്ക് അമേരിക്കക്കാരനായ ഒരാളാണ് ഗാന്ധിജിയുടെ സ്വര്‍ണനിറമുള്ള കണ്ണട ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്. 2.60 ലക്ഷം പൗണ്ടാണ് അമേരിക്കക്കാരനായ ഇയാള്‍ ഓണ്‍ലൈന്‍ ബിഡ്ഡിങ്ങില് കണ്ണടയ്ക്കു വിലയിട്ടത്. ഇന്നത്തെ വിനിമയ നിരക്കില്‍ 2.5 കോടിക്കു തുല്യമായ തുകയാണിത്.
സ്വാതന്ത്ര്യസമരത്തിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ ആ ഗാന്ധിയാത്രയ്ക്ക് 100 വയസ്സ് ബ്രിസ്റ്റോള്‍ ഓക്ഷന് ഹൗസില്‍ ഇതുവരെയുള്ള റെക്കോര്‍ഡ് തുകയാണു ഗാന്ധിജിയുടെ വട്ടക്കണ്ണടയ്ക്കു ലഭിച്ചതെന്ന് ഓക്ഷണിയര് ആന്‍ഡ്രൂ സ്റ്റോവ് വ്യക്തമാക്കി. കേവലം 15,000 പൗണ്ടായിരുന്നു ഓഗസ്റ്റ് ഒന്‍പതിന് ഓക്ഷന് ഹൗസിന്റെ ലെറ്റര്‍ ബോക്സില്‍ ലഭിച്ച കണ്ണടയ്ക്ക് അടിസ്ഥാനവില ഇട്ടിരുന്നത്.
ബ്രിസ്റ്റോള്‍ മാംഗോട്സ് ഫീല്‍ഡിലെ വൃദ്ധനായ ഒരാളായിരുന്നു കണ്ണടയുടെ ഉടമ. ലേലത്തില്‍ കിട്ടിയ വന്‍ തുക മകള്‍ക്കൊപ്പം വീതിച്ചെടുക്കാനാണു തീരുമാനം. ഇദ്ദേഹത്തിന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചിരുന്നതാണ് ഗാന്ധിജിയില്‍നിന്നും സമ്മാനമായി ലഭിച്ച ഈ കണ്ണട. കുടുബത്തിലെ ഒരാള്‍ 1920ല്‍ സൗത്ത് ആഫ്രിക്കയില്‍വച്ച് ഗാന്ധിജിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയതാണ് ഈ കണ്ണട എന്നാണ് അറിവ്. എന്നാല്‍ ഇത് ആരാണെന്ന് ഉടമയ്ക്കു വ്യക്തമായി അറിയില്ല. ചരിത്രരേഖകളില്‍ ഗാന്ധിജി കണ്ണട ധരിച്ചു തുടങ്ങിയ വര്‍ഷം പരിശോധിക്കുമ്പോള്‍ ഇത് അദ്ദേഹത്തിന്റെ ആദ്യകാല കണ്ണടകളില്‍ ഒന്നായിരിക്കും എന്നാണ് ഓക്ഷന് ഹൗസ് അവകാശപ്പെടുന്നത്.
News
ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് ശൈഖ് മുജീബ് റഹ്മാന്റെ ചിത്രം പുറത്ത്; പകരം ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും
ജൂണ്‍ ഒന്ന് മുതല്‍ പുതിയ കറന്‍സി നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നു.

രാഷ്ട്രപിതാവും മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് മുജീബ് റഹ്മാന്റെ ചിത്രം ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് ഒഴിവാക്കി. മുജീബ് റഹ്മാന്റെ ചിത്രത്തിന് പകരം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും ചരിത്ര സ്മാരകങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ കറന്‍സി പുറത്തിറക്കിയത്. ജൂണ്‍ ഒന്ന് മുതല്‍ പുതിയ കറന്‍സി നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നു.
ബംഗ്ലാദേശിലെ മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പിതാവ് കൂടിയാണ് ശൈഖ് മുജീബ് റഹ്മാന്. പുതിയ കറന്‍സിയില്‍ മനുഷ്യരുടെ ചിത്രങ്ങളുണ്ടാകില്ല, പകരം പ്രകൃതിരമണീയമായ കാഴ്ചകളും പരമ്പരാഗത ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ആയിരിക്കും ഉള്‍പ്പെടുത്തുക.- ബംഗ്ലാദേശ് ബാങ്ക് വക്താവ് ആരിഫ് ഹുസൈന് ഖാന് പറഞ്ഞു.
രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും ശൈഖ് ഹസീനയുടെ പുറത്താക്കലിനും പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് ബംഗ്ലാദേശ് കേന്ദ്ര ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രങ്ങളും 1971ലെ വിമോചന യുദ്ധത്തില്‍ മരിച്ചവരെ ആദരിക്കുന്ന ദേശീയ രക്തസാക്ഷി സ്മാരകത്തിന്റെ ചിത്രവും പുതിയ കറന്‍സിയിലുണ്ടാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
News
ഗസ്സയില്‍ നരനായാട്ട് തുടര്‍ന്ന് ഇസ്രാഈല്‍; ഏക ഡയാലിസിസ് സെന്ററും ബോംബിട്ട് തകര്‍ത്തു
ഏറ്റവും ഒടുവിലത്തെ ആക്രമണത്തില്‍ 54 പേര് കൊല്ലപ്പെട്ടു.

ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍. ഏറ്റവും ഒടുവിലത്തെ ആക്രമണത്തില്‍ 54 പേര് കൊല്ലപ്പെട്ടു. വടക്കന്‍ ഗസ്സയിലെ ഏക ഡയാലിസിസ് സെന്ററും ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ തകര്‍ത്തു.
ഫലസ്തീന് ആരോഗ്യ മന്ത്രാലയം ബെയ്ത് ലാഹിയയിലുള്ള നൂറ അല്‍-കാബി കിഡ്നി ഡയാലിസിസ് സെന്ററില്‍ ഇസ്രാഈല്‍ ബോംബാക്രമണം നടത്തിയതായി വ്യക്തമാക്കി. വൃക്ക തകരാറിലായ 160ലധികം രോഗികളെ ഇവിടെ ചികിത്സിച്ച് വരികയായിരുന്നു. ഇന്തോനേഷ്യന്‍ ആശുപത്രിയുടെ ഭാഗമാണ് ഈ ഡയാലിസിസ് കേന്ദ്രം,
നേരത്തെ, കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിനെ തുടര്‍ന്ന് ഇത് അടച്ചിരുന്നു. ഇതിന് ശേഷം വീണ്ടും തുറന്ന് ഒരാഴ്ച പിന്നിടവേയാണ് ഇസ്രാഈല്‍ ബോംബിട്ട് തകര്‍ത്തതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍-ബര്‍ഷ് വ്യക്തമാക്കി.
ഇന്ധനവും ആവശ്യത്തിന് മരുന്നുകളും ഇല്ലാത്തതിനാല്‍ തന്നെ സെന്ററിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം, ഡയാലിസിസ് സെന്ററുകളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതിനാല്‍ തന്നെ വൃക്ക രോഗികളില്‍ 41 ശതമാനവും യുദ്ധകാലത്ത് തന്നെ മരിച്ചിരുന്നു. ഇതിനിടെയാണ് കേന്ദ്രം തന്നെ, ഇസ്രാഈല്‍ ബോംബിട്ട് തകര്‍ക്കുന്നത്.
News
യുഎസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം; പ്രതികരണവുമായി ഹമാസ്
അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ട് വെച്ചത്.

യുഎസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് പ്രതികരണവുമായി ഹമാസ്. ഗസ്സയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പിലാക്കണം, മുനമ്പില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങണം, ജനങ്ങള്‍ക്ക് സഹായമെത്തിക്കണം എന്നിങ്ങനെയാണ് മറുപടിയില്‍ ഹമാസ് ആവശ്യപ്പെടുന്നത്. അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ട് വെച്ചത്.
ഹമാസ് തടവിലാക്കിയ 10 ഇസ്രാഈലി ബന്ദികളെയും 18 ബന്ദികളുടെ മൃതദേഹങ്ങളും വിവിധ സമയങ്ങളിലായി കൈമാറാം എന്നും ഹമാസ് വ്യക്തമാക്കി. ഇതിന് പകരമായി ഫലസ്തീന് തടവുകാരെ വിട്ടയക്കാനും ഹമാസ് ആവശ്യപ്പെട്ടു. അതോടൊപ്പം, ഗസ്സയിലെ ഇസ്രാഈല്‍ യുദ്ധമവസാനിപ്പിക്കാനും ഗസ്സയില്‍ നിന്നും ഇസ്രാഈലിന്റെ പൂര്‍ണമായ പിന്‍വാങ്ങലിനുമുള്ള ചര്‍ച്ചകള്‍ നടത്തണമെന്നും ആവശ്യമുണ്ട്.
2025 ജനുവരി 19 ലെ ഹ്യൂമനിറ്റേറിയന്‍ പ്രോട്ടോകോള്‍ അനുസരിച്ച് വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതോടെ ഐക്യരാഷ്ട്ര സഭയുടേയും റെഡ് ക്രസന്‍്റ് അടക്കമുള്ള മറ്റു സംഘടനകളുടേയും സഹായം ഗസ്സയില്‍ പ്രവേശിക്കാന്‍ അനുവദിക്കണം, വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതോടെ ഗസ്സയിലെ ഇസ്രാഈല്‍ സേനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തണം. വ്യോമാക്രമണവും വ്യോമ നിരീക്ഷണവും ദിവസവും 10 മണിക്കൂറും ബന്ദികളെയും തടവുകാരെയും കൈമാറുന്ന ദിവസം 12 മണിക്കൂറും നിര്‍ത്തണം, തുടങ്ങിയവയാണ് ഹമാസിന്റെ ആവശ്യങ്ങള്‍.
-
kerala3 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF3 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
kerala3 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
Video Stories3 days ago
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം
-
News3 days ago
വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രി ഇസ്രാഈല്‍ ഉത്തരവിനെത്തുടര്‍ന്ന് ഒഴിപ്പിച്ചു
-
kerala3 days ago
പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി
-
kerala3 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി