Connect with us

india

ലവ് ജിഹാദും മതപരിവര്‍ത്തനവും തടയാന്‍ പ്രത്യേക സമിതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍; മനുഷ്യരെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷം

2022 ല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള 27 കാരിയായ വാക്കര്‍ എന്ന സ്ത്രീയെ കൊലപ്പെടുത്തി, അവരുടെ ലിവ്-ഇന്‍ പങ്കാളിയായ അഫ്താബ് പൂനാവാല മൃതദേഹം പല കഷണങ്ങളായി വെട്ടിമുറിച്ചു.

Published

on

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ലവ് ജിഹാദ് കേസുകള്‍ക്കും എതിരായ നിയമത്തിനുള്ള നിയമ ചട്ടക്കൂട് പരിശോധിക്കുന്നതിനായി ഏഴ് അംഗ സമിതി രൂപീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.  ഡിജിപി സഞ്ജയ് വര്‍മയുടെ നേതൃത്വത്തിലുള്ള പാനലില്‍ സ്ത്രീ-ശിശുക്ഷേമം, ന്യൂനപക്ഷകാര്യം, നിയമം, ജുഡീഷ്യറി, സാമൂഹിക നീതി, പ്രത്യേക സഹായം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു.

വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച സര്‍ക്കാര്‍ പ്രമേയം (ജിആര്‍) അനുസരിച്ച്, നിര്‍ബന്ധിത മതപരിവര്‍ത്തനം, ലവ് ജിഹാദ് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ കമ്മിറ്റി നിര്‍ദ്ദേശിക്കും. മറ്റ് സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങള്‍ അവലോകനം ചെയ്യുകയും നിയമ വ്യവസ്ഥകള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും.

ശ്രദ്ധ വാക്കര്‍ കേസിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണസഖ്യം ലവ് ജിഹാദ് വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. 2022 ല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള 27 കാരിയായ വാക്കര്‍ എന്ന സ്ത്രീയെ കൊലപ്പെടുത്തി, അവരുടെ ലിവ്-ഇന്‍ പങ്കാളിയായ അഫ്താബ് പൂനാവാല മൃതദേഹം പല കഷണങ്ങളായി വെട്ടിമുറിച്ചു.

കമ്മിറ്റി രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ‘വിവാഹം കഴിക്കുകയോ സ്‌നേഹിക്കുകയോ ചെയ്യുന്നത് വ്യക്തിപരമായ തീരുമാനമാണ്’ എന്ന് എന്‍സിപി (ശരദ് പവാര്‍) നേതാവ് സുപ്രിയ സുലെ പറഞ്ഞു.

‘സര്‍ക്കാര്‍ യഥാര്‍ഥ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. പ്രധാനമന്ത്രി മോദി യുഎസില്‍ നിന്ന് തിരിച്ചെത്തിയതേയുള്ളൂ, അമേരിക്ക പുതിയ താരിഫുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, ഇത് നമ്മുടെ രാജ്യത്തെ ബാധിക്കും. സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും സാമ്പത്തിക സാഹചര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം,’ സുലെ പറഞ്ഞു.

ബിജെപിയെ വിമര്‍ശിച്ച സമാജ്‍വാദി പാര്‍ട്ടി എംഎല്‍എ അബു അസ്മി, സര്‍ക്കാര്‍ മുസ്ലീങ്ങളെ ഉപദ്രവിക്കുന്നതിലും വര്‍ഗീയത പ്രചരിപ്പിക്കുന്നതിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞു. ‘ലിവ്-ഇന്‍ ബന്ധങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ അവര്‍ ആഗ്രഹിക്കുന്നു, പക്ഷേ 18 വയസ്സിന് മുകളിലുള്ള ഒരാള്‍ മിശ്രവിവാഹം കഴിക്കാനോ മതം മാറാനോ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്ക് അതില്‍ ഒരു പ്രശ്‌നമുണ്ട്. ലവ് ജിഹാദ് എന്നൊന്നില്ല,’ അസ്മി പറഞ്ഞു.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കില്ലെന്നും ‘ലവ് ജിഹാദ്’ ഒരു മിഥ്യയാണെന്നും കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ദല്‍വായ് വാദിച്ചു. ‘ജനാധിപത്യം എല്ലാവര്‍ക്കും ഏത് മതവും പിന്തുടരാന്‍ അനുവദിക്കുന്നു. നമ്മുടെ രാജ്യം മതേതരമാണ്, പക്ഷേ ചിലര്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഘടനയെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

എത്ര ലവ് ജിഹാദ് കേസുകള്‍ അവര്‍ യഥാര്‍ത്ഥത്തില്‍ കണ്ടിട്ടുണ്ടെന്ന് അവര്‍ കാണിക്കട്ടെ. ഈ ആളുകള്‍ ഹിറ്റ്‌ലറുടെ സംസ്‌കാരം നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു,’ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

രാജ്യത്തുടനീളം ‘ലവ് ജിഹാദ്’ കേസുകള്‍ വര്‍ധിച്ചുവരികയാണെന്ന് സര്‍ക്കാരിന്റെ നീക്കത്തെ ന്യായീകരിച്ചുകൊണ്ട് ബിജെപി എംഎല്‍എ മംഗള്‍ ലോധ ഊന്നിപ്പറഞ്ഞു. ‘ശ്രദ്ധ വാള്‍ക്കറിനെ എത്ര കഷണങ്ങളാക്കി മുറിച്ചെന്ന് നമ്മളെല്ലാം കണ്ടു. മഹാരാഷ്ട്രയില്‍ ഇത്തരം നിരവധി കേസുകളുണ്ട്. ‘ ലോധ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാകിസ്താന്റെ റാവല്‍പിണ്ടിയിലെ കമാന്‍ഡ് സെന്ററില്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി

പാകിസ്താനില്‍ കടന്ന് പലതവണ ആക്രമണം നടത്തിയ ശേഷം സൈന്യം തിരിച്ചെത്തി.

Published

on

പാകിസ്താന്‍ സൈന്യത്തിന്റെ റാവല്‍പിണ്ടിയിലെ കമാന്‍ഡ് സെന്ററില്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാകിസ്താനില്‍ കടന്ന് പലതവണ ആക്രമണം നടത്തിയ ശേഷം സൈന്യം തിരിച്ചെത്തി. ഭീകരവാദ കേന്ദ്രങ്ങള്‍ സുരക്ഷിതമല്ലെന്ന് പാകിസ്താന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതായും പ്രതിരോധ മന്ത്രി പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്നലെ ഏറെ വൈകിയും അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം ഉണ്ടായിരുന്നു. വിവിധ ഇടങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ ഇന്ത്യ തകര്‍ത്തു. നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പില്‍ ജവാന് നിസാര പരിക്കേറ്റെന്ന് സൈന്യം അറിയിച്ചിരുന്നു.

വെടിനിര്‍ത്തല്‍ തങ്ങളുടെ ഇടപെടല്‍ മൂലമെന്ന് അമേരിക്ക വീണ്ടും ആവര്‍ത്തിച്ചു. ഇന്ത്യ- പാക് വെടിനിര്‍ത്തലിനായി യുഎസ് വൈസ് പ്രസിഡന്റ് മോദിയെ വിളിച്ചുവെന്നും ഭയാനകമായ ഒരു ഇന്റലിജന്‍സ് വിവരം ഇന്ത്യയുമായി പങ്കുവെച്ചെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ വെടിനിര്‍ത്തലിന് തയ്യാറായതെന്നും അമേരിക്ക അവകാശവാദം ഉന്നയിച്ചു.

Continue Reading

india

ഇമ്രാന്‍ ഖാനെ ഐഎസ്ഐ കൊലപ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ച് പാകിസ്താന്‍

പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയാണ് കൊലപ്പെടുത്തിയതെന്നും ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നിരുന്നു.

Published

on

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍ വാര്‍ത്താ വിതരണ മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് അദിയാല ജയിലില്‍ വെച്ച് ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത പ്രചരിച്ചത്. പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയാണ് കൊലപ്പെടുത്തിയതെന്നും ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നിരുന്നു.

പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റേതെന്ന പേരില്‍ പുറത്തിറങ്ങിയ പ്രസ്താവനയെ പിന്തുടര്‍ന്നാണ് അഭ്യൂഹം പടര്‍ന്നത്. ഇമ്രാന്‍ ഖാന്‍ മരണപ്പെട്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും വിഷബാധയേറ്റാണ് മരണപ്പെട്ടതെന്ന രീതിയിലാണ് ആരോപണങ്ങളുയര്‍ന്നത്.

പാകിസ്താന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ ചില പോസ്റ്റുകളിലുണ്ടായിരുന്നു.ഇമ്രാന്‍ ഖാനെ പരിക്കേറ്റ നിലയില്‍ ഗാര്‍ഡുകള്‍ കൊണ്ട് പോകുന്ന വീഡിയോയും പ്രചരിച്ചിരുന്നു. ഇത് 2013 ലുള്ളതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. തോഷഖാന അഴിമതി ഉള്‍പ്പെടെ നാല് കേസുകളില്‍ കുറ്റംചുമത്തപ്പെട്ട് ജയില്‍വാസം അനുഭവിക്കുകയാണ് ഇമ്രാന്‍ ഖാന്‍.

Continue Reading

india

ട്രയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി; യുപി സ്വദേശി പിടിയില്‍

ന്യൂഡല്‍ഹി-ബംഗളൂരു പാതയില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക എക്‌സ്പ്രസ് ട്രയിനിലാണ് സംഭവം

Published

on

കര്‍ണാടക എക്‌സ്പ്രസ് ട്രയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി മുഴക്കിയ യാത്രക്കാരനായ യുപി സ്വദേശി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ദീപ് സിംഗ് റാത്തോഡാണ് (33) അറസ്റ്റിലായത്. ന്യൂഡല്‍ഹി-ബംഗളൂരു പാതയില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക എക്‌സ്പ്രസ് ട്രയിനിലാണ് സംഭവം.

ഇന്ന് രാവിലെയാണ് റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നാല് മണിക്കൂറോളം വാഡി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഡി റെയില്‍വേ പൊലീസ് ഇയാളെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും. ചോദ്യം ചെയ്യലില്‍ വ്യാജ സന്ദേശം അയച്ചത് സമ്മതിക്കുകയായിരുന്നു.

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുകളുമടങ്ങുന്ന വലിയ സംഘമാണ് ട്രെയിനിന്റെ 22 കോച്ചുകളും പരിശോധിച്ചത്. എന്നാല്‍ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും ഭീഷണി വ്യാജ മുന്നറിയിപ്പാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.

Continue Reading

Trending