Connect with us

Video Stories

മാഡ്രിഡില്‍ സമനില

Published

on

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കിയ ലാലിഗയിലെ സ്പാനിഷ് ഡര്‍ബി 1-1 സമനിലയില്‍. റയല്‍ മാഡ്രിഡിനെ അവരുടെ തട്ടകമായ സാന്റിയാഗോ ബര്‍ണേബുവില്‍ നേരിട്ട അത്‌ലറ്റികോ മാഡ്രിഡ് ഒരു ഗോള്‍ വഴങ്ങിയ ശേഷം 85-ാം മിനുട്ടില്‍ തിരിച്ചടിക്കുകയായിരുന്നു. റയലിനു വേണ്ടി ഡിഫന്റര്‍ പെപെയും സന്ദര്‍ശകര്‍ക്കു വേണ്ടി ആന്റോയിന്‍ ഗ്രീസ്മനും ഗോളുകള്‍ നേടി.

വെള്ളിയാഴ്ച സ്‌റ്റോക്ക്‌ഹോമില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള അനുശോചനത്തിന്റെ ഭാഗമായി ഇരുടീമുകളും ആരാധകരും ഒരുമിനുട്ട് മൗനം ആചരിച്ച ശേഷമാണ് മത്സരം തുടങ്ങിയത്. തുടക്കം മുതല്‍ റയല്‍ പന്ത് സ്വന്തം വരുതിയില്‍ സൂക്ഷിച്ചപ്പോള്‍ പ്രത്യാക്രമണത്തിലൂടെ ആതിഥേയരെ ഞെട്ടിക്കുകയെന്ന തന്ത്രമാണ് അത്‌ലറ്റികോ അനുവര്‍ത്തിച്ചത്. റയലിന്റെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിലായിരുന്നു ഡീഗോ സിമിയോണിയുടെ ടീമിന്റെ ശ്രദ്ധ മുഴുവനും. എതിര്‍ ഗോള്‍ ഏരിയക്കു ചുറ്റും റയല്‍ വട്ടമിട്ടു നിന്നപ്പോള്‍ മുന്നോട്ടുള്ള ആക്രമണങ്ങളെ സന്ദര്‍ശകര്‍ പിന്‍കാലിലൂന്നി പ്രതിരോധിച്ചു. പരസ്പരം ബഹുമാനിച്ചുള്ള കളിയുടെ ആദ്യപകുതി ഏറെക്കുറെ വിരസമായിരുന്നു.
21-ാം മിനുട്ടില്‍ അത്‌ലറ്റികോയ്ക്ക് ലഭിച്ച കോര്‍ണറില്‍ നിന്നുള്ള ഗ്രീസ്മന്റെ ശ്രമം റയല്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് തടഞ്ഞപ്പോള്‍ 27-ാം മിനുട്ടില്‍ റൊണാള്‍ഡോയുമായി ചേര്‍ന്നുണ്ടാക്കിയ നീക്കം ബെന്‍സേമ ക്രോസ്ബാറിനു മുകളിലൂടെ പറത്തി. 31-ാം മിനുട്ടില്‍ റയലിന്റെ സമ്മര്‍ദം ഫലം കണ്ടെന്ന് തോന്നിയെങ്കിലും സന്ദിഗ്ധ ഘട്ടത്തില്‍ ഗരത് ബെയ്‌ലിന്റെ ഹെഡ്ഡര്‍ അത്‌ലറ്റി കീപ്പര്‍ ഓബ്ലക് സേവ് ചെയ്തു.
ഇടവേളക്കു ശേഷം ഗോള്‍ കണ്ടെത്തുകയെന്ന ലക്ഷ്യം റയലിന്റെ ഓരോ നീക്കത്തിലും പ്രതിഫലിച്ചിരുന്നു. ഇടതുവിങില്‍ നിന്ന് മാര്‍സലോ നല്‍കിയ ക്രോസ് ക്രിസ്റ്റിയാനോ ചാടിയുയര്‍ന്ന് ഹെഡ്ഡ് ചെയ്‌തെങ്കിലും ഇഞ്ചുകള്‍ വ്യത്യാസത്തിന് പുറത്തുപോയി. തൊട്ടുപിന്നാലെ ബെന്‍സേമയുടെ അവസരം ഓബ്ലക് തടഞ്ഞു.
52-ാം മിനുട്ടില്‍ വലതുഭാഗത്തുനിന്നുള്ള ടോണി ക്രൂസിന്റെ ഫ്രീകിക്കിനെ തുടര്‍ന്നാണ് അത്‌ലറ്റികോയുടെ വലയില്‍ പന്തെത്തിയത്. അതുവരെ മികച്ച പ്രതിരോധം കാഴ്ചവെച്ച സന്ദര്‍ശകര്‍ ബോക്‌സ് മാര്‍ക്ക് ചെയ്യുന്നതില്‍ വീഴ്ചവരുത്തിയപ്പോള്‍ സ്വതന്ത്രനായി നിന്ന പെപെ കരുത്തുറ്റ ഹെഡ്ഡറിലൂടെ കീപ്പറെ കീഴടക്കി.(1-0).
ഗോളടിച്ചിട്ടും പന്തിന്മേലുള്ള ആധിപത്യം വിട്ടുനല്‍കാന്‍ റയല്‍ തയാറായില്ല. 60-ാം മിനുട്ടില്‍ ഡ്രിബിള്‍ ചെയ്തു കയറിയ ഗ്രീസ്മന്‍ ഫെര്‍ണാണ്ടോ ടോറസിന് പന്ത് നല്‍കിയെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കെ സ്പാനിഷ് സ്‌ട്രൈക്കര്‍ക്ക് പിഴച്ചു. മത്സരം സ്വന്തം നിയന്ത്രണത്തില്‍ പുരോഗമിക്കുന്നതിനിടെ പെപെയ്ക്ക് പരിക്കേറ്റത് റയലിന് ക്ഷീണമായി. 66-ാം മിനുട്ടില്‍ പോര്‍ച്ചുഗീസ് താരത്തിനു പകരം നാച്ചോ കളത്തിലെത്തി.
റയല്‍ ജയത്തിലേക്ക് നീങ്ങുകയാണെന്നു തോന്നിച്ച ഘട്ടത്തിലാണ് 85-ാം മിനുട്ടില്‍ ഗ്രീസ്മന്‍ കളിയുടെ ഗതിമാറ്റിയ ഗോള്‍ നേടിയത്. പകരക്കാരനായിറങ്ങിയ എയ്ഞ്ചല്‍ കൊറിയ പ്രതിരോധക്കാര്‍ക്കിടയിലൂടെ മുന്നോട്ടു നല്‍കിയ പന്തില്‍, ശരവേഗത്തില്‍ ഓടിക്കയറി അന്തിമ സ്പര്‍ശം നല്‍കിയാണ് ഫ്രഞ്ച് താരം ഗോള്‍കീപ്പറെ കീഴടക്കിയത്. (1-1). ഗ്രീസ്മനെ മാര്‍ക്ക് ചെയ്യുന്നതില്‍ വരുത്തിയ പിഴവിന് റയല്‍ നല്‍കേണ്ടി വന്നത് വിലപ്പെട്ട രണ്ട് പോയിന്റാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

Trending