Connect with us

crime

മുംബൈയില്‍ ട്രെയിനില്‍ വെച്ച് മദ്രസ വിദ്യാര്‍ഥകള്‍ക്ക് ക്രൂര മര്‍ദനം; ചോദ്യം ചെയ്ത ആളെയും ആക്രമിച്ചു

വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

Published

on

മുംബൈയില്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മദ്രസ വിദ്യാര്‍ഥികളെ അക്രമിച്ച് അജ്ഞാത സംഘം. മദ്യപിച്ചെത്തിയ രണ്ട് പേര്‍ ഒരു കാരണവുമില്ലാതെ തന്നെ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു. സംഭവം തടയാന്‍ ശ്രമിച്ച സുശീല്‍ എന്ന യുവാവിനേയും അക്രമിസംഘം കൈയേറ്റം ചെയ്തിട്ടുണ്ട്. മര്‍ദനമേറ്റ രണ്ട് പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ദൃക്സാക്ഷികളുടെ മൊഴി പ്രകാരം പ്രകോപനങ്ങള്‍ ഒന്നും തന്നെയില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നാണ് പറയുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

ഓഗസ്റ്റില്‍ ഈ സംഭവത്തിന് സമാനമായി മഹാരാഷ്ടയിലെ നാസികില്‍ ഹാജി അഷ്റഫ് മുന്യാര്‍ എന്ന മുസ്ലിം എന്ന വയോധികനെ സഹയാത്രികര്‍ മര്‍ദിക്കുന്നതിന്റേയും അസഭ്യം പറയുന്നതിന്റേയും വീഡിയോയും പ്രചരിച്ചിരുന്നു. നാസികിലെ ഇഗത്പുരിയിലെ ഒരു എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യവെയാണ് സംഭവം.

പ്രതികളിലൊരാള്‍ വൃദ്ധനെ മര്‍ദിക്കുന്നതിന്റെയും ചീത്ത വിളിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ എസ്.ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്റെ മകനായ ആശു അവഹദ് എന്ന യുവാവാണ് അക്രമത്തിന് പിന്നിലുള്ളതെന്ന് തിരിച്ചറിഞ്ഞു. പൊലീസ് എക്സാം എഴുതുന്നതിനായി മുംബൈയിലേക്ക് പോവുകയായിരുന്നു പ്രതികള്‍.

ഇതാദ്യമായല്ല രാജ്യത്ത് മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഉണ്ടാവുന്നത്.2017 ഏപ്രില്‍ മുതല്‍ ആള്‍ക്കൂട്ട വിചാരണയുടെ പേരില്‍ പത്ത് മുസ്ലിം പുരുഷന്മാരെങ്കിലും പൊതുസ്ഥലത്ത് കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘മുസ് ലിംകള്‍ക്കെതിരായി നടക്കുന്ന ഈ ആക്രമണങ്ങളില്‍ ഭൂരിഭാഗവും ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്. ഈ അവസ്ഥ ആശങ്കാജനകമാണ്.

എന്നാല്‍ പ്രധാനമന്ത്രിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രിമാരും ഈ അക്രമത്തിനെതിരായി ഒന്നും തന്നെ ചെയ്തിട്ടില്ല,’ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആകര്‍ പട്ടേല്‍ പറയുന്നു. സംസ്ഥാന ഗവണ്‍മെന്റിന്റെ മൗനാനുവാദത്തോടെ ചില കേസുകളില്‍ ഇത്തരം ഇസ്ലാമോഫോബിക് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായും ഗോരക്ഷ പ്രവര്‍ത്തകര്‍ക്ക് സംക്ഷണം നല്‍കുന്നത് ബി.ജെ.പി സര്‍ക്കാരാണെന്നും ആകര്‍ പട്ടേല്‍ വിമര്‍ശിച്ചിരുന്നു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ലോൺ അടയ്ക്കാൻ വൈകി, പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ രോഗിയായ ഗൃഹനാഥനെ മർദിച്ചു

Published

on

കോട്ടയം: പനമ്പാലത്ത് ലോൺ അടയ്ക്കാൻ വൈകിയതിന് രോഗിയായ ഗൃഹനാഥനെ നേരെ ആക്രമണം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് ആക്രമിച്ചത്. പനമ്പാലം സ്വദേശി സുരേഷിനാണ് മർദനമേറ്റത്.സംഭവത്തില്‍ പന്നിമറ്റം സ്വദേശി ജാക്സനെ കസ്റ്റഡിയിൽ എടുത്തു.

കോട്ടയത്തെ പണമിടപാട് സ്ഥാപനത്തിൽ നിന്നും 35,000 രൂപയാണ് സുരേഷ് വായ്പ എടുത്തത്. കൃത്യമായി തിരിച്ചടവ് നടത്തിക്കൊണ്ടിരുന്നതുമാണ്. 10,000 രൂപയിൽ താഴെ മാത്രമാണ് ഇനി തിരിച്ചടയ്ക്കാൻ ഉള്ളത്. ഇതിനിടെ ഇദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി നടത്തേണ്ടി വന്നു. ഇതേ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വന്നതിന് പിന്നാലെ കഴിഞ്ഞ തവണത്തെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതിന്റെ പേരിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

 

Continue Reading

crime

മകനെ കഴുത്തറുത്ത് കൊന്നക്കേസിൽ ഇന്ത്യൻ വംശജ അമേരിക്കയിൽ അറസ്റ്റിൽ

Published

on

അമേരിക്കയിൽ ഇന്ത്യൻ വംശജയായ സ്ത്രീ 11കാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. അമേരിക്കയിലെ ഡിസ്‌നിലാൻ്റിൽ മൂന്ന് ദിവസത്തെ അവധി ആഘോഷിച്ച ശേഷമായിരുന്നു കൊലപാതകം. 48കാരിയായ സരിത രാമരാജുവാണ് അറസ്റ്റിലായത്. 26 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കന്നത്.

2018ൽ വിവാഹമോചനത്തിനു ശേഷം വിർജീനിയയിലെ ഫെയർഫാക്സിൽ താമസമാക്കിയ സരിത ഭര്‍ത്താവിന്റെ സംരക്ഷണത്തിലുള്ള മകനെ കാണാനായാണ് കാലിഫോർണിയയിൽ എത്തിയത്. സാന്ത അന്നയിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. മൂന്ന് ദിവസത്തെ ഡിസ്‌നിലാൻഡ് സന്ദര്‍ശനത്തിനുള്ള ടിക്കറ്റാണ് മകനും തനിക്കുമായി സരിത ബുക്ക് ചെയ്തത്.

മാർച്ച് 19 നായിരുന്നു സരിത കുഞ്ഞിനെ തിരിച്ചേൽപ്പിക്കേണ്ടിയിരുന്നത്. അന്ന് രാവിലെ ഹോട്ടലിൽ നിന്ന് 911 ലേക്ക് വിളിച്ച അവർ താൻ മകനെ കൊലപ്പെടുത്തിയെന്നും ആത്മഹത്യ ചെയ്യാൻ വിഷം കഴിച്ചുവെന്നും അറിയിച്ചു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മകൻ മരിച്ചിട്ട് അപ്പോഴേക്കും മണിക്കൂറുകൾ കഴിഞ്ഞിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി മുറിയിൽ നിന്നും കണ്ടെത്തി. പിന്നാലെ സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതോടെ ഇവരെ ചികിത്സയ്ക്കായി മാറ്റി.

 

Continue Reading

crime

ബ്രെഡിനുള്ളില്‍ എം.ഡി.എം.എ കടത്തി; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ പിടിയില്‍

ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്.

Published

on

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.

ഡാൻസാഫ് സംഘമാണ് പിടികൂടിയത്. ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും ബ്രെഡ് പാക്കറ്റ് വാങ്ങി അതിലാണ് എംഡിഎംഎ കടത്തിയത്. ഇപ്പോഴും വീട്ടിൽ പരിശോധന നടക്കുന്നു. സംഘത്തിൽ ഒരാൾ കൂടിയുണ്ട് അയാൾക്കായി അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending