Connect with us

Culture

സര്‍ക്കാറും പ്രതിക്കൂട്ടിലാവുന്നു; മധുവിനെ കാട്ടിക്കൊടുത്തത് വനംവകുപ്പ് ജീവനക്കാര്‍

Published

on

മുഹമ്മദലി പാക്കുളം

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി കുടുകമണ്ണ് സ്വദേശി മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ കുറ്റവാളികളില്‍ സര്‍ക്കാര്‍ ജീവനക്കാരും. മധുവിനെ പിടികൂടാന്‍ മുക്കാലിയില്‍ നിന്നും ഒരുസംഘം ആളുകള്‍ ബഫര്‍സോണ്‍ മേഖലയായ ഭവാനി കാടുകളിലേക്കെത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ. വനത്തില്‍ പ്രവേശിക്കാന്‍ പ്രത്യേകാനുമതി വേണമെന്ന നിയമമിരിക്കെയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ വീഴ്ച. ജീവനക്കാരുടെ അകമ്പടിയോടെയാണ് മധുവിനെ പുറത്തുകൊണ്ടുവന്നതും.

വനംവകുപ്പ് ജീവനക്കാര്‍ വിവരമറിയിച്ചതനുസരിച്ച് രാവിലെ 11മണിയോടെ കാട്ടിലെത്തിയ സംഘം ഗുഹയില്‍ കഞ്ഞിവെക്കുകയായിരുന്ന മധുവിനെ ബലമായി പുറത്തുകൊണ്ടുവന്നു. പിന്നീട് ഇരുകയ്യും കൂട്ടിക്കെട്ടി നാലുകിലോമീറ്ററോളം നടത്തി മുക്കാലിയിലേക്ക് ജനകീയ വിചാരണക്ക് കൊണ്ടുവരുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നോക്കിനിന്നു. മുക്കാലിയില്‍ എത്തുന്നതിനിടെ വെള്ളം ആവശ്യപ്പെട്ട മധുവിന്റെ മുഖത്തേക്ക് കുപ്പിവെള്ളം ഒഴിക്കുകയായിരുന്നുവെന്ന് മധുവിന്റെ സഹോദരി പറയുന്നു. ഇത്തരം മനുഷ്യത്വ രഹിതമായ സംഭവങ്ങള്‍ അരങ്ങേറുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നോക്കിനിന്ന് നാട്ടുകാര്‍ക്ക് ആക്രമിക്കാന്‍ വഴിയൊരുക്കിയെന്നാണ് മധുവിന്റെ ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നത്. സംഭവം വിവാദമായതോടെ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താന്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒക്ക് നിര്‍ദേശം നല്‍കിയതായി എസ്.പി അറിയിച്ചു. എന്നാല്‍ മധുവിനെ ആക്രമിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതെന്ന വാദം കേസ് വഴിതിരിച്ചുവിടാനാണെന്ന് മണ്ണാര്‍ക്കാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ വി.പി. ജയപ്രകാശും അറിയിച്ചു.

കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി മുക്കാലി, കക്കുപ്പടി, പാക്കുളം എന്നിവിടങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം പതിവായിരുന്നു. ഇതുസംബന്ധിച്ച് വ്യാപാരികള്‍ അഗളി പൊലീസില്‍ സി.സി ടിവി പകര്‍പ്പ് സഹിതം പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇതും സംഭവത്തിന് വഴിയൊരുക്കിയെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് നാട്ടുകാരുടെ ജനകീയ വിചാരണക്ക് ശേഷം രണ്ടുമണിയോടെയാണ് പൊലീസ് മുക്കാലിയിലെത്തിയത്. ഇരുകയ്യും കൂട്ടിക്കെട്ടി അവശനിലയില്‍ കണ്ട മധുവിന് അടിയന്തിരമായി ആസ്പത്രിയില്‍ എത്തിക്കുന്നതിന് പകരം പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയതും വലിയ വീഴ്ചയായി. തുടര്‍ന്ന് അഗളിയെത്തുന്നതിനിടെ ചര്‍ദ്ദിക്കുകയും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

നാട്ടുകാര്‍ മോഷണക്കുറ്റം ആരോപിക്കുന്ന മധു കടകളില്‍ കയറിയാല്‍ ഭക്ഷ്യവസ്തുക്കളാണ് മോഷ്ടിക്കുന്നത്. കഴിഞ്ഞദിവസം നാട്ടുകാര്‍ പിടികൂടിയപ്പോഴും സഞ്ചിയിലുണ്ടായിരുന്നത് അരിയും മല്ലിയും മുളകുപൊടിയും മാത്രമാണ്. ഈ ദയനീയാവസ്ഥയിലും മധുവിനെ നാട്ടുകാര്‍ ആക്രമിച്ചതാണ് സമൂഹമന:സാക്ഷിയെ ഞെട്ടിച്ചത്.

വീട്ടില്‍ നിന്നും വേറിട്ട് കഴിഞ്ഞ പത്തുവര്‍ഷത്തോളമായി കാട്ടില്‍ താമസിക്കുന്ന മധുവിന് പുറംലോകവുമായി ഒരുബന്ധവുമില്ലായിരുന്നു. വിശക്കുന്ന സമയത്ത് മാത്രമാണ് നാട്ടിലേക്കെത്തുന്നത്. മാനസിക രോഗികൂടിയായ മധു സ്വബോധത്തോടെയല്ല മോഷ്ടിക്കുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പങ്കുണ്ടെങ്കില്‍ നടപടി മന്ത്രി

പാലക്കാട്: മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. ആരോപണം അന്വേഷിക്കും. മര്‍ദിക്കുന്നതിലോ കൂട്ടുനിന്നതിലോ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നിയമപരമായ നടപടി സ്വീകരിച്ച് കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

gulf

പെരുന്നാളിനോടനുബന്ധിച്ച് 630 തടവുകാർക്ക് ഇളവ് പ്രഖ്യാപിച്ച് ഹമദ് രാജാവ്

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Published

on

ഈദുൽ ഫിത്ർ പ്രമാണിച്ച് 630 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കും മറ്റു ചെറുകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും, ബദൽ ശിക്ഷക്ക് വിധേയമായവർക്കുമാണ് മാപ്പിൽ ഇളവ് ലഭിക്കുക.

മാപ്പു ലഭിച്ചവർ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയക്ക് സംഭാവന നൽകാനുമുള്ള രാജാവിന്റെ താൽപര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നത്.

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Continue Reading

news

ഫലസ്തീന്‍ അനുകൂലയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ നാടുകടത്തല്‍ തടഞ്ഞ് അമേരിക്കന്‍ ഫെഡറല്‍ കോടതി

ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്. 

Published

on

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്താനിരുന്ന തുര്‍ക്കി വിദ്യാര്‍ത്ഥിക്കെതിരായ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്.

ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത്‌ വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.

അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.

ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.

Continue Reading

News

ഇന്ത്യയുമായുള്ള തീരുവ തര്‍ക്കം: മോദി ബുദ്ധിമാന്‍, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷ: ട്രംപ്‌

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

Published

on

ഇന്ത്യയുമായുളള തീരുവ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

മോദി ബുദ്ധിമാനായ ആളാണ്. ഞങ്ങള്‍ ഇരുവരും നല്ല സൃഹൃത്തുക്കളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ മിടുക്കരാണ്. എന്നാല്‍, ഈ അധിക തീരുവയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോസിറ്റീവായ ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍, ഒരു പ്രശ്‌നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒന്നും വില്‍ക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അവര്‍ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

Trending