Connect with us

GULF

എം.എ യൂസഫലി ബഹ്‌റൈന്‍ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി

മനാമ അല്‍സഖിര്‍ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം രാജ്യ ത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജ്ജമേകുന്നതാണെന്ന് ഹമദ് രാജാവ് വ്യക്തമാക്കി

Published

on

മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രി യുമായ സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജകുമാരന്‍, രാജാവിന്റെ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ഖലീഫ എന്നിവരുമായി ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസ ഫലി കൂടിക്കാഴ്ച നടത്തി.
മനാമ അല്‍സഖിര്‍ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം രാജ്യ ത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജ്ജമേകുന്നതാണെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. പ്രാദേശിക വികസനത്തിനൊപ്പം ബഹ്‌റൈന്റെ വ്യവസായിക വളര്‍ച്ചയ്ക്കും വലിയ പിന്തുണയാണ് ലുലു ഗ്രൂപ്പ് നല്‍കു ന്നത്. റീട്ടെയ്ല്‍ രംഗത്ത് ലുലു നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ബഹ്‌റൈ നിലെ സേവനം വിപുലീകരിക്കാനുള്ള ലുലു ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും നേരുന്നുവെന്നും ബഹ്‌റൈന്‍ ഭരണാധികാരി വ്യക്തമാക്കി.

ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്‌റൈന്‍ ഭരണാധികാരികള്‍ നല്‍കുന്ന സഹകരണത്തി ന് എം.എ യൂസഫലി ബഹറൈന്‍ ഭരണാധികാരിയെ നന്ദി അറിയിച്ചു. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ രാജകുമാരനുമായി മനാമയിലെ ഗുദൈബിയ കൊട്ടാരത്തില്‍ വെച്ച് യൂസ ഫലി കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ വികസനപദ്ധതികള്‍ ഉള്‍പ്പടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സ്വകാര്യ മേഖലയില്‍ ബഹറൈന്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ ലുലു ഗ്രൂപ്പ് ഉള്‍ പ്പെടെ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും കിരീടാവകാശി വ്യക്തമാക്കി. ആയിരത്തോളം ബഹ്‌റൈന്‍ പൗരന്മാരാണ് ബഹറൈനിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നത്.

ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, ബഹറൈന്‍ ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബഹറൈന്‍ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലിഫയുമായും യൂസഫലി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈന്‍ സാമ്പത്തിക വാണിജ്യ മേഖലകളില്‍ ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അല്‍ വാദി കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ശൈഖ് നാസര്‍ ശ്ലാഘിച്ചു. ലുലു ഗ്രൂപ്പ് ബഹറൈന്‍ ഡയറക്ടര്‍ ജൂസര്‍ രൂപാവാല യും കൂടിക്കാഴ്ചകളില്‍സംബന്ധിച്ചു.

GULF

ഗ്ലോബല്‍ റെയില്‍ പ്രദര്‍ശനത്തില്‍ താരമായി ഇത്തിഹാദ് റെയില്‍

സന്ദര്‍ശകരെ സ്വീകരിക്കുന്നതിനായി സ്വദേശികളായ നിരവധി ഉദ്യോഗസ്ഥരുണ്ട്

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: ഗ്ലോബല്‍ റെയില്‍ പ്രദര്‍ശനത്തില്‍ ഏവരുടെയും ശ്രദ്ധ നേടി ഇത്തിഹാദ് റെയില്‍ താരമായി. അബുദാബിയില്‍ നടക്കുന്ന ഗ്ലോബല്‍ റെയില്‍ പ്രദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത് ഇത്തിഹാദ് റെയില്‍ പവലിയനിലാണ്. ഇത്തിഹാദ് റെയിലിന്റെ പ്രവര്‍ത്തനങ്ങളും വരുംനാളു കളിലെ നേട്ടങ്ങളും ഏറെ പ്രതീക്ഷയോടെയാണ് സര്‍വ്വരും കാത്തിരിക്കുന്നത്. താമസിയാതെ വരാനിരിക്കുന്ന പാസഞ്ചര്‍ ട്രെയിനിന്റെ വിവരണങ്ങളാണ് ലോകരാജ്യങ്ങളില്‍നിന്നുള്ള പ്രദര്‍ശന പങ്കാളികളും സന്ദര്‍ശകരും ഉന്നത ഉദ്യോഗസ്ഥരോട് ആരായുന്നത്.
സന്ദര്‍ശകരെ സ്വീകരിക്കുന്നതിനായി സ്വദേശികളായ നിരവധി ഉദ്യോഗസ്ഥരുണ്ട്. ഇവിടെയെത്തുന്നവരുമായി സംവദിക്കുവാനും സംശയങ്ങള്‍ക്ക് മറുപടി നല്‍കുവാനും ഇവര്‍ കാണിക്കുന്ന താല്‍പര്യം വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പുതിയ അനുഭവമായിമാറുകയാണ്. പ്രദര്‍ശനത്തിനുവെച്ചിട്ടുള്ള പ്രൊ മോയും ആകര്‍ഷകമാണ്. സൗകര്യപ്രദമായ ഇരിപ്പിടവും ഫസ്റ്റ് ക്ലാസ്സ് സംവിധാനവും ഇത്തിഹാദ് റെയില്‍ യാത്രയില്‍ പുതിയ അനുഭവമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
യുഎഇയുടെ വിവിധ എമിറേറ്റുകളെ കൂട്ടിയിണക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ഇത്തിഹാദ്  റെയിലിന്റെ വരവോടെ യുഎഇയുടെ യാത്രാരംഗത്ത് കാതലായ മാറ്റങ്ങളുണ്ടാകും. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഗുവൈഫാത്ത് മുതല്‍ ഫുജൈറ വരെയുള്ള പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോ ടെ വളരെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും. പാസഞ്ചര്‍ ട്രെയിന്‍ യുഎഇയില്‍ ഫുജൈറയിലെയും ഷാര്‍ജയിലെയും സ്റ്റേഷനുകളെക്കുറിച്ചാണ് ഇതിനകം പ്രഖ്യാപനം നടത്തിയിട്ടുള്ളതെങ്കിലും പ്രധാന സ്റ്റേഷന്‍ അബുദാബി തന്നെയായിരിക്കും. പല ഭാഗങ്ങളിലും തകൃതിയായി നിര്‍മ്മാണ ജോലിക ള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇതേകുറിച്ചു ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഇത്തിഹാദ് പാസഞ്ചര്‍ റെയില്‍ 2030ല്‍ അതിന്റെ പരിപൂര്‍ണ്ണതയിലെത്തും. പതിനൊന്ന് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് ഒമാനുമായി കൂട്ടിയോജിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. താമസിയാതെത്തന്നെ സൗദി അറേബ്യയുമായും ബന്ധിപ്പിക്കുന്നരീതിയിലാണ് ഇത്തിഹാദ് ഭാവി യാത്ര വിഭാവനം ചെയ്യുന്നത്. ഒമാന്‍, സൗദിഅറേബ്യ എന്നിവയുമായി ബന്ധിപ്പിക്കുന്നതോടെ ഖത്തറിലേക്കും പാത നീട്ടും. ഭാവിയില്‍ മധ്യപൗരസ്ത്യ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതോടെ ഈ മേഖലയില്‍ റെയില്‍ യാത്രയുടെ വിശാല പാത തുറക്കപ്പെടും. എന്നാല്‍ അതിനെല്ലാം ബീജാവാപം നല്‍കിയ സംവിധാനമെന്ന നിലക്ക് ഇത്തിഹാദ് റെയില്‍ എക്കാലവും ലോകത്തിനുമുന്നില്‍ തലയുയര്‍ത്തിനില്‍ക്കും.

Continue Reading

GULF

അബുദാബി പൊലീസ് വേട്ടക്കാരെ പിടികൂടി 

അനധികൃതമായി വേട്ടക്കിറങ്ങിയവരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

അബുദാബി: അനധികൃതമായി വേട്ടക്കിറങ്ങിയവരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.
അബുദാബി അല്‍ ഖതം പ്രദേശത്തുനിന്നാണ് അബുദാബി പോലീസ് പ്രത്യേക പട്രോളിംഗ് ഡിപ്പാര്‍ട്ട്മെന്റ് അബുദാബി പരിസ്ഥിതി വിഭാഗത്തിന്റെ സഹകരണത്തോടെ വേട്ടക്കാരെ അറസ്റ്റുചെയ്തത്.
വന-പരിസ്ഥിതി സംരക്ഷണത്തിനുള്ള സംയുക്ത സമിതിയുടെ എമിറേറ്റിലെ അല്‍ ഖതമിന് വടക്കുള്ള മണല്‍ പ്രദേശത്ത് പരിസ്ഥിതി ലംഘിച്ചു കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന തിനിടെയാണ് സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.
നിയമലംഘനം നടത്തിയ 5 പേരെ ഇവരുടെ വാഹനത്തിനടുത്ത് നിന്ന് അറസ്റ്റ് ചെയ്തതായി സംയുക്ത സമിതി വിശദീകരിച്ചു.
ജനറല്‍ കമാന്‍ഡിലെ വന്യ പരിസ്ഥിതി സംരക്ഷണ സംയുക്ത സ മിതി ചെയര്‍മാന്‍ കേണല്‍ പൈലറ്റ് ഷെയ്ഖ് സായിദ് ബിന്‍ ഹമദ് അല്‍ നഹ്‌യാന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
വന്യജീവികളുടെയും കരുതല്‍ ശേഖരങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന  ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുമെന്ന് അബുദാബി പോലീസ്
വ്യക്തമാക്കി.
 വംശനാശഭീഷണി നേരിടുന്ന അപൂര്‍വ മൃഗങ്ങളെ സംരക്ഷിക്കുന്നതിനും വ ന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിസ്ഥിതി അവബോധം വളര്‍ത്തുന്ന തിനും സംയുക്ത സമിതി ശക്തിപ്പെടുത്തിയതായി അബുദാബി പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ എക്‌സലന്‍സി ഡോ. ഷെയ്ഖ സലേം അല്‍ ദഹേരി പറഞ്ഞു.

Continue Reading

GULF

കൊണ്ടോട്ടിയൻസ് കുടുംബ സംഗമം കൊണ്ടാടി

Published

on

ദമ്മാം.കൊണ്ടോട്ടിയൻസ്@ ദമ്മാം ചാപ്റ്റർ കുടുംബസംഗമം കൊണ്ടാടി.ഓണോത്സവവും സഊദി ദേശീയദിനാഘോഷവും സംയുക്ത പരിപാടികൾക്ക് മികവേകി. സിക്കാത്ത് റിസോർട്ടിലായിരുന്നു പരിപാടി.പ്രസിഡണ്ട് ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷതവഹിച്ചു. ഉപദേശക സമിതി അംഗം സി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

സാജിദ് ആറാട്ടുപുഴ, അബ്ദുൽ മജീദ് കൊടുവള്ളി, കബീർ കൊണ്ടോട്ടി, അലി കരിപ്പൂർ, റിയാസ് മരക്കാട്ടുതൊടിക, സലാം പാണക്കാട് സംസാരിച്ചു. വൈവാഹിക ജീവിതത്തിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ സി അബ്ദുൽ ഹമീദിനെയും സഹധർമ്മിണിയെയും സംഗമം അനുമോദിച്ചു. എഴുത്തുകാരി സാജിത മരക്കാട്ടുതൊടികയുടെ ജന്മസ്മൃതികൾ, പനിനീർമഴ എന്നീ പുസ്തകങ്ങൾ വേദിയിൽ പരിചയപ്പെടുത്തി.

തുടർന്ന് ഓണസദ്യയും, കലാ-കായിക മത്സരങ്ങളും അരങ്ങേറി. സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി സ്വാഗതവും ട്രഷറർ സിദ്ധിക്ക് ആനപ്ര നന്ദിയും പറഞ്ഞു.ഷമീർ കൊണ്ടോട്ടി,ജൂസെർ , സൈനുദീൻ , നിഹാൽ , സലാം പണക്കാടൻ ബുഷ്‌റ , നംഷീദ എന്നിവർ നേതൃത്വം നൽകി.

Continue Reading

Trending