kerala
എം ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഓഫിസില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ രാത്രിയോടെയാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ശിവശങ്കറെ അറസ്റ്റു ചെയ്തത്. രാവിലെ പത്തുമണിയോടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യാനായി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വാങ്ങും.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഓഫിസില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ രാത്രിയോടെയാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം. മുന്‍കൂര്‍ ജാമ്യ ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈകോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്ന ഇഡി ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു.
kerala
ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ഭീഷണി; ഫേസ്ബുക്ക് പോസ്റ്റിട്ട 57കാരന് അറസ്റ്റില്‍
ഭാരതീയ ന്യായ സുരക്ഷാ സംഹിത 170 പ്രകാരം, കുറ്റകൃത്യം നടക്കുന്നത് തടയുന്നതിനായാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കില്‍ ഭീഷണി മുഴക്കിയ 57കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഇ.പി. ജയപ്രകാശ് ആണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഭാരതീയ ന്യായ സുരക്ഷാ സംഹിത 170 പ്രകാരം, കുറ്റകൃത്യം നടക്കുന്നത് തടയുന്നതിനായാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചുകൊണ്ടാണ് ജയപ്രകാശ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണം ആരംഭിച്ച പോലീസ്, ഇയാളെ ഹൈക്കോടതി പരിസരത്ത് പരുങ്ങുന്ന നിലയില്‍ കണ്ടു ചോദ്യം ചെയ്തപ്പോള്‍, ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട വ്യക്തി തന്നെയാണെന്ന് വ്യക്തമാക്കി.
ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
kerala
വര്‍ക്കല ട്രെയിന്‍ ആക്രമണം: നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു
ദൃശ്യങ്ങളില്‍ പ്രതി സുരേഷ് പെണ്‍കുട്ടികളെ ആക്രമിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് വിവരം.
തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിക്കെതിരായ ട്രെയിന്‍ ആക്രമണത്തില്‍ പൊലീസ് നിര്‍ണായക തെളിവ് കണ്ടെത്തി. കേരള എക്സ്പ്രസ് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ദൃശ്യങ്ങളില്‍ പ്രതി സുരേഷ് പെണ്‍കുട്ടികളെ ആക്രമിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് വിവരം.
പുകവലി ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പിന്നില്‍ എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രെയിനില്‍ പുകവലിച്ചുകൊണ്ട് പെണ്‍കുട്ടികളുടെ അടുത്തെത്തിയ പ്രതിയെ പെണ്‍കുട്ടികള്‍ മാറിനില്ക്കാന് ആവശ്യപ്പെട്ടതും പരാതിപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയതുമാണ് സുരേഷിനെ പ്രകോപിപ്പിച്ചത്.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. തലച്ചോറിനേറ്റ പരിക്ക് വഷളായതിനെ തുടര്‍ന്ന് അവര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്. ന്യുറോ സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ.
”പെണ്‍കുട്ടി അപകടനില തരണം ചെയ്തെന്ന് ഇപ്പോള്‍ പറയാനാവില്ല; ചതവുകള്‍ സുഖപ്പെടാന്‍ സമയം എടുക്കും.”ഡോക്ടര്‍മാര്‍ അറിയിച്ചു.
സുരേഷ് കുമാറിനെതിരെ വധശ്രമക്കുറ്റം ചുമത്തിയിട്ടുണ്ട്. മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്യാനായി ഉടന്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.
അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എം.പി കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്ര റെയില്‍വേ മന്ത്രിയോടും കത്ത് നല്കി.
kerala
സംസ്ഥാനത്ത് പാല്‍വിലയില്‍ വര്‍ധനവ്
പാല്‍വിലയില്‍ നേരിയ വര്‍ധനവുണ്ടാകുമെന്നും, ലിറ്ററിന് നാല് രൂപ വരെ കൂടാനാണ് സാധ്യത എന്നും മന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തദ്ദേശതിരഞ്ഞെടുപ്പിന് ശേഷമായിരിക്കും വിലവര്‍ധന സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.
പാല്‍വിലയില്‍ നേരിയ വര്‍ധനവുണ്ടാകുമെന്നും, ലിറ്ററിന് നാല് രൂപ വരെ കൂടാനാണ് സാധ്യത എന്നും മന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചു. പാല്‍വില പുതുക്കേണ്ടത് മില്‍മയുടെ ഉത്തരവാദിത്വമാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മില്‍മ ഇതിനായി വിലവര്‍ധന സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ വില കൂട്ടാനുള്ള സാഹചര്യമില്ലെന്നും, പുതുക്കിയ പാല്‍വില 2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
-
More3 days agoസുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല: 460 മരണം, ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി
-
india1 day ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
-
More3 days agoവെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ കൂട്ടക്കുരുതി; ഫലസ്തീനികള്‍ക്ക് നേരെ വ്യാപക അതിക്രമം
-
kerala2 days agoകണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
-
kerala1 day agoമുസ്ലിംലീഗിന്റെ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളത്, വിളിപ്പാടകലെ ഞങ്ങളുണ്ടാകും; പി.കെ ബഷീര്‍ എം.എല്‍.എ
-
kerala2 days agoഅഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ അന്തരിച്ചു
-
News2 days agoസുഡാനില്‍ അതിഭീകര സാഹചര്യം: അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജര്‍മനി, ജോര്‍ദാന്‍, ബ്രിട്ടന്
-
News2 days agoടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കെയ്ന്‍ വില്യംസണ്

