Connect with us

kerala

എം.പോക്‌സ്; കണ്ണൂര്‍ സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു

രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

Published

on

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരാള്‍ക്കുകൂടി ഇന്നലെ എം.പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ണൂരില്‍ ജാഗത്ര നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. യു.എ.ഇയില്‍ നിന്ന് ഡിസംബര്‍ 13ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയ കണ്ണൂര്‍ സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു.

കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാവ് ബന്ധുവിന്റെ കാറില്‍ രാവിലെ വീട്ടിലെത്തി. ശേഷം വൈകീട്ടും പിറ്റേന്ന് രാവിലെയും ചൊക്ലിയിലെ ലാബില്‍ പരിശോധനക്കെത്തി. 16ന് ഉച്ചക്ക് രണ്ടിന് തലശ്ശേരിയിലെ ആശുപത്രിയിലും വൈകീട്ട് ആറിന് പരിയാരം മെഡിക്കല്‍ കോളജിലുമെത്തിയ രീതിയിലാണ് റൂട്ട് മാപ്പ്.

രണ്ട് എംപോക്‌സ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ യു.എ.ഇയില്‍ നിന്നെത്തിയ വയനാട് സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചിരുന്നു. എം പോക്‌സ് സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുംഭമേളയില്‍ പങ്കെടുക്കാനായില്ല; ഭര്‍ത്താവിന് വെര്‍ച്വല്‍ സ്‌നാനം നടത്തി യുവതി

ര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത ശേഷം ഫോണ്‍ വെള്ളത്തില്‍ നിരവധി തവണ മുക്കിയാണ് ആചാരത്തിന്റെ ഭാഗമാക്കിയത്

Published

on

മഹാ കുംഭമേളയില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന് വെര്‍ച്വല്‍ സ്‌നാനം നടത്തിക്കൊടുത്ത് വൈറലായിരിക്കുകയാണ് യുവതി. ഭര്‍ത്താവില്ലാതെ പുണ്യസ്‌നാന ചടങ്ങില്‍ പങ്കെടുത്ത സ്ത്രീ ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത ശേഷം ഫോണ്‍ വെള്ളത്തില്‍ നിരവധി തവണ മുക്കിയാണ് ആചാരത്തിന്റെ ഭാഗമാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി കമന്റുകളും ട്രോളുകളുമാണ് വിഡിയോക്ക് താഴെ നിറയുന്നത്.

യുവതിയുടെ യുക്തിയെ ചോദ്യം ചെയ്ത് നിരവധിപേര്‍ വിമര്‍ശനമുയര്‍ത്തുകയും ചെയ്തു. ഫോണ്‍ വെള്ളത്തില്‍ വീണിരുന്നെങ്കില്‍ ഭര്‍ത്താവിന് ‘മോക്ഷം’ ലഭിക്കുമായിരുന്നെന്നാണ് ഒരാള്‍ കമന്റ് ചെയ്തതത്. കുംഭമേളയില്‍ നേരിട്ട് പങ്കെടുക്കാനാകാത്ത സാഹചര്യത്തില്‍ ചിലര്‍ അവരുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ ഗംഗയില്‍ മുക്കിയും പ്രതീകാത്മക പേരുകള്‍ വിളിച്ച് ഗംഗാസ്നാനം നടത്തുകയും ചെയ്തിരുന്നു.

Continue Reading

kerala

മതവിദ്വേഷ പരാമര്‍ശം; വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ച് പി.സി. ജോര്‍ജ്

ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്

Published

on

കോട്ടയം: ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവ് പി.സി. ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹരജി വ്യാഴാഴ്ച കോടതി പരിഗണിക്കും.

നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന പി.സി. ജോര്‍ജ് ഇ.സി.ജിയിലെ വ്യതിയാനം, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ ഉള്‍പ്പെടെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ജാമ്യാപേക്ഷയാണ് സമര്‍പ്പിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളി അദ്ദേഹത്തെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. നേരത്തെ കോട്ടയം സെഷന്‍സ് കോടതിയും ഹൈകോടതിയും ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു.

Continue Reading

kerala

തിരുവനന്തപുരം കൂട്ടക്കൊല; 5 പേരുടേയും മൃതദേഹം ഖബറടക്കി

പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം കൂട്ടക്കൊലക്കിരയായ അഞ്ചുപേര്‍ക്കും വിട നല്‍കി നാട്. അഞ്ച്‌പേരുടേയും മൃതദേഹം ഖബറടക്കി. നാല് പേരെ പാങ്ങോട് ജുമാമസ്ജിദിലും ഫര്‍സാനയെ ചിറയിന്‍കീഴ് മസ്ജിദിലുമാണ് സംസ്‌കരിച്ചത്.

അതേസമയം, വര്‍ഷോപ്പിലേക്ക് പോകണം എന്ന് പറഞ്ഞാണ് അഫാന്‍ ഓട്ടോറിക്ഷയില്‍ കയറിയതെന്ന് തിരുവനന്തപുരം കൊലക്കേസിലെ പ്രധാനസാക്ഷിയായ ഓട്ടോ ഡ്രൈവര്‍ ശ്രീജിത്ത് പറഞ്ഞു. ഉച്ചയ്ക്ക് 3 മണി കഴിഞ്ഞപ്പോള്‍ അഫ്‌സാന്‍ ഭക്ഷണം വാങ്ങാന്‍ പോയതും തന്റെ ഓട്ടോയില്‍ ആയിരുന്നെന്നും സ്റ്റേഷനിലേക്ക് പോയ കാര്യം പോലീസ് വിളിച്ചപ്പോള്‍ ആണ് അറിഞ്ഞതെന്നും ശ്രീജിത്ത് പറഞ്ഞു.

കൂട്ടക്കൊല നടത്താനുണ്ടായ കാരണം ഇപ്പോളും അവ്യക്തമായി തുടരുകയാണ്. പ്രതി ലഹരി ഉപയോഗിച്ചെന്നനിഗമനത്തിലാണ് അന്വേഷണസംഘം. പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Continue Reading

Trending