Connect with us

kerala

സ്ഥാനകയറ്റത്തിന്റെ പേരില്‍ ബുദ്ധിമുട്ടിലായി എല്‍.പി, യു.പി പ്രധാനാധ്യാപകര്‍

സംസ്ഥാനത്തെ എല്‍പി, യുപി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ തൊഴില്‍ ജീവിതം ദിനംപ്രതി ദുസഹമാകുന്നു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍പി, യുപി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ തൊഴില്‍ ജീവിതം ദിനംപ്രതി ദുസഹമാകുന്നു. സ്‌കൂളില്‍ ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതയും ഉയര്‍ന്ന മാനസികസമ്മര്‍ദവും പലരെയും ആത്മഹത്യയിലേക്ക് വരെ നയിക്കുന്നു. ഇതുമൂലം ലഭിച്ച സ്ഥാനക്കയറ്റം ഒഴിവാക്കി തിരികെ സാധാ അധ്യാപക ജോലിയിലേക്ക് തന്നെ തിരികെ പോവാന്‍ തങ്ങള്‍ ആഗ്രഹിക്കുകയാണെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു.

ഓഫീസ്, അധ്യാപന ഡ്യൂട്ടി, സ്‌കൂളിന്റെ മൊത്തം ചുമതല, ഇടയ്ക്കിടെ സ്‌കൂളിലുണ്ടാകുന്ന പരിപാടികളുടെയും മറ്റും മേല്‍നോട്ടം തുടങ്ങി നിരവധി തൊഴില്‍ സമ്മര്‍ദങ്ങളാണ് ഇവരുടെ മേല്‍ ഉണ്ടാവുന്നത്. എല്‍പി, യുപി വിദ്യാലയങ്ങളിലെ പ്രധാനധ്യാപകര്‍ക്ക് സഹായത്തിന് ഓഫീസ് അസിസ്റ്റന്റ് പോലും ഉണ്ടാവിെല്ലന്നതും ഇവരുടെ തൊഴില്‍ ഭാരം കൂട്ടുന്നു. സാമ്പത്തിക ബാധ്യത സ്‌കൂളിലെ ഉച്ചഭക്ഷണം പദ്ധതിക്കായി നല്ലൊരു തുക തന്നെ വേണ്ടിവരുന്നു. ഇതിനു മേല്‍നോട്ടം വഹിക്കേണ്ടത് പ്രധാനാധ്യാപകരാണ്.

പിടിഎ ഫണ്ടില്ലാത്തത് പല സര്‍ക്കാര്‍ സ്‌കൂളുകളിലേയും പ്രധാനാധ്യാപകരുടെ ഉറക്കം കെടുത്തുന്നത് സാമ്പത്തിക ബാധ്യതയാണ്. ഒരു കുട്ടിക്ക് എട്ടു രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ എട്ട് രൂപയില്‍ വേണം കുട്ടികളുടെ പ്രഭാത ഭക്ഷണം മുതല്‍ ഉച്ചയൂണും മുട്ടയും പാലും നല്‍കാന്‍. എന്നാല്‍ നാലുമാസമായി ഉച്ചഭക്ഷണ പദ്ധതിയുടെ തുക സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സ്വന്തം പോക്കറ്റില്‍നിന്ന് പണം എടുത്താണ് പല സ്‌കൂളുകളിലും പദ്ധതി ഇപ്പോള്‍ തുടരുന്നത്.

2022ന് ശേഷം സ്ഥാനക്കയറ്റലം ലഭിച്ച 2529 ഹെഡ്മാസ്റ്റര്‍മാര്‍ക്ക് കഴിഞ്ഞ 16 മാസമായിട്ടും ആനുകൂല്യം ലഭിച്ചിട്ടില്ല. യോഗ്യത സംബന്ധിച്ച കേസ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രെബ്യൂണലില്‍ നില നില്‍ക്കുന്നു എന്ന കാരണം പറഞ്ഞാണ് ശമ്പളം നല്‍കാതിരിക്കുന്നത്. സാധാ അധ്യാപകരുടെ ശമ്പള സ്‌കെയിലില്‍ നിന്ന് വേണം മേല്‍പ്പറഞ്ഞ സാമ്പത്തിക ബാധ്യതകള്‍ എല്ലാം ഈ പ്രധാന അധ്യാപകര്‍ നടപ്പിലാക്കേണ്ടത്.

സ്‌കൂള്‍ പദ്ധതി നടത്തിപ്പിനായി കടം വാങ്ങിയ പലരുടെയും ആഭരണങ്ങള്‍ വരെ ഇതിന്റെ പേരില്‍ ഇപ്പോള്‍ പണയത്തിലാണ് ലഭിച്ച സ്ഥാനകയറ്റത്തിന്റെ പേരില്‍ ബുദ്ധിമുട്ടിലാണിവര്‍. കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത വൈക്കം സ്വദേശിനി കെ.ശ്രീജ അവഗണന അനുഭവിക്കുന്ന അധ്യാപകരില്‍ ഒരു ഇര മാത്രമായിരുന്നു. ഗവ.എല്‍.പി സ്‌കൂള്‍ പോളശേരിയിലെ പ്രധാനാധ്യാപികയായിരുന്നു ഇവര്‍. തനിക്ക് ലഭിച്ച സ്ഥാനകയറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടും വഴിയില്ലാതെയായപ്പോഴാണ് മാനസിക സമ്മര്‍ദം മൂലം ശ്രീജ ആത്മഹത്യ ചെയ്തത്. വൈക്കം പൊലീസ് ശ്രീജയുടെ ആത്മഹത്യയില്‍ അസ്വഭാവിക മരണത്തിന് കേസടുത്തിരുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Published

on

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. കെ.സ്.ആര്‍.ടി സി തൊഴിലാളി യൂണിയന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പില്‍ നിന്ന് ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി ലഭിക്കുന്നില്ല.

14 വര്‍ഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കാനുമാണ് ആവശ്യം.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകര്‍ക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സര്‍വീസ് നിര്‍ത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷന്‍ നിര്‍ബന്ധിതമായത്.

മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്.

Published

on

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയ്‌ലിന്‍ ദാസ് അതിക്രൂരമായി മര്‍ദിച്ചത്. അഭിഭാഷകയുടെ ഇടതു കവിളില്‍ രണ്ടു തവണ പ്രതി അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചു. മോപ്സ്റ്റിക് കൊണ്ടും മര്‍ദിച്ചതായി അഭിഭാഷക പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ ബെയ്‌ലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

നടന്നത് അസാധാരണ സംഭവമെന്നും യോഗം വിലയിരുത്തി. അതേസമയം, ഒളിവില്‍ പോയ ബെയ്‌ലിന്‍ ദാസിനെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Continue Reading

kerala

നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരന്റെ മരണം; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

Published

on

കൊച്ചി നെടുമ്പാശ്ശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കൊലപാതക കേസില്‍ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വിനയകുമാര്‍, മോഹന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിഐഎസ്എഫ് വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ എടുക്കും.

ഹോട്ടല്‍ ജീവനക്കാരനായ ഐവാന്‍ ജിജോയെ മനഃപൂര്‍വം വാഹനമിടിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും തമ്മില്‍ നേരത്തെ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നെത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Continue Reading

Trending