Connect with us

Culture

തണുപ്പ് തുടരും; മഴക്കും കാറ്റിനും സാധ്യത; രോഗം പടര്‍ത്തുന്ന കാലാവസ്ഥ

Published

on


കോഴിക്കോട്: കേരളത്തില്‍ അനുഭവപ്പെടുന്ന തണുപ്പ് ഫെബ്രുവരി അഞ്ച് വരെ തുടരും. കേരളത്തില്‍ ചിലയിടങ്ങളില്‍ മാത്രമാണ് സാധാരണ നിലയില്‍ നിന്ന് രാത്രികാല താപനിലയില്‍ കാര്യമായ വ്യതിയാനം ഉണ്ടാകുക. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ രാത്രി താപനില 2.9 ഡിഗ്രിവരെ കുറയും. കോഴിക്കോട് 1.2 ഡിഗ്രിയും കണ്ണൂരില്‍ 0.4, തിരുവനന്തപുരം 0.9 ഡിഗ്രി കുറഞ്ഞു.


തണുപ്പും രാത്രിയിലെ മഞ്ഞും അസുഖം വരുത്തുന്ന കാലാവസ്ഥയാണ് സൃഷ്ടിക്കുക. പകല്‍ താപനില പരമാവധി 34 ഡിഗ്രിവരെയാണ് പ്രതീക്ഷിക്കുന്നത്. മിക്ക ജില്ലകളിലും ഇത് 3233 ആയിരിക്കും. എന്നാല്‍ ആര്‍ദ്രതയില്‍ ഉണ്ടായ വ്യതിയാനം അസുഖങ്ങള്‍ക്ക് കാരണമാക്കുമെന്ന് മുന്നറിയിപ്പുണ്ട്. കോട്ടയത്ത് ആര്‍ദ്രത 65 ശതമാനവും കോഴിക്കോട് 70, പാലക്കാട് 75, കൊച്ചി 73, കരിപ്പൂര്‍ 51, കണ്ണൂര്‍ 59 എന്നിങ്ങനെയാണ് ഇന്ന് രേഖപ്പെടുത്തിയത്. ആര്‍ദ്രത കുറയുന്നതിനാല്‍ പകല്‍ചൂട് അസഹ്യമായി തോന്നും. രാത്രിയിലെ മഞ്ഞും തണുപ്പും ഏല്‍ക്കുമ്പോള്‍ പനി, ജലദോഷം, കഫക്കെട്ട്, വരണ്ട ചുമ എന്നിവക്ക് കാരണമാകും. അതിനാല്‍ രാത്രികാലത്ത് പുറത്തിങ്ങുമ്പോള്‍ വായും മൂക്കും ചെവിയും മൂടിക്കെട്ടുകയും നെഞ്ച് തണുക്കാതരിക്കാന്‍ ജാക്കറ്റ് ഉപയോഗിക്കുകയും ചെയ്യണം. ഈമാസം 28 വരെ മുന്‍ കരുതല്‍ സ്വീകരിക്കണം.


ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഈ മാസം 28നും 29നും തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്കും ചിലയിടങ്ങളില്‍ ചാറ്റല്‍മഴക്കും സാധ്യത. കിഴക്കന്‍ കാറ്റിന്റെ സ്വാധീനമാണ് മഴക്ക് കാരണമാകുക. 28, 29 നും തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ മഴ പ്രതീക്ഷിക്കാം. എറണാകുളം മുതല്‍ കോട്ടയം വരെയുഴള്ള ജില്ലകളില്‍ ചാറ്റല്‍മഴ പ്രതീക്ഷിക്കാം. വടക്കന്‍ കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരും. തെക്കന്‍ കേരളത്തിലെയും കന്യാകുമാരി മേഖലയിലെയും കടല്‍ തീരത്ത് ഇന്നു മുതല്‍ മണിക്കൂറില്‍ 60 കി.മി വേഗത്തില്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. സാധാരണ ഗതിയില്‍ 4050 കി.മി ആയിരിക്കും വേഗത. ശ്രീലങ്കക്ക് സമീപത്തെ ന്യൂനമര്‍ദമാണ് കാറ്റിന് സാധ്യത. ന്യൂനമര്‍ദം ഉടലെടുത്ത മേഖലയിലെ മത്സ്യബന്ധനം നിര്‍ത്തിവയ്ക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി.


ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമധ്യരേഖയോട് ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലിലെ തെക്കന്‍ മേഖലക്ക് സമീപം ന്യൂനമര്‍ദം രൂപംകൊണ്ടു. ഇന്നലെ ഉച്ചയോടെയാണ് ലോ പ്രഷര്‍ രൂപം കൊണ്ടത്.
ശ്രീലങ്കക്കും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനും ഇടയിലായി സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ ഉയരത്തിലാണ് ന്യൂനമര്‍ദത്തിന്റെ സ്ഥാനം. ഇത് ശക്തിപെടാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. ശ്രീലങ്ക വരെ മാത്രമേ ന്യൂനമര്‍ദത്തിന്റെ സ്വാധീനം ഉണ്ടാകൂ. അതിനാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം ഇതിനെ പേടിക്കേണ്ട സാഹചര്യം ഇല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending