News
ലവ് യു പാരീസ്; റിയലി,റിയലി ബ്യൂട്ടിഫുൾ മാച്ച്..
വനിതാ ഡബിൾസിൽ സ്പാനിഷ് ജോഡി അനായാസം വിജയിച്ചത് നിറഞ്ഞ ഗ്യാലറിയെ സാക്ഷി നിർത്തിയായിരുന്നില്ല.

ടെന്നിസ് മൽസരങ്ങൾ അകലെ നിന്ന് ടെലിവിഷനിൽ കണ്ട് വിവരണം നടത്തുമ്പോൾ ഗ്രൗണ്ട് സീറോ റിയാലിറ്റി വരികളിൽ പ്രകടമാവില്ല. വിംബിൾഡണും ഫ്രഞ്ച് ഓപ്പണും ഓസ്ട്രേലിയൻ ഓപ്പണും വലിയ തലക്കെട്ടിൽ നൽകുന്നത് ടെലിവിഷനിൽ കളി പറയുന്നവരുടെ ആമ്പിയൻസ് നോക്കിയാണെങ്കിൽ മറ്റൊരു ഒളിംപിക് ടെന്നിസ് ഫൈനൽ ഗ്രൗണ്ട് സീറോ റിയാലിറ്റി ഇന്നലെ വീണ്ടും അറിഞ്ഞു. 2012 ലെ ലണ്ടൻ ഒളിംപിക്സ് വേളയിലായിരുന്നു വിംബിൾഡൺ എന്ന ലണ്ടൻ പ്രാന്തം സന്ദർശിച്ചതും മൽസരങ്ങൾ റിപ്പോർട്ട് ചെയ്തതും.
റോജർ ഫെഡ്ററും ആന്ദ്രെ മുറെയും തമ്മിലുള്ള ഫൈനൽ ഇപ്പോഴും മനോമുകുരത്തിലുണ്ട്. മീഡിയാ ഡെസ്ക്ക് നിറഞ്ഞ് കവിഞ്ഞപ്പോൾ ഒരു വോളണ്ടിയർ നൽകിയ കസേരയിലിരുന്നായിരുന്നു ഫെഡ്റർ എന്ന ഇഷ്ടതാരത്തെ ആസ്വദിച്ചത്. അന്ന് പക്ഷേ ലണ്ടൻകാരെല്ലാം സ്ക്കോട്ട്ലൻഡുകാരനായ ആന്ദ്രെ മുറെക്കൊപ്പമായിരുന്നു. അദ്ദേഹമാണ് വിജയിച്ചതും. ഇന്നലെയും അതേ അനുഭവം. ചരിത്ര പ്രസിദ്ധമായ റോളണ്ട് ഗാരോസിൽ വനിതാ ഡബിൾസ് വെങ്കല നിർണയ മൽസരത്തിന് ശേഷമായിരുന്നു പുരുഷവിഭാഗം ക്ലാസിക് ഫൈനൽ. വനിതാ ഡബിൾസിൽ സ്പാനിഷ് ജോഡി അനായാസം വിജയിച്ചത് നിറഞ്ഞ ഗ്യാലറിയെ സാക്ഷി നിർത്തിയായിരുന്നില്ല.
എന്നാൽ ഈ മൽസരം രണ്ടാം സെറ്റ് ആവുമ്പോഴേക്കും ഇരിപ്പിടങ്ങൾ നിറയാൻ തുടങ്ങി. 15,000 സീറ്റാണ് സ്റ്റേഡിയത്തിലുള്ളത്. ഇതിൽ മാധ്യമ പ്രവർത്തകർക്കായി ഉദ്ദേശം മുന്നുറോളം സീറ്റുകൾ. യുറോപ്പിലെ വൻകിട ടെന്നിസ് റിപ്പോർട്ടർമാർ നിരനിരയായി വരുന്നു. കളിയുടെ വിദഗ്ദ്ധ വിശകലനത്തിന് പഴയ കളിക്കാർ. നേരത്തെ തന്നെ ഫൈനലിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തതിനാൽ ടേബിളോട് കൂടിയ ഇരിപ്പിടം തന്നെ കിട്ടി. ഇനിയാണ് ഗ്രൗണ്ട് സീറോ ആമ്പിയൻസ്. നോവാക് ദ്യോക്വോവിച്ചും കാർലോസ് അൽകറാനും തമ്മിലുള്ള മൈതാന ശത്രുത അറിയാത്തവരില്ല. ഇരുവരും ഇതിനകം ആറ് തവണ മുഖാമുഖം വന്നിരുന്നു. വിജയം 3-3ലും. 2022 ലെ മാഡ്രിഡ് ഓപ്പണിൽ തുടങ്ങിയ വൈര്യം. അന്ന് അൽകറാസിന് പ്രായം 19. പയ്യൻസ് ജയിച്ചുകയറി. ഏറ്റവുമൊടുവിൽ മാസങ്ങൾക്ക് മുമ്പ് വിംബിൾഡൺ ഫൈനലായിരുന്നു.
ഏഴ് തവണ വിംബിൾഡണിൽ ഒന്നാമനായ സെർബുകാരനെ അന്ന് അൽകറാസ് നേരിട്ടുള്ള സെറ്റുകളിൽ തകർത്തിരുന്നു. ഗ്രാൻഡ്സ്ലാം നേട്ടങ്ങളിൽ റെക്കോർഡ് സ്വന്തമാക്കാനെത്തിയ 37-കാരനെ ആ തോൽവി കാര്യമായി അലട്ടിയിരുന്നു. പാരീസിലെത്തിയ വേളയിൽ കറാസിൻറെ നാട്ടുകാരനായ റഫേൽ നദാലിനെ തകർത്ത് തുടങ്ങിയ ദ്യോകോ കരിയറിൽ ഒരു ഒളിംപിക് സ്വർണം ലക്ഷ്യമിട്ടിരുന്നു. മൽസരത്തിന് മുമ്പ് അദ്ദേഹത്തെ സ്വാഗതം ചെയ്തപ്പോൾ അപാരമായിരുന്നു ആവേശം. ഫ്രഞ്ച് കാണികൾ ആ സീനിയറിനൊപ്പമാണെന്ന് തോന്നി. പക്ഷേ 21-കാരനെ സ്വാഗതം ചെയ്തപ്പോൾ അതിലും മികച്ച വരവേൽപ്പ്.
ടൈബ്രേക്കറിലേക്ക് ദീർഘിച്ച ആദ്യസെറ്റ് ദ്യോക്കോ സ്വന്തമാക്കിയ കാഴ്ചയിൽ കൈയടിച്ചവരിൽ കറാസിൻറെ നാട്ടുകാരായ സ്പാനിഷുകാരുമുണ്ടായിരുന്നു. ടെന്നിസിൽ മാത്രം കാണാനാവുന്ന അപാരമായ സ്പോർട്ടിംഗ് സ്പിരിറ്റ്. ആദ്യസെറ്റിന് ശേഷം കറാസ് പുറത്ത് പോയില്ല-കഴുത്തിൽ ഐസ് ട്ടുബുമിട്ട് അദ്ദേഹം അവിടെ തന്നെയിരുന്നപ്പോൾ ദ്യോകോ വിശ്രമിക്കാൻ ഡ്രസിംഗ് റൂമിലേക്ക് പോയി. താരങ്ങൾക്ക് കുട പിടിക്കാനും സഹായത്തിനുമായി വോളണ്ടിയർമാർ.
സമ്പന്നമായിരുന്നു കാണികൾ.കൊച്ചുകുട്ടികൾ മുതൽ 100 വയസെല്ലാം പിന്നിട്ടവർ. പാരീസിൽ ഉച്ച സമയത്ത് കത്തുന്ന വെയിലിലായിരുന്നു മൽസരം. ചെറിയ വിശറിയുമായി വന്ന് വ്യദ്ധർ പോലും പോരാട്ടം ആസ്വദിക്കുകയാണ്. മികച്ച സർവുകൾക്കും റിട്ടേണുകൾക്കും നല്ല പിന്തുണ. ഗെയിം ഇടവേളയിൽ ഞങ്ങൾക്ക് അരികിൽ നിലയുറപ്പിച്ച ബാൻഡ് മേളക്കാരുടെ കൊച്ചു സംഗീതം. രണ്ടാം സെറ്റിലെ അഞ്ചാം ഗെയിമിൽ ദ്യേക്യോ പായിച്ച ഡ്രോപ്പ് ഷോട്ടിന് അതേ നാണയത്തിൽ കറാസ് മറുപടി നൽകിയപ്പോൾ ഉയർന്ന കരാഘോഷം ഒരു മിനുട്ടോളമുണ്ടായിരുന്നു. രണ്ടാം സെറ്റും ആവേശം വാനോളമുയർത്തി ടൈബ്രേക്കറിലെത്തി.
ഇടക്കിടെ ലോക ഒന്നും രണ്ടും താരങ്ങൾ തമ്മിൽ പിണക്കങ്ങൾ. അതേറ്റ് പിടിച്ച് കാണികൾ. ഒടുവിൽ ടൈബ്രേക്കറും മൽസരവും നേടി ദ്യോക്യോ.. മധുര പ്രതികാരം. ആദ്യ ഒളിംപിക് സ്വർണം. കരിയറിൽ നേരിട്ട് റിപ്പോർട്ട് ചെയ്യാനായ ഏറ്റവും നല്ല മൽസരങ്ങളിലൊന്ന്..സ്വർണ നേട്ടം കുടുംബത്തിനൊപ്പം ആഘോഷിക്കാൻ ഞങ്ങൾക്ക് മുന്നിലൂടെ കോണിപടികൾ ഓടിക്കയറിയ ദ്യോകോ.. തല താഴ്ത്തിയിരുന്ന് കണ്ണീർ വാർത്ത അൽ കറാസ്..
kerala
പ്രളയ സാധ്യത മുന്നറിയിപ്പ്: നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ഒരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്.
ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട: മണിമല (തോന്ദ്ര സ്റ്റേഷന്‍)
യെല്ലോ അലര്‍ട്ട്
ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)
കാസര്‍കോട്: മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)
കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)
പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ ആന്‍ഡ് കോന്നി ജിഡി സ്റ്റേഷന്‍)
News
യുക്രെയിന്‍ അതിര്‍ത്തിക്കടുത്ത് റഷ്യയില്‍ പാസഞ്ചര്‍ ട്രെയിനിലേക്ക് പാലം തകര്‍ന്ന് 7 പേര്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്
30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച വൈകി പടിഞ്ഞാറന്‍ റഷ്യയില്‍ പാസഞ്ചര്‍ ട്രെയിനിലേക്ക് റോഡ് പാലം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു. യുക്രെയിന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയില്‍ പാലം തകര്‍ന്നു, ഓടുന്ന ട്രെയിന്‍ തകര്‍ക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
ക്ലിമോവ് പട്ടണത്തില്‍ നിന്ന് തലസ്ഥാനമായ മോസ്‌കോയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ പാലത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ഇടിച്ച് പാളം തെറ്റുകയായിരുന്നുവെന്ന് റഷ്യന്‍ സ്റ്റേറ്റ് മീഡിയ ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
മോസ്‌കോ ഇന്റര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നുള്ള ബ്രയാന്‍സ്‌കിലെ അവശിഷ്ടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പാസഞ്ചര്‍ ട്രെയിനിന്റെ മുകളില്‍ വീണുകിടക്കുന്ന മണ്ണും അവശിഷ്ടങ്ങളും കോണ്‍ക്രീറ്റും അടിയന്തര സേവനങ്ങള്‍ സംഭവസ്ഥലത്ത് എത്തുമ്പോള്‍ പാളം തെറ്റിയ വണ്ടികളും കാണിക്കുന്നു.
കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ, ‘ഗതാഗത പ്രവര്‍ത്തനങ്ങളിലെ നിയമവിരുദ്ധമായ ഇടപെടലാണ്’ തകര്‍ച്ചയുടെ കാരണം മോസ്‌കോ റെയില്‍വേ ഉദ്ധരിച്ചത്.
അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഒരു സംഘം സൈറ്റ് പരിശോധിച്ച് വരികയാണെന്ന് സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ മരിച്ചവരില്‍ ട്രെയിനിന്റെ എഞ്ചിനീയറും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് റഷ്യന്‍ എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു.
അവശിഷ്ടങ്ങളില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു, ടാസ് അനുസരിച്ച് അടുത്തുള്ള സ്റ്റേഷനിലെ താല്‍ക്കാലിക താമസ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
അടിയന്തര സേവനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രയാന്‍സ്‌കിന്റെ റീജിയണല്‍ ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ബൊഗോമാസ് ടെലിഗ്രാമില്‍ പറഞ്ഞു.
‘ഇരകള്‍ക്ക് സഹായം നല്‍കാന്‍ ആവശ്യമായതെല്ലാം ചെയ്തുവരുന്നു,’ അദ്ദേഹം പറഞ്ഞു, ടാസ് പ്രകാരം.
india
കേരള കേഡറിലുള്ള ഡി ശില്പ ഐപിഎസിനെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തണം; ഹൈക്കോടതി ഉത്തരവ്

കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി ശില്പയെ ഹോം കേഡറായ കര്‍ണാടകയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. കര്‍ണാടക സ്വദേശിനിയായ ഡി ശില്പ നല്‍കിയ ഹര്‍ജിയിലാണ് വിധി. നിലവില്‍ കേരള പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഐജിയാണ് ഡി ശില്പ.
അതേസമയം ശില്പയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഹര്‍ജിക്കാരിയായ ശില്പയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 2015-ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോള്‍ ഉണ്ടായ പിഴവു കാരണമാണ് കര്‍ണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.
കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകാതെ വന്നതോടെ ശില്പ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
Video Stories3 days ago
50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
News3 days ago
ചിറയ്ക്കല്‍, വെള്ളറക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചു പൂട്ടില്ല; ഹാള്‍ട്ട് സ്റ്റേഷനുകളാക്കും
-
kerala3 days ago
വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി